ചിട്ടിഉടമ നിർമ്മലൻ പാപ്പർ ഹർജി നൽകിയപ്പോൾ ചങ്കുപൊട്ടിയത് കഴിഞ്ഞ സർക്കാറിൽ മന്ത്രിമാരായിരുന്ന രണ്ട് പേർക്ക്! ഖജനാവ് കട്ടുമുടിച്ച് നിക്ഷേപിച്ച കോടികൾ ഒറ്റയടിക്ക് നഷ്ടമായ ക്ഷീണത്തിൽ നേതാക്കൾ; ബിനാമികളെ ഉപയോഗിച്ച് കോടികൾ നിക്ഷേപിച്ച സി.പി.എം നേതാക്കൾക്കും വൻ ക്ഷീണം; സാധാരണ നിക്ഷേപകരെ വെട്ടിലാക്കിയത് നോട്ട് നിരോധനത്തിന് തൊട്ട് മുൻപ് 100 കോടി പിൻവലിച്ച പ്രമുഖ നേതാവിന്റെ നടപടി
അരുൺ ജയകുമാർ
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ചിട്ടികമ്പനി ഉടമ പാപ്പർ ഹർജി നൽകിയതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് പ്രമുഖ രാഷ്ട്രീയക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന. മുൻ മന്ത്രിമാരായ ഇരുവരും നിലവിൽ എംഎൽഎമാരാണ്. രണ്ട് കോൺഗ്രസ് നേതാക്കളും യുവ സി.പി.എം നേതാവിനും കോടികളുടെ പണമിടപാടാണ് ഇവിടെ ഉണ്ടായിരുന്നത്. നിരവധി പ്രാദേശിക നേതാക്കളും ബിനാമി പേരിൽ രാഷ്ട്രീയ ഭേദമന്യേ ഇവിടെ പണം നിക്ഷേപിച്ചിരുന്നുവെന്നാണ് വിവരം.
രാഷ്ട്രീയ നേതാക്കളുടെ ബിനാമി പണമിടാപാടുകൾ കാരണമുണ്ടായ നഷ്ടം തന്നെയാണ് ഇപ്പോൾ ചിട്ടി കമ്പനിയിലെ സാധാരണക്കാരന്റെ പണവും നഷ്ടമായതിന് കാരണം എന്നാണ് സൂചന. അറുന്നൂറ് കോടിയോളം രൂപ നിക്ഷേപകരിൽ നിന്നും പറ്റിച്ച നിർമ്മൽ കൃഷ്ണ ചിറ്റ് ആൻഡ് ഫണ്ട്സ് ഉടമ നിർമ്മൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പാപ്പർ ഹർജി നൽകിയത്. മൂന്ന് തലമുറകളായി നിരവധി പേർ പണം നിക്ഷേപിച്ച വന്നിരുന്ന സ്ഥാപനം തകർച്ചയിലേക്ക് പോയത് ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമി പണമിടപാടുകൾ കാരണം തന്നെയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
പതിനായിരത്തിലധികം നിക്ഷേപകരിൽ നിന്നും അറുന്നൂറ് കോടി രൂപ നഷ്ടമായതിനെ തുടർന്ന് വലിയ ജനക്കൂട്ടമാണ് കഴിഞ്ഞ ദിവസം സ്ഥാപനത്തിന് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പുറത്ത് നിന്ന് എത്തിയവരാണെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ ഒരു പ്രമുഖ നേതാവ് നോട്ട് നിരോധനത്തിന് മുൻപ് 100 കോടിയോളം രൂപ പിൻവലിച്ചുവെന്നാണ് വിവരം. നിക്ഷേപത്തിൽ നിന്നും ഇത്രയും വലിയ തുക പിൻവലിച്ചത് കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്ന പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ കൈയിടുന്നതിന് സമാനമായി.
കഴിഞ്ഞ മന്ത്രിസഭയിലെ തന്നെ മറ്റൊരു അംഗത്തിനും ഇവിടെ കോടികളുടെ നിക്ഷേപമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ മുൻ മന്ത്രിയുടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ വന്ന ചില വാക്ക്തർക്കമാണ് വലിയ തുക പിൻവലിക്കുന്നതിലേക്ക് അയാളെയും നയിച്ചത്. മുന്‍മന്ത്രിയുടെ ഒരു സ്വകാര്യ സ്ഥാപനം നിർമ്മലന്റെ പേരിലാണ് വാങ്ങിയിരുന്നതെന്നും സൂചനയുണ്ട്. പെട്ടന്ന് ഇത്രയും വലിയ തുക രണ്ട് നേതാക്കൾ പിൻവലിച്ചപ്പോൾ വലിയ നഷ്ടമാണ് കമ്പനിക്ക് വന്നത്. ഇത് നികത്താൻ സാധാരണക്കാരന്റെ പണം ഉപയോഗിക്കുകയും ചെയ്തു.
നിക്ഷേപകർക്ക് മറ്റ് ബാങ്കുകൾ നൽകുന്ന പലിശയെക്കാളും പതിന്മടങ്ങ് തുക വാഗ്ദാനം ചെയ്താണ് സാധാരണക്കാരെ കമ്പനി ഉടമ നിക്ഷേപകരെ ചേർത്തത്.കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒരു മുൻ മന്ത്രിയും പ്രമുഖ പാർട്ടികളുടെ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നുവെന്നായിരുന്നു രാവിലെ തന്നെ പുറത്ത് വന്ന വിവരം. എന്നാൽ പിന്നീട് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് രാഷ്ട്രീയ് നേതാക്കൾക്ക് പണം നഷ്ടമായില്ലെന്നും അവർ അത് പിൻവലിച്ചിരുന്നുവെന്നും സാധാരണക്കാർക്ക് മാത്രമാണ് പണം നഷ്ടമായതെന്നും മനസ്സിലായത്. ഇവരോടൊപ്പം ജില്ലയിലെ ഒരു യുവ സി.പി.എം നേതാവിനും നിക്ഷേപിച്ച പണം നഷ്ടമായിട്ടുണ്ട്. ഇയാൾ ബിനാമി ഇടപാടുകളിലൂടെ ഉണ്ടാച്ചിയ സമ്പാദ്യമാണ് നഷ്ടമായത്.
നിർമ്മൽ ചിട്ടി ഫണ്ട്,നിർമ്മൽ ഫിനാൻസ്,നിർമ്മൽ ഹോളോ ബ്രിക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ നിർമ്മൽ .ഓണാവധിക്ക് ശേഷം ബാങ്ക് തുറക്കാതായതോടെ സംശയം തോന്നിയ നിക്ഷേപകർ ബാങ്കിൽ എത്തിയപ്പോഴാണ്,ബാങ്കിന് മുമ്പിൽ താത്കാലികമായി പ്രവർത്തനം നിർത്തിയ വിവരം രേഖപ്പെടുത്തി ഹൈക്കോടതി വക്കീലിന്റെ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നിക്ഷേപകർ ബാങ്കിന് മുമ്പിൽ ബഹളമുണ്ടാക്കുകയും, മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തു.
ഇന്നലെ റോഡ് ഉപരോധത്തിൽ പ്രാദേശികരായ നിക്ഷേപകർ പങ്കെടുത്തിരുന്നില്ല. നിർമ്മലൻ മുങ്ങില്ലെന്നും പണം തിരികെ ലഭിക്കുമെന്നും ഉറച്ച് വിശ്വസിച്ചിരുന്നവർ പക്ഷേ ഇന്നത്തോടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.ബാങ്ക് ഉടമയായ നിർമ്മൽ കോടതിയിൽ താൻ നിക്ഷേപകർക്ക് കൊടുത്തു തീർക്കുവാനുള്ള കടബാധ്യതകളുടെ വിവരങ്ങളും തന്റെപേരിലുള്ള സ്വത്ത് വഹകളും ആധാരവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, നിക്ഷേപകർക്ക് ലഭിക്കുവാനുള്ള തുകകൾ ഇനി കോടതി മുഖാന്തരം നടപടി സ്വീകരിച്ചു വാങ്ങേണ്ടതാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
ബാങ്ക് ഉടമയുടെ പേരിൽ ഇന്ത്യയിൽ സ്വത്തുക്കൾ വളരെ കുറച്ചു മാത്രമാണ് ബാക്കിയെല്ലാം ബിനാമികളുടെ പേരിലാണ് നിക്ഷേപിച്ചത്. എന്നാൽ നോട്ട് നിരോധനം വന്നതിനു ശേഷമാണ് നിക്ഷേപകർക്ക് പലിശ കിട്ടാതായതെന്നും നിക്ഷേപകർ ബാങ്കിനെ സമീപിച്ചു നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് അധികൃതരിൽ നിന്നും ഭീഷണി ഉണ്ടായതായും ഇടപാടുകാർ പറഞ്ഞു. നിർമ്മലനും മാനേജ്മെന്റിന്റെ ചില അടുത്ത അനുയായികളും കേരളത്തിനുള്ളിൽ തന്നെയുള്ള ഒരു രഹസ്യ സുഖവാസ കേന്ദ്രത്തിലാണുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടുകാർ പണം പിൻവലിക്കാനെത്തുമ്പോൾ തങ്ങളെ കൈയിൽ കിട്ടിയാൽ ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശത്ത് തന്നെ താമസിക്കുന്ന പല ജീവനക്കാരും ഇപ്പോൾ ഇവിടെ നിന്നും മാറിനിൽക്കുകയാണ്. മക്കളുടെ വിവാഹത്തിനും പണത്തിനും ഒക്കെ വലിയ തുക ആവശ്യമുള്ളതുകൊണ്ടും കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ മാർക്കറ്റിങ് വിഭാഗം ജീവനക്കാർ കയറി ഇറങ്ങിയുമാണ് അക്കൗണ്ട് തുടങ്ങിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ നിർമ്മലന്റെ അച്ഛൻ തുടങ്ങിയ സ്ഥാപനത്തിന് വിശ്വാസ്യതകൊണ്ടാണ് പണം നിക്ഷേപിച്ചതെന്നും നാട്ടുകാർ പറയുന്നു.
സ്ഥാപനത്തിന് വിശ്വാസ്യത വളരെ കൂടുതലായിരുന്നു. ഇന്ന് നിർമ്മലൻ സ്ഥലത്ത് നിന്നും മുങ്ങി എന്ന വാർത്ത കൂടുതൽ പേരറിഞ്ഞപ്പോഴാണ് പൊലീസിന് കൂടുതൽ പരാതികൾ ലഭിച്ച് തുടങ്ങിയത്. ഇന്നലെ വരെ പതിനായിരത്തോളം നിക്ഷേപകരുണ്ടായിരുന്നതിൽ വെറും നൂറിൽ താഴെ പേർ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇന്ന് നിരവധിപേരാണ് പരാതിയുമായി പളുകൽ പൊലീസ് സ്റ്റേഷനിലെത്തിയത്.
ചിട്ടിക്കമ്പനി പൊട്ടിയപ്പോൾ പണം നഷ്ടമായ ജില്ലയിലെ യുവ സി.പി.എം നേതാവിൻ മുൻപ് പുറത്തുപോയ ഒരു സി.പി.എം നേതാവുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഈ നേതാവിന്റെ പണവും യുവനേതാവ് ചിട്ടികമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഈ പണവും ഇപ്പോൾ നഷ്ടമായിരുന്നു. പാർട്ടിയിൽ നിന്നും പുറത്തു പോയിട്ടും പ്രസ്തുത നേതാവുമായുള്ള യുവനേതാവിന്റെ ബന്ധം പാർട്ടിയിൽ പലതവണ ചർച്ചയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍