ബിജെപിയാണ് മുഖ്യ ശത്രുവെന്ന് യെച്ചൂരി; ജനറൽ സെക്രട്ടറിയെ മാറ്റി പാർട്ടി പിടിക്കാൻ പിണറായിയും കാരാട്ടും; നിർണ്ണായകമാവുക മണിക് സർക്കാരിന്റെ നിലപാട്; കോൺഗ്രസിനോടുള്ള മൃദു സമീപനത്തെ എതിർക്കാനുറച്ച് കേരളം; ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ വിഭാഗീയത ആളിക്കത്തും; സിപിഎമ്മിൽ ഇനി പ്രത്യയശാസ്ത്ര പോര്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസിനെ ചൊല്ലി സിപിഎമ്മിൽ ഇനി പോര് മുറുകും. ബിജെപിയെ ഉയർത്തി കോൺഗ്രസുമായി സഹകരിക്കാനാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കം. ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെയാണ് ഈ നീക്കം. എന്നാൽ കേരളാ ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ അനുകൂലിക്കില്ല. കേരളത്തിലും ത്രിപുരയിലും മാത്രമാണ് സിപിഎമ്മിനെ ഭരണമുള്ളത്. ഇവിടെ രണ്ടിടവും കോൺഗ്രസാണ് മുഖ്യ ശത്രു. ബംഗാളിലെ സിപിഎമ്മിന് പഴയ പ്രതാപമില്ല. ഈ അവസ്ഥയിലേക്ക് കേരളത്തിലേയും ത്രിപുരയിലേയും പാർട്ടിയെ കൊണ്ടു ചെന്നെത്തിക്കാൻ അനുവദിക്കില്ലെന്നാണ് പിണറായിയുടെ നിലപാട്. പ്രകാശ് കാരാട്ടിനെ മുൻനിർത്തി സി.പി.എം നേതൃത്വം പിടിച്ചെടുക്കാനാണ് പിണറായിയുടെ കരുനീക്കം.
കോൺഗസിനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനയാണ് യെച്ചൂരി നൽകുന്നത്.സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തിൽ മാറ്റമുണ്ടാകുമെന്നും രാഷ്ട്രീയ സാഹചര്യം നോക്കിയാണ് അടവുനയം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺ്ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു. എന്നാൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സാഹചര്യം മാറിയിട്ടില്ല. തകർന്നടിയുന്ന കോൺഗ്രസിന് വേണ്ടി നിലപാട് മാറ്റാൻ യെച്ചൂരി തയ്യാറായാൽ കേരളത്തിലും ത്രിപുരയിലും സിപിഎമ്മിന് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ബിജെപിയേയും കോൺഗ്രസിനേയും ഒരേ അകലത്തിൽ നിർണ്ണമെന്നാണ് പിണറായിയുടെ ആവശ്യം. ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് യെച്ചൂരിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തയ്യാറായിരുന്നു. എന്നാൽ പ്രകാശ് കാരാട്ടിന്റെ എതിർപ്പ് വിനയായി. കോൺഗ്രസുമായി പ്രത്യക്ഷ സഹകരണം വേണ്ടെന്ന നയരേഖയാണ് യെച്ചൂരിക്ക് വിനായായത്. ഇതിനുള്ള പ്രതികാരം വീട്ടാൻ യെച്ചൂരി ശ്രമിക്കുന്നുവെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്.
സിപിഐ എം 22-ാം പാർട്ടി കോൺഗ്രസ് 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടത്താൻ കേന്ദ്രകമ്മിറ്റിയോട് ശുപാർശ ചെയ്യാനും പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. പാർട്ടി കോൺഗ്രസിൽ പരിഗണിക്കേണ്ട രേഖകളും അജണ്ടയും തയ്യാറാക്കാൻ തുടങ്ങിയെന്നും സീതാറാം യെച്ചൂരി അറിയിച്ചു. ഇതിലെ പ്രധാന ഭാഗം കോൺഗ്രസ് ബന്ധം തന്നെയായിരിക്കും. അതത് കാലത്തെ മൂർത്തസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ രാഷ്ട്രീയഅടവുനയം രൂപീകരിക്കുകയെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. എന്നാൽ ഇതെല്ലാം വെറും സ്വപ്നങ്ങൾ മാത്രമാകുമെന്നാണ് കാരാട്ട് പക്ഷം പറയുന്നത്. ഇപ്പോൾ ഈ പക്ഷത്തിന്റെ യഥാർത്ഥ നേതാവ് പിണറായി വിജയനാണ്. കേരള മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പാർട്ടി അതിന്റേതായ വിലകൊടുക്കും. ത്രിപുരയിലും കേരളത്തിലും പാർട്ടിക്ക് തിരിച്ചടിയുണ്ടാകുന്നതൊന്നും ഹൈദരബാദിലെ പാർട്ടി കോൺഗ്രസിലുണ്ടാകില്ലെന്നും മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു.
2015ൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് ചേർന്നപ്പോൾ നിലനിന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാ പാർട്ടി അംഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയാണ് രാഷ്ട്രീയ അടവുനയത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക. എല്ലാകാലത്തും പാർട്ടി സ്വീകരിച്ചുവന്ന ത് ഇതേ ശൈലി തന്നെയാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് അടവ് നയത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണെന്നാണ് യെച്ചൂരി പക്ഷം വിശദീകരിക്കുന്നത്. ഡൽഹിയിൽ നടന്ന പി.ബി യോഗത്തിൽ യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയിലും ഇക്കാര്യം വ്യക്തമായി പറയുന്നു. ഇതിനെ എതിർക്കാൻ പിണറായിയും കാരാട്ടം എത്തുമ്പോൾ പാർട്ടി സമ്മേളനങ്ങൾ പ്രത്യയ ശാസ്ത്ര ചർച്ചാ വേദിയാകും. കേരളം ഒന്നടങ്കം യെച്ചൂരിയുടെ നിർദ്ദേശങ്ങളെ തള്ളും. ബംഗാൾ ഘടകത്തിന് പഴയ പ്രതാപമില്ല. അതുകൊണ്ട് തന്നെ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനെ കൂട്ടുപിടിച്ച് യെച്ചൂരിയെ വെട്ടാനാണ് തീരുമാനം.
ജനറൽ സെക്രട്ടറിയായി ഇനി രണ്ട് ടേം കൂടി യെച്ചൂരിക്ക് തുടരാനാകും. എന്നാൽ അധികാരം പിടിച്ചെടുത്ത് വീണ്ടും കാരാട്ടിനെ ജനറൽ സെക്രട്ടറിയാക്കാനാണ് പിണറായി വിജയന്റെ നീക്കം. കാരാട്ട് വിസമ്മതം പ്രകടിപ്പിച്ചാൽ എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാനും ശ്രമിക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും എസ് ആർ പിയെ ജനറൽ സെക്രട്ടറിയാക്കാൻ കാരാട്ടും പിണറായിയും ശ്രമിച്ചിരുന്നു. എന്നാൽ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ പിന്തുണ യെച്ചൂരിക്ക് തുണയായി. കോൺഗ്രസിനോടുള്ള യെച്ചൂരിയുടെ അടുപ്പമുയർത്തി തീവ്ര കമ്മ്യൂണിസ്റ്റുകളെ സ്വാധീനിക്കാനാണ് പിണറായിയുടെ നീക്കം. ഇതിലൂടെ യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാമെന്നും കരുതുന്നു. എന്നാൽ ബംഗാളും ത്രിപുരയും തനിക്കൊപ്പം നിൽക്കുമെന്ന കണക്ക് കൂട്ടലിലാണ് യെച്ചൂരി.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി കരുത്തു കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടേയും മുഖ്യ ശത്രു ബിജെപിയാണ്. ഈ തിരിച്ചറിവിൽ തന്ത്രങ്ങൾ മെനയാനാണ് യെച്ചൂരിയുടെ നീക്കം. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ 25 കൊല്ലത്തെ അടവുനയം വിലയിരുത്തി പ്രത്യേക രേഖ സി.പി.എം തയ്യാറാക്കിയിരുന്നു. ഇതിനു പുറമെ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. രണ്ടിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് എതിരായ നിലപാടാണ് ഉള്ളത്. ഒപ്പം ബൂർഷ്വാ പാർട്ടികളുമായി സംസ്ഥാനങ്ങളിൽ സഖ്യം വേണ്ടെന്നും സി.പി.എം തീരുമാനിച്ചിരുന്നു. എന്നാൽ ഈ സമീപനത്തിൽ മാറ്റം വേണം എന്ന ശക്തമായ നിലപാടിലാണ് ബംഗാൾ ഘടകം. രാഷ്ട്രീയ പ്രമേയം അടുത്ത പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാവും അവതരിപ്പിക്കുക. പ്രമേയത്തിന്റെ രൂപരേഖയാണ് യെച്ചൂരി പിബി യോഗത്തിൽ അവതരിപ്പിച്ചത്. ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് പിണറായിയും കാരാട്ടും.
പിബിയിൽ ഭൂരിപക്ഷത്തിനും നയം മാറ്റുന്നതിനോട് യോജിപ്പില്ല. എന്നാൽ കേന്ദ്രകമ്മിറ്റിയിൽ നയം മാറ്റം വേണോയെന്ന ചർച്ച നടക്കും. അവിടെ ശക്തമായ വാദം ഉന്നയിക്കാനാണ് ബംഗാൾ ഘടകവും തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസിനെയല്ല ബിജെപിയെ ആണ് മുഖ്യശത്രുവായി കാണേണ്ടതെന്ന് സീതാറാം യെച്ചൂരി അവതരിപ്പിച്ച രൂപരേഖ ബംഗാൾ ഘടകത്തിന്റെ മാത്രം നിലപാടാണ്. കോൺഗ്രസുമായുള്ള സമീപനത്തിൽ മിതത്വം പാലിക്കുന്നത് കേരളത്തിൽ പ്രശ്നമുണ്ടാക്കുമെന്നും അത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും കേരളം ഘടകം വാദിക്കുന്നു. കേന്ദ്രക്കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക. ഒക്ടോബർ 14-ാം തീയതിയാണ് കേന്ദ്രകമ്മിറ്റി.
ഇതിന് മുന്നോടിയായി ഒക്ടോബർ രണ്ടിന് വീണ്ടും പി.ബി യോഗം ചേരും. ഈ യോഗത്തിലായിരിക്കും കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട രൂപ രേഖയ്ക്ക് അന്തിമ രൂപം നൽകുക.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍