ജനപ്രിയനടനെയും എംഎൽഎയും ജയിലഴിക്കുള്ളിൽ ആക്കിയത് സർക്കാർ സ്ത്രീകൾക്കൊപ്പമെന്ന ഇമേജുണ്ടാക്കി; ബന്ധു നിയമനത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ഇപി ജയരാജനും ജനപിന്തുണ തെളിയിച്ചു; യുഡിഎഫും ബിജെപിയും ഉയർത്തിയ അവകാശവാദങ്ങളും വെറുതെയായി; മട്ടന്നൂർ ചെങ്കോട്ടയിൽ തന്നെ തുടരും
കണ്ണൂർ: മട്ടന്നൂർ നഗരസഭ ചുവപ്പു കോട്ടയാക്കി ഇടതുമുന്നണി. ആകെയുള്ള 35 സീറ്റിൽ 28 എണ്ണവും നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. അതേസമയം യുഡിഎഫിന് ഏഴു സീറ്റുകളിൽ മാത്രമെ വിജയിക്കാനായുള്ളൂ. കഴിഞ്ഞ തവണത്തേക്കാളും തിളക്കമാർന്ന വിജയമാണ് എൽഡിഎഫ് നേടിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മുന്നോട്ടു പോക്കിനുതന്നെ കരുത്താകുന്നതാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം.
20 വർഷമായി മട്ടന്നൂരിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് എൽഡിഎഫിന്റെ ഈ വിജയമെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതികരിച്ചിരിക്കുന്നത്. 35 വാർഡുകളിലായി നടന്ന വോട്ടെടുപ്പിൽ 82.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മുസ്ലിം ലീഗ് വർഷങ്ങളായി വിജയിച്ച് കൊണ്ടിരുന്ന കളറോഡ് വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. ഇത്തവണ മട്ടന്നൂരിൽ അക്കൗണ്ട് തുറക്കാമെന്നു കരുതിയ ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വന്നു. എന്നാൽ ഒൻപതു സ്ഥലങ്ങളിൽ രണ്ടാം സ്ഥനത്ത് എത്താനായി.
മുഴുവൻ ബൂത്തുകളിലും വെബ് ക്യാമറ സ്ഥാപിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി നടത്തിയതും ഇക്കുറി മട്ടന്നൂരിലാണ്. ആകെയുള്ള 35 വാർഡുകളിലും 31 ഉം പ്രശ്ന സാധ്യതാ വാർഡുകളാണെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് മുഴുവൻ ബൂത്തുകളിലും വീഡിയോ ക്യാമറ ഉപയോഗിച്ച് തത്സമയം വോട്ടിങ് സംവിധാനം പകർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
ഇത്രയേറെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന ആദ്യ നഗരസഭ തെരഞ്ഞെടുപ്പും ഇക്കുറിയാണ് മട്ടന്നൂരുകാർ കണ്ടത്. സംസ്ഥാനത്ത് തദ്ദേശ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം മട്ടന്നൂർ നഗരസഭാ പരിധിയിലെ ജനങ്ങൾ കാഴ്ചക്കാരാണ്. അതിന്റെ ചരിത്രം ഇങ്ങിനെ. ഒരു സർക്കാർ തീരുമാനം വരുത്തി വച്ച വിനയെ തുടർന്നാണ് മട്ടന്നൂരിൽ മാത്രമായി തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യം ഒരുങ്ങിയത്.
1990 ൽ മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തി. 91 ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്തായി തരം താഴ്ത്തി. കാർഷിക പ്രദേശമത്തെ നഗരസഭ ആക്കിയാൽ ജനങ്ങൾക്ക് നികുതി ഭാരം ഉണ്ടാകുമെന്ന വാദത്തെ തുടർന്നായിരുന്നു അത്. എന്നാൽ വീണ്ടും പഞ്ചായത്താക്കിയ നടപടിയെ കോടതി വഴി സ്റ്റേ ചെയ്തു. ആറ് വർഷം മട്ടന്നൂർ നഗരസഭയോ പഞ്ചായത്തോ അല്ലാത്ത അവസ്ഥയിലായി. തദ്ദേശ തിരഞ്ഞെടുപ്പുകൾ വന്നപ്പോഴും മട്ടന്നൂർ മരവിച്ചു നിന്നു.
1997 ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ മട്ടന്നൂരിനെ മുൻകാല പ്രാബല്യത്തോടെ നഗരസഭയായി പ്രഖ്യാപിച്ചു. തുടർന്ന് ഓഗസ്റ്റ് മാസം ആദ്യ തെരഞ്ഞെടുപ്പും നടന്നു. അതനുസരിച്ച് അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തെ മറ്റ് തദ്ദേശ പൊതു തെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാൻ മട്ടന്നൂരിനായില്ല. അതിനായി ഇനി ഭരണഘടനാ ഭേദഗതി പാസാക്കുന്നതുവരെ മട്ടന്നൂരിൽ പ്രത്യേകമായി തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഓരോ തവണത്തെ ജനവിധിക്കും അഞ്ച് വർഷം പ്രാബല്യമുണ്ടാകുന്നതുകൊണ്ടു തന്നെ മട്ടന്നൂരിൽ പ്രത്യേകമായിതന്നെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
ആദ്യ തിരഞ്ഞെടുപ്പിൽ 28 വാർഡുകളിൽ എൽ.ഡി.എഫ് 22, യു.ഡി.എഫ് ആറ് എന്നിങ്ങനെ ആയിരുന്നു കക്ഷിനില. 2012 ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 20 സീറ്റും യു.ഡി.എഫിന് 13 സീറ്റും ലഭിച്ചിരുന്നു. ഇത്തവണ 35 വാർഡുകളാണുള്ളത്.
മട്ടന്നൂർ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് സിപഎമ്മിലെ ഇ.പി ജയരാജനാണ്. അതുകൊണ്ടു തന്നെ ഭരണം നിലനിർത്താൻ കഴിഞ്ഞതിലുപരി സീറ്റ് വർധിപ്പിക്കാനായിത് ജില്ലയിലെ സിപിഎമ്മിനു കരുത്തു പകരുന്നതാണ്. യുഡിഎഫിൽ നിന്ന് ഏഴ് സീറ്റുകളാണ് പിടിച്ചെടുത്തത്.
ജനക്ഷേമ ഭരണവുമായി ഒരുവർഷം പിന്നിടുന്ന പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ സപിഎം വിശേഷിപ്പിക്കുന്നത്. സംസ്ഥാനസർക്കാരിന്റെയും ഭരണനേട്ടങ്ങളും ജനക്ഷേമപ്രവർത്തനങ്ങളുമായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയവും. നാലാം ഭരണസമിതി നടപ്പാക്കിയ 200 കോടിയിൽപരം രൂപയുടെ വികസനപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായപ്പോൾ എതിർക്കാനാവാതെ യുഡിഎഫും ബിജെപിയും പ്രതിരോധത്തിലായി.
എൽഡിഎഫിൽ സിപിഐ എം 28 വാർഡിലും സിപിഐ, ജനതാദൾ, എൻസിപി, സിഎംപി, ഐഎൻഎൽ എന്നിവ ഓരോ വാർഡിലും എൽഡിഎഫ് സ്വതന്ത്രർ രണ്ട് വാർഡിലുമാണ് മത്സരിച്ചത്. യുഡിഎഫിൽ കോൺഗ്രസ് 25, മുസ്ളിംലീഗ് എട്ട്, ആർഎസ്പി, ജെഡിയു ഒന്നുവീതം വാർഡുകളിലും മത്സരിച്ചു. ബിജെപി 32 വാർഡിലും എസ്ഡിപിഐ എട്ട് വാർഡിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ആകെ 112 സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 36323 പേർക്കായിരുന്നു സമ്മതിദാനാവകാശം.
Stories you may Like
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- മട്ടന്നൂർ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
- അകത്തായ സതീഷ് സിപിഎമ്മിലെ മട്ടന്നൂർ സംഘത്തിന്റെ ബിഗ് സ്പോൺസർ
- നിർണ്ണായക നീക്കങ്ങളിൽ എൻഐഎ; എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്ഡിനും സാധ്യത
- ആംബുലൻസ് തകർത്ത് ജീവനക്കാരെ മർദ്ദിച്ചുവെന്ന പരാതിയിൽ കേസെടുത്ത് പൊലിസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍