ആദം ജോൺ അഥവാ ശരിക്കും ഗ്രേറ്റ് ഫാദർ! ഇത് വ്യത്യസ്തമായ ഡാർക്ക് ത്രില്ലർ, കഥക്കും സംവിധാനത്തിനും സംഗീതത്തിനുമൊക്കെ കൈയടി; 'എസ്രക്ക്' ശേഷം വീണ്ടും വിജയ ചിത്രവുമായ പ്രഥ്വീരാജ്; പരസ്യം കിട്ടാത്തതിന്റെ ചൊരുക്കിൽ മാതൃഭൂമിയൊക്കെ നടത്തുന്നത് തറ കുപ്രചാരണം
എം.മാധവദാസ്
'ഇങ്ങനെയാക്കെ പറയാമോ'! നമ്മുടെ ഹരീഷ് പെരുമണ്ണയെയും നിർമ്മൽ പാലാഴിയെയുമൊക്കെ ജനപ്രിയ താരങ്ങളാക്കിയ സ്കിറ്റിലെ പ്രശസ്തമായ ഒരു ട്രോൾ വാചകമാണ്, ആദം ജോൺ എന്ന പ്രഥ്വീരാജിന്റെ ഓണ ചിത്രം കണ്ടപ്പോൾ തോന്നിയത്. എന്തൊരു പച്ചനുണയാണ് മാതൃഭൂമിയെപ്പോലുള്ള നമ്മുടെ ചില മുഖ്യധാരാ മാധ്യമങ്ങൾ എഴുതിവിടുന്നത്.തങ്ങൾക്ക് പരസ്യം തരാത്തതിന്റെ ചൊരുക്കിൽ ഇവരൊക്കെ ആദ്യദിനത്തിൽതന്നെ ഉണ്ടാക്കിയ നെഗറ്റീവ് റിവ്യൂകൾ കാരണം ഈ പടം തീരെ പ്രതീക്ഷയില്ലാതെയാണ് കണ്ടത്. പക്ഷേ സത്യം പറയട്ടെ, അവസാനത്തെ അരമണിക്കൂറിലൊക്കെ ഞെട്ടിപ്പോയി. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രമേയത്തിന്റെ ചുവടുപിടിച്ച് ഒരു മികച്ച ഡാർക്ക് ത്രില്ലർ ഒരുക്കാൻ, നവാഗത സംവിധായകനും എഴുത്തുകാരനുമായ ജിനു. വി.എബ്രഹാമിന് കഴിഞ്ഞിട്ടുണ്ട്.നിങ്ങൾ ധൈര്യമായി ഈ പടത്തിന് ടിക്കറ്റെടുത്തോളൂ.തുടക്കത്തിലെ അൽപ്പം ലാഗ് ഒഴിച്ചാൽ ഈ രണ്ടരമണിക്കൂർ നഷ്ടമാവില്ല.
ഒരേ അച്ചിൽ കറക്കിക്കുത്തിയ പ്രമേയങ്ങൾ കണ്ടുമടുത്ത മലയാള സിനിമക്ക് ജിനുവിന്റെ ഈ വ്യത്യസ്തമായ സ്ക്രിപ്റ്റ് മുതൽക്കൂട്ടാണ്.( ചില വിദേശ സിനിമകളുമായും ,ടി.ഡി രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര' എന്ന വിഖ്യാതനോവലിന്റെയും പ്രമേയവുമായി കഥക്ക് സാമ്യമുണ്ടെങ്കിലും, തീർത്തുപറയാം ഇത് കോപ്പിയടിയല്ല) സ്കോട്ട്ലൻഡിലും എഡ്വിൻബറോയിലുമൊക്കെയാണ് കഥ നടക്കുന്നത്. ഷെർലക്ക് ഹോംസ് കഥകളിലൂടെയുംമറ്റും മലയാളിക്ക് സുപരിചിതമായ ആ ഇംഗ്ളീഷ് നാടിന്റെ മിസ്റ്റിക്ക് ബ്യൂട്ടി ശരിക്കും ഒപ്പിയെടുത്തിട്ടുണ്ട് ജിത്തു ദാമോദറിന്റെ ക്യാമറ.പശ്ചാത്തലത്തിൽ ഗോപീസുന്ദറും കസറി. ശബ്ദ കോലാഹലമില്ലാതെ എങ്ങനെ ഒരു ത്രില്ലറിന്റെ മുഴവൻ ഭീതിയും ടെൻഷനും പ്രേക്ഷകരിൽ എത്തിക്കാമെന്നതിന്റെ ക്ളാസിക്ക് ഉദാഹരണമാണ് ഈ പടത്തിലെ ഗോപിയുടെ വർക്ക്. (മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം ഓർത്തുനോക്കുക) ദീപക്ക്ദേവിന്റെ സംഗീതത്തിനും ഇമ്പമേറെയാണ്.
പക്ഷേ ഈ പടത്തിൽ ശരിക്കും സല്യൂട്ട് ചെയ്യേണ്ടത് നായകൻ പ്രഥ്വീരാജിനെയാണ്. തന്റെ ഇമേജ് ബൂസ്ററിങ്ങിനായി പ്രഥ്വി ഈ പടത്തിൽ ഒന്നും ചെയ്തിട്ടില്ല.സിനിമയുടെ ഗതിക്ക് അന്ത്യന്താപേക്ഷിതമായ രീതിയിൽ അവസാനമാണ് ഒരു സംഘട്ടനമുള്ളത്. അതും ഓവറാവുന്നില്ല. നല്ല കഥയാണ്, നല്ല തിരക്കഥയാണ്, ക്യാമറയും സംഗീതവും, അഭിനയവും ഒന്നും മോശമായിട്ടില്ല. എന്നിട്ടും ഈ ചിത്രത്തെ കുപ്രചാരണത്താൽ തകർക്കാൻ ശ്രമിക്കുന്നവരോട് 'ഇങ്ങനെയാക്കെ പറയമോ' എന്നേ ചോദിക്കാനുള്ളൂ. പക്ഷേ കുറ്റം മാത്രം കണ്ടുപിടിക്കാനാണെങ്കിൽ, ഏത് സിനിമയിലുമെന്നപോലെ നിങ്ങൾക്ക് ഒരു പാട് എണ്ണം ഇവിടെയും കിട്ടും. പിന്നെ കിം കി ഡുക്കിന്റെയോ, അകീരാ കുറസോവയുടേയാ സിനിമയൊന്നുമല്ലല്ലോ ഇത്. ഒരു പക്കാ കമേർഷ്യൽ പടം പ്രതീക്ഷിച്ച് ടിക്കറ് എടുത്തുകയറുന്നവർക്ക് നിരാശയുണ്ടാവില്ളെന്ന് ഉറപ്പുതരാം. പ്രതിഭാദാരിദ്രം കൊടുമുടിയിലത്തെിയ മലയാള സിനിമയിൽ, പണിയറിയുന്ന പുതിയ പയ്യന്മാർ വരുന്നതിനെ സ്വാഗതം ചെയ്യുന്നതിന് പകരം, പരസ്യം കിട്ടാത്തതിന് കുപ്രാചാരണം നടത്തുന്നവനെയാക്കെ, നമ്മുടെ പിണറായി ഒരിക്കൽ പറഞ്ഞപോലെ 'പരമനാറി'യെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കാനുള്ളത്!
ശരിക്കും ഗ്രേറ്റ് ഫാദർ!
ഇത് ഒരു ഗ്രേറ്റ് ഫാദറിന്റെ കഥയാണെന്ന് ഒറ്റവാക്കിൽ പറയാം. സ്വന്തം മകൾ, തൻേറതാണെന്ന്പോലും അവകാശപ്പെടാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽപെട്ടുപോയ ആദം ജോൺ എന്ന കർഷകന്റെ കഥ.യു.കെയിൽ തന്റെ അനുജനും കുടുംബത്തോടുമൊപ്പമാണ് അയാളുടെ മകൾ വളരുന്നത്. അവരുടെ അരുമ മകളായി.ഫ്രാൻസിൽ സ്ട്രാബറി കർഷകരുടെ ഒരു മീറ്റിങ്ങിനത്തെിയ ആദംജോൺ അനിയൻ ഉണ്ണിയെയും ( ചിത്രത്തിൽ രാഹുൽ മാധവ്) കുടുംബത്തെയും സന്ദർശിക്കുമെന്ന് വിളിച്ചറിയിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. എന്നാൽ പിറ്റേന്ന് അയാൾക്ക് കാണേണ്ടിവന്നത് തന്റെ അമ്മയുടെ മൃതദേഹമാണ്. മകൾ ഇളയുടെ ബർത്ത്ഡേ പാർട്ടിക്കായി സാധനങ്ങൾ വാങ്ങുന്നതിനിടെ അവളെ ചിലർ തട്ടിക്കൊണ്ടുപോകുന്നു. ചെറുത്തുനിൽക്കാൻ ശ്രമിച്ച അച്ചമ്മയെ വെടിവെച്ചിട്ട്!
സംസ്ക്കാരചടങ്ങിനത്തെിയ ആദമിന് സംഭവത്തിൽ വല്ലാത്ത ദുരൂഹതോനുന്നു. ഉണ്ണിയും, ഭാര്യ ശ്വേതയും (ഭാവന), ആർക്കാണ് നിങ്ങളോട് ഇത്ര വലിയ പകയുള്ളത് എന്ന ആദമിന്റെ ചോദ്യത്തിനുമുന്നിൽ പരുങ്ങുകയാണ്.
ഇതോടെ ആദം ജോൺ തന്റെ യാത്ര മാറ്റിവെച്ച് മകൾക്കായുള്ള അന്വേഷണത്തിലാണ്. തുടക്കത്തിലെ മന്ദതമാറി തുടർന്നങ്ങോട്ട് ചിത്രം ത്രില്ലറിന്റെ സ്വഭാവം കൈവരിക്കയാണ്.ഒരിക്കൽ ഒരു പ്രത്യേക സാഹചര്യത്തിൽ മകളെ ഉപേക്ഷിക്കേണ്ടിവന്നതിനുള്ള പ്രായശ്ചിത്തമെന്നോണം, താൻ ജീവൻകൊടുത്തും അവളെ രക്ഷിക്കുമെന്ന് ആദം ജോൺ ഉറപ്പിക്കുന്നു. ഈ കിഡ്നാപ്പ് ഡ്രാമയൊക്കെ നാം 'കിലുക്കത്തിലെ' കിട്ടുണ്ണി പറഞ്ഞപോലെ കുറേ കണ്ടതാണ്. പക്ഷേ ആര് തട്ടിക്കൊണ്ടുപോയി,അത് എന്തിന് എന്നിടത്താണ് കഥയുടെ മർമ്മവും സസ്പെൻസും.അതാവട്ടെ മലയാള സിനിമ കണ്ട വാർപ്പ് മാതൃകയുടെ മോഡലിലുമല്ല. അത് നിങ്ങൾ കണ്ടുതന്നെ അനുഭവിക്കുക.സിനിമ തീരുമ്പോൾ നമ്മൾ അറിയാതെ പറഞ്ഞപോവും, ആദം ജോൺ ശരിക്കും ഒരു ഗ്രേറ്റ് ഫാദർ ആണെന്ന്.അതാണ്് സംവിധായകന്റെ മിടുക്ക്.മാസ്റ്റേഴസ്, ലണ്ടൻ ബ്രിഡ്ജ് എന്നീ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത രണ്ടു സിനിമകൾക്ക് തിരക്കഥയെഴുതിയ ജിനു വി.എബ്രഹാമിന് ഇപ്പോൾ അഭിമാനിക്കാം. ഇയാൾ പൊളിക്കും. ഒന്നുകൂടി ഗൃഹപാഠം ചെയ്താൽ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ ഇടയിലേക്ക് ജിനുവിനും കസേരവലിച്ചിട്ട് ഇരിക്കാം.
താര ജാടയില്ലാത്തെ പ്രഥ്വീ; പക്ഷേ അഭിനയം?
താരത്തിനെ പൊക്കിയടിക്കാനായി കഥ മാറ്റിയെഴുതേണ്ടി വരുന്നതാണെല്ലോ, മലയാളത്തിലെ എഴുത്തുകാരിൽ, പ്രത്യേകിച്ചും പുതുമുഖങ്ങൾ നേരിടുന്ന ഏറ്റവും വലിയ സർഗാത്മക പ്രതിസന്ധി.ഈ ചിത്രത്തിലും പ്രഥ്വി കഥയെ തനിക്കായി ഊതിവീർപ്പിക്കാതെ സ്വതന്ത്രമായി വിട്ടതിന്റെ ഗുണം കാണാനുണ്ട്.ഹീറോയിസമല്ല, ഇനിയൊന്നും നഷ്ടപ്പെടാൻ ഇല്ലാത്തതിന്റെ നിർഭയത്വമാണ് ആദം ജോണിനെ മുന്നോട്ട് നയിക്കുന്നത്.പക്ഷേ ചിലയിടത്തൊക്കെ അദ്ദേഹത്തിന്റെ ഭാവ പ്രകടനങ്ങൾ ഓവറാവുന്നുണ്ട്. വാസ്തവം,വർഗം,സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെയൊക്കെ നമ്മെ അസൂയപ്പെടുത്തിയ നിയന്ത്രിതാഭിനയത്തിന്റെ സൗന്ദര്യം ഇവിടെ ചിലയിടത്തൊന്നും രാജുവിന് കിട്ടുന്നില്ല.
കൂടെ അഭിനയച്ചവരിൽ ആരും മോശമാക്കിയിട്ടില്ല. നായിക എന്ന് പറയാൻ ഈ പടത്തിന്റെ പ്രമേയം ആരെയും ആവശ്യപ്പെടുന്നുമില്ല. ജോണിന്റെ ഭാര്യയായി വരുന്ന മിഷ്ടി ചക്രവർത്തി എന്ന ബംഗാളി നടി എതാനും സീനുകളിൽ മാത്രമേയുള്ളൂ.പിന്നെയുള്ളത് ഭാവനയാണ്. സീനുകൾ അത്രയൊന്നുമില്ളെങ്കിലും ആ കഥാപാത്രത്തിലാണ് കഥയുടെ താക്കോൽ. സ്വസിദ്ധമായ ശൈലിയിൽ ശ്വേതയുടെ വികാര വിചാരങ്ങളെയും ആത്മ സംഘർഷങ്ങളെയും ഭാവന ഭംഗിയാക്കിയിട്ടുണ്ട്.പ്രഥ്വീരാജിന്റെ സുഹൃത്തായി വേഷമിട്ട് നരേൻ ചിത്രത്തിൽ ആദ്യവസാനം നിറഞ്ഞ് നിൽക്കുന്നുണ്ട്.രാഹുൽ ഗോവിന്ദ്, മണിയൻപിള്ള രാജു, സിദ്ധാർഥ് ശിവ, ലെന തുടങ്ങിയവരൊന്നും മോശമാക്കിയിട്ടില്ല.ഏതാനും വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.
അവസാനമായി ഒരു രഹസ്യം മാത്രം വെളിപ്പെടുത്തട്ടേ.അത് പറയാതെ വയ്യാത്തതുകൊണ്ടണ്.കൈ്ളമാക്സിൽ നായകൻ മരിക്കുന്ന ഒരു മിലയാള ചിത്രം കണ്ടിട്ട് കാലമെത്രയായി!സകലരെയും അടിച്ച് പരിപ്പിളക്കി, കൊന്ന് കൊലവിളിച്ച്, തന്റെ ലക്ഷ്യം സാധിക്കുന്ന വെള്ളരിക്കാപ്പട്ടണത്തിലെ നായകരെയാണ് കഴിഞ്ഞ കുറെക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.ഫാൻസ് എന്ന വിഡ്ഡിക്കൂട്ടത്തിനുവേണ്ടി വീരശൂര പരാക്രമിയാവേണ്ടിവരുന്ന നായകർക്ക് വെടിയേറ്റ് തലച്ചോർ റോഡിൽ തുളുമ്പിപ്പോയും, ബോംബേറിൽ തല തകർന്നാലും ജീവിച്ചേ മതിയാവൂ.അവിടെയാണ് ആദം ജോണിന്റെ വ്യതിരിക്തത. എന്നുവെച്ച് ഈ പടം ഒരു ട്രാജഡിയും അല്ല.മരണം കൊണ്ട് ജയിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ്.പ്രിയ പ്രേക്ഷകരേ അത് നിങ്ങൾ കണ്ടുതന്നെ അറിയുക.
വാൽക്കഷ്ണം: മാതൃഭൂമിയിലേക്ക് വീണ്ടും വരട്ടെ.തങ്ങളുടെ വായനക്കാർക്ക് മുന്നിൽ മൂന്നാംകിട ബ്ളാക്ക്മെയിലിങ്ങ് തന്ത്രമാണ് അത് മുന്നോട്ടുവെക്കുന്നത്. നിങ്ങൾക്ക് ഞങ്ങൾക്ക് പരസ്യം തന്നിട്ടില്ളെങ്കിൽ എഴുതിനാറ്റിച്ചുകളുമെന്ന ശൈലി.ഇനി നേരത്തെ മാതൃഭൂമി എഴുതിയ റിവ്യൂകൾ നോക്കുക.
അടുത്ത കാലത്തായി മോഹൻലാലിന്റെ ഒരു പട്ടാള ചിത്രം പുറത്തിങ്ങിയിരുന്നു. മേജർ രവി സംവിധാനം ചെയ്ത 'ബിയോണ്ട് ദ ബോർഡേഴ്സ്' എന്ന അസഹ്യമായ ആ ചിത്രത്തെ കുറിച്ച്, കട്ട ലാൽ ഫാൻസുകാർപോലും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ അത് അതിഗംഭീര ചിത്രമാണെന്ന് റിവ്യൂ എഴുതിയത് ഈ മാതൃഭൂമിയാണ്. എട്ടു നിലയിൽ പൊട്ടിയ, അസഹ്യമായ 'മറുപടി'എന്ന ചിത്രത്തിന്റെ റിവ്യുവിന്റെ മാതൃഭൂമിയുടെ തലക്കെട്ട് 'ഇത് സമൂഹത്തിനുള്ള മറുപടി'യെന്നാണ്. ഫുക്രിയെന്ന സിദ്ദിഖ് ചിത്രത്തെ 'ചിരിയുടെ പര്യായം' തന്നെയാക്കി മാതൃഭൂമി മാറ്റി. ജയരാജിന്റെ കോടികൾ പൊടിച്ചത്തെിയ വട്ടൻ ചിത്രമായ വീരത്തെ 'മാക്ബത്ത് അഥവാ ചതിയനായ ചന്തു' എന്ന തലക്കെട്ടിൽ പുകഴ്ത്താനും പത്രം മറന്നില്ല. നിർമ്മാതാക്കൾ തന്നെ സിനിമയെടുക്കാൻ ഒരുങ്ങിയ നിമിഷത്തെ ശപിച്ചിരിക്കുന്ന ഹണിബീ 2 എന്ന ചിത്രത്തെ 'കല്യാണവും കോമഡിയുമായി ഹണീബീ 2' എന്ന തലക്കെട്ടിൽ കിടിലൻ കോമഡി ചിത്രമാക്കി. ഇപ്പോൾ വില്ലനായ ദിലീപിന്റെ അവസാനത്തെ പരാജയഗാഥ ജോർജ്ജട്ടേൻസ് പൂരത്തെയും 'ജോർജ്ജട്ടേന്റെ കബഡിയും പിന്നെ കോമഡിയും' എന്ന തലക്കെട്ടിൽ ഉത്തമ സൃഷ്ടിയായി ഉയർത്തിക്കാട്ടി. വാലും തലയുമില്ലാതെ പോയ രഞ്ജിത്തിന്റെ പുത്തൻ പണം മാതൃഭൂമിക്ക് 'പത്തരമാറ്റുള്ള പുത്തൻപണമാണ'്. എന്തിനധികം അശ്ളീലം കുത്തിനിറച്ച ചങ്ക്സ് മാതൃഭൂമിക്ക് 'കാമ്പസിന്റെ ചങ്കിൽ തൊടുന്ന ചങ്ക്സ്' ആയി. ഇത്രയൊക്കെ എഴുതുന്ന ഉളിപ്പില്ലായ്മ പരസ്യം കിട്ടാതായതോടെ നല്ല ചിത്രങ്ങളെ തകർക്കുന്ന രീതിയിലേക്ക് മാറി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്