ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തനം തുടങ്ങി; പിതാവിന്റെ ലങ്കേഷ് പത്രികയിൽ നിന്നും പടിയിറങ്ങിയത് നക്സൽ വാർത്തകളുടെ പേരിൽ സഹോദരൻ ഉടക്കിയപ്പോൾ; സ്വന്തം പേരിൽ വാരിക തുടങ്ങിയും പോരാട്ടം തുടർന്നു; സ്വർണ വ്യാപാരികളിൽ നിന്നും ബിജെപി നേതാക്കൾ പണം വാങ്ങിയ വാർത്തയുടെ പേരിൽ ശിക്ഷ ലഭിച്ചത് തിരിച്ചടിയായി; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഗൗരി ലങ്കേഷിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ബാംഗ്ലൂർ: എന്നും സംഘപരിവാറിനെതിരെ നിർത്താതെ ശബ്ദിച്ച തൂലിക ആയിരുന്നു ഗൗരി ലങ്കേഷിന്റേത്. മാധ്യമപ്രവർത്തനത്തെ പോരാട്ടമായി കണ്ടു വളർന്ന വ്യക്തിയായിരുന്നു അവർ. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ധിച്ച ഗൗരി ഇക്കൂട്ടരുടെ നോട്ടപുള്ളി തന്നെയായിരുന്നു. മാധ്യമപ്രവർത്തനം എന്നത് അവരുടെ രക്തത്തിൽ തന്നെ അലിഞ്ഞു ചേർന്നിരുന്നു. മാധ്യമ കുടുംബത്തിൽ നിന്നും ഉയർന്നു വന്ന ഗൗരി ലങ്കേഷ് മാധ്യമപ്രവർത്തനം ഔദ്യോഗികമായി അഭ്യസിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയിലൂടെ തന്നെയായിരുന്നു. ബംഗളുരുവിൽ നിന്നാണ് ഗൗരി തന്റെ മാധ്യമപ്രവർത്തന ജീവിതം ആരംഭിക്കുന്നത്
പിന്നീട് കുറച്ചുകാലം ഡൽഹിയിൽ ചിലവഴിച്ചശേഷം വീണ്ടും തിരികെ ബംഗളുരുവിലെത്തി. പിതാവും പ്രശസ്ത കവിയുമായ പി ലങ്കേഷ് ഇക്കാലയളവിൽ ലങ്കേഷ് പത്രിക എന്ന പേരിൽ ഒരു ടാബ്ലോയിഡ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഗൗരി സ്ഥാപനത്തിന്റെ എഡിറ്ററായി. ഇവിടംമുതലാണ് ഗൗരി സംഘപരിവാറിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുന്നത്. നക്സൽ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ ഗൗരിക്ക് ഏറെ താൽപ്പര്യമുണ്ടായിരുന്നു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സ്ഥാപനയുടമകൂടിയായ സഹോദരനുമായി തെറ്റിപ്പിരിയേണ്ടി വന്നു ഗൗരിക്ക്.
ഇതിന് ശേഷം സ്വന്തമായി തന്നെ വാരിക തുടങ്ങുകയായിരുന്നു ഗൗരി. 2005 ൽ ഇവർ സ്വന്തമായി ഗൗരി ലങ്കേഷ് പത്രിക എന്ന പേരിൽ സ്വന്തമായി ടാബ്ലോയിഡ് തുടങ്ങി. പരസ്യങ്ങൾ സ്വീകരിക്കാതെ തീർത്തും സ്വതന്ത്രമായായിരുന്നു ഗൗരി ലങ്കേഷ് പത്രികയുടെ പ്രവർത്തനം. അമ്പതുപേർ ഗൗരിക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. തീവ്രഹിന്ദുത്വ വർഗീയതയെയും ജാതീയതയെയും മനുഷ്യാവകാശ ലംഘനങ്ങളെയും തന്റെ എഴുത്തുകളിലൂടെ ഗൗരി ശക്തിയുക്തം നേരിട്ടു. രൂക്ഷമായ വിമർശനങ്ങൾ സംഘപരിവാറിന്റെ കുറിക്കുകൊള്ളുന്നതായിരുന്നു. കർണാടകയിൽ ബിജെപി ഭരിക്കുന്ന സമയത്ത് ക്രിയാത്മക പ്രതിപക്ഷത്തിനൊപ്പമായിരുന്നു ഗൗരിയുടെ എഴുത്തുകളും ഇടപെടലുകളും.
തീവ്ര വർഗീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളിലും, ന്യൂനപക്ഷ പദവി നേടുന്നതുസംബന്ധിച്ചുള്ള പോരാട്ടങ്ങളിലും അവർ സജീവമായി നിലകൊണ്ടു. മാധ്യമപ്രവർത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടന്ന സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 2014 ൽ നക്സലൈറ്റുകളെ അനുനയിപ്പിക്കാനുള്ള കമ്മിറ്റിയിൽ ഗൗരിയെ ഉൾപ്പെടുത്തിയിരുന്നു. ബിജെപി നേതാക്കൾ ഇതിനെ ശക്തമായി എതിർത്തെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് ചെവിക്കൊണ്ടിരുന്നില്ല. സംഘപരിവാർ വിരുദ്ധ എഴുത്തുകളുടെ പേരിൽ ബിജെപിയുടെ മാധ്യമ ഉപദേശകനായ പ്രകാശ് ബേലവാടി, ഗൗരിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. പെരുമാൾ മുരുകന് നേരെ സംഘപരിവാർ ഭീഷണിയുണ്ടായ സമയത്തും പ്രതിരോധവുമായി അവർ മുന്നിലുണ്ടായിരുന്നു.
പെരുമാൾ മുരുകനും ബ്രാഹ്മണ നോവലിസ്റ്റ് ഭയപ്പയും ഒരേ പരാമർശങ്ങളാണ് രചനകളിൽ നടത്തിയിട്ടുള്ളതെന്നും പെരുമാൾ മുരുകനെ മാത്രം എന്തുകൊണ്ട് വേട്ടയാടുന്നുവെന്നുമായിരുന്നു ഗൗരിയുടെ ചോദ്യം. ഇത് കർണാടകയിലെ സവർണ ഹിന്ദുക്കളെ ഏറെ പ്രകോപിപ്പിച്ചു. തുടർന്ന് കർണാടകയിലെ ഹസൻ ജില്ലയിലെ ബ്രാഹ്മണ സഭ ഗൗരിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞവർഷം ബിജെപി നേതാക്കൾ നൽകിയ മാനനഷ്ടക്കേസിൽ ഗൗരിക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും നേതാവായ ഉമേഷ് ദൗഷിയും നൽകിയ പരാതിയെത്തുടർന്നായിരുന്നു വിധി. സ്വർണവ്യാപാരിയിൽ നിന്ന് ബിജെപി നേതാക്കൾ പണം തട്ടിയെടുത്തുവെന്ന വാർത്തയെത്തുടർന്നായിരുന്നു കേസ്. മറ്റു പല പത്രങ്ങളും അന്ന് വാർത്ത നൽകിയിട്ടും ഗൗരിയുടെ മാധ്യമത്തെ മാത്രം ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ നിയമനടപടി. ഈ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോഴും ഗൗരി പോരാട്ടം തുടർന്നു.
ഹിന്ദു വിരോധിയെന്ന വിളികളോട് അവരുടെ പ്രതികരണം ശക്തമായിരുന്നു. ഇന്ന് ആരെങ്കിലും മനുഷ്യാവകാശങ്ങൾക്കായി സംസാരിക്കുകയോ വ്യാജ ഏറ്റുമുട്ടലുകളെ എതിർക്കുകയോ ചെയ്താൽ അവർ മാവോയിസ്റ്റായി മുദ്ര കുത്തപ്പെടുകയാണ്. 'ഹിന്ദു ധർമം' എന്ന് വിളിക്കപ്പെടുന്നതിന്റെ ഭാഗമായ 'ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതി വ്യവസ്ഥയ്ക്കും എതിരെയുള്ള വിമർശനമാണ് എന്നെ ഹിന്ദു വിരോധിയായി മുദ്രകുത്തിച്ചത്. പക്ഷെ അതെന്റെ ഭരണാഘടനാപരമായ കടമയാണെന്ന് ഞാൻ കരുതുന്നു. ബസവണ്ണയെയും ഡോ. അംബേദ്കറെയും പോലെ, എന്റെ ചെറുതായ മാർഗത്തിലൂടെ സ്ഥിതിസമത്വപൂർണമായ ഒരു സമൂഹത്തിന് വേണ്ടിയാണ് ഞാൻ പോരാടുന്നത്.
തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും പരമോന്നത നേതാവായ നരേന്ദ്ര മോദിയെയും എതിർക്കുന്നവരെ കൊല്ലുന്നതും (കൽബുർഗി സംഭവത്തിലേതുപോലെ) അവരുടെ മരണം (യു ആർ അനന്തമൂർത്തി സംഭവം) മോദി ഭക്തന്മാരും ഹിന്ദുത്വ ബ്രിഗേഡും ചേർന്ന് ആഘോഷിക്കുകയും ചെയ്യുന്ന കർണാടകയിലാണ് നമ്മളിന്ന് ജീവിക്കുന്നത്. ഞാൻ അവരേക്കുറിച്ചാണ് പറഞ്ഞത്. എങ്ങനെയെങ്കിലും എന്നെ ജയിലിന് അകത്താക്കാൻ അവർ കിണഞ്ഞു ശ്രമിക്കുകയാണ്. എന്നെ ജയിലിലേക്ക് പരിമിതപ്പെടുത്തുന്നത് അവർക്ക് വലിയ സന്തോഷം നൽകും.- ഗൗരി പറഞ്ഞു.
അന്ന് തന്നെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ഗൗരി ഓർത്തിരുന്നു. തീവ്ര വലതുപക്ഷ-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരടിച്ച ഗൗരി ലങ്കേഷ് ഒടുവിൽ കൊല്ലപ്പെട്ടതിന്റെ കാറണവും മറ്റൊന്നല്ല. ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായ ഗൗരിയെ വീട്ടിലെത്തിയാണ് കൊലയാളികൾ കൊലപ്പെടുത്തിയത്. ഓഫീസിൽ നിന്നും വീട്ടിലെത്തി അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതർ ഏഴ് വട്ടം വെടിയുതിർക്കുകയായിരുന്നു.
Stories you may Like
- ഷാരൂഖ് ചിത്രങ്ങൾ പരാജയപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നു: ഗൗരി ഖാൻ
- ഗൗരിലങ്കേഷിന്റെയും കലബുർഗിയുടേയും ഘാതകരും അഴിക്കുള്ളിലാകും
- ഭാര്യയെ കുറിച്ചുള്ള ഷാരൂഖിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
- നിയമസഭയെ പരോക്ഷമായി പരാമർശിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്
- പൂയം തിരുനാൾ ഗൗരി പാർവതി ബായിക്ക് ഷെവലിയാർ പുരസ്കാരം
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍