Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും

നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും

അർജുൻ സി വനജ്‌

കൊച്ചി: വ്യക്തിവിവരങ്ങൾ കുറ്റപത്രത്തിൽ ചേർക്കുന്നതിന് വേണ്ടി പൊലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു കൊണ്ടു വന്നത്. മഞ്ജു വാര്യർക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയിൽ നിന്നും മഞ്ജുവിൽ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോൾ ഗൾഫിലാണുള്ളതെന്നാണ് സൂചന. ഇവർ കുടുംബസമേതമാണ് അവിടെ കഴിയുന്നതെന്നും അറിയുന്നു. ഇവരിൽ നിന്നും കാര്യങ്ങൾ തിരക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സ്വന്തം അമ്മാവന്റെ മകളെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്.

സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോൾ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേർന്ന് യുവതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി. ദിലീപിന് നല്ല ഭാവിയുണ്ടാക്കാൻ വഴി മാറണമെന്നായിരുന്നു ആവശ്യം. ഇത് ഉൾക്കൊണ്ട് മാറി കൊടുക്കുകയായിരുന്നു. ആലുവ ദേശം രജിസ്ട്രാർ ഓഫീസിൽ നടന്ന വിവാഹത്തിൽ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നാല് വർഷത്തോളം ദിലീപും അമ്മാവന്റെ മകളും പ്രണയത്തിലായിരുന്നു.

ജൂലൈയിലാണു ദിലീപിന്റെ ആദ്യഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത്. ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നു വിവരം കിട്ടി. ആലുവ ദേശം രജിസ്റ്റ്രാർ ഓഫിസിലെ രജിസ്റ്റർ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ഇത് നിയമ പ്രകാരം റിജിസ്റ്റർ ചെയ്‌തോ എന്നത് പൊലീസ് സ്ഥിരീകരിക്കാൻ കഴിയുന്നില്ല. മുദ്ര പത്രത്തിൽ ഒപ്പിട്ടുള്ള വിവാഹം ആകാനാണ് സാധ്യതയെന്നും പൊലീസിന് വിലയിരുത്തലുണ്ട്.

ഇതിനുശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. ഇത്തരം സാഹചര്യങ്ങൾ വന്നപ്പോൾ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങൾ വിശദീകരിച്ചു ബോധ്യപ്പെടുത്തി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ ഇവർ ദിലീപുമായുള്ള വിവാഹബന്ധം വേർപെടുത്താൻ തയാറായി. അമ്മാവന്റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പത്തിലായി. അവർ തന്റെ ഭർത്താവിന്റെ നല്ല ഭാവിയെ ഓർത്ത് വിവാഹത്തിൽ നിന്ന് പിന്മാറി.

ഗൾഫിലുള്ള യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഗോപാലകൃഷ്ണൻ എന്ന അനൗദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. രജിസ്റ്റർ ഓഫിസിലെ ഈ രേഖകൾ കുറ്റപത്രത്തിനൊപ്പം വയ്ക്കാനാണു പൊലീസിന്റെ നീക്കം. ഈ രേഖകൾ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകൾ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണു സൂചന.

ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണിൽ വിളിച്ചിരുന്നു. അന്നത്തെ കൃത്യമായി തീയതി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ വിവാഹത്തിൽനിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങൾ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.

ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. എന്നാൽ 2015 ൽ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടിയതിന് പിന്നാലെ താരം തന്റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ വിവാഹം കഴിക്കുകയുമായിരുന്നു. ദിലീപിന്റെ മൂന്ന് വിവാഹത്തിനും അങ്ങനെ പ്രണയമെന്ന പ്രത്യേകതയും ഉണ്ട്. സംഭവത്തിൽ സാക്ഷിയായിരുന്ന മിമിക്രി താരം അബിയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസിന് പദ്ധതിയുണ്ട്.

മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുൻപ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവാഹത്തിന് താൻ സാക്ഷിയാണെന്നുമുള്ള ചില ചാനലുകളുടെ വാർത്ത തള്ളി നടനും മികിക്രി കലാകാരനുമായ അബി രംഗത്ത് വന്നിരുന്നു. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. താൻ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘം വിളിച്ചുവരുത്തി തന്റെ മൊഴിയെടുത്തതായുള്ള വാർത്തകളും അബി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ആർക്കു മുന്നിലും മൊഴി നൽകിയിട്ടില്ലെന്നും അബി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP