ചങ്ക്സ് അഥവാ ചളികോമഡിയിൽ തെറി ചാലിച്ച 'കമ്പിപ്പടം'! ഇത് വനിതാ കമ്മീഷൻ ഇടപെട്ട് അടിയന്തരമായ പ്രദർശനം നിർത്തിവെക്കേണ്ട സിനിമ; അശ്ളീലവും ദ്വയാർഥ പ്രയോഗവും സ്ത്രീവിരുദ്ധതയും സമം ചേർത്ത ഭരണിപ്പാട്ട്
എം മാധവദാസ്
സൈബർലോകം ഇത്രക്ക് വിപുലമാകുന്നതിന്മുമ്പ് ,കൗമാരക്കാരെ ലക്ഷ്യമിട്ടിറങ്ങുന്ന കുറെ അശ്ളീല പുസ്തകങ്ങൾ ഉണ്ടായിരുന്നു. കൊച്ചുപുസ്തങ്ങളെന്നും കമ്പിപ്പുസ്തകങ്ങളെന്നും വിളിച്ചിരുന്ന ആ സാഹിത്യം മൊബൈലിന്റെയും വാട്സാപ്പിന്റെയും ലോകത്ത് കുറ്റിയറ്റുപോയി. എന്നാൽ ആ കമ്പിപ്പുസ്തകത്തിലെ ഒരു കഥയെടുത്ത് സമാനമായ ഡയലോഗുകൾ ചേർത്ത് കുറേ ചളിക്കോമഡിയും ചേർത്ത് ഒരു ചലച്ചിത്രമാക്കിയാൽ എങ്ങനെയിരിക്കും. 'ഹാപ്പി വെഡ്ഡിങ്ങ്സ്' എന്ന അത്യാവശ്യം നർമ്മമുള്ള, മോശമല്ലാത്ത എന്റർടെയിനർ എടുത്ത ഒമറിന്റെ രണ്ടാമത്തെ ചിത്രം 'ചങ്ക്സ്' ആ രീതിയിലുള്ള ഒരു പടപ്പായിപ്പോയി. കണ്ട് ചങ്ക് തകർന്നുപോയി. കടുത്ത ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന ആൺകുട്ടികളെ മാത്രം തൃപ്തിപ്പെടുത്താനെടുത്ത സിനിമ.
തുടക്കംമുതൽ ഒടുക്കം വരെ അശ്ളീലവും ഡബിൾമീനിങ്ങുള്ള ചളികളും സ്ത്രീവിരുദ്ധതയും ആഭാസത്തരവുമാണ്. ചില സാമ്പിളുകൾ കേട്ടാൽ ഞെട്ടിപ്പോവും. മകന്റെ ബ്ളൂഫിലിം കാണുന്ന അച്ഛൻ, വാചാപരീക്ഷക്കുപോലും ടീച്ചറോട് ദ്വയാർഥപ്രയോഗം നടത്തുന്ന വിദ്യാർത്ഥി, കുട്ടികൾ ക്ളാസിൽ കയറാത്തിനാൽ വയറുവെളുക്കെ കാണിച്ച് സാരിയുടുത്ത ടീച്ചറെ അറ്റൻഡസ് എടുക്കാൻ അയച്ച് ക്ളാസിലേക്ക് ഓടിക്കയറി വാതിലടക്കുന്ന അദ്ധ്യാപകൻ, മാത്തമാറ്റിക്സൊക്കെ കുട്ടികൾക്ക് പെട്ടന്ന് പിടികിട്ടാനായി എസ് ഫോർ ഷക്കീല എന്നൊക്കെ ക്ളാസെടുക്കുന്ന പ്രൊഫസർ! ....മൊത്തത്തിൽ ഊളത്തരങ്ങളുടെയും ലൈംഗിക ഞരമ്പുരോഗികളുടെയും സംസ്ഥാന സമ്മേളനം. അമ്മയും മകനും തമ്മിലുള്ള സംഭാഷണത്തിൽപോലും അർധ അശ്ളീല ഡയലോഗ് തിരുകിക്കേറ്റാൻ ശ്രമിക്കുന്നുണ്ട്. അപ്പോൾ അച്ഛന്റെ കാര്യം പറയേണ്ടല്ലോ! എന്തൊരു പടമാണപ്പാ ഇത്.
ഇനി സെൻസർ സർട്ടിഫിക്കേററിന് മുമ്പ് സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും ബുദ്ധിസ്ഥിരത പരിശോധിക്കാൻ നിയമം വരേണ്ടിയിരക്കുന്നു. സദാസമയവും ലൈംഗികത മാത്രം ചിന്തിച്ചുകൂട്ടുന്ന പെർവേട്ടഡ് ആയ മനസ്സിനിന്ന് ഉണ്ടായ സൃഷ്ടിയാണിത്. അത് 'മണിച്ചിത്രത്താഴിൽ' പറയുന്നപോലെ സൈക്കോസിസിന്റെ മൂർധന്യത്തിൽ എത്തി 'ഇൻക്യൂറബിൾ' അവുന്നതിന് മുമ്പ് ചികിൽസിച്ചാൽ സംവിധായകൻ ഒമറിനും കൂട്ടർക്കും നന്ന്!
ഇനി എതുകാലത്താണ് ഈ പടങ്ങളൊക്കെ ഇറങ്ങുന്നത് എന്ന് നോക്കുക. നമ്മുടെ ജനപ്രിയനായകൻ ദിലീപേട്ടൻ ഗോതമ്പുണ്ട തിന്നേണ്ടി വന്നതിന്റെ ഭാഗമായുള്ള ചർച്ചകൾ, ചലച്ചിത്രലോകത്തെ ലിംഗനീതിയെക്കെുറിച്ചും കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചും സ്ത്രീയെ ഭോഗവസ്തുവായിമാത്രം കാണുന്നതിനെകുറിച്ചും വഴിമാറിയ ഈ കാലത്ത് ഇത്തരം ഒരു പടമെടുക്കാൻ അസാമാന്യ ധൈര്യംവേണം.പീഡനത്തിന് ഇരയാക്കപ്പെട്ട നടിയുടെ പേര് പറഞ്ഞുപോയ കുറ്റത്തിന് നടൻ അജുവർഗീസ് നിയമനടപടി നേരിടുന്ന പശ്ചാത്തലത്തിൽ ഈ പടത്തെയൊക്കെ എങ്ങനെ കാണണം. സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്നു എന്ന ഒറ്റക്കാരണം ചുമത്തി വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്ത് പ്രദർശനം നിർത്തിവെപ്പിക്കേണ്ട ചിത്രമാണിത്. അല്ളെങ്കിൽ അത് വേണ്ടിവരില്ല. ഒരാഴ്ചകൊണ്ടുതന്നെ ചളി താങ്ങാനാവാതെ ചിത്രം ഹോൾഡ് ഓവർ ആയിക്കോളും.
പുതിയ തലമുറയെ നിങ്ങൾ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തുപോയി മിസ്റ്റർ ഒമർ. താങ്കളുടെ വഷളൻ തമാശകൾക്ക് കനത്ത കൂക്കാണ് തീയേറ്റിൽ ഉയരുന്നത്.ഇനി ഒരു ചലച്ചിത്രമെന്നനിലയിലും കാമ്പുള്ള കഥയോ അവതരണമോ ഒന്നുമില്ല. അവിടിവടെ ചില കോമഡികൾ മാത്രം.
പൊട്ടക്കഥക്ക് പീരയായി തൂറ്റിയ കോമഡി
ആദ്യചിത്രമായ 'ഹാപ്പി വെഡ്ഡിങ്ങിനെപ്പോലെ' എൻജിനീയറിങ്ങ് കോളജിന്റെ പശ്ചാത്തലത്തിലാണ് ഒമറിന്റെ രണ്ടാമത്തെ ചിത്രവും.ബാലുവർഗീസ്, ധർമ്മജൻ,ഗണപതി,വൈശാഖ് എന്നീ നാലുനടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ബാലുവർഗീസാണ് ഗ്യാങ്ങ് ലീഡർ.വെള്ളമടിക്കുക, ലൈനിടിക്കുക എന്നതല്ലാതെ നാലക്ഷരം പഠിക്കണമെന്നതടക്കമുള്ള യാതൊരു ഉദ്ദേശലക്ഷ്യങ്ങളും ഇവർക്കില്ല. ഈ മാതൃകാ യൂത്തന്മാർ ഇങ്ങനെ ലൈഗികദാരിദ്രം മുട്ടി ജീവിക്കുമ്പോഴാണ് ഇവരുടെ ബോയസ് ഓൺലി മെക്കാനിക്കൽ ബാച്ചിലേക്ക് നമ്മുടെ ഹോട്ട് ഹണിറോസ് എത്തുന്നത്.(പ്രായം അഡ്ജസ്റ്റ് ചെയ്യാൻ ഹണിയെ ഡ്രോപ്പ് ഔട്ട് ആക്കിയിട്ടുണ്ട്. അതുപോലെ ധർമ്മജനെയും.)
പിന്നെ പറയണോ പൂരം. അവരങ്ങോട്ട് അടിച്ചുപൊളി തുടങ്ങുകയാണ്.സിനിമയിൽ പറയുന്ന വർണവിവേചനപരമായ ഡയലോഗ് കടമെടുത്താൻ 'നിലവിളക്കിനടുത്ത് കരിവിളക്ക് വെച്ചതുപോലുള്ള' ബാലുവർഗീസും ഹണിയും തമ്മിലെ പ്രണയമാണ് കഥ. ഹണിയുടെ മേനി പ്രദർശനവും സഹഗ്രൂപ്പിന്റെ അശ്ളീല വിറ്റുകളുമായി കഥയങ്ങനെ ഗോവയിലും മറ്റുമായി കറങ്ങുന്നു. മൊത്തം പറയേണ്ട.അവസാനം ഒരു ഭീകര ഡബിൾ ട്വിസ്റ്റുണ്ട്. കൊച്ചുകുട്ടികൾപോലും ചിരിച്ചുപോകും. 'ഹാപ്പിവെഡ്ഡിങ്ങിന്റെ' ശക്തി അതിന്റെ ട്വിസ്റ്റായതുകൊണ്ട് ഇനിയെടുക്കുന്ന എല്ലാ പടങ്ങളും അതേപോലെ വേണമെന്നാണ് സംവിധായകൻ കരുതിയതെന്ന് തോനുന്നു. ഈ ട്വിസ്റ്റില്ലാത്ത കഥക്കായിരുന്ന സത്യത്തിൽ കൂടുതൽ വിശ്വസനീയമായത്.ട്വിസ്റ്റുവരുമ്പോൾ മെയിൻ കഥയുമായുള്ള പൊരുത്തക്കേടുകൾപോലും സംവിധായകൻ ശ്രദ്ധിച്ചിട്ടില്ല.
കുറ്റം മാത്രം പറയരുതല്ലോ. നായകൻ ബാലുവർഗീസും നായിക ഹണിറോസും അടക്കമുള്ള്ളവർ വാങ്ങിയ കാശിനോട് നീതിപുലർത്തിയിട്ടുണ്ട്.കൂട്ടത്തിൽ കലക്കിയത് ധർമ്മജനാണ്.വല്ലാത്തൊരു സ്വാഭാവികതയും ടൈമിങ്ങുമുണ്ട് അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറികളിൽ. സഹതാരങ്ങളായ മറീന മൈക്കിളും ഹരീഷ്കണാരനുമൊന്നും മോശമാക്കിയിട്ടില്ല.സിദ്ധീഖും ലാലും പതിവുപോലെ അപ്പൻ വേഷങ്ങളിലാണ്.ഈ ടൈപ്പിലും ഇരുവരും ചില നമ്പരുകൾ ഇടുന്നുണ്ട്.ഷമ്മിതിലകന്റെ പ്രൊഫസർ വേഷവും ചിരിപ്പിക്കുന്നുണ്ട്.ഗോപിസുന്ദറിന്റെ പാട്ട് പതിവുപോലെ.
ചില തൂറ്റിയ കോമഡികൾ പലപ്പോഴും ചിത്രത്തിൽ തേട്ടിവരുന്നുണ്ട്. ടൈംടേബിളിന് അപ്പന്റെ കൈയിൽനിന്ന് ഫീസ് മേടിക്കുന്ന നായകനൊക്കെയുള്ള എഴുപതുകളിലെ കോമഡി.ഒമർ ഭായി, ഇനിയും വരല്ലേ ഇതിലേ ആനകളെയും തെളിച്ച്.
ദിലീപ് ചിത്രങ്ങളെ കടത്തിവെട്ടുന്ന സ്ത്രീവിരുദ്ധത
സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ മലയാള സിനിമയിലെ കാന്തപുരം അബൂബക്കർ മുസലിയാരാണ് ദിലീപ് എന്ന് മുമ്പ് ഈ ലേഖകൻ എഴുതിയപ്പോൾ, അത് അൽപ്പം കടന്നുപോയെന്ന് നെറ്റി ചുളിച്ചവരുണ്ട്. പക്ഷേ ഇന്ന് ജനപ്രിയൻ അകത്തായി റീവൈൻഡ് അടിക്കുമ്പോഴാണ് ,തന്റെ വിവാഹമോചനത്തിന്റെ പേരിൽപോലും ഉണ്ടായ പ്രശ്നങ്ങൾക്ക് റിങ്ങ്മാസ്റ്റർ പോലുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം മറുപടികൊടുക്കുന്നത് നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾക്ക് പിടികിട്ടുന്നത്. പക്ഷേ ഈ പടം കണ്ടാൽ ദിലീപ് ചിത്രങ്ങൾ ഒന്നുമല്ല.തുടക്കംമുതൽ ഒടുക്കംവരെ സ്ത്രീകളെ കൊച്ചാക്കുന്ന രംഗങ്ങളാണ്. ചില സാമ്പിളുകൾ ഇതാ. ഒരേസമയത്ത് അഞ്ചുപത്തും 'ലൈനിടുന്ന' ഈ പൂവാലമ്മാർക്ക്, ഇവന്റെയൊക്കെ കൈയിലിരിപ്പ് അറിഞ്ഞതുകൊണ്ടായിരിക്കണം, പ്രണയം ഒഴിവാക്കിപ്പോയ പെൺകുട്ടി 'തേപ്പുകാരിയാണ്'.പുരുഷൻ പ്രണയിച്ച് വഞ്ചിച്ചാൽ അത് മിടുക്ക്. സ്ത്രീ അങ്ങനെ ചെയ്താൽ തേപ്പ്!
ഇനി ഇവന്റെയൊക്കെ കൊഞ്ചലിന് നിന്നികൊടുക്കാതെ അന്തസ്സായി ഒരു മെഡിക്കൽ ഷാപ്പിൽ ജോലിചെയ്ത് ജീവിക്കുന്ന ആ എക്സ് കാമുകിയെ ഫോൺചെയ്ത് അശ്ളീലം പറഞ്ഞ് പരിഹസിക്കുന്നുണ്ടിവർ.അവൾ കാണാനായി മറ്റൊരു പെൺകുട്ടിയുമായി മെഡിക്കൽ ഷാപ്പിൽവന്ന് കോണ്ടമൊക്കെ ഓർഡർ ചെയ്ത് പുരുഷത്വം തെളിയിക്കുന്ന ഈ മ്ളേഛന്മാർ! ഇതൊക്കെ കണ്ടിട്ട് കോളജിലെ ആൺകുട്ടികൾ കൈയടിക്കുമെന്നാണ് നിങ്ങളുടെ തോന്നലെങ്കിൽ, ഒമർ ഭായീ കാലം മാറിപ്പോയി.
ചരക്ക്, പീസ് തുടങ്ങിയ സഭ്യേതരമായ വിശേഷണങ്ങളുടെ പരമ്പരയാണ് ഈ പടത്തിൽ സ്ത്രീക്ക് കൊടുത്തിരിക്കുന്നത്.കൈ്ളമാക്സിനോട് അടപ്പിച്ച ഗർഭവിവാദമൊക്കെ കാണേണ്ടതാണ്. ഈ രീതിയിലുള്ള സ്ത്രീവിരുദ്ധ സിനിമക്കൊക്കെ തലവെച്ച് കൊടുത്തതിന് ചലച്ചിത്രലോകത്തെ വനിത കൂട്ടായ്മയൊക്കെ ഹണിറോസിനോട് വിശദീകരണം ചോദിക്കേണ്ടതാണ്. ഭിന്നലൈംഗികതയുള്ളവരെയും ചിത്രം കളിയാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലൊക്കെയാണ് ഇതുപോലൊരു പടം ഇറങ്ങിയതെങ്കിൽ യെവന്മാർക്ക് മൊത്തം ദിലീപേട്ടനെപ്പോലെ ഉണ്ട തിന്നാമായിരുന്നു. പക്ഷേ എന്തുചെയ്യാം. ഈ നാട് ഒരു വെള്ളരിക്കാപ്പട്ടണമായിപ്പോയില്ലേ.
വാൽക്കഷ്ണം: രാജീവ് രവിയുടെ 'കമ്മട്ടിപ്പാടത്തിൽ' പുലയാടി എന്നൊരു വാക്ക് വന്നതിന് എ സർട്ടിഫിക്കേറ്റ് കൊടുത്തവരാണ് നമ്മുടെ സെൻസർബോർഡ്. ഈ പടത്തിൽ മുട്ടുനുമുട്ടിനുള്ള തെറിയും ഡബിൾ മീനിങ്ങും കാണുമ്പോൾ ഈ സെൻസർബോർഡ് എവിടെനോക്കിയാണ് പടം കണ്ടതെന്ന് സംശയമുണ്ട്.എന്തായാലും 'ചങ്ക്സിന് ' കുട്ടികളെ ഒപ്പം കൂട്ടുന്നവർ ഒന്ന് സൂക്ഷിച്ചേക്കുക.ദ്വയാർഥ തെറികളുടെയാക്കെ അർഥം അവർ ചോദിച്ചാൽ മാനം പോവും. ഇതിന്റെ തിരക്കഥാകൃത്തുക്കളായി പേരുകാണുന്ന ശ്രീമാൻ അനീഷ് ഹമീദ്,സനൂപ് തൈക്കുടം,ജോസഫ് വിജേഷ് എന്നിവരും ഈ ഊള കഥയെഴുതിയ സംവിധായകൻ ഒമറും ഇനി ഫയർ, മുത്തുച്ചിപ്പി തുടങ്ങിയ മാസികകളിൽ എഴുതി പുതിയ പുതിയ ദ്വയാർഥ പ്രയോഗങ്ങളുമായി മലയാള ഭാഷയെ ധന്യമാക്കുമെന്ന് കരുതട്ടെ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്