'പിക്ക് ആൻഡ് ചൂസ്' പ്രയോഗം സിബിഐ പ്രതീക്ഷിക്കാത്ത പ്രഹരം: അഴിമതി നടന്നിട്ടില്ലെന്ന കണ്ടെത്തൽ ഗുണകരമെന്നും വിലയിരുത്തൽ; കരാറിന് പിന്നിൽ പിണറായിയുടെ പ്രത്യേക താൽപ്പര്യം എന്ന വാദത്തിൽ ഉറച്ചു നിൽക്കും; ജസ്റ്റീസ് ഉബൈദിന്റെ വിധിയെ സുപ്രീം കാടതിയിൽ ചോദ്യം ചെയ്യാൻ ഉറച്ച് കേന്ദ്ര അന്വേഷണ ഏജൻസി; ലാവ് ലിനിൽ നിയമ പോരാട്ടം ഇനി ഡൽഹിയിൽ
ബി രഘുരാജ്
കൊച്ചി: ലാവ്ലിൻ കേസിൽ പിണറായി വിജയനെ തെരഞ്ഞെടുത്ത് പ്രതിയാക്കുകയായിരുന്നു സിബിഐ ചെയ്തതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനായി 'പിക്ക് ആൻഡ് ചൂസ്' (തിരഞ്ഞെടുത്ത് പ്രതിയാക്കുക) എന്ന വാക്ക് ഉപയോഗിച്ചാണ് കോടതി സിബിഐയെ രൂക്ഷമായി വിമർശിച്ചത്. ഇത്തരത്തിലൊരു വിമർശനം സിബിഐ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരത്തെ സിബിഐ കോടതി ലാവ്ലിൻ അഴിമതിക്കേസിലെ വിചാരണ പൂർണ്ണമായും റദ്ദാക്കുകയായിരുന്നു. ഇത് സിബിഐയ്ക്ക് വലിയ തിരിച്ചടിയുമായിരുന്നു. എന്നാൽ ഹൈക്കോടതിയിൽ അഴിമതി നടന്നുവെന്ന് തെളിയിക്കാനും മൂന്ന് പ്രതികൾക്കെതിരെ വിചാരണയ്ക്ക് അനുമതി വാങ്ങാനും സിബിഐയ്ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ലാവ്ലിൻ എന്നത് അഴിമതിയായി കോടതിക്ക് മുന്നിൽ ഇനിയും തെളിയും. വിചാരണയ്ക്ക് പോലും യോഗ്യതയില്ലാത്ത ആരോപണങ്ങളാണ് പിണറായി വിജയനെതിരെയുള്ളതെന്ന വാദമാണ് ഇതിനിടെയിലും സിബിഐയെ പ്രതിക്കൂട്ടിലാക്കുന്നത്.
സിബിഐ പറയുന്ന തെളിവുകളൊന്നും കേസിൽ നിലനിൽക്കുന്നതല്ല. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഒരു കരാർ മാത്രമാണിത്. കെ.എസ്.ഇബി ബോർഡ് എടുത്ത തീരുമാനം മാത്രമാണിത്. ഈ കരാറിന്റെ വിശദാംശങ്ങളോ ഇതിൽ ആർക്കെങ്കിലും ലാഭമുണ്ടായോ എന്നുള്ളത് 1,7,8 പ്രതികൾക്കൊന്നും അറിയില്ലായിരുന്നു. ക്യാബിനറ്റിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള മൂടിവെക്കലും നടന്നിട്ടില്ല. സിബിഐയുടെ പക്കൽ ഇവർ ലാഭമുണ്ടാക്കി എന്നതിന് ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞു. കമ്പനിയുമായി ബോർഡ് ഉണ്ടാക്കിയ കരാർ മന്ത്രിസഭാ യോഗത്തിൽ വെക്കുകമാത്രമാണ് ഉണ്ടായത്. കമ്പനി ഏതെങ്കിലും തരത്തിൽ കരാർ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അത് പിണറായി അടക്കമുള്ളവരിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ പരാമർശങ്ങളോട് സിബിഐ യോജിക്കുന്നില്ല. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. എന്നാൽ സിബിഐ ഡയറക്ടറാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
സിബിഐ കൂട്ടിടച്ച തത്തയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ടെന്ന വാദം ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. അതുകൊണ്ട് കൂടിയാണ് ജസ്റ്റീസ് ഉബൈദിന്റെ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഉടൻ അപ്പീൽ നൽകാനുള്ള തീരുമാനം. കേരള ഹൈക്കോടതിയിൽ അഴിമതി നടന്നുവെന്ന് തെളിയിക്കാനായി. അതുകൊണ്ട് തന്നെ വിചാരണയ്ക്ക് അനുമതി കിട്ടി. ഉന്നത നീതിപീഠത്തെ കാര്യങ്ങൾ ബോധിപ്പിച്ച് പിണറായിയ്ക്കെതിരേയും വിചാരണ നടത്താനാകുമെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഇതിനുള്ള നിയമപരമായ ഉപദേശം സിബിഐ തേടും. ഗൂഢാലോചനയിൽ തെളിവുണ്ടെന്ന് സുപ്രീംകോടതിയെ ബോധിപ്പിക്കാനാകും ശ്രമിക്കുക. അതുകൊണ്ട് തന്നെ ലാവ്ലിൻ കുരുക്കിൽ നിന്നും പിണറായി ഉടനൊന്നും മുക്തമാകില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതിയുടേതാകും. അത് കഴിഞ്ഞാൽ മാത്രമേ പിണറായിക്ക് പൂർണ്ണമായും ആശ്വസിക്കാൻ കഴിയൂ.
ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകൾ സിബിഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്നാണ് പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചത്. ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്കു ക്രമക്കേടില്ലെന്നും അഴിമതി നിരോധന നിയമം ബാധകമാവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതാണ് ജസ്റ്റീസ് ഉബൈദ് അംഗീകരിച്ചത്. എന്നാൽ 350 കോടിയുടെ അഴിമതി രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലാതെ എങ്ങനെ നടത്താനാകുമെന്ന ചോദ്യമാണ് സിബിഐ ഇനി ഉയർത്തുക. കേസിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കെതിരെ വിചാരണ തുടരാൻ ഹൈക്കോടതി ആവശ്യപ്പെട്ടതാണ് ഇത്തരമൊരു വാദം ഉയർത്താൻ സിബിഐയ്ക്ക് കരുത്താകുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി നിലപാട് നിർണ്ണായകമാകും. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ വിചാരണ നടക്കണമെന്ന് പലഘട്ടത്തിലും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിബിഐ സുപ്രീംകോടതിയിലേക്ക് പോകുന്നത് പിണറായിക്ക് കടുത്ത വെല്ലുവിളിയുമാകും.
പിണറായി വിജയൻ ലാവ്ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവച്ചത്. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ പരാമർശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഉബൈദ് നടത്തി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്ലിൻ കേസ് തുടരും. കെ.വി. രാജഗോപാൽ, കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും വിധിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. തുടർന്ന് റിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി പറയുന്നത് സിബിഐയ്ക്ക് ആശ്വാസവുമാണ്.
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. വിചാരണപോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകൾ ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനിൽക്കില്ലെന്നുമാണു സിബിഐയുടെ വാദം. ലാവ്ലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്നുമാണു സിബിഐയുടെ നിലപാട്.
ലാവ്ലിൻ കേസിൽ സിബിഐയുടെ കുറ്റപത്രം ഭാവനയിൽനിന്ന് ഉരുത്തിരിഞ്ഞതും അബദ്ധങ്ങൾ നിറഞ്ഞതുമാണെന്ന ഹരീഷ് സാൽവെയുടെ വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്ക് ക്രമക്കേടില്ല, അതിനാൽ അഴിമതി നിരോധന നിയമം ബാധകമാവില്ല., പിണറായി വിജയൻ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ആരോപണമില്ല, സിബിഐ പറയുന്നതാണു കേസ് എങ്കിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒന്നാംപ്രതിയായേനെ എന്നും ഹരീഷ് സാൽവെ വാദിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ഫയൽ അംഗീകരിച്ചതാണ്. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചവരും അംഗീകാരം നൽകിയവരുമായ എല്ലാവരും പ്രതികളല്ല. തോന്നുംപടി ചിലരെ മാത്രം ഉൾപ്പെടുത്തിയെന്ന വാദവും അംഗീകരിച്ചു. പിക്ക് ആൻഡ് ചൂസ് പ്രയോഗം ഹൈക്കോടതി നടത്തിയതും ഈ സാഹചര്യത്തിലാണ്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സിബിഐ വേട്ടയാടിയെന്ന് ഹൈക്കോടതി പറഞ്ഞുവച്ചു. സിബിഐ പിണറായിയെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നു. കേസിൽ പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ജസ്റ്റിസ് പി.ഉബൈദ് തന്റെ വിധി പ്രസ്താവത്തിനിടെ നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സിബിഐ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
അതുകൊണ്ട് തന്നെ 20 വർഷം വിടാതെ പിന്തുടർന്ന ലാവലിൻ കേസിൽ നിന്ന് പിണറായിക്ക് മുക്തി നേടാൻ ഇനിയും കാത്തിരിക്കേണ്ടി വരും.. ലാവലിൻ അഴിമതിക്കേസ് ആദ്യം അന്വേഷിക്കാൻ തുടങ്ങിയത് സംസ്ഥാന വിജിലൻസാണ്. 20 വർഷങ്ങൾക്ക് മുമ്പ്. അന്ന് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു പ്രതികൾ. വിജിലൻസ് കോടതിയിലാണ് പ്രഥമവിവര റിപ്പോർട്ട് നൽകിയിരുന്നത്. മുൻ വൈദ്യുതി മന്ത്രി പിണറായി വിജയൻ അന്ന് കേസിൽ പ്രതിയായിരുന്നില്ല. ഇലക്ട്രിസിറ്റി ബോർഡിലെ മുൻ ചെയർമാന്മാരിൽ മോഹനചന്ദ്രൻ, സിദ്ധാർത്ഥമേനോൻ, ശിവദാസൻ തുടങ്ങിയവരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒമ്പത് പേർ പ്രതികളായിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഒട്ടും പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് മൂന്നോളം പൊതുതാത്പര്യ ഹർജികൾ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുന്നിലെത്തി. സിഎജി യുടെ റിപ്പോർട്ട് പ്രകാരം ലാവലിൻ കേസിൽ 375 കോടിയുടെ നഷ്ടം സംസ്ഥാന സർക്കാറിന് ഉണ്ടായിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി പരിശോധിച്ചു. ഈ കണ്ടെത്തലിനെ മുൻനിർത്തി സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് 2007-ലാണ് പിണറായിയെ സിബിഐ ലാവലിൻ കേസിൽ പ്രതിയാക്കുന്നത്.
അന്ന് അദ്ദേഹം മന്ത്രിയായിരുന്നില്ല യുഡിഎഫ് സർക്കായിരുന്നു അധികാരത്തിൽ. ഒന്നരവർഷത്തിന് ശേഷം പിണറായി വിജയനെ പ്രതിയാക്കി സിബിഐ പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം നൽകി. കുറ്റപത്രം റദ്ദാക്കിക്കിട്ടാൻ പിണറായി വിജയൻ സുപ്രീം കോടതിയെ നേരിട്ട് സമീപിച്ചുവെങ്കിലും സുപ്രീം കോടതി അത് നിരസിച്ചു. പിണറായി വിജയന് വേണ്ടി സീനിയർ അഡ്വ.എഫ്.എസ്. നരിമാൻ ആണ് അന്ന് കോടതിയിൽ ഹാജരായത്. കേസിൽ വിചാരണ വേണമെന്നുള്ള സിബിഐയുടെ ആവശ്യം സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സിബിഐ പ്രത്യേക കോടതി പ്രവർത്തനം ആരംഭിച്ചപ്പോൾ എറണാകുളത്ത് നിന്ന് കേസ് തിരുവനന്തപുരത്തേക്ക് മാറ്റി. ഈ ഘട്ടത്തിലാണ് പ്രതിസ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് പിണറായിയും മറ്റും തിരുവനന്തപുരം കോടതിയിൽ ഹർജി നൽകിയത്.
വിചാരണ തുടങ്ങുന്നതിന് മുമ്പ് അങ്ങനെയുള്ള ഹർജി നൽകാൻ വ്യവസ്ഥയുണ്ട്. അതിൽ വാദം കേട്ടുകൊണ്ട് പിണറായി വിജയനേയും മറ്റ് ഏഴ് പ്രതികളെയും ഒഴിവാക്കിക്കൊണ്ട് തിരുവനന്തപുരം കോടതി 2013 ൽ ഉത്തരവിട്ടു. ഇതിനാണ് നാല് കൊല്ലത്തിന് ശേഷം ഹൈക്കോടതിയും അംഗീകാരം നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്