മോദിക്ക് ദേശീയ മുഖം ഒരുക്കി നൽകാൻ ചുക്കാൻ പിടിച്ചു; അമേരിക്കയ അടക്കമുള്ള പശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം വിജയമാക്കിയതിന്റെ അണിയറയിലും പ്രവർത്തിച്ചു; മനോഹരമായ ഇംഗ്ലീഷും അസാധാരണമായ ഭാവനയും ആരേയും ആകർഷിക്കുന്ന ലാളിത്വവും മുതൽകൂട്ടായി; കണ്ണന്താനെത്തെ മന്ത്രിയാക്കിയത് ബിജെപിയുടെ ന്യൂനപക്ഷമുഖമായി ദേശീയ തലത്തിൽ ഉയർത്താൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപിയെയും ക്രൈസ്തവ സഭകളെയും ബന്ധിപ്പിക്കുന്ന പാലമാണ് അൽഫോൻസ് കണ്ണന്താനം. ഗോവയി്ൽ മനോഹർ പരീക്കർ സർക്കാർ യാഥാർത്ഥ്യമായത് ക്രൈസ്തവ സഭകളുടെ പിന്തുണകാരണമാണ്. കേരളത്തിലും ഇത് തന്നെ വേണം. ഇത് മോദിയും അമിത് ഷായും തിരിച്ചറിയുന്നു. അതുകൊണ്ടാണ് അൽഫോൻസ് കണ്ണന്താനം മന്ത്രിയാകുന്നതും.
2019 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുനഃസംഘടന. കേരളത്തിൽ അൽഭുതം കാട്ടാൻ ക്രൈസ്തവ സഭകളെ അടുപ്പിക്കണം. ഇതിനുള്ള ചെപ്പടി വിദ്യകളാണ് കണ്ണന്താനത്തിൽ നിന്ന് മോദി പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് അൽഫോൻസ് കണ്ണന്താനത്തെ ബിജെപി പാളയത്തിൽ എത്തിക്കുന്നത്. ഗുജറാത്ത് മുഖ്യമന്തിയായിരിക്ക തുടങ്ങിയ ബന്ധം ഇപ്പോഴും ശക്തമാണ്. അതിന്റെ തെളിവ് കൂടിയാണ് കേന്ദ്രമന്ത്രിപദത്തിൽ മണിമലക്കാരൻ എത്തുന്നത്. മനോഹരമായ ഇംഗ്ലീഷും അസാധാരണമായ ഭാവനയും ആരേയും ആകർഷിക്കുന്ന ലാളിത്വവുമാണ് കണ്ണന്താനത്തിന്റെ കരുത്ത്. തന്റെ മന്ത്രിസഭയ്ക്ക് മതേതര പരിവേഷം നൽകാൻ ഈ മണിമലക്കാരനെ സമർത്ഥമായി ഉപയോഗിക്കാൻ തന്നെയാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
കുളം തോണ്ടികിടന്ന രാജ്യത്ത് മോദി പ്രധാനമന്ത്രി ആകണമെന്ന് ആവിശ്യപ്പെട്ട് സി.പി.എം പിന്തുണയുള്ള എംഎൽഎ സ്ഥാനം രാജി വച്ചയാളാണ് താൻ. ജീവിച്ചാൽ മനുഷ്യനായി ജീവിക്കണം അതിനാണ് ഒരു ക്രിസ്ത്യൻ വിശ്വാസി കൂടിയായ താൻ ബിജെപിയിലേക്ക് എത്തിയതെന്ന് തുറന്ന് പറഞ്ഞ നേതാവാണ് അൽഫോൻസ് കണ്ണന്താനം. മോദിയുടെ സ്വപ്നം യാഥാർത്യമാകണം, കേരളത്തെ പിന്നോട്ടടിക്കുന്ന ഇടത് വലത്-മുന്നണി രക്ഷിക്കണമെന്നതാണ് കണ്ണന്താനം പങ്കുവച്ച ഏറ്റവും വലിയ ആഗ്രഹം. ലോകത്തെപ്പോലും മാറ്റിമറിച്ചാണ് പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതികൾ മുന്നേറുന്നതെന്നും പറയുന്ന നേതാവ്. ഇടത് എംഎൽഎയായിരിക്കുമ്പോൾ തന്നെ മോദിയുമായുള്ള അടുപ്പം കണ്ണന്താനം തുടങ്ങിയിരുന്നു. ബിജെപിക്കാർക്ക് പോലും മോദിയോട് താൽപ്പര്യമില്ലാതിരുന്ന കാലം. ഗുജറാത്തിലെ കൂട്ടക്കുരിതിയുടെ പേരിൽ ഏവരും മോദിയെ ഒറ്റപ്പെടുത്തിയ നാളുകൾ. ഗുജാറാത്ത് വികസന നായകനായി മോദിയെ അവതരിപ്പിക്കാൻ അഹോരാത്രം തന്ത്രങ്ങളൊരുക്കിയവരിൽ പ്രധാനിയാണ് കണ്ണന്താനം. ഇടതു പക്ഷത്തു നിന്ന് ബിജെപിയിലെത്തിയ കണ്ണന്താനത്തിന്റെ മോദി ഭക്തി ബിജെപിക്കാരെ പോലും ഞെട്ടിച്ചു. ദേശീയ തലത്തിൽ മോദിയെ വികസന നായകനാക്കാൻ കണ്ണന്താനത്തിന്റെ വാക്കുകളും സഹായകമായിട്ടുണ്ട്.
മതേതര പരിവേഷത്തിന് പുതിയ മാനങ്ങൾ നൽകി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി മാറി ബിജെപി രാഷ്ട്രീയത്തിലും സജീവമായി വ്യക്തിയാണ് കണ്ണന്താനം. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ അൽഫോൻസ് കണ്ണന്താനം നരേന്ദ്ര മോദിക്ക് ഒപ്പം കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മോദി നടപ്പാക്കിയ ഗുജറാത്ത് വികസന മാതൃക വ്യാപിപ്പിക്കാൻ പ്രചരണത്തിനിറങ്ങിയ വ്യക്തികളിൽ ഒരാളുമായിരുന്നു. ഗുജറാത്ത ്കേന്ദ്രീകരിച്ചായിരുന്നു ഈ സമയത്ത് അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രവർത്തനം. ദേശീയ തലത്തിൽ അർഹിക്കുന്ന അംഗീകാരം കണ്ണന്താനത്തിന് നൽകുമെന്ന് അന്ന് തന്നെ മോദി സൂചന നൽകിയിരുന്നു. ഉചിതമായ സമയത്ത് തന്റെ വിശ്വസ്തനെ കാബിനറ്റിലേക്ക് എത്തിക്കുകയാണ് മോദി. കണ്ണന്താനത്തിന്റെ പേര് ആദ്യ ഘട്ടത്തിൽ മന്ത്രിസഭാ പുനഃസംഘടനയിൽ ഉയർന്നു കേട്ടിരുന്നില്ല. കേരളത്തിലെ നേതാക്കളുടെ പാര ഭയന്നായിരുന്നു ഇത്. രാഷ്ട്രപതിഭവനിലേക്ക് മന്ത്രിമാരുടെ പേര് പോയ ശേഷമാണ് കുമ്മനം പോലും കണ്ണന്താനത്തിന്റെ മന്ത്രിപദത്തെ കുറിച്ച് അറിഞ്ഞത്.
ഭരിക്കാൻ അറിയാവുന്നവരെ അധികാരം ഏൽപ്പിക്കുക എന്ന മോദിയുടെ നയം തന്നെയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിസഭാ പ്രവേശത്തിലൂടെ തെളിയുന്നത്. മോദി- അമിത് ഷാ ദ്വയം എടുത്ത തീരുമാനം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുക കൂടി ലക്ഷ്യമിട്ടാണ്. പ്രതീക്ഷയോടെയാണ് വെള്ളാപ്പള്ളി നടേശനേയും ബിഡിജെഎസിനേയും എൻഡിഎയിൽ കൊണ്ടു വന്നത്. എന്നാൽ എന്നും സ്ഥാനമാനങ്ങൾക്ക് വേണ്ടി ബഹളമുണ്ടാക്കുകയാണ് വെള്ളാപ്പള്ളി. മുന്നണി വിടുമെന്ന ഭീഷണി പോലും മുഴക്കുന്നു. എന്നാൽ ഇത്തരം കളികളൊന്നും വിലപോകില്ലെന്ന് തെളിയിക്കുകയാണ് മോദി. വെള്ളാപ്പള്ളിയുടെ സമ്മർദ്ദ തന്ത്രം തള്ളിക്കളയുകായണ് മോദി. മകൻ തുഷാറിനെ മന്ത്രിയാക്കാൻ ആഗ്രഹിക്കുന്ന വെള്ളാപ്പള്ളിക്ക് നിരാശ നൽകുക കൂടി കണ്ണന്താനത്തിന്റെ മന്ത്രി പദത്തിൽ ഒളിച്ചിരിപ്പുണ്ട്. വെള്ളാപ്പള്ളിയെ പോലെ കുമ്മനവും സംഘവും അക്ഷരാർത്ഥത്തിൽ ഞെട്ടിയിട്ടുമുണ്ട്. മെഡിക്കൽ കോഴ വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരായ അതൃപ്തിയാണ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ദിയിൽ നിറയുന്നത്.
അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി നേരത്തേ പരിഗണിച്ചെങ്കിലും പഞ്ചാബിലെ അകാലിദൾ സർക്കാരിന്റെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഡൽഹിയെ അടുത്തറിയാവുന്ന നേതാവുകൂടിയാണ് കണ്ണന്താനം. എല്ലാത്തിനുമുപരി മോദിയുടെ വിശ്വസ്തൻ. ഡൽഹിയെ ഇളക്കി മറിച്ച ഐഎസ്എസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു കണ്ണന്താനം. ഡൽഹിയിലെ അനധികൃത കെട്ടിട നിർമ്മാണമെല്ലാം പൊളിച്ചു കളഞ്ഞ് വിപ്ലവമുണ്ടാക്കിയ ഉദ്യോഗസ്ഥൻ. കണ്ണന്താനത്തിന്റെ ജെസിബി പ്രയോഗത്തെ ഇന്നും ആരാധനയോടെ കാണുന്ന സമൂഹം ഡൽഹിയിലുണ്ട്. ഇതുകൊണ്ട് തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വരച്ച വരയിൽ നിർത്താൻ കണ്ണന്താനത്തെ നിയോഗിക്കാനും മോദി ആലോചിച്ചു. അതും തടസ്സങ്ങൾ കാരണം നടന്നില്ല. കേജരിവാൾ അർബൻ മാവോയിസ്റ്റാണ്. രാജ്യത്തു കള്ളം പറയുന്നതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ രണ്ടാം സ്ഥാനം കേജരിവാളിനാണ് പറഞ്ഞ് മോദി അനുകൂല തരംഗം ആളിക്കത്തിക്കാൻ ശ്രമിച്ച നേതാവാണ് കണ്ണന്താനം. മോദിയുടെ അമേരിക്ക അടക്കമുള്ള വിദേശയാത്രകളുടെ അണിയറയിലും കണ്ണന്താനം ഉണ്ടായിരുന്നു. കണ്ണന്താനത്തിന്റെ അമേരിക്കൻ ബന്ധങ്ങൾ പോലും ഇതിന് ഗുണകരമാക്കി മോദി മാറ്റിയിട്ടുണ്ട്.
ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധമാണ് കണ്ണന്താനത്തിനുള്ളത്. ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാൻ കരുക്കൾ നീക്കുന്നതും കണ്ണന്താനമാണ്. കേരളത്തിൽ വലിയൊരു രാഷ്ട്രീയമാറ്റം സാധ്യമാക്കാൻ ക്രൈസ്തവ പിന്തുണ അനിവാര്യമാണെന്ന് മോദി മനസ്സിലാക്കുന്നു. ഈ തിരിച്ചറിവാണ് കേന്ദ്രമന്ത്രി പദത്തിൽ ക്രൈസ്തവ മുഖത്തെ എത്തിക്കുന്നത്. സഭയുമായി അടുപ്പമുള്ള കണ്ണന്താനം തന്നെയാകും ഇനി ബിജെപിയുടെ ക്രൈസ്തവ മുഖം. വത്തിക്കാൻ അടക്കമുള്ള സഭാ നേതാക്കളുമായും നല്ല ബന്ധം മോദി ആഗ്രഹിക്കുന്നുണ്ട്. മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം മുന്നിൽ കണ്ടാണ് മോദിയുടെ പുതിയ നീക്കമെന്ന വിലയിരുത്തലും സജീവമാണ്. ആ തീരുമാനത്തോടെ വെട്ടിലായത് കുമ്മനവും സംഘവുമാണ്.
കടുത്ത ഗ്രൂപ്പ് മത്സരം നടക്കുന്ന സംസ്ഥാന ഘടകത്തിന്റെ പട്ടികയിൽ നിന്നുള്ള കുമ്മനത്തിന്റെയും സുരേഷ്ഗോപിയുടെയും വരെ പേരുകൾ തട്ടിയായിരുന്നു അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാന ബിജെപി, ആർഎസ്എസ് നേതൃത്വത്തോട് പോലും ആലോചിച്ചില്ല. സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലും വിഭാഗീകതയിൽ പങ്കാളിയാകാതെയായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ നിൽപ്പ്. ഗ്രൂപ്പ് കളിക്ക് പുറമേ മെഡിക്കൽ കോളേജ് കോഴവിവാദവും ദേശീയ നേതൃത്വത്തെ വരെ പ്രതിസന്ധിയിലാക്കിയിരുന്നു. അതുകൊണ്ടാണ് സംസ്ഥാന ഘടകം നിർദ്ദേശിച്ച കുമ്മനം രാജശേഖരനെ മന്ത്രിയാക്കാതെ തള്ളിയതെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് രണ്ടു തവണ ഉയർന്ന പദവിയിലേക്ക് പേര് പരിഗണിക്കുകയും തള്ളുകയും ചെയ്ത ശേഷമാണ് ഇത്തവണ മന്ത്രിയാക്കാൻ തീരുമാനിച്ചത്.
ഇടതു എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനം സി.പി.എം വീണ്ടും സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കുമ്പോഴാണ് ബിജെപിയിലേക്ക് പോയത്. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായ കണ്ണന്താനം പാർട്ടിയുടെ സദ്ഭരണ സെല്ലിൽ സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺജെയ്റ്റ്ലിയും ഭരണകാര്യത്തിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. കറൻസി അസാധുവാക്കൽ തീരുമാനത്തിൽ കണ്ണന്താനത്തിന്റെ വിമർശനാത്മക വിലയിരുത്തലുകളും ബിജെപി ഗൗരവമായി എടുത്തിരുന്നു.ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവർത്തനത്തിനിറങ്ങിയത്. 2006ൽലാൻഡ് റവന്യൂ കമ്മീഷണറായിരിക്കെ പദവി രാജിവച്ച് ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ച് കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 ൽ കാലാവധി തികയ്ക്കുന്നതിന് മുമ്പ് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.
നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. 'ദേവികുളം സബ്കളക്ടർ,'മിൽമ' മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെന്റ് അഥോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇതിൽ ഡൽഹിയിലെ പ്രവർത്തനങ്ങളാണ് കണ്ണന്താനത്തെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവ നേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്റർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി.
(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)
Stories you may Like
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- ചരിത്ര പുസ്തകങ്ങളിൽ ഇടം ഉറപ്പിച്ചു നരേന്ദ്ര മോദി
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്