പുള്ളിക്കാരൻ പാഷാണമാണ്! ഇത് ഉള്ളിൽ തട്ടുന്ന ഒറ്റ സീനുമില്ലാത്ത ചലച്ചിത്രാഭാസം; 67ാം വയസ്സിലെ മമ്മുക്കയുടെ 'മധുമോഹൻ കളി' അസഹനീയം; വെറുപ്പിക്കലിന്റെ ഭയാനകമായ വേർഷനുമായി ഇന്നസെന്റ്; ഇങ്ങനെ ആളെ പറ്റിക്കുന്നതിലും ഭേദം വല്ല വാർക്കപ്പണിയും ചെയ്ത് ജീവിക്കുന്നതാണ് നല്ലത് ഭായ്
എം മാധവദാസ്
പണ്ടെന്നുവച്ചാൽ, ഈ സ്വകാര്യ ചാനലുകളൊന്നുമില്ലാതെ, മലയാളിയുടെ കാഴ്ചാലോകം ദൂരദർശന്റെ ഭൂതല-ഭൂതല സംപ്രേഷണത്തിലൊതുങ്ങുന്ന കാലത്ത്, മധുമോഹൻ എന്നൊരു 'ഭീകര' സീരിയൽ നടൻ ഉണ്ടായിരുന്നു. ദൂരദർശനിൽ ഏത് സീരിയലെടുത്താലും ഇദ്ദേഹം ഉണ്ടാകും. സംവിധാനവും ഇഷ്ടൻ തന്നെ. ഏത് സ്ത്രീയിൽ മധുമോഹന്റെ ദൃഷ്ടി പതിഞ്ഞാലും അവൾക്ക് അയാളോട് പ്രേമം തോന്നും. പക്ഷേ മധു, മരാദ്യരാമനും മാതൃകാപുരുഷനുമായി അങ്ങനെ വടിപോലെ നടക്കുമെന്നതാണ് ഈ സീരിയലുകളുടെ പൊതുരൂപം.
അങ്ങനെ ഒരേ സമയം നാലുസ്ത്രീകൾക്കുവരെ മധുമോഹനോട് പ്രേമം തോന്നുന്ന, ചതുഷ്ക്കോണ വട്ടുകഥകൾ അക്കാലത്ത് ഉണ്ടായിട്ടുണ്ട്.അതുകൊണ്ടുതന്നെ 'മധുമോഹൻ സിൻഡ്രോം' എന്നായിരുന്നു നാട്ടുകാർ ഇതിനെ പേരിട്ട് വിളിച്ചത്.സെവൻത്ത് ഡേ എന്ന വിജയിച്ച ചിത്രത്തിനുശേഷം ശ്യാംധർ സംവിധാനം ചെയ്ത 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിൽ, 67ാംവയസ്സിലും മേക്കപ്പിന്റെ കടപ്പാടിൽ കുട്ടപ്പനായി നമ്മുടെ മമ്മൂക്ക, പ്രേമിക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ ഒരിക്കൽകൂടി മധുമോഹനെ ഓർത്തുപോയി.രണ്ടുസ്ത്രീകൾക്ക് ഒരേ സമയം പ്രണയം തോന്നിയിട്ടും നമ്മുടെ ഈ പടത്തിൽ നമ്മുടെ പുള്ളിക്കാരൻ മധൂമോഹനനെപ്പോലെ തന്നെ!
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ഓർമ്മിക്കാൻ ഒറ്റ സീൻപോലമില്ലാത്ത ചവറു ചിത്രം. ഒറ്റവാക്കിൽ ഈ പാഷാണത്തെ അങ്ങനെയേ പറയാൻ പറ്റൂ. ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീവിരുദ്ധത, അശ്ളീലം, ദ്വയാർഥ പ്രയോഗം എന്നിവക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല ഈ പൊട്ടക്കഥയെഴുതിയ രതീഷ് രവിയും സംവിധാനിച്ച ശ്യാം ധറും.ഇന്നസെന്റിന്റെയൊക്കെ അരോചകമായ കോമഡി കാണുമ്പോൾ ഇരിങ്ങാലക്കുടക്ക് ടാക്സി വിളിച്ചുപോയി ഒന്ന് പൂശാൻ തോന്നും. അത്രക്ക് ഹൊറിബിൾ! വെറുപ്പിക്കലിന്റെ ഭയാനകമായ വേർഷൻ.
പ്രിയപ്പെട്ട മമ്മുക്ക, ഒരുകാര്യം തുറന്ന് പറയട്ടെ.ഈ അറുബോറൻ കഥക്കൊക്കെ ഈ പ്രായത്തിൽ എന്തിന് തലവെച്ച് കൊടുക്കുകയാണ് താങ്കൾ. നല്ല പ്രായത്തിൽ താങ്കൾ ചെയ്തിട്ടില്ലാത്ത സെക്സ് ഓറിയന്റൻഡ് കോമഡി ഇപ്പോൾ പുറത്ത് എടുത്തിട്ട് എന്തുകാര്യം.ആ കോമഡി മൊത്തം ചീറ്റിപ്പോയിട്ടുമുണ്ട്. സഹതാരങ്ങളുമായി താങ്കൾക്ക് ഒരിക്കലും ലിങ്ക് കിട്ടുന്നുമില്ല. ഇത്തരം പൂതലിച്ച കഥകേട്ടപ്പോൾതന്നെ നോ പറഞ്ഞിരുന്നെങ്കിൽ വലിയൊരു ദുരന്തം ഒഴിവായി കിട്ടിയേനെ.
ആദ്യ ചിത്രമായ സെവൻത്ത് ഡേയിൽ തന്നെ പൃഥ്വി രാജിന്റെ ബിനാമിയെന്ന ചീത്തപ്പേര് ചാർത്തികിട്ടിയയാളാണ് ഇതിന്റെ സംവിധായകൻ ശ്യാം ധർ. കാരണം ആ ചിത്രം കാണാൻ കൊള്ളാവുന്ന കോലത്തിലാക്കിയതും സംവിധാനം ചെയ്തതും നടൻ പ്രഥ്വീരാജാണെന്ന് ഇൻഡസ്ട്രിയിൽ അങ്ങാടിപ്പാട്ടായിരുന്നു. ആദ്യ സിനിമയല്ലേ,അത് പോട്ടെന്ന് വെക്കാം. ഇപ്പോഴെന്തായി. മമ്മൂട്ടിയെപോലൊരു മെഗാതാരത്തിന്റെ ഡേറ്റ് കിട്ടിയിട്ടും ഒരു പ്രമേയം എടുത്തു ഫലിപ്പിക്കാൻ സംവിധായകനായോ.
പക്ഷേ മമ്മൂട്ടിയുടെ പേരിൽ കുറെ പാവങ്ങളുടെ കാശും സമയവും പോക്കറ്റടിക്കാൻ നിങ്ങൾക്കായി. മലബാറുകാർ പറയുന്നപോലെ, ഇതിലും ഭേദം വല്ല വാർക്കപ്പണിക്കും പോവുന്നതാണെന്ന് പറഞ്ഞാൽ, ഈ ചിത്രം കണ്ടിട്ടുണ്ടെങ്കിൽ വാർക്കപ്പണിക്കാർ മാനനഷ്ടത്തിന് കേസുകൊടുക്കും.
എന്തിനോ വേണ്ടിയൊരു കഥയും തിരക്കഥയും
എത്രയോ കേട്ട് ചെവി പഴകിപ്പോയ പഴഞ്ചൻ തുടക്കമാണ് ഈ പടത്തിനും. അതും നമ്മുടെ രഞ്ജി പണിക്കറുടെ വോയ്സ് ഓവറിൽ. അതിർത്തിയിൽ യുദ്ധമുണ്ടാവാൻ സാധ്യതയുണ്ടെന്ന് കേട്ടതോടെ ഭാര്യയെ കാണാനായി ഓടിവരുന്ന പട്ടാളക്കാരൻ. ജവാന്മാരെ ഈ രീതിയിലൊക്കെ തുടർച്ചയായി ബഫൂണുകളാക്കുന്ന എത്ര ചിത്രങ്ങളാണ് വരുന്നത്.അങ്ങനെയുണ്ടായ സന്തതിയാണ് നമ്മുടെ പുള്ളിക്കാരൻ. ജനിച്ചപ്പോഴെ പുള്ളിക്കാരന് സ്ത്രീ വിഷയത്തിൽ അപഖ്യാതിയുമുണ്ടായി. കുഞ്ഞിന്റെ കൈ നഴ്സിന്റെ അരുതാത്തിടത്ത് തട്ടിപ്പോയത്രേ. അതോടെ യെവൻ ആള് ശരിയല്ളെന്ന് നഴ്സ് തമാശിക്കുന്നുണ്ട്. (ഒരു നവജാത ശിശുവിന്റെ കൈയാണ് തട്ടിയത്. എന്തൊരു ഊളത്തരം.) പിതാവ് ഇട്ട രാജകുമാരനെന്നപേരും പലയിടത്തും പുള്ളിക്കാരന് പാരയാവുന്നുണ്ട്.
രണ്ടു നായികമാരിൽ ആശാ ശരത്തിന്റെത് പതിവ് കഥകളിവേഷമാണ്. ഭംഗിയായി സാരിയുടത്ത് പൊട്ടുകുത്തി കേരളീയ സ്ത്രീയായി അണിഞ്ഞൊരുങ്ങി നടക്കുകയല്ലാതെ അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദീപ്തി സതിക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.തന്റെ റോൾ ദീപ്തി മോശമാക്കിയിട്ടില്ല. രൂപംകൊണ്ടും ഭാവംകൊണ്ടും ഈ യുവനടി പലപ്പോഴും കരീനാ കപ്പൂറിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഒട്ടും അനുകരിക്കുന്നുമില്ല.പിന്നീടങ്ങോട്ടുള്ള ജീവിതത്തിലും സ്ത്രീകളുടെ പേരിൽ അപഖ്യാതികൾ കേൾക്കാനായി അയാളുടെ വിധി. സ്കൂളിൽ പഠിക്കുമ്പോൾ കിളിയെ പിടിക്കാൻ മരത്തിൽ കയറിയത് കുളിസീൻ കാണാനാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതുതൊട്ട് ബ്രേസിയർ മോഷണംവരെ നമ്മുടെ പുള്ളിക്കാരൻ ആരോപിക്കപ്പെടുന്നു.(ഇവിടെയൊന്നും ലോജിക്ക് ചോദിക്കരുത്) അതുകൊണ്ടുതന്നെ വളർന്നിട്ടും അയാൾക്ക് ചീത്തപ്പേര് മാറുന്നില്ല. അനിയൻ കെട്ടിയിട്ടും കല്യാണവും ശരിയാവുന്നില്ല.
അങ്ങനെ പുരനിറഞ്ഞ് ബാച്ചിലറായി നിൽക്കുന്നതിനിടെയാണ്, ഇടുക്കിയിലെ രാജകുമാരിയിൽ നിന്ന് ടീച്ചഴേ്സ് ട്രെയിനറായി നമ്മുടെ രാജകുമാരൻ കൊച്ചിയിലേക്ക് വരുന്നത്. കൊച്ചിയിലത്തെിയ രാജകുമാരന് കൂട്ടുകാരായി തന്റെ ബാല്യകാല സുഹൃത്ത് ദിലീഷ് പോത്തന്റെ നേതൃത്വത്തിൽ ഒരു സംഘംതന്നെയുണ്ട്. ഹരീഷ് കണാരനും,ഇന്നസെന്റും ഒപ്പം ചേരുന്നതോടെ പിന്നെ അഡൾട്ട് കോമഡിയുടെ അയ്യരുകളിയാണ്. ഇവർ രാജകുമാരന്റെ ലൈംഗിക കന്വകാത്വം അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളൊക്കെ ഹാസ്യത്തേക്കാൾ ഓക്കാനമാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്.
അങ്ങനെ ഇരിക്കയൊണ് മഞ്ജരി, മഞ്ജിമ എന്നിങ്ങനെ പ്രാസഭംഗിയുള്ള പേരുള്ള രണ്ട് നായികമാർ പുള്ളിക്കാരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.ആശാശരത്തും, ലാൽജോസിന്റെ നീന ഫെയിം ദീപ്തി സതിയുമാണ് ഈ വേഷങ്ങളിൽ. ഇവർ രണ്ടുപേർക്കുമിടയിലുള്ള ത്രികോണ പ്രണയമയാണ് രണ്ടാം പകുതിയിൽ ഈ ബോറൻ കഥ വലിച്ചുനീട്ടുന്നത്. അതിനിടക്ക് കുറേ പാട്ടുണ്ട്, എന്തിനോവേണ്ടിയുള്ള ഒരു വാഹനാപകടമുണ്ട്, ട്രെയിനർ എന്ന നിലയിലുള്ള മമ്മൂട്ടിയുടെ ചില ഗീർവാണങ്ങളുണ്ട്.കൈ്ളമാക്സിൽ എന്തോന്ന്. ഏത് അവിദഗ്ധനായ കാക്കാലനും പ്രവചിക്കാൻ കഴിയും. ഏതെങ്കിലും ഒരു പെണ്ണിനെ രാജകുമാരൻ കെട്ടും. അത്രതന്നെ.അവസാനത്തെ 20 മിനുട്ടൊക്കെ എങ്ങനെയെങ്കിലും ഈ പടം ഒന്ന് തീർന്ന് കിട്ടിയാൽ മതിയായിരുന്നു എന്ന അവസ്ഥയിൽ നാം എത്തിപ്പോവും.
രണ്ടു നായികമാരിൽ ആശാ ശരത്തിന്റെത് പതിവ് കഥകളിവേഷമാണ്. ഭംഗിയായി സാരിയുടത്ത് പൊട്ടുകുത്തി കേരളീയ സ്ത്രീയായി അണിഞ്ഞൊരുങ്ങി നടക്കുകയല്ലാതെ അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദീപ്തി സതിക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.തന്റെ റോൾ ദീപ്തി മോശമാക്കിയിട്ടില്ല. രൂപംകൊണ്ടും ഭാവംകൊണ്ടും ഈ യുവനടി പലപ്പോഴും കരീനാ കപ്പൂറിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഒട്ടും അനുകരിക്കുന്നുമില്ല.
കോമഡികൊണ്ടുള്ള ഭീകരാക്രമണവുമായി ഇന്നസെന്റ്
ഈ വർഷത്തെ ഏറ്റവും മോശം നടനുള്ള എന്തെങ്കിലും അവാർഡ് ഉണ്ടെങ്കിൽ നിങ്ങൾക്കത് ഈ പടത്തിലെ കൊലമാസ് വെറുപ്പിക്കലിന് നമ്മുടെ ഇന്നച്ചന് കൊടുക്കാം.വയസ്സാംകാലത്തും പെൺകുട്ടികളെ മണപ്പിച്ചു നടക്കുന്ന ഒരു വഷളൻ കഥാപാത്രത്തെ അതിലും വഷളാക്കി അഭിനയിച്ചിട്ടിണ്ട് ഇന്നച്ചൻ.ഇയാളുടെ ഡയലോഗ് ഡെലിവറിയും ഭാവവുമൊക്കെ അസാധ്യബോറും. വായതുറന്നാൽ ഇഷ്ടൻ സെക്സ് കോമഡിയേ ചാറ്റൂ. ഒരു ഉദാഹരണം ഇതാ. പേളി മാണി അവതരിപ്പിച്ച കഥാപാത്രം, ചിത്രത്തിൽ സുഖമാണോ എന്ന് ചോദിക്കുമ്പോൾ ഇന്നച്ചൻ കഥാപാത്രത്തിന്റെ മറുപടി ഇങ്ങനെ.' ഇപ്പോൾ എന്ത് സുഖം, കാണുമ്പോൾ ഒരു കൗതുകം തന്നെ'. സിനിമയിൽ അല്ലായിരുന്നെങ്കിൽ മുഖമടച്ച് ഒരാട്ട്, എപ്പം കിട്ടിയേനെ എന്ന് ചോദിച്ചാൽ മതി.
രാജകുമാരന്റെ സുഹൃത്തായി വരുന്ന ഭാര്യയെപ്പേടി എന്ന ബി.പിയുള്ള ദിലീഷ് പോത്തന്റെ കഥാപാത്രവും ടൈപ്പാണ്.ന്യൂജൻ സിനിമയിൽ മേക്കിങ്ങ് വിപ്ളവം കൊണ്ടുവന്ന ദിലീഷിന്, നടൻ എന്ന നിലയിൽ കിട്ടുന്നതൊക്കെ സ്റ്റീരിയൊ ടൈപ്പായ ഓഞ്ഞ കഥാപാത്രങ്ങളാണ്.ഭേദം ഹരീഷ് പെരുമണ്ണയാണ്. ഹരീഷിന്റെ ചില കൗണ്ടറുകളും ഡയലോഗുകളുമൊക്കെയാണ് പ്രേക്ഷകരെ അൽപ്പമെങ്കിലും പിടിച്ചിരുത്തുന്നത്.
രണ്ടു നായികമാരിൽ ആശാ ശരത്തിന്റെത് പതിവ് കഥകളിവേഷമാണ്. ഭംഗിയായി സാരിയുടത്ത് പൊട്ടുകുത്തി കേരളീയ സ്ത്രീയായി അണിഞ്ഞൊരുങ്ങി നടക്കുകയല്ലാതെ അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദീപ്തി സതിക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.തന്റെ റോൾ ദീപ്തി മോശമാക്കിയിട്ടില്ല. രൂപംകൊണ്ടും ഭാവംകൊണ്ടും ഈ യുവനടി പലപ്പോഴും കരീനാ കപ്പൂറിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഒട്ടും അനുകരിക്കുന്നുമില്ല.
സൂപ്പർസ്റ്റാർ സിൻഡ്രോം കൈവിടാതെ മമ്മൂട്ടി
തുടക്കത്തിൽ ചിത്രം കാണുമ്പോൾ നമുക്ക് തോന്നുക ചെയ്യാത്ത കുറ്റത്തിന് നിരന്തരം അപഖ്യാതി കേൾക്കേണ്ടിവന്ന് സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോവുന്ന ഒരു പാവം ഇടുക്കിക്കാരന്റെ കഥയാണെന്നാണ്.അങ്ങനെയാണെങ്കിൽ ചിത്രം ഒരു വ്യത്യസ്തമായ അനുഭവവും ആവുമായിരുന്നു. പക്ഷേ സംഭവിച്ചതോ. കഥ പുരോഗമിക്കുമ്പോൾ നമ്മുടെ പാവം നായകന് താരഗുണങ്ങൾ ഒന്നൊന്നായി കയറിവരുന്നു.
അയാൾ ഒന്നാന്തരം അദ്ധ്യാപകനാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ പരിഹാരകനാണ്.പ്രാസംഗികനാണ്. കവിയാണ്,പാട്ടുകാരനാണ്, സർവ്വോപരി കൊക്കയിക്കേ് വടത്തിലൂടെ ഇറങ്ങി കുട്ടിയെ പൊക്കിയെടുക്കാനും പ്രാപ്തനാണ്. അതായത് ഒരു മിനി സകലകലാവല്ലഭൻ തന്നെ. ഇതാണ് സൂപ്പർ സ്റ്റാർ സിൻഡ്രോം. ഇത് ബാധിച്ചുകഴിഞ്ഞാൽ പണ്ടത്തെപോലെ ഡൗൺ ടു എർത്തായ കഥാപാത്രങ്ങളൊന്നും ചെയ്യാൻ കഴിയില്ല. അല്ളെങ്കിൽ കഥയുടെ മുഖ്യധാരയുമായി യാതൊരു ബന്ധവുമില്ലാതെ ഒരു ബസ് മറിയുന്ന രംഗമൊക്കെ എന്തിനാണ്. സൂപ്പർ സ്റ്റാറിന് രക്ഷിക്കാൻ തന്നെ. ഈ താരജാഡയുടെ വൃത്തത്തിനുകത്തുനിന്നേ ശ്യാംധറിനെപ്പോലുള്ളവർക്ക് കഥയൊരുക്കാൻ കഴിയൂ.പൊന്തന്മാടയും, സൂര്യമാനസവും,തനിയാവർത്തനവും ഒന്നും ഇനി ഉണ്ടാവില്ല. കാരണം അവയൊന്നും താര സിനിമകളല്ലല്ലോ.
കോമഡി എത്ര ബോറായാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് കൂടയുള്ള ആന്റോ ജോസഫിനെപ്പോലുള്ള സ്തുതി പാഠകർ ഒരിക്കലും പറഞ്ഞ് കൊടുക്കയുമില്ല. ദീപ്തി സതി മമ്മൂട്ടിയെ ഫോണിലൂടെ പ്രേമിക്കാൻ പഠിപ്പിക്കുന്ന രംഗവും, തസ്നീഖാന്റെ വേശ്യയുടെ കഥാപാത്രവും തമ്മിലുള്ള ബന്ധത്തിലുമൊക്കെ നടനെന്ന നിലയിലുള്ള മമ്മൂട്ടിയുടെ വഴക്കക്കുറവ് പ്രകടമാണ്. ഈ കഥാപാത്രം അദ്ദേഹത്തിന്റെ പ്രായത്തിനോ, പ്രകൃതത്തിനോ പറ്റിയതല്ളെന്ന് ചുരുക്കം.
ഇത് ഇത്രയും എക്സ്പീരിയൻസുള്ള മമ്മൂട്ടി തന്റെ പരിമിതികൾ മനസ്സിലാക്കുന്നില്ളെങ്കിൽ കഷ്ടമാണ്.ഈ ടൈപ്പ് കഥകേട്ടിട്ട് ഡേറ്റുകൊടുത്ത മമ്മൂട്ടിതന്നെയാണ് ഈ ദുരന്തത്തിന്റെ ഒന്നാം പ്രതി. താരജാടകളില്ലാതെ പച്ച മനുഷ്യനായി ഒരിക്കൽകൂടി വരൂ മമ്മുക്കാ. ഞങ്ങൾ ആരാധകർ കാത്തിരിക്കുന്നത് അതിനായാണ്.
വാൽക്കഷ്ണം: ഒരു കണക്കിന് 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന പേരും അന്വർഥമായി. മമ്മൂട്ടിയിലെ താരത്തിനുവേണ്ടി തന്നെ എടുത്ത ചിത്രമാണിത്. അല്ലാതെ നടനുവേണ്ടിയല്ല. പക്ഷേ ആ സ്റ്റാറിന്റെ ആരാധകകൂട്ടങ്ങളെയൊന്നും തീയേറ്റിൽ കണ്ടില്ല. സീറ്റുകൾ രണ്ടാം ദിനത്തിലും ഏറെയും കാലി. സാധാരണ ശിങ്കരിമേളവും, പടക്കം പൊട്ടിക്കലുമായി ഫാൻസ് മമ്മൂക്ക ചിത്രങ്ങൾ ആഘോഷമാക്കാറുണ്ടായിരുന്നു. ദൈവമേ, ഈ ഫാൻസിനും വിവരംവെച്ച് തുടങ്ങിയോ!
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്