ഒരു ലക്ഷത്തിൽ അധികം സീറ്റുകളിൽ കുട്ടികളെ കിട്ടുന്നില്ല; 40 കുട്ടികളില്ലെങ്കിൽ ബാച്ചില്ലെന്നത് പച്ചക്കള്ളം: ജനങ്ങളുടെ മുഖത്ത് നോക്കി പച്ചക്കള്ളം പറയുന്ന പ്ലസ്ടു തട്ടിപ്പ്
തിരുവനന്തപുരം: മത സമുദായ നേതാക്കളും രാഷ്ട്രീയക്കാരും ചേർന്ന് നടത്തുന്ന നഗ്നമായ കൂട്ടുകച്ചവടമാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കാലങ്ങളായി നടന്നുവരുന്നത്. സ്വശ്രയ കോളേജുകളായാലും പ്ലസ്ടു അധിക ബാച്ചുകളുടെ കാര്യത്തിലായാലും ഇക്കാര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇപ്പോൾ പ്ലസ്ടു സ്കൂളിന്റെ കാര്യത്തിലും വൻഅഴിമതി ആരോപണം ഉയർന്നു കഴിഞ്ഞു. സ്കൂൾ അനുവദിക്കുന്നതിലൂടെ ഭരണക്കാർക്ക് കോടികൾ പോക്കറ്റിലാക്കാനും അദ്ധ്യാപക നിയമനത്തിൽ സ്കൂൾ മാനേജ്മെന്റുകൾക്ക് ലക്ഷങ്ങൾ സ്വന്തമാക്കാനുമുള്ള അവസരമാണ് പ്ലസ്ടു ഇടപാടിലൂടെ ഇപ്പോൾ നടന്നിരിക്കുന്നത്. ഇത് നിലവിൽ അധികചിലവ് വരുത്തുവെക്കുന്നതോടൊപ്പം നഗ്നമായ ധൂർത്തു കൂടിയാണെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.
രണ്ടുലക്ഷത്തോളം കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരം കിട്ടില്ലെന്ന പച്ചകള്ളം പറഞ്ഞാണ് സർക്കാർ പ്ലസ്ടുവിന് അധിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഒരു ലക്ഷത്തോളം സീറ്റുകൾ ഇപ്പോൾ തന്നെ ഒഴിഞ്ഞുകിടക്കുന്നു എന്നാണ് വ്യക്തമാകുക. നിലവിൽ സംസ്ഥാനത്തുടനീളം 1.88 ലക്ഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പ്രവേശനം തേടുന്നത് 86,829 അപേക്ഷകർ മാത്രം.
രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളടക്കം നാല് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 1523 മെരിറ്റ് സീറ്റുകളിലേക്ക് അപേക്ഷകരായില്ല. വെറും 804 അപേക്ഷകരുള്ള പത്തനംതിട്ടയിൽ ശേഷിക്കുന്നത് 2640 സീറ്റുകൾ. 1141 അപേക്ഷകരുള്ള ഇടുക്കിയിൽ ഒഴിഞ്ഞുകിടക്കുന്നത് 1901 സീറ്റുകൾ. പുതുതായി അനുവദിച്ച സ്കൂളുകളിലും അധികബാച്ചുകളിലും പ്രവേശനം തുടങ്ങാൻപോലും കുട്ടികളില്ലെന്നതാണ് ചില ജില്ലകളിലെ അവസ്ഥ.
നാല് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ പ്രവേശനം ആഗ്രഹിക്കുന്നത് 86,829 അപേക്ഷകരാണ്. അനൗദ്യോഗിക കണക്കു പ്രകാരം പുതിയ 700 ബാച്ചുകളിലായി 35,000, മാനേജ്മെന്റ് ക്വാട്ടയിലെ 86,000, അൺഎയ്ഡഡ് ബാച്ചുകളിലെ 66,000, മെരിറ്റിൽ ശേഷിക്കുന്ന 1523 സീറ്റുകൾ എന്നിങ്ങനെ 1,88,523 സീറ്റുകളാണ് ശേഷിക്കുന്നത്.
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച 12,878 വിദ്യാർത്ഥികൾ സ്കൂളുകളിൽ പ്രവേശനം നേടിയിട്ടില്ല. ഇന്നലെ പൂർത്തിയാക്കിയ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിലും ഇതേനില തുടർന്നാൽ ശേഷിക്കുന്ന സീറ്റുകളുടെ എണ്ണം ഇനിയും കൂടും. പതിനൊന്ന് സ്കൂളുകളും ഒമ്പത് ബാച്ചുകളിലുമായി 1550 സീറ്റുകളാണ് ഇടുക്കിയിൽ പുതുതായി അനുവദിച്ചത്. 351 മെരിറ്റ് സീറ്റുകൾ അപേക്ഷകരില്ലാതെ കാലിയായി. ഇതിലും രൂക്ഷമാണ് പത്തനംതിട്ടയിലെ സ്ഥിതി. 17 സ്കൂളുകളും ഒമ്പത് ബാച്ചുകളുമാണ് പുതുതായി അനുവദിച്ചത്. മെരിറ്റിൽ കാലിയായ 490 സീറ്റുകളടക്കം ശേഷിക്കുന്ന 2640 സീറ്റുകളിലേക്ക് ആകെയുള്ള അപേക്ഷകർ 804 പേർ മാത്രം.
121 അധികബാച്ചുകളും 19 പുതിയ സ്കൂളുകളും അനുവദിച്ച മലപ്പുറം ജില്ലയിൽ ബാക്കിയായത് 19,072 അപേക്ഷകർ മാത്രമാണ്. 7950 സീറ്റുകൾ അവിടെ ബാക്കിയുണ്ട്.
പത്താം ക്ലാസ് പാസായ 16 മുതൽ 22 വയസുവരെയുള്ള മുഴുവൻ പേർക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനു മുൻപ് അപേക്ഷിക്കാൻ സർക്കാർ അവസരം നൽകിയിരുന്നു. എസ്.എസ്.എൽ.സി സേ പരീക്ഷ, പത്താംതരം തുല്യതാപരീക്ഷ, സി.ബി.എസ്.ഇ സ്കൂൾ പരീക്ഷ, ഓപ്പൺസ്കൂൾ, സാക്ഷരതാമിഷൻ പരീക്ഷ, അന്യസംസ്ഥാന ബോർഡ് പരീക്ഷകൾ എന്നിവ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. ഇത്തരത്തിൽ ലഭിച്ച 1,63,244 അപേക്ഷകർക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തിയപ്പോഴാണ് 86,829 അപേക്ഷകർ ശേഷിക്കുന്നത്.
പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിന് മുൻപായിരുന്നു എല്ലാവർക്കും അവസരം നൽകിയതെന്നതിനാൽ ഇനി അപേക്ഷകർ ഉണ്ടാവാൻ ഇടയില്ലെന്നാണ് ഹയർസെക്കൻഡറി അധികൃതർ പറയുന്നത്. പത്താംക്ലാസ് പാസായവർക്ക് ഹയർസെക്കൻഡറിക്ക് പുറമേ പോളിടെക്നിക്കിൽ 28,000 ത്തോളം സീറ്റുകളും ഐ.ടി.ഐ മേഖലയിൽ 20,000 ത്തോളം സീറ്റുകളും ലഭ്യമാണ്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 4125 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സർക്കാർ സ്കൂളുകളിൽ 25,535ഉം എയ്ഡഡ് സ്കൂളുകളിൽ 1965ഉം അടക്കം 27,500 സീറ്റുകളാണ് വി.എച്ച്.എസ്.സിയിലുള്ളത്.
നിലവിലെ സാഹചര്യത്തിൽ മൂന്ന് വർഷം കൂടി കഴിഞ്ഞാൽ പ്ലസ്ടുവിൽ ചേരുന്നവരുടെ എണ്ണത്തിൽ തന്നെ കുറവുണ്ടാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് സ്വന്തം പോക്കറ്റ് വീർപ്പിക്കാനായി സർക്കാറും സ്കൂൾ മാനേജ്മെന്റുകളും ചേർന്നുള്ള ഒത്തുകളി നടന്നിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍