സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വരും ദിവസങ്ങളിൽ നാടകീയ വഴിത്തിരുവുകൾക്ക് സാദ്ധ്യത. സിനിമ മേഖലയെ രക്ഷിക്കാൻ കേസിൽ വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് സിനിമാ രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർ നിരന്തരമെന്നവണ്ണം നടിയുമായി ബന്ധപ്പെടുന്നുണ്ടെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി. ഈ മാസം 30-നകം കേസ് ഒത്തുതീർപ്പിലെത്തിക്കുന്നതിനാണ് സിനിമ പ്രവർത്തകരിൽ ഒരു വിഭാഗം രഹ്യനീക്കം ആരംഭിച്ചിട്ടുള്ളത്. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് നടിയുടെ പക്ഷം. ഇതോടെ കൂടുതൽ വെളിപ്പെടുത്തൽ നടത്താതിരിക്കാൻ പൾസർ സുനിയിൽ സമ്മർദ്ദം ശക്തമായെന്നും സൂചനയുണ്ട്. മജിസ്ട്രേട്ടിന് മുന്നിൽ രഹസ്യ മൊഴി നൽകാതിരിക്കാനാണ് നീക്കം.
30-ന് പൾസർ സുനി കോടതിയിൽ രഹസ്യമൊഴി നൽകിയാൽ സിനിമ മേഖല കൂടുതൽ പ്രതിസന്ധിയിലാവുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് നീക്കം ശക്തമായിരിക്കുന്നത്. കേസ് നടപടികൾ മൂലം പ്രതിസന്ധിയിലായ നിർമ്മാതാക്കളുടെ പ്രേരണയിലാണ് താരസംഘടനയിലെ പ്രമുഖർ എങ്ങിനെയും നടിയെ കേസിൽ പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് പരക്കെയുള്ള പ്രചാരണം. വിവാഹജീവിതത്തിൽ കേസ് നടപടികൾ കല്ലുകടിയാവുമെന്നും അതിനാൽ എങ്ങിനെയും ഇതിൽ നിന്നും വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടർ നടിയെ സമീപിച്ചിട്ടുള്ളതെന്നും എന്നാൽ ഇക്കാര്യത്തിൽ നടി ഇനിയും മനസുതുറന്നിട്ടില്ലന്നുമാണ് ലഭ്യമായ വിവരം.
മാന്യമായ വ്യവസ്ഥയിൽ കേസ് ഒത്തുതീർക്കുക എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നതാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് രംഗത്തുള്ള സിനിമ പ്രവർത്തകരുടെ മുഖ്യ അജണ്ട. ഏതുവിധത്തിലും ഇതിനായി നടിയെ സന്നദ്ധയാക്കുന്നതിനാണ് ഇവരുടെ നീക്കം. ഇതിനായി സിനിമമേഖലയിലെ പ്രമുഖരുടെ നിരതന്നെ രംഗത്തുണ്ടെന്നും സിനിമയില്ലങ്കിൽ തങ്ങളും അപ്രസക്തരാവും എന്ന തിരിച്ചറിവിലാണ് ഇവർ കേസ് ഒത്തുതീർക്കൽ ശ്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്നതെന്നുമാണ് സൂചന. കേസ് വിസ്താരത്തിനെത്തിയാൽ കോടതിമുറിയിൽ പ്രതിഭാഗം അഭിഭാഷകൻ ആളൂർ 'കടിച്ചുകീറുമെന്നും' ഇവർ നടിയെ ധരിപ്പിച്ചതായും ഇത് നടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നുമുള്ള പ്രാചരണങ്ങളും വ്യാപകമായിട്ടുണ്ട്. ഓണം റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വങ്ങൾ ഏറെയാണ്. കേസ് തന്നെയാണ് വില്ലൻ. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് നീക്കങ്ങൾ.
എല്ലാം ഒതുക്കി തീർക്കാനായി വമ്പൻ സ്രാവും മാഡവും നടിക്ക് മുമ്പിൽ സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാനും തയ്യാറാണ്. പൾസർ സുനിയെ വിലയ്ക്കെടുക്കാനും നീക്കമുണ്ട്. നടിയുടെ അഭ്യൂദയകാംക്ഷികളെന്നനിലയിൽ സിനിമമേഖലയിൽ നിന്നുള്ളവർ നടത്തിവരുന്ന ഈ രഹസ്യനീക്കം ഫലപ്രാപ്തിയിൽ എത്തിയാൽ ദിലീപ് താമസിയാതെ ജയിൽ മോചിതനാവുമെന്ന കാര്യം ഉറപ്പാണ്. പൊലീസ് നടപടികൾ തുടരവെ താൻ നൽകിയ മൊഴിയിൽ ഒരിടത്തും ദിലീപിന്റെ പേര് പരാമർശിച്ചിട്ടില്ലന്നുള്ള നടയിയുടെതായി പുറത്തുവന്ന വിശദീകരണം ഇത്തരക്കാരുടെ സമ്മർദ്ദത്തെത്തുടർന്നാണെന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പൊലീസ് നീക്കം ഊർജ്ജിതമാണെന്ന് ഡി ജി പി ലോക്നാഥ് ബഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ദിലീപിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം.
കോടതിക്ക് പുറത്ത് കേസ് ഒത്തുതീർന്നാൽ ഇതെല്ലാം വെറുതെയാവുമെന്നാണ് നിയമവിദഗ്ധരുടെ വെളിപ്പെടുത്തൽ. പ്രമാഥമായ പീഡനക്കേസുകളിലെ പ്രതികൾ കേസിൽ നിന്നും പുല്ലുപോലെ തലയൂരിയ മുൻ ചരിത്രവും ഇവർ ചൂണ്ടിക്കാട്ടുന്നു. വിയ്യൂർ ജയിലിലുള്ള സുനിയെ സ്വാധീനിക്കാനും നീക്കം സജീവമാണ്. പൾസറും വഴങ്ങുന്നില്ല. കാക്കനാട്ടെ ജയിലിൽ പൾസറിനെ വകവരുത്താനും ശ്രമം നടന്നുവെന്ന് ആരോപണം ഉണ്ട്. ഇത് മനസ്സിലാക്കിയാണ് വിയ്യൂർ ജയിലിലേക്ക് കോടതി പൾസറിനെ മാറ്റിയത്. ഈ മാസം 30ന് പൾസർ മൊഴി നൽകിയാൽ സിനിമാ മേഖലയാകെ വെട്ടിലാകും. വമ്പൻ സ്രാവിന്റേയും മാഡത്തിന്റേയും പേര് പുറത്തുവരരുത്. ദിലീപ് വിചാരണയിലൂടെ രക്ഷപ്പെടുകയും വേണം. ഇതാണ് ഒത്തുതീർപ്പുകാരുടെ ലക്ഷ്യം.
അക്രമത്തിന് ഇരയായ യുവതിയും മഞ്ജുവാര്യരും തമ്മിൽ അടുത്ത ബന്ധമുണ്ട്. മഞ്ജുവിനെ സമ്മർദ്ദത്തിലാക്കാനും കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. ഇഥിലൂടെ മഞ്ജുവിനെ കേസിലെ ഇടപെടലിൽ നിന്ന് പിന്തരിപ്പിക്കാനാണ് നീക്കം. എന്നാൽ നടിയും മഞ്ജുവും ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടു വരുമെന്ന നിലപാടിലാണ്. ഇതാണ് കേസ് യഥാർത്ഥ വഴിയെ സഞ്ചരിക്കാനുള്ള കാരണവും. പുതിയ അഭിഭാഷകൻ നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിൽ നടൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ മാസം തന്നെ ജയിൽ മോചിതനാകും എന്ന ആത്മവിശ്വാസത്തിലാണു ദിലീപ് എന്നു റിപ്പോർട്ടുകൾ പറയുന്നു. ജയിൽ മോചിതനായാൽ കന്നി ഒന്നിനു തന്നെ മലയ്ക്കു പോകാനാണു നടന്റെ ഉദ്ദേശം. വ്രതം അനുഷ്ട്ടിക്കുന്നതിന്റെ ഭാഗമായാണു താടിയും മുടിയും നീട്ടി വളർത്തുന്നത് എന്നാണ് ദിലീപ് അനുജൻ അനുപനോടും അമ്മയോടും പറഞ്ഞത്.
വ്രതമെടുക്കുന്നതിനാൽ ജയിലിൽ ദിലീപിനു ഭക്ഷണ കാര്യത്തിൽ ചില പരിഗണനകൾ ലഭിക്കുന്നുണ്ട് എന്നു പറയുന്നു. ഇഷ്ട വിഭവങ്ങളനുസരിച്ചാണു ദിലീപിന് പാകം ചെയ്തു നൽകുന്നത്. ഉച്ചയ്ക്ക് ഊണും, തൈരും, മെഴുക്കു പുരട്ടിയും, അച്ചറുമാണ്. വ്രതമായതിനാൽ ഇരുനേരവും കുളിക്കാനുള്ള അനുവാദവും ഉണ്ട്. നാമജപവും മുടക്കാതെ നടത്തുന്നുണ്ട് എന്നു പറയുന്നു. നിലവിൽ ജയിലിലെ രീതികളുമായി നടൻ നൂറു ശതമാനം പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ താരം സഹതടവുകാരുടെ വിശേഷങ്ങളും അന്വേഷിക്കാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- തകർന്നടിഞ്ഞ് ഹൈദരബാദ്; കാവ്യ മാരനെ വിമർശിച്ച് ആരാധകർ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍