സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം എന്ന് കോടതി പറഞ്ഞപ്പോൾ മാണിയുടെ രാജിക്കായി മുറവിളി കൂട്ടിയവർക്ക് ശൈലജയുടെ കാര്യത്തിൽ മിണ്ടാട്ടമില്ല; ഇഷ്ടക്കാരനെ നിയമിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ സദുദ്ദേശ്യത്തോടെയല്ലെന്ന കോടതി വിമർശനം വളരെ കടുത്തത്; രാജി ആവശ്യം ശക്തമാക്കി വെട്ടിലാക്കാൻ പ്രതിപക്ഷം; സർക്കാരിന്റെ പ്രതിച്ഛായാനഷ്ടം പരിഹരിക്കാൻ ശൈലജയ്ക്കും തോമസ്ചാണ്ടിക്കും കസേര വിടേണ്ടിവരുമോ ?
തിരുവനന്തപുരം: വയനാട് ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ ശൈലജ രാജിവയ്ക്കണമെന്ന ആവശ്യം അതിശക്തമായി. ഇഷ്ടക്കാർക്കായി ചട്ടലംഘനം നടത്തിയെന്ന് തെളിഞ്ഞിട്ടും രാജിവയ്ക്കാതെ തുടരുന്ന മന്ത്രിയോടുള്ള പ്രതിഷേധം സത്യഗ്രഹത്തിലൂടെ വ്യാപകമാക്കുകയാണ് പ്രതിപക്ഷം. അതേസമയം, കോടതിയുടെ പരാമർശം അംഗീകരിക്കുന്നെങ്കിലും കോടതി അങ്ങിനെ ഉദ്ദേശിച്ചിട്ടില്ലെന്ന ന്യായീകരണമാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയത്. മന്ത്രിയുടെ വാദം കൂടി കേൾക്കണമെന്ന ആവശ്യവുമായി് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പിണറായി സർക്കാരിനെതിരേ സ്വജനതാത്പര്യത്തിൽ ഇതാദ്യമായല്ല ആരോപണം ഉയരുന്നത്. എന്നാൽ ഒരു മന്ത്രി നടത്തിയ ഇടപെടൽ സദുദ്ദേശ്യത്തോടെയല്ല എന്ന വളരെ വ്യക്തമായ കോടതി വിധി ആദ്യമായാണ് ഉണ്ടാവുന്നത്. മന്ത്രിമാരുടെ രാജിയിൽ കലാശിച്ച എല്ലാ കോടതി ഇടപെടലും അതിന്റെ ആദ്യ ഘട്ടങ്ങളിൽ ആയിരുന്നു. സീസറുടെ ഭാര്യ സംശയത്തിന് അതീതയായവണം എന്ന കോടതി പരാമർശത്തിൽ മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനം സ്തംഭിപ്പിച്ചവർ ഇപ്പോൾ നിശ്ശബ്ദരാണ്. പാർട്ടി അംഗീകാരത്തോടെയാണ് നിയമനമെങ്കിലും കോടതി പരാമർശത്തി്ൽ ആ ന്യായങ്ങൾ തകർന്നു പോകുന്നു.
ഇ പി ജയരാജൻ എന്ന ശക്തനായ മന്ത്രി രാജിവച്ചപ്പോൾ ഉയർത്തിയ പ്രതിച്ഛായാ വാദവും ഇപ്പോൾ സൗകര്യപൂർവ്വം സി.പി.എം മറക്കുന്നു. ബന്ധുത്വനിയമനത്തിൽ മാത്രമല്ല ശൈലജയ്ക്കെതിരേ ആരോപണം ഉയർന്നത്. പനിമരണത്തിൽ സർക്കാരിന് ഉത്തരമല്ലാതെ ഒളിച്ചു കളിക്കേണ്ടി വന്നതും സ്വാശ്രയമെഡിക്കൽ രംഗം കുളമാക്കിയതും മന്ത്രിയുടെ പിടിപ്പു കേടാണെന്ന അഭിപ്രായം ഇപ്പോൾ പാർട്ടിയിലെ നിഷ്പക്ഷർക്കു പോലുമുണ്ട്. സ്വാശ്രയക്കേസുകളിൽ തുടരെത്തുടരെയുള്ള തോൽവിയും കോടതിയുടെ വിമർശനവും മന്ത്രിസഭയിൽ തന്നെ ചർച്ചാവിഷയമായിരുന്നു. എല്ലാം ശരിയാക്കാമെന്ന തെരഞ്ഞടുപ്പു പ്രചരണം തന്നെയാണ് ഇപ്പോൾ പാർട്ടിയ്ക്കെതിരായ പ്രധാന വിമർശനം.
കെ കെ ശൈലജയുടെ വകുപ്പുകളിൽ നിയമസഭയിലുണ്ടായ ചർച്ചകളിൽ അക്ഷരാർത്ഥത്തിൽ പ്രതിപക്ഷം സർക്കാരിനെ പ്രതിരോധത്തിലാക്കി. പ്രതിപക്ഷത്തിന്റെ യുവരക്തം തിളച്ചപ്പോൾ ആവിയായത് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസമായിരുന്നു. ചോദ്യോത്തരവേളയിൽ പോലും ഉത്തർ പ്രദേശിലെ ശിശുമരണവും കേന്ദ്രവിമർശനവും ഉയർത്തി രക്ഷപ്പെടുകയായിരുന്നു. തോമസ്് ചാണ്ടിക്കും അൻവർ എം എൽ എയ്ക്കും എതിരേ വൻ അഴിമതിയും കൈയേറ്റവും ഉയർന്നതും സർക്കാരിന്റെ മാനം കെടുത്തി. വൻ മാധ്യമവിചാരണയാണ് ഇടതു സർക്കാരിന്റെ പ്രതിനിധികൾക്ക് നേരിടേണ്ടിവന്നത്. കൂടാതെ വി എസ് അച്യുതാനന്ദന്റെ നിലപാടുകളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. സി പിഎം കേന്ദ്രകമ്മിററിയിൽ പോലും വി എസിന്റെ വാദങ്ങൾക്ക് പിന്തുണ കിട്ടിയെന്നോർക്കുക. മുൻ സർക്കാറിന്റെ കാലത്ത് അഴിമിതിക്കെതിരെ എൽ.ഡി.എഫും സിപിഎമ്മും സ്വീകരിച്ച നിലപാടുകളിൽനിന്ന് പിന്നാക്കം പോകേണ്ടിവന്നത് അണികളിലും വലിയ വിമർശമുണ്ടാക്കി. പ്രതിച്ഛായ തിരിച്ചു പിടിക്കാൻ പിണറായി വിജയന് എന്തെങ്കിലും കടുത്ത നടപടി ചെയ്തേ പറ്റൂ എന്ന സ്ഥിതി.
വയനാട് ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയാണ് മന്ത്രി ശൈലജയെ കുടുക്കിയിരിക്കുന്നത്. ടി ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പിന്റെ ചുമതലവഹിക്കുന്ന മന്ത്രി സദുദ്ദേശത്തോടെയല്ലാതെ ഇടപ്പെട്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സി.പി.എം അനുഭാവിയായ സുരേഷിന്റെയും കാസർഗോഡ് ബാലാവകാശ കമ്മീഷൻ അംഗം ശ്യാമളാദേവിയുടെയും നിയമനം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. അപേക്ഷാത്തീയതി നീട്ടാൻ മന്ത്രി ഇറക്കിയ ഉത്തരവ് ഉത്തമവിശ്വാസത്തോടെയല്ലെന്ന് കോടതി വിലയിരുത്തി. തീയതിനീട്ടി വീണ്ടും അപേക്ഷ സ്വീകരിക്കാനുള്ള കാരണം ഫയലുകളിൽനിന്ന് വ്യക്തമല്ല. ഭരണത്തിലുള്ള സിപിഎമ്മിന്റെ സജീവപ്രവർത്തകനായ ടി.ബി. സുരേഷിനെ നിയമിക്കാനാണ് തീയതി നീട്ടിയത് എന്നേ കരുതാനാവൂ എന്നും കോടതി വ്യക്തമാക്കി.
സർക്കാരിന് താത്പര്യമുള്ളവരെ ഉൾപ്പെടുത്താനാണ് തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചതെന്നായിരുന്നു ഹർജിക്കാരിയായ കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്സ് വാദിച്ചത്. ഒഴിവ് മുൻകൂട്ടിക്കണ്ട് 2016 ജൂൺ 29-നുതന്നെ നിയമനനടപടി തുടങ്ങിയിരുന്നു. നവംബർ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാൽ 2017 ജനുവരി 10-ന് മന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം തീയതിനീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹർജിയിൽ പറയുന്നു. 2017 ജനുവരി 12 വരെയാണ് അപേക്ഷിക്കാൻ തീയതി നീട്ടിനൽകിയത്. വ്യക്തമായി കാരണം കാണിക്കാതെയുള്ള നടപടി സദുദ്ദേശ്യത്തോടെയാണെന്ന് കരുതാനാവില്ല. നിയമനത്തിന് എല്ലാ ജില്ലയിൽനിന്നുമുള്ള അംഗങ്ങൾ വേണമെന്ന് വ്യവസ്ഥയില്ലെന്നും കോടതി വിലയിരുത്തി.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എൻ ഷംസുദീൻ, ടി വി ഇബ്രാഹിം, കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, ഷാഫി പറമ്പിൽ, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ പിന്തുണയും സമരത്തിനുണ്ട്.
പ്രതിപക്ഷത്തിന്റെ സമരം നിയമസഭയിലെ ഇനിയുള്ള ദിവസങ്ങൾ കലുഷിതമാക്കുമെന്നതിൽ സംശയമില്ല. ഒട്ടേറെ ആരോപണങ്ങളിൽ പെട്ട സർക്കാരിന് ഇനിയുള്ള ദിനങ്ങൾ അഗ്നിപരീക്ഷയുടേതായിരിക്കും. ബാലാവകാശ കമ്മീഷനിൽ രാഷ്ട്രീയക്കാരെ നിയമിക്കുന്നതിൽ എന്താണ് തെറ്റ് എന്നു ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതി അധികം വൈകാതെ ഉത്തരം നലകുമെന്നു പ്രതീക്ഷിക്കാം. അതുവരെ ഈ വിവാദവും പ്രതിഷേധവും നീണ്ടു നിൽക്കാനാണ് സാദ്ധ്യത. അത് പ്രതികൂലമായാൽ മന്ത്രിസഭയിൽ സമൂലമായ ഒരു ഇളക്കി മറിക്കൽ പ്രതീക്ഷിക്കാം. തോമസ്്ചാണ്ടിയും മികവു കാട്ടാത്ത പലരും അതിലൂടെ മാന്യമായി പടിയിറങ്ങേണ്ടി വന്നേക്കാം. എന്തായാലും ഒരിക്കൽ കൂടി രാഷ്ട്രീയകാരണങ്ങളാൽ കോടതി ഉത്തരവുകൾക്ക് കാതോർക്കുകയാണ് കേരളം
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍