കൂലിപ്പണിയെടുത്ത് പഠിപ്പിച്ച അമ്മ മകൾ വലിയ ജേർണലിസ്റ്റാകുന്നത് സ്വപ്നം കണ്ടു; റിപ്പോർട്ടറിലും ടിവി ന്യൂവിലും സാമ്പത്തിക പ്രതിസന്ധി മൂലമുള്ള നിരാശ മാറിയത് അബാനിയുടെ ചാനലിൽ നിന്നും ലഭിച്ച 20,000 രൂപ ഓഫറിൽ; ടാർപോളിൻ കെട്ടിയ വീടിന് കൂരകെട്ടാൻ ലോൺ എടുത്തതും വെറുതെയായി; ന്യൂസ് 18 കേരളയിൽ നിന്നും പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയുടെ ജീവിതകഥ ദുരിത പൂർണ്ണം
എം എസ് സനിൽകുമാർ
തിരുവനന്തപുരം: കേരളം പിടിക്കാൻ അബാനി ചാനലുമായെത്തിയപ്പോൾ ഓർമ്മകളിലേക്ക് മാഞ്ഞ മുഖമായിരുന്നു സനൽ ഫിലിപ്പെന്ന ജേർണലിസ്റ്റിന്റേത്. ആരോടും സ്നേഹത്തോടെ പെരുമാറിയ സനൽ, ന്യൂസ് 18 കേരളയിൽ ജോലിക്ക് കയറിയിട്ട് കുറച്ചു നാളെ ആയിരുന്നുള്ളൂ. വാർത്തെയുടക്കാനുള്ള സനലിന്റെ ഓട്ടോയിലെ യാത്ര അപകടത്തിലേക്കായിരുന്നു. ആഴ്ചകളോളം ആശുപത്രിയിൽ കിടന്ന സനൽ ഏവരേയും വിട്ടകന്നു.
ദുരിത പൂർണ്ണമായ കുടുംബത്തിന്റെ ജീവിതത്തിന് താങ്ങും തണലുമാകാൻ അബാനി എത്തിയത് പ്രതീക്ഷയോടെയാണ് ഏവരും കണ്ടത്. സനലിന്റെ കുടുംബത്തെ സാമ്പത്തികമായും സഹായിച്ചു ന്യൂസ് 18 കേരള. സമൂഹ മാധ്യമങ്ങളിൽ ഈ അബാനിഫിക്കേഷൻ ഏറെ കൈയടി നേടി. പക്ഷേ ചാനൽ പ്രവർത്തനം തുടങ്ങിയപ്പോൾ ചാനൽ അതിന്റെ മുതലാളിത്ത മുഖം പുറത്തെടുത്തു. അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇപ്പോൾ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലുള്ള മാധ്യമ പ്രവർത്തക.
സനൽ ഫിലിപ്പിന്റെ ജീവിത സാഹചര്യങ്ങളേക്കാൾ ദുരിത പൂർണ്ണമാണ് ഈ യുവതിയുടേയും പശ്ചാത്തലം. എങ്ങനേയും മക്കളെ നല്ല ഗതിയിലാക്കണമെന്ന അമ്മയുടെ അഗ്രഹമാണ് ഈ മിടുക്കിയെ എംസിജെക്കാരിയാക്കിയത്. പൊതുമേഖലാ സ്ഥാപനത്തിൽ അറ്റൻഡറായിരുന്ന അച്ഛന്റെ അകാല മരണം ഈ കുടുംബത്തെ തളർത്തി. കിടപ്പാടം പോലുമില്ലാതെ ദുരിതകയത്തിലുമായി. അച്ഛൻ ജോലി ചെയ്ത സ്ഥാപനത്തിലെ സഹ ജീവനക്കാരുടെ കാരുണ്യം തുണയായെത്തി. മൂന്ന് സെന്റ് അവർ വാങ്ങി നൽകി. ടാർപാളിൻ കൊണ്ട് മറച്ച് അമ്മ, മകളേയും മകനേയും വളർത്തി. വീട്ടു ജോലിയും കൂലിവേലയും എടുത്തായിരുന്നു അമ്മയ മക്കളെ നേർവഴിക്ക് നയിച്ചത്. അങ്ങനെ മകൾ ജേർണലിസ്റ്റുമായി. ലോകമറിയുന്ന മാധ്യമ പ്രവർത്തകയായി മകൾ മാറുന്നത് സ്വപ്നവും കണ്ടു. ടിവി ന്യൂവിലൂടെ തുടക്കം. വമ്പൻ മുതലാളിമാരുടെ ചാനലിൽ മകൾക്ക് ജോലികിട്ടിയതോടെ എല്ലാ പ്രാരാബ്ദവും തീർന്നെന്നും കരുതി.
എന്നാൽ ടിവി ന്യൂ തുടക്കം മുതൽ തന്നെ പ്രതിസന്ധിയിലായി. ശമ്പളമില്ലാതെ ജോലി ചെയ്ത് മടങ്ങി. അപ്പോഴും അമ്മയായിരുന്നു കരുത്ത്. അവിടെ നിന്ന് പുതിയ ജോലിയിലേക്ക്. റിപ്പോർട്ടറും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അവിടുത്തെ ജോലിയും ജീവിത പ്രാരാബ്ദങ്ങൾ കൂട്ടിയതേയുള്ളൂ. അമ്മയുടെ വീട്ടുജോലിയിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു അപ്പോഴും ആശ്രയം. ഇതിനിടെ അനുജന് അച്ഛന്റെ സ്ഥാപനത്തിൽ ചെറിയ ജോലി ശരിയാകാനുള്ള സാധ്യത തെളിഞ്ഞു. ഇതിനിടെയിൽ സാധാരണക്കാരനായ യുവാവുമായി വിവാഹം. കടയിലെ ജോലിയായിരുന്നു ഭർത്താവിന്. ഉള്ളതു കൊണ്ട് അവർ മുന്നോട്ട് നീങ്ങി. ഇതിനിടെയാണ് അംബാനി രക്ഷകനായെത്തിയത്. സനലിന്റെ കുടുംബത്തിന് താങ്ങും തണലുമാകുന്നത് കണ്ടപ്പോൾ ഈ യുവതിയും പലതും പ്രതീക്ഷിച്ചു. പെട്ടെന്ന് നേതൃത്വത്തിൽ ആകെ മാറ്റം വന്നു. തിരുവനന്തപുരത്തെ ഓഫീസ് ഗ്രൂപ്പ് കളിയുടെ കേന്ദ്രമായി.
വരുന്നവരും പോകുന്നവരുമെല്ലാം ജീവനക്കാരെ എടുത്തു. ഇതോടെ തുടക്കമുതൽ ജോലിക്കുണ്ടായിരുന്നവർ പ്രതിസന്ധിയിലായി. പീഡനങ്ങള്ഡ തുടങ്ങി. ഇതാണ് ഈ യുവതിയേയും തളർത്തിയത്. ന്യൂസ് 18 കേരളയിൽ നിന്ന് ലഭിച്ച ഓഫർ ലെറ്ററിനെ മാധ്യമ പ്രവർത്തകയും കുടുംബവും പ്രതീക്ഷയോടെയാണ് കണ്ടത്. കഷ്ടപ്പെട്ട് പഠിപ്പിച്ച അമ്മയ്ക്ക് തലചായ്ക്കാൻ ചോർന്നൊലിക്കാത്ത കൂരയെന്നതായിരുന്നു സ്വപ്നം. ഇതിലേക്കായിരുന്നു 20,000 രൂപയുടെ ഓഫർ ലെറ്റർ കൊണ്ടു പോയത്.
ജോലി കിട്ടിയപ്പോൾ തന്നെ ലോണെടുത്ത് ചോർന്നൊലിക്കുകയായിരുന്ന വീടിന്റെ പണിയും തുടങ്ങി. അങ്ങനെ മൂന്ന് സെന്റിൽ കൊച്ചു കൂരയെന്ന സ്വപ്നം വളർത്തി. ഭർത്താവിനേയും തിരുവനന്തപുരത്തേക്ക് എത്തിച്ചു. വീട് വാടകയ്ക്കെടുത്തു. അങ്ങനെ പോകുമ്പോഴാണ് ഇഷ്ടക്കാരെ തിരുകി കയറ്റാൻ ചാനൽ തലപ്പത്തുള്ളവർ കളികൾ തുടങ്ങിയത്. ഇതിന് അവർ വ്യക്തമായ പദ്ധതി തയ്യാറാക്കി.
അമ്പത് പേരെ പുറത്താക്കാനായിരുന്നു തന്ത്രം. ഇതിന് വേണ്ടിയുള്ളവരുടെ പട്ടിക നേരത്തെ തയ്യാറാക്കി. അതിന് ശേഷം ഇവരുടെ കുഴപ്പവും കുറ്റവും കണ്ടെത്താൻ ചതിക്കുഴികളൊരുക്കി. വിശ്വസ്തരെ കൊണ്ട് പുറത്താക്കേണ്ടവർക്കെതിരെ പരാതികൾ വാങ്ങി കൂട്ടി. അങ്ങനെ കോർപ്പറേറ്റ് ശൈലിയിൽ വെട്ടിനരത്തിന് കളമൊരുക്കി. പരിഹാസവും ഭീഷണിയും എല്ലാം വനിതാ ജീവനക്കാരെ തളർത്താനായെടുത്തു.
ഈ തന്ത്രത്തിന്റെ ഭാഗമായായിരുന്നു സനീഷ് ഇളയടെത്തുന്ന വാർത്താ അവതാരകന്റെ തെളിവിളി ഭീഷണി. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ രാജീവ് ദേവരാജിന് പരാതി നൽകി. അപ്പോഴാണ് ചാനൽ മേധാവിയുടെ തന്ത്രമായിരുന്നു സനീഷിന്റെ ഇടപെടലെന്ന് മനസ്സിലായത്. തൊട്ടു പിറകെ 17 പേർക്ക് മോശം പെർഫോമൻസ് എന്ന ഓമനപ്പേരിൽ ആശംസാകത്തും. നിങ്ങളുടെ പ്രകടനം കമ്പനി ആഗ്രഹിക്കുന്ന തരത്തിലേക്ക് ഉയരുന്നില്ല. രണ്ട് മാസത്തിനുള്ളിൽ അത് ഉയർത്താൻ എല്ലാവിധ ആശംസയുമെന്ന കത്താണ് നൽകിയത്.
ഇത് അറിഞ്ഞതോടെ പെൺകുട്ടി ആകെ തളർന്നു. ഇതിനിടെ പീഡനങ്ങളെ കുറിച്ച് ഭർത്താവിനോട് വിശദീകരിക്കുകയും ചെയ്തു. ജോലി കളഞ്ഞാൽ ശരിയാകില്ലെന്നും പിടിച്ചു നിൽക്കുമെന്നുമായിരുന്നു അവർ പറഞ്ഞത്. അമ്മയുടെ കൂരയ്ക്ക് വേണ്ടിയെടുത്ത ലോൺ അടയ്ക്കണം. സഹോദരന് നല്ല ഭാവിയുണ്ടാക്കണം-ഇതൊക്കെയായിരുന്നു മനസ്സിൽ കുറിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ യുവതിയെ കാത്തിരുന്ന പെർഫോമൻസ് ആശംസാ നോട്ടീസായിരുന്നു.
സ്ഥാപനത്തിലെ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തി രാജീവ് ദേവരാജ് രാജിവയ്പ്പിച്ചുവെന്ന വാർത്ത അതിനോടകം തന്നെ ഏവരും അറിഞ്ഞിരുന്നു. ഇതേ തന്ത്രം ഈ ദളിത് യുവതിയെ തളർത്തി. കുടുബത്തിന് താങ്ങും തണലുമായി നിൽക്കാൻ ജോലി അനിവാര്യതയായിരുന്നു. ഈ ബോധമാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. അപ്പോഴും പരിഹാസം ചൊരിയുന്നവരുമുണ്ട് കൂട്ടത്തിൽ.
ഇത് ഈ യുവതിയെ തളർത്തുന്നു. രാജീവ് ദേവരാജുമായി അടുത്തു നിൽക്കുന്നവരാണ് പ്രചരണത്തിന് പിന്നിൽ. സത്യമല്ല പുറത്തു വരേണ്ടതെന്നും കെട്ടുകഥകൾ ആഘോഷിക്കുകയല്ലെ വേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നു. നാടകമേ ഉലകം എന്നാണ് ചിലരുടെ നിലപാട്. അങ്ങനെ യുവതിയെ കളിയക്കാനും ന്യൂസ് കേരള 18ൽ ജീവനക്കാരുണ്ട്. ഇവർക്കെതിരെ നിയമനടപടിക്കും യുവതിയുടെ കുടുംബം ആലോചിക്കുന്നുണ്ട്.
കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി അപമാനിക്കുന്നവരെ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നതെന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍