Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോണക്കാട് കുരിശുമലയിൽ കോൺക്രീറ്റ് കുരിശുകൾ ഉയർത്തുന്നത് കണ്ടു മടുത്ത നിയമപാലകർ മൂന്നെണ്ണം പൊളിച്ചുമാറ്റി; ബാക്കി മാറ്റും മുമ്പ് കൂട്ടമായി എത്തിയ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു; വിശ്വാസ പ്രശ്‌നമാക്കി മാറ്റാൻ റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

ബോണക്കാട് കുരിശുമലയിൽ കോൺക്രീറ്റ് കുരിശുകൾ ഉയർത്തുന്നത് കണ്ടു മടുത്ത നിയമപാലകർ മൂന്നെണ്ണം പൊളിച്ചുമാറ്റി; ബാക്കി മാറ്റും മുമ്പ് കൂട്ടമായി എത്തിയ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു; വിശ്വാസ പ്രശ്‌നമാക്കി മാറ്റാൻ റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

വിതുര: മൂന്നാറിൽ കൈയേറ്റക്കാർ സ്ഥാപിച്ച കുരിശുമാറ്റാൻ ശ്രീരാം വെങ്കിട്ടരാമൻ ശ്രമിച്ചപ്പോൾ തടയാൻ രംഗത്തിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടായിരുന്നു. ഇപ്പോഴിതാ ബോണക്കാട് അനധികൃത കുരിശുകൾ സ്ഥാപിച്ചപ്പോൾ തടയാൻ എത്തിയത് വൈദികർ ചേർന്നാണ്. വിശ്വാസ പ്രശ്‌നമാക്കി മാറ്റി കയ്യേറ്റത്തിന് ഒത്താശ പാടുന്നനിലപാടാണ് ഇവർ സ്വീകരിച്ചത്.

ബോണക്കാട് കുരിശുമല തീർത്ഥാടന നടത്തിപ്പുമായി ബന്ധപ്പെട്ടു നിർമ്മിച്ച 14 കോൺക്രീറ്റ് കുരിശുകളിൽ മൂന്നെണ്ണമാണ് വനം വകുപ്പ് ഇളക്കിമാറ്റിയത്. വനഭൂമിയിൽ നിർമ്മാണ പ്രവർത്തനം പാടില്ലെന്ന നിർദേശമുള്ളതിനാലാണു കുരിശുകൾ മാറ്റിയതെന്നാണു വനം വകുപ്പിന്റെ വിശദീകരണം. വനഭൂമിയിലെ അഞ്ച് കുരിശുകളിൽ ബാക്കി രണ്ടെണ്ണം ഇന്നലെ രാവിലെ ഇളക്കിമാറ്റാൻ വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. രണ്ടു ജീപ്പ് നിറയെ ആളുകളുണ്ടായിരുന്നതായി വിശ്വാസികൾ പറഞ്ഞു.

എന്നാൽ വികാരിയും വിശ്വാസികളും കൂട്ടമായെത്തി തടഞ്ഞതോടെ വനം ഉദ്യോഗസ്ഥർ തിരിച്ചുപോയി. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നല്ല, പകരം റവന്യൂ അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിക്കാത്തതിനാലാണു തിരിച്ചുപോയതെന്നു വനം അധികൃതർ പറഞ്ഞു.

തീർത്ഥാടക നടത്തിപ്പ് ചുമതലയുള്ള വികാരി ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തിനെ അറിയിക്കാതെയായിരുന്നു കുരിശുമാറ്റിയതെന്നും ആരോപണമുണ്ട്. വനം വകുപ്പിന്റെ നടപടിക്കെതിരെ കെഎൽസിഎ, കെസിവൈഎം പ്രവർത്തകർ വിതുര വനംവകുപ്പ് ഓഫിസിലേക്കു റാലി നടത്തി. വിശ്വാസികൾ കുരിശുമലയിലെത്തി പ്രാർത്ഥിക്കുന്നതിലോ തീർത്ഥാടനം നടത്തുന്നതിലോ വനം വകുപ്പിന് എതിർപ്പില്ലെന്നു പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസർ ദിവ്യ എസ്.എസ്.റോസ് അറിയിച്ചു. എന്നാൽ അനധികൃത നിർമ്മാണം അനുവദിക്കില്ല.

ഇതു സംബന്ധിച്ചു പല തവണ തീർത്ഥാടന നടത്തിപ്പ് കമ്മിറ്റി അധികൃതർക്കു വനം വകുപ്പ് നോട്ടിസ് നൽകിയിരുന്നു. കുരിശുമലയിലേയ്ക്കുള്ള വഴി നിയമാനുസൃതമാണു കെട്ടിയടച്ചത്. അടുത്ത് തീർത്ഥാടന കാലം വരുമ്പോൾ അതു തുറന്നുകൊടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിൽ മരക്കുരിശുകൾ നിർമ്മിക്കാമെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP