തറയിലെ തണുപ്പ് മാറ്റാൻ പുതിയ പുതപ്പ് കിട്ടിയതിന്റെ ആവേശത്തിൽ നടൻ; സങ്കീർത്തനം വായിച്ച് തീർത്തതോടെ സുഭാഷിതങ്ങളിലേക്ക് കൂടി കടന്ന് നടന്റെ ആത്മീയ പ്രവേശം; നാമ ജപവും കീർത്തനവും മുറതെറ്റാതെ ചൊല്ലുന്നു; ആത്മവിശ്വാസം വീണ്ടെടുക്കാൻ യോഗയും; ആഴ്ചയിൽ രണ്ട് തവണ കൗൺസിലർമാരും എത്തുന്നു: ജയിൽ വാസം നീളുമെന്ന് ഉറപ്പായതോടെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ദിലീപ്
പ്രവീൺ സുകുമാരൻ
കൊച്ചി: ബൈബിളിലെ പഴയ നിയമത്തിൽ പെട്ടതാണ് സങ്കീർത്തനം. അത് വായിച്ചു തീർത്ത ദിലീപ് ഇപ്പോൾ പഴയ നിയമം മൊത്തത്തിൽ മനസ്സിലെത്തിക്കാനുള്ള വായനയിലാണ്. ഇപ്പോൾ പഴയ നിയമത്തിലെ സുഭാഷിതമാണ് വായിക്കുന്നത്. കണ്ണിന് കാഴ്ച പിടിക്കാത്തതിനാൽ കണ്ണടയും എത്തിച്ചു. അതിന് ശേഷമാണ് പഴയ നിയമം വായിച്ച് സെല്ലിൽ കഴിയുന്നത്. ജയിലിലെ ഭക്ഷണവുമായും ദിലീപ് പൊരുത്തപ്പെട്ടു കഴിഞ്ഞു. ബന്ധുക്കളിൽ നിന്നും വാർഡന്മാരിൽ നിന്നും കേൾക്കുന്ന ഗോസിപ്പുകൾ നടനെ ഇപ്പോഴും ആകുലപ്പെടുത്തുന്നുണ്ട്. ഭാര്യ കാവ്യ വീട്ടിൽ നിന്ന് പിണങ്ങിപോയതുൾപ്പെടെയുള്ള വാർത്തകൾ നടനെ വേദനിപ്പിക്കുന്നുണ്ട്. മൂന്നാം വിവാഹ വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവന്നതിലും അലോസമുണ്ട്. ഇതെല്ലാം പഴയ നിയമം വായിച്ച് മറക്കാനാണ് ദിലീപ് ശ്രമിക്കുന്നത്.
സെല്ലിൽ തറയിലാണ് കിടത്തം. ചെവിയിലെ ഫ്ളൂയിഡ് കുറയുന്ന രോഗത്തിന് ഇത് കടുത്ത പ്രശ്നമാകും. അതുകൊണ്ട് തന്നെ ദിലീപിന് നല്ല പുതപ്പ് നൽകണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അത് ജയിൽ അധികൃതർ അനുവദിച്ചതായാണ് സൂചന. അതുകൊണ്ട് തന്നെ തണുപ്പില്ലാതെ കിടന്നുറങ്ങാൻ ദിലീപിന് കഴിയുന്നുണ്ട്. എല്ലാ ദിവസവും യോഗ ചെയ്യണമെന്ന് കൗൺസിലിംഗിനിടെ ദിലീപിന് നിർദ്ദേശം കിട്ടിയിരുന്നു. ചില മുറകളും പഠിപ്പിച്ചു നൽകി. ഇതും ചെയ്യുന്നുണ്ട്. വെർടിഗോ രോഗത്തിൽ നിന്ന് അതിവേഗ ശമനം കിട്ടാനുള്ള കാരണവും യോഗയാണെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഇപ്പോഴും ആഴ്ചയിൽ രണ്ട് തവണ കൗൺസിലിങ് നടക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ദിലീപിന് വേണ്ടി മാത്രം കൗൺസിലർ എത്തും. അതിന് പുറമേ ജയിലിലെ പൊതു കൗൺസിലിങ് ദിവസവും നടന് ഇതിന് അവസരമുണ്ട്.
തന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദിലീപ് അതീവ തൽപ്പരനാണ്. താടിയും മുടിയും പോലും നീട്ടി വളർത്തുന്നുണ്ട്. ഇത് ആരും പറഞ്ഞിട്ടും വെട്ടിമാറ്റുന്നില്ല. വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ അമ്മയോടും മകളോടും ഭാര്യ കാവ്യയോടും പങ്കുവയ്ക്കുന്നതും എല്ലാം ശരിയാകുമെന്ന വികാരമാണ്. ആരും തളർന്നു പോകരുതെന്നും നടൻ നിർദ്ദേശിക്കുന്നുണ്ട്. ജയിലിലെ രീതികളുമായി നടൻ പൂർണ്ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞു. ആദ്യ ദിവസങ്ങളിലെ അസ്വസ്ഥത ഇപ്പോഴില്ല. ജയിലിലുണ്ടായിരുന്ന നാലാഴ്ചയും ജയിലിലെ സിനിമാ പ്രദർശനത്തിന് നടൻ എത്തിയതുമില്ല. വിചാരണ തടവുകാരനായി അഴിക്കുള്ളിൽ കിടക്കേണ്ടി വരരുതെന്ന ആഗ്രഹമാണ് വക്കീലന്മാരോട് ദിലീപ് പങ്കുവയ്ക്കുന്നത്. ജാമ്യം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ് നടനുണ്ട്.
തുടക്കത്തിൽ ദിലീപ് സഹതടവുകാരോട് അധികം അടുപ്പം കാണിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ദിലീപ് എല്ലാവരോടും സൗഹൃദത്തിലായി. സഹതടവുകാരുടെയെല്ലാം വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ദിലീപ് അവരുമായി ഇപ്പോൾ നല്ല ബന്ധത്തിലണ്. ദിലീപിനെ പോസിറ്റീവ് എനർജി നൽകി നിർത്താൻ സഹതടവുകാർ ശ്രമിക്കുന്നുണ്ട്. സെല്ലിൽ നിന്ന് കിട്ടിയ സങ്കീർത്തനം പുസ്തകം വായിച്ചതോടെയാണ് ദിലീപ് കുറച്ച് നല്ല മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയതെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷമാണ് സഹതടവുകാരുമായെല്ലാം സഹകരിക്കാൻ തുടങ്ങിയത്. താൻ നിരപരാധിയാണെന്നാണ് അവരോടെല്ലാം ദിലീപ് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഒഴിവ് സമയങ്ങളിൽ സിനിമയിലെ അണിയറരസങ്ങളൊക്കെ സഹതടവുകാരുമായി പങ്കുവയ്ക്കുന്നുമുണ്ട്.
ആലുവ സബ് ജയിലിലെ 523 നമ്പർ തടവുകാരനായ ദിലീപിന് ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു കോണിൽ കിടന്നാണ് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു. ഇത് ഏറെ മാറ്റമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പഴയ നിയമം മുഴുവനായി വായിക്കാൻ തീരുമാനിച്ചത്. രാത്രിയിലെ കൊതുക് തിരിയാണ് ആശ്വാസം. തന്നെ ക്രൂശിക്കുന്ന വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരുമെന്ന് ദിലീപ് തന്നെ ജയിൽ സൂപ്രണ്ടിനോടു തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം പത്രവായനയും ഒഴിവാക്കി. എന്നാൽ ജയിലിലെത്തുന്ന ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് ദിലീപ്.
അതിനിടെ ദിലീപിനെ അനിശ്ചിതമായി ജയിലിലിടാനുള്ള നീക്കത്തെ ചെറുക്കാൻ സുഹൃത്തുക്കളും സജീവമായി രംഗത്തുണ്ട്. ദിലീപിനോട് ചെയ്യുന്നത് ക്രൂരതയാണെന്നാണ് അവരുടെ വാദം. നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ നടത്തുന്നത്. ദിലീപിനെ ജയിലിലിടാൻ മാത്രമാണ് പൊലീസ് അന്വേഷണം നീട്ടുന്നതെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടിയിരുന്നു. ആലുവ റൂറൽ എസ്പി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ചലച്ചിത്രപ്രവർത്തകൻ സലിം ഇന്ത്യ സമർപ്പിച്ച പരാതിയിലാണിത്. ഇതിന് പിന്നിലും സിനിമയിലെ ദിലീപ് അനുകൂലികളാണ്. തെളിവുകൾ മനുഷ്യാവകാശ കമ്മീഷൻ പരിശോധിക്കുമെന്നും സൂചനയുണ്ട്.
ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികയുകയാണ്. ജൂലായ് പത്തിന് അറസ്റ്റിലായ നടൻ ഷേവ് ചെയ്യാത്തതു കൊണ്ട് തന്നെ താടിയും മുടിയുമായി പ്രത്യേക ലുക്കിലേക്ക് മാറി കഴിഞ്ഞു. ദിലീപിന്റെ ഹൈക്കോടതിയിലെ രണ്ടാം ജാമ്യാപേക്ഷ രണ്ടുദിവസത്തിനുള്ളിൽ നൽകിയേക്കും. ആദ്യ അഭിഭാഷകനെ മാറ്റിയാണ് പുതിയ ജാമ്യാപേക്ഷ. തിരക്കിട്ടനീക്കങ്ങൾ നടത്താനില്ലെന്ന നിലപാടിലാണ് പ്രതിഭാഗമെന്നറിയുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കിട്ടാത്തതും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ കണ്ടെത്തേണ്ടതും ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ടത്തിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്. അപ്പുണ്ണി കീഴടങ്ങി. മൊബൈൽ നശിപ്പിച്ചെന്ന് അഭിഭാഷകൻ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗം ഹൈക്കോടതിയെ വീണ്ടും സമീപിക്കുക. എന്നാൽ പ്രോസിക്യൂഷൻ ജാമ്യത്തിന് എതിരാണ്. പുനപരിശോധനാ ഹർജി നേരത്തെ വിധി പറഞ്ഞ അതേ ബഞ്ചാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടാൻ സാധ്യതയില്ലെന്ന വിലിയിരുത്തലുണ്ട്.
ഗൂഢാലോചനക്കേസിൽ പ്രതി സുനിൽകുമാറിന്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ജൂനിയറായ രാജു ജോസഫ് എന്നിവരെ അറസ്റ്റുെചയ്ത് ജാമ്യത്തിൽവിട്ടിരുന്നു. ഇവരെ മാപ്പുസാക്ഷികളാക്കി കേസ് കടുപ്പിക്കാനാണ് നീക്കം. പഴുതുകളില്ലാത്ത കുറ്റപത്രം തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു. അറസ്റ്റോടെ ദിലീപിന്റെ രണ്ടു ചിത്രങ്ങൾ പെരുവഴിയിലായി. 'രാമലീല' ജൂലായിൽ പുറത്തിറങ്ങേണ്ടതായിരുന്നു. ഇതിന്റെ റിലീസ് മാറ്റിവെച്ചു. 'കമ്മാരസംഭവം' എന്ന ചിത്രം പകുതിയിലാണ്. ചാലക്കുടിയിലെ ഡി സിനിമാസിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതാണ് ഒരു മാസത്തിനിടെ ദിലീപിനെ തേടിയെത്തിയ ഏക നല്ല വാർത്ത.
പൾസർ സുനിയുടെ വെളിപ്പെടുത്തലിലെ 'മാഡ' ത്തെ അന്വേഷിച്ച് സമയം കളയേണ്ടെന്ന് നിർദ്ദേശം കിട്ടിയതായി സൂചന. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനിരിക്കുന്ന അനേഷണസംഘം ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് സൂചന. അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന കേസിൽ രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ട്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും രണ്ടാം പ്രതി ദിലീപുമാണ്. തൊണ്ടിമുതലായ ഫോൺ നശിപ്പിച്ചതിന് അഭിഭാഷകരിൽ ഒരാൾ കൂടി പ്രതിചേർത്തേക്കും.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- തകർന്നടിഞ്ഞ് ഹൈദരബാദ്; കാവ്യ മാരനെ വിമർശിച്ച് ആരാധകർ
- ഏറ്റവും വിലയേറിയ താരമായി കമ്മിൻസ്, താരലേലത്തിൽ മിന്നും താരമായി കാവ്യ മാരൻ
- ഗാലറിയിൽ കാവ്യ മാരൻ, പണം കൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ലെന്ന് ആരാധകർ
- കാമുകനൊപ്പം പോയ യുവതിയെ നാട്ടുകാർ പിടികൂടി തിരിച്ചെത്തിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്