രണ്ട് മാസമായി അഴിക്കുള്ളിൽ കഴിയുന്ന ദിലീപിന് ഒടുവിൽ പിതാവിന്റെ പേരിൽ മണിക്കൂറുകൾ മാത്രം പുറംലോകം കാണാം! അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകി അങ്കമാലി മജിസ്ട്രേറ്റ് കോടതി; ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നത് താരത്തിന് ആശ്വാസമാകും; കോടതി അനുവദിച്ച മൂന്ന് മണിക്കൂർ സമയം മീനാക്ഷിക്ക് അച്ഛനെ കാണാനുള്ള അവസരമാകും
അർജുൻ സി വനജ്
കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ നടൻ ദീലീപിന് ഉപാധികളോടെ അനുമതി. ദിലീപിന്റ അപേക്ഷയ്ക്കെതിരെ പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുവദിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച ദിലീപിന് പുറത്തു പോകാൻ ഉപാധികളോടെ അനുമതി നല്കിയത്. ആലുവാ മണപ്പുറത്തും വീട്ടിലുമായാണ് ചടങ്ങുകൾ നടക്കുക.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നല്കിയ കേസിൽ ജൂലൈ 10നാണ് നടൻ ദിലീപ് അറസ്റ്റിലാവുന്നത്. അതിനു ശേഷം അറുപതു ദിവസത്തോളമായി ജയിലിൻ തന്നെയാണ് ദീലീപിന്റ വാസം. പുറത്ത് എത്താനുള്ള ശ്രമങ്ങൾ ഒന്നും വിജയിക്കാതെ വന്നപ്പോഴാണ് ഈ മാർഗ്ഗം കണ്ടെത്തിയത്.
ദിലീപിനെ ജയിലിന് പുറത്ത് വിടാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ വാദിച്ചിരുന്നു. കഴിഞ്ഞ വർഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ എത്തിയിരുന്നില്ല. വൈകിയ വേളയിൽ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തെത്തിയതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നത്.
വരുന്ന ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴ് മണിമുതൽ 11 വരെ വീട്ടിലു മണപ്പുറത്തും നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷയിലെ ആവശ്യം. ഇത് അനുവദിച്ച കോടതി ദിലീപിന്റെ സുരക്ഷ പൊലീസിന്റ ചുമതലയാണന്നും നിർദ്ദേശിച്ചിട്ടുണ്ട്
നാലാം ഓണദിവസമാണ് ദിലീപ് പുറത്തിറങ്ങുക. ഇതോടെ ഓണദിനങ്ങളിൽ കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും ദിലീപിന് കിട്ടുകയാണ്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് സബ് ജയിലിലേക്ക് ഒന്നര കിലോമീറ്ററാണ് ദൂരം. ഇവിടെയാണ് കഴിഞ്ഞ 50 ദിവസത്തിലേറെയായി ദിലീപിന്റെ വാസം. മകൾ കുടുംബവീട്ടിലും. പക്ഷേ അച്ഛനും മകളും തമ്മിൽ കണ്ടിട്ട് അൻപത് ദിവസത്തിലേറെയായി. അച്ഛനെ പിരിഞ്ഞ് ജീവിച്ച് ശീലമില്ലാത്ത മീനാക്ഷിക്ക് ഇനി പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിയിരുന്നു. ജയിലിൽ പോയി അച്ഛനെ കാണണമെന്ന് വാശി പിടിക്കുകയാണ് മീനാക്ഷി. രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അമ്മ മകനെ കാണാൻ ജയിലിലെത്തിയിരുന്നു. മകളെ കൊണ്ടു വരരുതെന്ന് ദിലീപ് നിർബന്ധം പിടിച്ചു. അതുകൊണ്ട് തന്നെ അച്ഛനെ കാണാനുള്ള ആഗ്രഹം നടക്കാതെ പോയി. ജാമ്യ ഹർജി തള്ളിയസ്ഥിതിക്ക് ജയിലിൽ പോയിട്ടങ്കിലും അച്ഛനെ കണ്ടേ പറ്റൂവെന്നാണ് മീനാക്ഷിയുടെ നിർബ്ബന്ധം. ഇതിന് പരിഹാരം കാണാനാണ് ദിലീപിന്റെ ശ്രമം. അഡ്വക്കേറ്റ് ബി രാമൻപിള്ളയുടെ പുതിയ ബുദ്ധിയാണ് ഇപ്പോൾ ഫലം കണ്ടത്.
കഴിഞ്ഞ ഏഴ് വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ റിമാൻഡ് കാലാവധി തീരുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ അപേക്ഷ എന്നതും പ്രസക്തമായിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് പ്രോസിക്യൂഷൻ രംഗത്തെത്തിയത്. കഴിഞ്ഞ വർഷവും ദിലീപ് പങ്കെടുത്തിരുന്നില്ല. മൊബൈൽ ടവർ ലൊക്കേഷൻ രേഖകൾ ഉൾപ്പടെ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ദിലീപിന്റ റിമാൻഡ് കാലാവധി അടുത്തമാസം 16 വരെയാക്കി പുതുക്കിയിട്ടുണ്ട്
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിഡിയോ കോൺഫറൻസിലൂടെയായിരുന്നു കോടതി റിമാൻഡ് ഹർജി പരിഗണിച്ചത്. ഇതോടൊപ്പമാണ് ദിലീപിന്റ അപേക്ഷയും എത്തിയത്. ജാമ്യം കിട്ടിയാലോ വിചാരണ പൂർത്തിയായി കുറ്റവാളിയല്ലെന്ന് തെളിഞ്ഞാലോ മാത്രമേ നിലവിൽ ദിലീപിന് പുറത്തിങ്ങാൻ കഴിയൂവെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് മകളെ കാണാനായി പുതിയ തന്ത്രം ദിലീപ് പയറ്റിയത്. അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തെത്തിയാൽ മകളെ കാണാം. പൊലീസ് ബന്തവസിലാണെങ്കിലും മീനാക്ഷിയെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം നടത്തിയത്.
കോടതി അനുമതി നല്കിയതോടെ ഫാൻസ് അസോസിയേഷനും ആഹ്ളാദത്തിലാണ് . സുരക്ഷാ കാരണങ്ങളാൽ ഇവരെയാരെയും പൊലീസ് അടുപ്പിക്കാനിടയില്ലെങ്കിലും പ്രിയതാരത്തെ കാണാനാവുന്ന ഒരവസരമായാണ് ഇത് മാറുക. ശ്രാദ്ധത്തിന് ദിലീപിനെ കൊണ്ടു പോകുന്നത് സുരക്ഷാ വിഷയമുണ്ടാക്കുമെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചെങ്കിലും കോടതി മാനുഷിക പരിഗണന നല്കുകയായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ എല്ലാ വർഷം ഉള്ളതാണ്. അതിന് വേണ്ടി പോകണമെന്ന് പറയുന്നത് അംഗീകരിക്കേണ്ടതി്ല്ലന്ന പൊലീസ് നിലപാട് കോടതി അംഗീകരിച്ചില്ല.
ദിലീപിന് അനുകൂലമായ വികാരമുണ്ടാക്കാനാണ് അച്ഛന്റെ ശ്രാദ്ധ ചടങ്ങ് രാമൻപിള്ള ഉയർത്തിയതെന്ന് പൊലീസിന് അറിയാം. ശ്രാദ്ധ ചടങ്ങുകൾ മാധ്യമശ്രദ്ധയിലും വരും. ഇതിലൂടെ ദിലീപിന് അനുകൂല വികാരം ഉയരും. ദിലീപിന്റെ പുതിയ സിനിമയായ രാമലീല പോലും ഇറങ്ങുന്നതിന് അനുകൂല സാഹചര്യമൊരുക്കുമെന്നും ദിലീപ് പക്ഷം കണക്കു കൂട്ടുന്നു.
അച്ഛന്റെ ശ്രാദ്ധത്തിനെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന നടൻ മാധ്യമങ്ങളോട് എന്തെങ്കിലും പറയുമോ എന്ന സംശയവും പൊലീസിനുണ്ട്. അതുകൊണ്ട് കൂടിയാണ് കരുതലോടെ പൊലീസിന്റെ നീക്കം. മകളെ കാണാൻ മാത്രമായി തന്നെയാണ് ദിലീപ് വീണ്ടും ജാമ്യത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാം ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ദിലീപിന്റെ പ്രതീക്ഷ മങ്ങിയിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 90 ദിവസത്തിനുള്ളിൽ പ്രോസിക്യൂഷൻ കുറ്റപത്രം നൽകിയാൽ വിചാരണ കഴിഞ്ഞ് കുറ്റവാളി അല്ലെന്ന് തെളിഞ്ഞാൽ മാത്രമേ നടന് പുറത്തിറങ്ങാനാകൂ. അതുകൊണ്ടാണ് മീനാക്ഷിയെ കാണാൻ പുതിയ തന്ത്രം ദിലീപ് ഒരുക്കുന്നത്.
മകൾ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും ജയിലിൽ കാണാൻ വരരുതെന്ന് നിർബന്ധമായി പറഞ്ഞതിനാൽ ഇരുവർക്കും ഇതുവരെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ദിലീപിന്റെ അമ്മ ജയിലിൽ മകനെ കാണാനായി എത്തിയിരുന്നു. ജാമ്യം ലഭിച്ചിട്ട് ഭാര്യയെയും മകളെയും കാണുക എന്നത് എളുപ്പ മാർഗ്ഗമല്ലെന്ന് ദിലീപിന് മനസ്സിലായി. ഇതേ തുടർന്നാണ് അഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചത്.
അന്ന് രാവിലെ ഏഴു മണി മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് കോടതി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയിൽ പറയുന്നുണ്ട്. കാവ്യ വീണ്ടും വെണ്ണലയിലെത്തിയതോടെ വീണ്ടും ഏകാന്തത അനുഭവിക്കുന്ന മകൾ മീനാക്ഷിയെ സമാധാനിപ്പിക്കുക എന്നതാണ് ദിലീപിന്റെ പ്രധാന ആവശ്യം. വീട്ടിൽ വച്ചു തന്നെ മകളെ കാണാനും കഴിയും. ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യ നിന്നിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് കാവ്യ വെണ്ണലയിലെ വില്ലയിലേക്ക് പോയി. കാവ്യയാണ് മാഡമെന്ന് പൾസർ സുനി വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അത്. ഇതോടെ മീനാക്ഷി വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
ജയിലിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ദിലീപിന്റെ വീട്. ജയിലിൽ നിന്നും പൊലീസ് സംരക്ഷണത്തിൽ ദിലീപിനെ വീട്ടിൽ എത്തിക്കുകയും തിരിച്ച് ജയിലിൽ എത്തിക്കുകയും വേണം. അതുകൊണ്ട് തന്നെ സുരക്ഷയിൽ പൊലീസ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
- ബാന്ദ്രയിൽ അരുൺഗോപി തുറന്നത് ദിവ്യാ ഭാരതിയുടെ ഫയലോ?
- നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്