അറസ്റ്റ് ഉറപ്പായതോടെ ഇരയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ ശ്രമം; പെൺകുട്ടിയുടെ മൊഴിമാറ്റാൻ ആശുപത്രി വരാന്തയിൽ കയറി ഇറങ്ങുന്നത് ജയദീപും ശ്രീലാലും; ഡൽഹിയിൽ നിന്ന് എത്തിയ ഗ്രൂപ്പ് എഡിറ്റർക്കു മുന്നിൽ രാജീവിന്റെയും ദിലീപ്കുമാറിന്റെയും ഗ്രൂപ്പുകളി വിവരിച്ച് ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എഡിറ്റർ ഉൾപ്പെടെയുള്ളവരുടെ കൊടിയ പീഡനവും ജോലി തെറിപ്പിക്കുമെന്ന ഭീഷണിയും സഹിക്കാനാകാതെ ന്യൂസ് 18 കേരള ചാനലിലെ മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ ഇരയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇന്ന് ഉച്ചയ്ക്ക് പൊലീസിനു നൽകിയ മൊഴിയിലും ചാനൽ എഡിറ്റർ രാജീവ് ദേവരാജിനും അവതാരകൻ സനീഷിനും എതിരായ ആരോപണങ്ങളിൽ പെൺകുട്ടി ഉറച്ചു നിൽക്കുന്ന സാചര്യത്തിലാണ് പരാതി പിന്തിരിപ്പിക്കാനുള്ള സമ്മർദ്ദതന്ത്രവുമായി മുൻഎഡിറ്റർ ജയദീപ് ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കിയിരിക്കുന്നത്.
ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കുന്നതിനാൽ അറസ്റ്റ് ഒഴിവാക്കാൻ സാധിക്കില്ലെന്ന സൂചന കഴക്കൂട്ടം സിഐ നൽകിയതിനെത്തുടർന്നാണ് ഏതുവിധേനയും പരാതി പിൻവലിപ്പിക്കാൻ പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി വരാന്തയിൽ ചാനൽ പ്രമുഖർ ഉൾപ്പെടെയുള്ളവർ മധ്യസ്ഥതയ്ക്കായി കയറിയിറങ്ങുന്നത്. നേരത്തെ രാജീവ് ദേവരാജ് നടത്തിയ നീക്കത്തിനൊടുവിൽ എഡിറ്ററുടെ കസേര നഷ്ടപ്പെട്ട ജയദീപിനെയാണ് ഇപ്പോൾ അനുനയ നീക്കത്തിനായി മാനേജ്മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ ഡൽഹിയിൽ നിന്ന് എത്തിയ ന്യൂസ് 18-ന്റെ ഗ്രൂപ്പ് എഡിറ്റർ രാജേഷ് റെയ്ന, എച്ച്ആർ വൈസ് പ്രസിഡന്റ് മധുസൂദൻ മാണ്ട എന്നിവർ ജീവനക്കാരുടെ പ്രതിനിധികളോടും പിരിച്ചുവിടൽ നോട്ടീസ് കിട്ടിയവരോടും വിവരങ്ങൾ ആരാഞ്ഞു. സ്ഥാപനത്തിൽ നടക്കുന്ന അച്ചടക്ക രാഹിത്യത്തെക്കുറിച്ചും അനധികൃതനിയമനങ്ങളെ കുറിച്ചുമുള്ള പരാതികെട്ടുകളുമായാണ് ജീവനക്കാർ എത്തിയത്. അതേസമയം രാജീവ് ദേവാരാജിനെയും സംഘത്തെയും അനുകൂലിക്കുന്ന ജീവനക്കാർ ആരും ഇക്കൂട്ടത്തിൽ ഇല്ലായിരുന്നെന്നതാണ് സത്യം. എഡിറ്റർ രാജീവ് ദേവരാജും ഡെപ്യൂട്ടി എഡിറ്റർ ബി ദിലീപ് കുമാറും, അവതാരകൻ സിഎൻ പ്രകാശും തങ്ങൾ ഇഷ്ടപ്പെട്ടവരെ യോഗ്യത നോക്കാതെ തിരുകി കയറ്റുകയാണെന്നും അതാണ് ചാനലിലെ നിലവിലെ പ്രതസന്ധിക്ക് ഇടയാക്കിയതെന്നുമായിരുന്നു ജീവനക്കാരുടെ പരാതി. ചാനലിന്റെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാൻ പുതിയ നേതൃത്വം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ചാനലിന്റെ മട്ടുംഭാവവും മാറ്റുന്നതിനുവേണ്ടി ഡൽഹിയിൽനിന്ന് നേരട്ടയച്ച അച്യുത് പുന്നേക്കാട് എന്നയാളും രാജീവ് ദേവരാജിന്റെ ഗ്രൂപ്പിൽ ചേർന്ന് മറ്റുള്ളവരെ ദ്രോഹിക്കുകയായിരുന്നെന്ന പരാതിയും ജീവനക്കാർ ഉയത്തിയിട്ടുണ്ട്.
രാജീവും ദിലീപും നടത്തുന്ന ഗ്രൂപ്പുകളിയുടെ ഇരകളാണ് തങ്ങൾ ഓരോരുത്തരുമെന്ന് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചവർ മാനേജ്മെന്റ് പ്രതിനിധികളോടു പറഞ്ഞു. ഇതിനിടയിലാണ് പൊലീസ് ഇരയുടെ മൊഴി രേഖപ്പെടുത്തിയെന്ന വാർത്ത പുറത്തു വനനത്. തന്നെ അപമാനിക്കുകയും ജാതി പറഞ്ഞ് അധിക്ഷ്പിക്കുകയും ചെയ്ത രാജീവ് ദേവരാജ്, ലല്ലു ശശിധരൻപിള്ള, ബി ദിലീപ് കുമാർ, ഇ സനീഷ്, സിഎൻ പ്രകാശ് എന്നിവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പെൺകുട്ടി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പല ദിവസങ്ങളിലും തന്റെ ഭാര്യ ഓഫീസിൽ താൻ നേരിടുന്ന ജാതീയ പീഡനത്തെ കുറിച്ചും ഒറ്റപ്പെടുത്തലിനെ കുറിച്ചും കരഞ്ഞു കൊണ്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇരയുടെ ഭർത്താവ് പൊലീസിനോടു വെളിപ്പെടുത്തി. എന്ത് അപമാനവും സഹിച്ച് താൻ അവിടെ തുടരുമെന്നും ബുദ്ധിമൂട്ടും പ്രയാസവും മാറ്റാൻ ഇതാല്ലാതെ വേറെ മാർഗമില്ലെന്നും കരഞ്ഞുകൊണ്ട് തന്നോടു പറയാറുണ്ടെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
ചാനൽ മാനേജ്മെന്റും പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തിലാണ് മുൻഎഡിറ്റർ ജയ്ദീപും ഡൽഹി ലേഖകനായ ടിജെ ശ്രീലാലും ചേർന്ന് പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിക്കാൻ ശ്രമിക്കുന്നത്. പലതവണ ആസുപത്രിയിൽ എത്തി പെൺകുട്ടിയെയും ബന്ധുക്കളെയും കണ്ടെങ്കിലും പരാതി പിൻവലിക്കാൻ അവർ തയാറായിട്ടില്ല. ഇതിനിടെ ജയ്ദീപിനെയും കൂട്ടരെയും ബന്ധുക്കൾ ആക്രമിച്ചേക്കാവുന്ന സ്ഥിതിവരെ ആശുപത്രിയിൽ ഉണ്ടായി. പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലർ രാജീവ് ദേവരാജ് എവിടെയെന്ന് ആന്വേഷിച്ചതായും സഹപ്രവർത്തകർ മറുനാടനോടു വെളിപ്പെടുത്തി. ഇതിനിടെ പെൺകുട്ടിയുടെ സുഹൃത്തും ദളിത് സാമൂഹ്യ പ്രവർത്തകയുമായ ധന്യാ രാമനെ സ്വാധീനിക്കാനും ജയദീപും കൂട്ടരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരുഘട്ടത്തിൽ രാജീവ് ദേവരാജ തന്നെ നേരിട്ട് ധന്യയോടും സംസാരിച്ചതായും സൂചനയുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ രാജീവും കൂട്ടരും ചേർന്ന് വൻശമ്പളം നൽകി നടത്തിയ നിയമനങ്ങൾ പുനപരിശോധിക്കണമെന്ന് ജീവനക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിയമിക്കപ്പെട്ട പലർക്കും ടെലിവിഷൻ-വാർത്താ മാധ്യമരംഗത്ത് പരിചയമില്ലെന്ന് രേഖാമൂലം ജീവനക്കാർ മാനേജ്മെന്റ് പ്രതിനിധികൾക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത ആളെ സീനിയർ അസോസിയേറ്റ് എഡിറ്റർ പദവിയിൽ എന്തിനാണ് നിയിച്ചതെന്ന ജീവനക്കരുടെ ചോദ്യത്തിന് മാനേജ്മെന്റ് പ്രതിനിധികൾക്ക് ഉത്തരമില്ലായിരുന്നു.
ഇതിനിടെ അടുത്തകാലത്തു നടത്തിയ നിയമനങ്ങൾ പരിശോധിക്കാമെന്ന ഉറപ്പും ജീവനക്കാർക്കു നൽകി. ഇതിൽ ഒരു പണിയുമില്ലാതെ നടന്നിരുന്ന ദിലീപിന് ഒരുലക്ഷത്തോളം രൂപ ശമ്പളം നൽകുന്നത് എന്ത്ിന്റെ അടിസ്ഥാനത്തിൽ ആണെന്ന ചോദ്യവും ജീവനക്കാർ ഉന്നയിച്ചു. ജീവനക്കാരെ ഏറ്റവും അധികം ദ്രോഹിക്കുന്നത് ദിലീപാണെന്ന പരാതിയും അവർ ഉന്നയിച്ചിട്ടുണ്ട്. ഇയാൾ ഇന്ത്യാവിഷനിൽ ആയിരുന്ന കാലത്തും ഇതേ നിലപാടാണ് സ്വീകിരച്ചിരുന്നതെന്ന വിമർശനവും ജീവനക്കാർ മാനേജ്മെന്റിനെ അറിയിച്ചു. നിലവിൽ ആരോപണവിധേയർ ആയവരെല്ലാം ചാനലിന്റെ നിലപാടിനു വിരുദ്ധമായി ഇടത് അനകൂല വാർത്തകൾ ചാനലിലും പുറത്തും സൃഷ്ടിക്കുന്നവരാണെന്ന ആരോപണവും തെളിവു സഹിതം ജീവനക്കാർ സമർപ്പിച്ചിട്ടുണ്ട്.
പെൺകുട്ടി വാർത്താ അവതാരകൻ സനീഷിനെതിരെ പുതിയ മൊഴി നൽകിയ പശ്ചാത്തലത്തിൽ ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുക്കുമെന്ന് കഴക്കൂട്ടം സിഐ പറഞ്ഞു. അറസ്റ്റ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളും പ്രതികൾ ആരംഭിച്ചിട്ടുണ്ട്. ദളിത് പീഡനം കൂടി ഉൾപ്പെടുത്തിയതോടെ ജാമ്യം കിട്ടാത്ത വകുപ്പുകളായിരിക്കും മാധ്യമ പ്രവർത്തകർക്കെതിരെ ചുമത്തുക.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍