അമിത ആത്മവിശ്വാസം അമിത് ഷായ്ക്ക് സ്വന്തം തട്ടകത്തിൽ ആപത്തായി മാറി; കോടികൾ വാരി എറിഞ്ഞ ഗുജറാത്തിലെ ബിജെപി കുതിരക്കച്ചവടം പൊളിച്ചത് കർണ്ണാടകയിൽ നിന്ന് കോൺഗ്രസും കോടികൾ എറിഞ്ഞ്; ഗുജറാത്തിൽ നിന്നും ശക്തനായ നേതാവ് വേണ്ടെന്ന വാശി തോറ്റത് തന്ത്രങ്ങളിൽ തന്ത്രജ്ഞനായ പട്ടേലിന്റെ നാടകീയ നീക്കങ്ങളിലൂടെ
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: ഡൽഹി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി അതീവ ആത്മവിശ്വാസത്തിലായിരുന്നു. കിരൺ ബേദി എന്ന തുറുപ്പു ചീട്ടിനെ അവതരിപ്പിച്ച് അമിത് ഷാ കൈയടിയും നേടി. ഫലം വന്നപ്പോൾ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ മുന്നേറ്റമായിരുന്നു. ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ച അമിത് ഷായെന്ന നേതാവിന് നേരിട്ട തിരിച്ചടി. പിന്നീട് യുപിയിലെ വിജയവും ബീഹാറിൽ നിന്ന് നീതീഷ് കുമാറിനെ അടർത്തിയെടുത്തുമെല്ലാം കിങ് മേക്കറായി. ഇതിനിടെയാണ് ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് എത്തിയത്. എന്ത് വിലകൊടുത്തും മൂന്ന് സീറ്റിലും ജയിക്കണമെന്ന് അമിത് ഷാ ആഗ്രഹിച്ചു. ഗുജറാത്തിൽ കോൺഗ്രസിനെ തകർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇവിടെ അടിതെറ്റി. സ്വന്തം സംസ്ഥാനത്തുണ്ടായ തിരിച്ചടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് തീരാ നാണക്കേടുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിൽ ഭരണത്തുടർച്ചയ്ക്കാണ് ബിജെപി ശ്രമിക്കുന്നത്. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാനുള്ള നീക്കങ്ങളുടെ തുടക്കം. സാധാരണഗതിയിൽ ആരും ശ്രദ്ധിക്കാതെപോകുന്ന രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ ബാലറ്റ് യുദ്ധത്തിലേക്കു നയിച്ചതു അമിത് ഷായുടെ ഇടപെടലായിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ഹൈക്കമാൻഡിന്റെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ ആണെന്നുറപ്പായതോടെയാണു ബിജെപി കരുക്കൾ നീക്കിത്തുടങ്ങുന്നത്. തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായാണു പട്ടേലിനെ അമിത് ഷാ കണ്ടിരുന്നത്. സോണിയയുടെ വിശ്വസ്തൻ എന്നതു മാത്രമല്ല. തന്നെ പല കേസുകളിലും കുടുക്കിയതു പട്ടേലാണെന്നു ഷാ വിശ്വസിച്ചു. താൻ ആദ്യമായി രാജ്യസഭയിലെത്തുന്ന വേളയിൽ പട്ടേലിനെ രാജ്യസഭ കാണിക്കില്ലെന്നു ഉറപ്പിച്ചു.
കോൺഗ്രസിൽനിന്നു വഗേലയടക്കം ഇരുപതോളം എംഎൽഎമാരെ അടർത്താൻ കരുനീക്കം ആരംഭിച്ചു. വഗേല കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയർത്തുന്നതു പ്രോത്സാഹിപ്പിച്ചു. എംഎൽഎ കൂടിയായ ഷാ ഇടയ്ക്കു നിയമസഭയിലെത്തി വഗേലയുമായി ചർച്ചയും നടത്തി. ഇതോടെ 13 പേർ കോൺഗ്രസിനെ കൈവിട്ടു. അമിത് ഷായുടെ തന്ത്രങ്ങൾ ജയിക്കുമെന്നും കരുതി. എന്നാൽ കോൺഗ്രസിൽ ഉരുക്ക് പട്ടേൽ എന്ന് അറിയപ്പെടുന്ന അഹമ്മദ് പട്ടേലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 43 എംഎൽഎമാരെ കർണ്ണാടകത്തിൽ എത്തിച്ച് കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിച്ചു. ഇവർ പട്ടേലിനെ കൈവിട്ടില്ല. ഓരോ വോട്ടിന്റെ പ്രാധാന്യം അറിയാമായിരുന്ന അഹമ്മദ് പട്ടേൽ ബിജെപി പക്ഷത്ത് നിന്ന് ഒരാളെ ആരും അറിയാതെ ഒപ്പം കൂട്ടി. അങ്ങനെ അമിത് ഷായ്ക്ക് പണിയും കൊടുത്തു. അവസാനം വോട്ട് എണ്ണുമ്പോൾ പരാജയം അമിത് ഷായ്ക്കാണ്. വിജയി പട്ടേലും.
ബിജെപിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് മൂന്നുവർഷം തികയുമ്പോൾ അമിത് ഷായ്ക്ക് കീഴിൽ ബിജെപി. കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. അതിൽ കരിനിഴൽ വീഴത്തുന്നതാണ് ഗുജറാത്തിലെ സംഭവ വികാസങ്ങൾ. ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിൽ ബിജെപി നേരിട്ടോ പങ്കാളിത്തത്തോടെയോ അധികാരത്തിലുണ്ട്. പാർട്ടിയുടെ അംഗസംഖ്യ ഇക്കാലയളവിനിടെ പത്തുകോടി പിന്നിട്ടു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എ്ന്നിവർ ആർഎസ്എസ്സുകാർ. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം. മറ്റൊരു പാർട്ടിയുടെയും ദേശീയ അധ്യക്ഷന് ഇത്തരമൊരു നേട്ടം അവകാശപ്പെടാനില്ല. ബിജെപിക്കുപോലും ഇത്രയേറെ വളർച്ച മറ്റൊരു നേതാവിനുകീഴിലും ഉണ്ടായിട്ടില്ല. ഈ സൽപ്പേരാണ് ഗുജറാത്തിലെ രാഷ്ട്രീയ പോരിൽ നഷ്ടമാകുന്നത്.
മൂന്നുവർഷത്തിനിടെ അദ്ദേഹം സഞ്ചരിച്ചത് ഇന്ത്യയിലാകെ 560,000 കിലോമീറ്ററാണ്. രാജ്യത്തെ 680 ജില്ലകളിൽ 315 എണ്ണത്തിലും ഒരുതവണയെങ്കിലും അദ്ദേഹമെത്തിയിട്ടുണ്ട്. പ്രാദേശിക നേതൃത്വത്തോട് കർശന നിലപാട് സ്വീകരിച്ച് ഭരിക്കുകയെന്ന അമിത് ഷാ ശൈലിയാണ് പാർട്ടിയെ ഈ വളർച്ചയിലേക്ക് നയിച്ചതെന്ന് വ്യക്തം. അമിത് ഷായുടെ നേതൃപാടവത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തർപ്രദേശിൽ പാർട്ടി കൈവരിച്ച വിജയം. ജാതിയും ദളിത് രാഷ്ട്രീയവും കൊടികുത്തിവാണിരുന്ന യുപിയിൽ ബിജെപി എന്നും സവർണരുടെ പാർട്ടിയായിരുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകൾ നേടിയ ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റിൽ 312-ഉം നേടി അധികാരത്തിലെത്തി. ഇക്കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3.44 കോടി വോട്ടുകളാണ് ബിജെപി ഉത്തർപ്രദേശിൽ സ്വന്തമാക്കിയത്. 2012-ൽ 1.13 കോടി വോട്ടുകൾ നേടിയ സ്ഥാനത്താണിത്. ഈ തന്ത്രങ്ങളൊന്നും അഹമ്മദ് പട്ടേലിനെതിരെ വിജയിച്ചില്ല. ബിഹാറിൽ മഹാസഖ്യം പിളർത്തി നിതീഷ് കുമാറിനെ കൂടെക്കൂട്ടിയതോടെ, പ്രതിപക്ഷത്തെ മുമ്പെന്നത്തേക്കാളും ദുർബലമാക്കാനും അമിത് ഷായിലെ രാഷ്ട്രീയ ചാണക്യന് സാധിച്ചു. ഗുജറാത്തിലെ തിരിച്ചടി ഈ നേട്ടത്തിന്റെ തിളക്കവും കുറയ്ക്കുന്നു.
അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താനായി ബിജെപിയും അമിത് ഷായും നരേന്ദ്ര മോദിയും കഴിയുന്നത്ര ശ്രമിച്ചു. കോൺഗ്രസ്സ് എംഎൽ എമാരെ ചാക്കിടാൻ പണവും ഭരണവും അധികാരവും പ്രയോഗിച്ചു. എന്നാൽ ആ പ്രലോഭനങ്ങളെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞത് അവർക്കു തന്നെ അവിശ്വസനീയമായാണ് തോന്നുന്നത്. അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്തിയാൽ അത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് നൽകാവുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന് ബിജെപി കണക്കുകൂട്ടി. ബിജെപിയുടെ പ്രലോഭനങ്ങളിൽനിന്ന് എംഎൽഎമാരെ രക്ഷിക്കാൻ അവരെ കർണാടകത്തിലേക്ക് കോൺഗ്രസ്സിന് മാറ്റേണ്ടി വന്നു. കർണ്ണാടകയിൽ മന്ത്രി ശിവകുമാറിനെതിരെ റെയ്ഡ് നടത്തി ഒരു ശ്രമം കൂടി ബിജെപി നടത്തി. ഇതൊന്നും പലം കണ്ടില്ല. കർണ്ണാടകം പട്ടേലിനെ തുണച്ചു. അങ്ങനെ ബിജെപി വീണു.
തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ തികച്ചും നീതിപൂർവമായ നിലപാടെടുത്തു. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ വന്നു സമ്മർദം ചെലുത്തിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അചൽ കുമാർ ജോതി വഴങ്ങിയില്ല. 2016 ജൺ 11-ന് ഹരിയാനയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു തത്തുല്യമായ സാഹചര്യത്തിൽ രൺധീപ് സിങ് സുർജേവാലയുടെ വോട്ട് അസാധുവാക്കിയ അതേ ചട്ടം തന്നെ ഇവിടെയും കൈക്കൊണ്ടു. കേന്ദ്ര നിയമമന്ത്രി തന്നെ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലെത്തി ഒരു നിലപാട് എടുക്കാൻ സമ്മർദം ചെലുത്തുന്നത് പതിവില്ലാത്തതാണ്. ബിജെപിയുടെ മുതിർന്ന ഭാരവാഹികളെ അയയ്ക്കാമെന്നിരിക്കേ കേന്ദ്രമന്ത്രിമാരെത്തന്നെ രംഗത്തിറക്കാനാണ് ബിജെപി തുനിഞ്ഞത്. നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ പോരാടാൻ കോൺഗ്രസിനു കഴിയില്ല എന്ന ധാരണയും മാറി.
കോൺഗ്രസിൽ പട്ടേലിനോട് ചോദിക്കാതെ സോണിയ ഒരു തീരുമാനവുമെടുക്കാറില്ലെന്നത് പകൽപോലെ പരസ്യമായ രഹസ്യമാണ്. കോൺഗ്രസിൽ സോണിയയ്ക്കും രാഹുലിനും ശേഷം ഒരു അധികാരകേന്ദ്രമുണ്ടെങ്കിൽ അത് അഹമ്മദ് പട്ടേൽ തന്നെയാണ്. സോണിയയുടെ നിഴൽ എന്നറിയപ്പെടാനായിരിക്കും പട്ടേലിന് താൽപര്യം. രണ്ട് യുപിഎ മന്ത്രി സഭകളിലും പട്ടേലിന് സുപ്രധാന മന്ത്രി സ്ഥാനങ്ങൾ ഒരു താലത്തിലെന്ന പോലെ മന്മോഹൻസിങ് വെച്ചു നീട്ടിയതായിരുന്നു. പക്ഷേ, അണിയറയിലെ കളികളിലായിരുന്നു താൽപ്പര്യം. അതുകൊണ്ട് തന്നെ പട്ടേൽ സോണിയയ്ക്കൊപ്പം നിന്നു. ഇത്തരത്തിലെ ഒരു രാഷ്ട്രീയ ചാണക്യനോടായിരുന്നു അമിത് ഷാ പോരിനിറങ്ങിയത്. എല്ലാ കളികളും പയറ്റി. പക്ഷേ കരുത്ത് കാട്ടിയത് ഉരുക്ക് പട്ടേലാണ്. അങ്ങനെ കോൺഗ്രസിന് ഗുജറാത്തിൽ പുതു ജീവൻ കിട്ടുന്നു. ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ മത്സരിക്കാം.
കോൺഗ്രസിന്റെ ഫണ്ട്റെയ്സർ പട്ടേലാണ്. പട്ടേൽ തോൽക്കുക എന്ന് പറഞ്ഞാൽ അത് സോണിയയുടെ തോൽവിയാണ്. നെഹ്രു കുടുംബത്തിനും കോൺഗ്രസിനും ഈ തോൽവിയുടെ ആഘാതത്തിൽ നിന്നും അങ്ങിനെയങ്ങ് കരകയറാനാവില്ല. അതുകൊണ്ടുതന്നെ രണ്ടും കൽപിച്ചുള്ള കളിയാണ് കോൺഗ്രസ് ഗുജറാത്തിൽ കളിക്കുന്നത്. അധികാരവും പണവുമാണ് അമിത്ഷാ - പട്ടേൽ പോരാട്ടത്തെ വിലയിരുത്തിയത്. ഈ പോരാട്ടമാണ് പട്ടേൽ വിജയിച്ചത്. കർണ്ണാടകയിൽ നിന്നാണ് പട്ടേൽ ഈ വിജയത്തിന് ഊർജ്ജം കണ്ടെത്തിയത്. കർണ്ണാടകയിൽ നിന്നുള്ള പണമാണ് പട്ടേലിന്റെ വിജയത്തിന് കാരണമായതും.
ഇതിനിടെ പട്ടേൽ സമുദായത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി. എംഎൽഎ. നളിൻ കൊട്ടാടിയ കൂറുമാറി അഹമ്മദ് പട്ടേലിനു വോട്ടുരേഖപ്പെടുത്തി. രാത്രി വൈകി ഫേസ്ബുക്കിലൂടെയാണ് കൊട്ടാടിയ ഇക്കാര്യം വ്യക്തമാക്കിയത്. കൊട്ടാടിയയുടെ കൂറുമാറ്റവും രണ്ട് വോട്ടുകൾ അസാധുവാക്കപ്പെടുകയും ചെയ്തതോടെയാണ് പട്ടേലിന്റെ ജയം. 182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ അറിയിച്ചിരുന്നു. രാവിലെ 10 ന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു.
ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിച്ചത്. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരെ കൂടാതെ മുൻ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുത്താണു ബിജെപിക്കു വേണ്ടി അങ്കത്തട്ടിലിറങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്