സുഹൃത്തും ഗൃഹസന്ദർശകനെന്നും പറഞ്ഞ് മോദി ഒപ്പം കൂട്ടാൻ ആഗ്രഹിച്ച നേതാവ്; ചായ വിൽപ്പനക്കാരനല്ല, ചായക്കട കോൺട്രാക്ടറെന്ന് കളിയാക്കി ശുത്രുത കൂട്ടിയ സോണിയയുടെ വിശ്വസ്തൻ; അമിത് ഷായെ കേസിൽ തളച്ചതും മുരളീധരന്റെ ഈ അലുമിനീയം പട്ടേൽ: അഹമ്മദ് പട്ടേൽ വീണ്ടും രാജ്യസഭ കാണാതിരിക്കാൻ ബിജെപി സർവ്വശക്തിയും പുറത്തെടുത്തതിന് പിന്നിലെ വൈരാഗ്യ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: ആർഎസ്എസ് പ്രചാരകനായ നരേന്ദ്ര മോദിയെ തീവ്ര നിലപാടിന്റെ മുഖമായിട്ടായിരുന്നു ഒരു കാലത്ത് ഏവരും വിലയിരുത്തിയിരുന്നത്. ഇത് മാറ്റിയെടുക്കാൻ ചില ശ്രമങ്ങൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തി. വികസന മുഖം അവതരിപ്പിച്ചു. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അവതരിപ്പിച്ചു. ഇതോടെ തനിക്ക് ബിജെപിക്ക് പുറത്തും സുഹൃത്തുക്കളുണ്ടെന്ന് സമർത്ഥിക്കാൻ മോദി തന്ത്രപരമായ ഇടപെടലുകൾ തുടങ്ങി.
അതിന് തെരഞ്ഞെടുത്തത് സോണിയാ ഗാന്ധിയുടെ പൊളിററിക്കൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെയാണ്. ദൂരദർശന്റെ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. അന്ന് അധികാരത്തിൽ ഇരുന്ന യുപിഎ സർക്കാർ ഇത് വെട്ടിമാറ്റിയാണ് ദൂരദർശനിൽ കൊടുത്തത്. ഇതിനൊപ്പം മോദിയെ കണക്കിന് പരിഹസിക്കുകയും ചെയ്തു അഹമ്മദ് പട്ടേൽ. അന്ന് മുതൽ മോദിയുടെ കണ്ണിലെ കരടായി കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉരുക്ക് പട്ടേൽ.
ഗുജറാത്തിൽ മോദിക്ക് ഏറെ താൽപ്പര്യമുള്ള നേതാവായിരുന്നു അഹമ്മദ് പട്ടേൽ. പട്ടേലിനെ ഒപ്പം കൂട്ടിയാൽ തനിക്ക് ഗുജറാത്തിൽ എതിരാളികളുണ്ടാകില്ലെന്ന് മോദി തിരിച്ചറിയുകയും ചെയ്തു. ഈ സമയത്താണ് പട്ടേൽ, സോണിയയുടെ വിശ്വസ്തനാകുന്നത്. ഇതോടെ മൻ മോഹൻ സർക്കാരിന്റെ നീക്കങ്ങളെ സ്വാധീനിക്കുന്ന വ്യക്തിയായി മാറി. ഡൽഹിയിലേക്ക് പ്രവർത്തന കേന്ദ്രവും മാറ്റി. പട്ടേലിന്റെ തന്ത്രങ്ങൾ പല ഘട്ടത്തിലും കോൺഗ്രസിനെ തുണച്ചു.
യുപിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് പിന്നിലും പട്ടേലിന്റെ കരങ്ങളുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് അഹമ്മദ് പട്ടേലിനെ തന്റെ സുഹൃത്താക്കി മോദി മാറ്റിയത്. എന്നാൽ ദൂരദർശനിലെ ഈ അഭിമുഖം പട്ടേലും കണ്ടു. മോദിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് നിന്ന് കൊടുക്കാൻ പട്ടേൽ തയ്യാറായിരുന്നില്ല. മോദിയുടെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളി. ഇതോടെ മോദി നോട്ടമിട്ട നേതാവായും പട്ടേൽ മാറുകയായിരുന്നു.
അഹമ്മദ് പട്ടേൽ തന്റെ സുഹൃത്തും ഭവന സന്ദർശകനുമായിരുന്നു എന്നായിരുന്നു ദൂരദിർശൻ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നത്. ഈ വിഡിയോയാണ് വെട്ടിമാറ്റിയത്. പിന്നീട് ഇത് മോദി തന്നെ പുറത്തുവിട്ടു. ഇതോടെ ഈ പരാമർശങ്ങൾ വിലയ ചർച്ചയായി. മോദി തന്റെ സുഹൃത്തല്ലെന്നും മോദിയുമായി 2002 നു ശേഷം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി അഹമ്മദ് പട്ടേൽ രംഗത്തെത്തി.
താൻ മോദിയുടെ സുഹൃത്താണെന്ന മോദിയുടെ വാദം തെളിയിക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് അഹമ്മദ് പട്ടേൽ വെല്ലുവിളിച്ചു. പട്ടേൽ കോൺഗ്രസിലെ തന്റെ നല്ല സുഹൃത്തുകളിൽ ഒരാളാണെന്നായിരുന്നു മോദിയുടെ അവകാശ വാദം. താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം അകന്നുനിൽക്കും. ഇപ്പോൾ തന്റെ ഫോൺ പോലും പട്ടേൽ എടുക്കാറില്ല. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുണ്ടായിരുന്നു- അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.
അടിസ്ഥാന രഹിതമായ പരാമർശമാണ് മോദി നടത്തുന്നതെന്നും ഇത്തരം പ്രസ്ഥാവനകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നുമായിരുന്നു പട്ടേലിന്റെ പ്രതികരണം. ഇതിന് ശേഷം ബിജെപി പ്രധാനമന്ത്രി സഥാനാർത്ഥി മോദിയെ ചായവിൽപ്പനക്കാരൻ എന്ന് വിളിച്ച് പരിഹസിച്ചത് അബന്ധമായിപ്പോയി എന്ന് കോൺഗ്രസിന് മനസ്സിലായത് അതേ നായണത്തിൽ മോദി തിരിച്ചടിച്ചുതുടങ്ങിയപ്പോഴാണ്. പാവപ്പെട്ടവന്റെ മുഖത്തോടെ മോദി അത് തിരഞ്ഞെടുപ്പ് ആയുധമാക്കി.
എന്നാൽ മോദി പാവപ്പെട്ട ചായക്കടക്കാരനല്ല, ചായ കോൺട്രാക്ടറായിരുന്നു എന്ന് തിരുത്തി പറഞ്ഞ് ആക്രമണത്തിന് നേതൃത്വം നൽകിയതും പട്ടേലായിരുന്നു. ദരിദ്രനായ ചായവിൽപ്പനക്കാരനെന്ന നരേന്ദ്ര മോദിയുടെ പ്രചരണം രാഷ്ട്രിയ നാടകമാണെന്ന് അഹമ്മദ് പട്ടേൽ ആരോപിച്ചു. മോദി ഒരിക്കലും ഒരു ചായവിൽപ്പനക്കാരനല്ല, ചായക്കട കോൺട്രാക്ടറായിരുന്നു. ചായവിൽപ്പനക്കാരുടെ അസോസിയേഷൻ പറയുന്നത് മോദി ചായവിൽപ്പനക്കാരനല്ല ചായക്കട നടത്തിപ്പുകാരനാണെന്ന് അഹമ്മദ് പട്ടേൽ കളിയാക്കി.
ദരിദ്ര ചുറ്റുപാടിൽ നിന്നാണ് മോദി വരുന്നതെന്ന ബിജെപിയുടെ പ്രചരണം നാടകമാണ്. ചായാ പെ ചർച്ചകൾ രാഷ്ട്രീയ ഗിമ്മിക്കാണ്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള നാടകമാണ് ചായക്കട ചർച്ചയെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മോദി അദ്ദേഹത്തിന്റെ പ്രതിമ നിർമ്മാണത്തെ പ്രധാനമന്ത്രി കസേരയിലേക്കുള്ള ഏണിയായാണ് കാണുന്നതെന്നും പട്ടേൽ കുറ്റപ്പെടുത്തിയിരുന്നു.
അതായത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രധാന വിമർശകനായിരുന്നു ഗുജറാത്തിൽ പട്ടേൽ. ഇതോടെയാണ് പട്ടേലും മോദിയും തമ്മിലെ വൈരാഗ്യത്തിൻ കഥ തുടങ്ങുന്നത്. അമിത് ഷായെ കേസിൽ പെടുത്തിയതിന് പിന്നിലും പട്ടേലാണെന്ന് ഇവർക്ക് അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ കരുക്കൾ നീക്കി പട്ടേലിനെ രാജ്യസഭയിൽ നിന്ന് അകറ്റാൻ ബിജെപി ശ്രമം തുടങ്ങിയത്. എന്നാൽ സോണിയയുടെ പൊളിട്ടിക്കൽ സെക്രട്ടറിയുടെ കൗശലത്തോടെയുള്ള നീക്കം മോദിയേയും അമിത് ഷായേയും ഞെട്ടിച്ചു.
മോദിയേക്കാൾ ഒരു വയസ്സ് മാത്രമാണ് അഹമ്മദ് പട്ടേലിന് കൂടുതലായുള്ളത്. ഇരുവരും ഗുജറാത്തിൽ പൊതു പ്രവർത്തനം തുടങ്ങുന്നത് ഒരേ കാലഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പട്ടേലിനെ തന്റെ അടുത്ത സുഹൃത്തായി മോദി ഉയർത്തിക്കാട്ടിയത്. ഗുജറാത്തിൽ നിന്നും മൂന്ന് തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2001 മുതൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി.
യുപിഎ സർക്കാരിന്റെ കാലത്ത് സർക്കാരിനെ നിയന്ത്രിച്ചിരുന്നത് പട്ടേലായിരുന്നു. പട്ടേലിനെ ലക്ഷ്യമിട്ട് പല വിമർശനങ്ങളും കോൺഗ്രസിൽ ഉയർന്നിരുന്നു. ഉപജാപകരുടെ പിടിയിലാണ് സോണിയെന്ന കെ കരുണാകരന്റെ പ്രസ്താവന കേരളം പോലും ഏറെ ചർച്ച ചെയ്തു. അന്നും വില്ലൻ അഹമ്മദ് പട്ടേലായിരുന്നു. അലുമിനീയം പട്ടേലെന്ന കെ മുരളീധരന്റെ കളിയാക്കലാണ് കോൺഗ്രസിലെ കരുണാകര വിഭാഗത്തിന്റെ പിളർപ്പിനും കാരണമായത്. അങ്ങനെ സോണിയയുടെ വലം കൈയയായ തന്റെ എതിരാളിയെ മൂലയ്ക്കിരുത്താനായിരുന്നു ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ശ്രമിച്ചത്.
പട്ടേലിനോട് ചോദിക്കാതെ സോണിയ ഒരു തീരുമാനവുമെടുക്കാറില്ലെന്നത് പകൽപോലെ പരസ്യമായ രഹസ്യമാണ്. കോൺഗ്രസിൽ സോണിയയ്ക്കും രാഹുലിനും ശേഷം ഒരു അധികാരകേന്ദ്രമുണ്ടെങ്കിൽ അത് അഹമ്മദ് പട്ടേൽ തന്നെയാണ്. സോണിയയുടെ നിഴൽ എന്നറിയപ്പെടാനായിരിക്കും പട്ടേലിന് താൽപര്യം. രണ്ട് യുപിഎ മന്ത്രി സഭകളിലും പട്ടേലിന് സുപ്രധാന മന്ത്രി സ്ഥാനങ്ങൾ ഒരു താലത്തിലെന്ന പോലെ മന്മോഹൻസിങ് വെച്ചു നീട്ടിയതായിരുന്നു. പക്ഷേ, അണിയറയിലെ കളികളിലായിരുന്നു താൽപ്പര്യം. അതുകൊണ്ട് കേന്ദ്ര മന്ത്രിയായില്ല.
എന്നാൽ എല്ലാ വകുപ്പുകളിലും ഇടപെട്ടു. പട്ടേൽ പ്രധാനമന്ത്രി മോദിയുടെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് തിരിച്ചറിയാൽ കോൺഗ്രസ് വൈകിപ്പോയി. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ കോൺഗ്രസ് ജയിപ്പിച്ചെടുത്തത്. കൂറുമാറി വോട്ട് ചെയ്ത രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത് കൂറുമാറ്റം മൂലം വലഞ്ഞിരുന്ന കോൺഗ്രസിന് രാഷ്ട്രീയ നേട്ടമായി.ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തുന്നത്.
വോട്ടെടുപ്പ് പൂർത്തിയായ ശേഷം എട്ടു മണിക്കൂർ കഴിഞ്ഞാണ് ഫലപ്രഖ്യാപനമുണ്ടായത്. വിമത കോൺഗ്രസ് എംഎൽഎമാരായ രാഘവ്ജി പട്ടേൽ, ഭോല ഗൊഹേൽ എന്നിവരുടെ വോട്ടുകളാണ് അസാധുവാക്കിയത്. വോട്ട് ചെയ്ത ശേഷം എംഎൽഎമാർ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇവരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജെവാല, ആർ.പി.എൻ സിങ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
വീഡിയോ ദൃശ്യമടക്കമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയുമായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെ ബിജെപി സംഘവും കമ്മിഷനെ സന്ദർശിച്ചിരുന്നു. വോട്ട് റദ്ദാക്കാൻ പാടില്ലെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതോടെ ഫലപ്രഖ്യാപനം അനിശ്ചിതമായി നീണ്ടു. അങ്ങനെ പട്ടേലിനെ തോൽപ്പിക്കാൻ ആവുന്നതെല്ലാം ബിജെപി ചെയ്തു. എന്നിട്ടും കോൺഗ്രസ് രാഷ്ട്രീയത്തിലെ തന്ത്രശാലി ജയിച്ചു കയറി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്