ആദം ജോണിനെ പൊളിക്കാൻ അഴിക്കുള്ളിൽ കിടന്നും കരുനീക്കമോ? മാതൃഭൂമിയെ പിണക്കിയത് ദിലീപിന്റെ ഏകപക്ഷീയ തീരുമാനം; പീഡനക്കേസിലെ പ്രതിക്ക് ഓശാന പാടുന്നവർ എന്തുകൊണ്ട് അജു വർഗ്ഗീസിന് ഒപ്പം കൂടിയില്ല? തിരുവോണനാളിലെ ആലുവ ജയിലിലേക്കുള്ള ഭക്തജനപ്രവാഹത്തിൽ അതൃപ്തരായി വിമതർ; ഇനി 'അമ്മ'യിലേക്ക് പൃഥ്വിരാജ് വരില്ല; താരസംഘടന പിളരുമെന്ന് ഉറപ്പ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത് താരസംഘടനയുടെ അവൈലിബൾ എക്സിക്യൂട്ടീവ് യോഗമാണ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കാൻ എക്സിക്യൂട്ടീവ് ഉടൻ ചേരുമെന്നായിരുന്നു മമ്മൂട്ടി നൽകിയ ഉറപ്പ്. എന്നാൽ മാസം രണ്ടരയായിട്ടും ഒന്നും നടന്നില്ല. അമ്മയുടെ വാർഷിക പൊതുയോഗവും ചേർന്നില്ല. ദിലീപ് ജയിൽ മോചിതനായ ശേഷം ഇതൊക്കെ മതിയെന്ന ചിലരുടെ നിലപാടിന് സൂപ്പർതാരങ്ങളും ഒശാന പാടി. ഇപ്പോഴിതാ അമ്മയിലെ അംഗങ്ങൾ തന്നെ ദിലീപിനെ കുറ്റവിമുക്തമാക്കുന്നു. ദിലീപ് മണ്ടത്തരം ചെയ്യില്ലെന്ന് തുറന്ന് പറഞ്ഞ് ശ്രീനിവാസനെ പോലുള്ളവർ പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഇരയും അമ്മയിൽ അംഗമാണ്. അതുകൊണ്ട് തന്നെ ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഇരയെ പിന്തുണയ്ക്കാനായിരുന്നു അമ്മയുടെ തീരുമാനം. ഇതിന് വിരുദ്ധമായി അമ്മയിലെ ഭാരവാഹികൾ തന്നെ പ്രവർത്തിക്കുന്നു. പിന്നെ എന്തിന് ഇനി താരസംഘടനയെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം.
അതുകൊണ്ട് തന്നെ അമ്മയുമായി ഇനി പൃഥ്വിരാജ് സഹകരിക്കില്ല. തന്റെ സിനിമകൾ പൊളിക്കാൻ ദിലീപ് മനപ്പൂർവ്വം ശ്രമിക്കുന്നുവെന്ന പരാതി പല തവണ പൃഥ്വി ഉയർത്തിയിരുന്നു. ഇതിലൊന്നും ആരും പ്രതികരിച്ചില്ല. നടിയുടെ പേര് വെളിപ്പെടുത്തി പുലിവാല് പിടിച്ച അജു വർഗ്ഗീസിനെ സഹായിക്കാൻ പോലും ആരും രംഗത്ത് വന്നില്ല. അറിയാതെ ചെയ്ത തെറ്റിന് അജു വർഗ്ഗീസിനെ പൊലീസ് അറസ്റ്റും ചെയ്തു. എന്നാൽ ദിലീപിനെ നിരപരാധിയെന്ന് പ്രഖ്യാപിക്കാൻ ആളുകൾ ഏറെയുണ്ട്. ഓണക്കാലത്ത് അക്രമത്തിന് ഇരയായ നടിയെ ആരും തിരിഞ്ഞു നോക്കിയില്ല. സാന്ത്വനിപ്പിച്ചില്ല. എല്ലാവരും ഓടിയത് ആലുവ സബ് ജയിലിലേക്കായിരുന്നു. ദിലീപിന് ഓണക്കോടി പോലും കൊടുത്തു. ഇവർ നടിയേയും തിരിഞ്ഞു നോക്കേണ്ടതായിരുന്നില്ലേ? ഇതാണ് സിനിമയിലെ യുവതാരങ്ങൾ ഉയർത്തുന്നത്. വിമൻ ഇൻ സിനിമാ കളക്ടീവിനെ തകർക്കാനാണ് അമ്മ ശ്രമിക്കുന്നതെന്ന പരാതി നടിമാർക്കും ഉണ്ട്.
ദിലീപിനെ പ്രതിയാക്കിയ ഏഷ്യാനെറ്റിനേയും മാതൃഭൂമിയേയും ബഹിഷ്കരിക്കാൻ ചിലർ തീരുമാനിച്ചു. അത് അടിച്ചേൽപ്പിക്കുകയും ചെയ്തു. ചാനലുകളിൽ ചർച്ചയ്ക്ക് പോകരുതെന്ന തീരുമാനം അമ്മയും എടുത്തു. ഇതൊക്കെ ആരാണ് എടുത്തതെന്ന് ആർക്കും അറിയില്ല. ഇടവേള ബാബുവിലൂടെ തീരുമാനം നടപ്പാക്കുന്നു. ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മയുടെ എക്സിക്യൂട്ടീവ് പോലും ചേരുന്നില്ല. അപ്പോഴും തീരുമാനം കൃത്യമായി വരുന്നു. ചാനലുകളേയും മാതൃഭൂമിയേയും പിണക്കിയതും ബോധപൂർവ്വമായിരുന്നു. തന്റെ ചിത്രമായ ആദം ജോണിനെ പൊളിക്കാനായിരുന്നു ശ്രമം. ഇതിന് ദിലീപ് ജയിലിലിരുന്ന കരുക്കൾ നീക്കിയെന്ന് പൃഥ്വിരാജ് കണക്കുകൂട്ടുന്നു. പത്രങ്ങളെ പിണക്കിയപ്പോൾ സിനിമയെ കുറിച്ച് മോശം റിവ്യൂ എത്തി. ഇതിനെല്ലാം പിന്നിൽ ദിലീപിന്റെ ബുദ്ധിയാണ്. നിർമ്മതാക്കളേയും വിതരണക്കാരേയും കൂടി നിർത്തി ദിലീപ് സിനിമയെ പിൻവാതിലിലൂടെ ഇപ്പോഴും നിയന്ത്രിക്കുന്നുവെന്നതാണ് പരാതി.
ആസിഫലിയും ഭാവനയും ഒരുമിച്ച് അഭിനയിച്ച അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനെ പൊളിച്ചത് ദിലീപായിരുന്നു. ഹണി ബി ടുവിനും ഇതേ ഗതി വന്നു. ഭാവനയും പൃഥ്വിയും അഭിനയിച്ച ആദം ജോൺ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇതിനെല്ലാം പിന്നിൽ ദിലീപ് ഗ്യാങ്ങാണെന്നാണ് വിലയിരുത്തൽ. ഇവർക്കൊപ്പമാണ് സൂപ്പർതാരങ്ങളും അമ്മയെന്ന താര സംഘടനയും. അതുകൊണ്ട് തന്നെ ഇനി താരസംഘടനയുമായി സഹകരിക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. രണ്ടര മാസമായി എക്സിക്യൂട്ടീവ് വിളിക്കാനുള്ള ധൈര്യം മമ്മൂട്ടിക്ക് പോലുമില്ല. അതിൽ നിന്ന് തന്നെ ചിലരുടെ താൽപ്പര്യ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണ് താരസംഘടനയെന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ അമ്മയുമായി സഹകരിക്കാനില്ലെന്ന തീരുമാനം പൃഥ്വി സിനിമയിലെ പ്രമുഖരോട് പങ്കുവച്ചിട്ടുണ്ട്. തൽക്കാലം പുതിയ സംഘടനയുണ്ടാക്കില്ല. പക്ഷേ പൃഥ്വിയെ പോലെ പ്രമുഖർ മാറി നൽക്കുമ്പോൾ അത് ഫലത്തിൽ പിളർപ്പാവുകയും ചെയ്യും.
ദിലീപിനെ പുറത്താക്കി. അമ്മയുടെ അവൈലബിൾ എക്സിക്യൂട്ടീവ് യോഗത്തിൽ പൃഥ്വിരാജ് നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചന പോലും പൃഥ്വി നൽകി. ചർച്ച തുടങ്ങുമ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു അമ്മയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. ഭരണഘടന ഉയർത്തിയുള്ള നീക്കത്തെ പ്രഥ്വി രാജ് കടന്നാക്രമിച്ചു. അങ്ങനെയെങ്കിൽ ഞാൻ പോയി ബാക്കി മാധ്യമങ്ങളോട് പറയാമെന്നായിരുന്നു പൃഥ്വിയുടെ ഭീഷണി. ഇത് കേട്ട് മമ്മൂട്ടി ഞെട്ടി. മോഹൻലാൽ പൃഥ്വിരാജിനെ പിടിച്ചിരുത്തി. പിന്നെ എല്ലാം അതിവേഗമായിരുന്നു. പുറത്തുള്ള ഡിടിപി ഓപ്പറേറ്ററെ കൊണ്ട് അതിവേഗം പ്രസ്താവന തയ്യാറാക്കി. മമ്മൂട്ടി അത് പരസ്യമായി വിശദീകരിക്കുകയും ചെയ്തു.
താരരാരാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയുടെ ആദ്യമായാണ് അമ്മയുടെ യോഗത്തിൽ അക്ഷരാർത്ഥത്തിൽ ആക്രമിക്കപ്പെടുന്നത്. ദിലീപ് അറസ്റ്റിലായതോടെ മമ്മൂട്ടിയാണ് യോഗം വിളിച്ചത്. നേരത്തെ നടി ആക്രമിക്കപ്പെട്ടപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ അതീവരഹസ്യമായി പത്രക്കുറിപ്പ് തയ്യാറാക്കിയ വിവരം ഗണേശ് കുമാർ ആരോപണമായി ഉന്നയിച്ചിരുന്നു. ഇത്തരമൊരു സംഘടന വേണ്ടെന്നും പിരിച്ചുവിടണമെന്നുമായിരുന്നു ഗണേശിന്റെ അഭിപ്രായം. ഈ കത്ത് മാധ്യമങ്ങളിൽ എത്തുകയും ചെയ്തു. പക്ഷേ ഈ ഗണേശനും ഇപ്പോൾ നിലപാട് മാറ്റി. ദിലീപ് പക്ഷത്താണ് ഗണേശനും ഇപ്പോൾ.അമ്മയിൽ ദിലീപ് അനുകൂലികളെ അണിനിരത്താൻ സിദ്ദീഖ്, കോടതി ശിക്ഷിക്കും മുമ്പേ പുറത്താക്കിയതിൽ അസ്വാരസ്യം നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ കോടതി ശിക്ഷിക്കുന്നതിന് മുമ്പ് താരസംഘടനയും മറ്റ് സിനിമാ സംഘടനകളും കയ്യൊഴിഞ്ഞതിൽ എതിർപ്പുമായി ഒരു വിഭാഗവും സജീവമായിരുന്നു. ഇവരാണ് അമ്മയെ നിശബ്ദമായി നർത്തുന്നത്. കോടതി ശിക്ഷിക്കുവരെ ദിലീപിനെ കയ്യൊഴിയേണ്ടതില്ലെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടന്നെങ്കിൽ അത് തെളിയിക്കാനുള്ള അവസരം നൽകണമെന്നുമാണ് നടൻ സിദ്ദീഖ് ഉൾപ്പെടെയുള്ളവരുടെ നിലപാടെന്നറിയുന്നു.
അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലും യുവതാരങ്ങൾ പൃഥ്വിയുടെ നേതൃത്വത്തിൽ ആഞ്ഞടിക്കുമെന്ന് ഉറപ്പായിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടനയുടെ പ്രതിനിധികളും ശക്തമായ നിലപാട് എടുക്കും. ഈ സാഹചര്യത്തിൽ കരുതലോടെ മൗനം പാലിക്കാനാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും തീരുമാനം. അമ്മയെ ശുദ്ധീകരിക്കാൻ ഏതെറ്റം വരേയും പോകാനായിരുന്നു പൃഥ്വിയുടെ തീരുമാനം. ഇതാണ് സൂപ്പർ താരങ്ങളെ വെട്ടിലാക്കുന്നത്. ഈ കടന്നാക്രമണം അമ്മയുടെ ഭാരവാഹികളെ എല്ലാം പ്രതിസന്ധിയിലാക്കും.അതുകൊണ്ട് തന്നെ യോഗം വിളിച്ചതു പോലുമില്ല.
ചലച്ചിത്രതാരങ്ങൾക്ക് ഒരു സംഘടന എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രേംനസീർ, സത്യൻ, മധു, തിക്കുറുശ്ശി, കൊട്ടാരക്കര എന്നിവരുടെ കാലഘട്ടത്തിലാണ് ചലച്ചിത്ര പ്രവർത്തകരുടെ ഒരു സംഘടന എന്ന ആശയം ഉണ്ടായത്. എന്നാൽ പ്രേംനസീർ ഈ ആശയത്തെ ശക്തിയായി എതിർത്തു. കലാകാരന്മാരുടെ ഇടയിലുള്ള ഈഗോയും അഭിപ്രായവ്യത്യാസങ്ങളും സംഘടനയ്ക്കുള്ളിൽ പ്രതിഫലിക്കുമെന്നും അത് സിനിമാമേഖലയ്ക്കുതന്നെ തിരിച്ചടിയാകുമെന്നും നസീർ ചൂണ്ടിക്കാട്ടി. എങ്കിലും ചെന്നൈ കേന്ദ്രീകരിച്ച് ചലച്ചിത്ര പരിഷത്ത് എന്ന ഒരു സൗഹൃദ കൂട്ടായ്മ രൂപംകൊണ്ടു. ആ സൗഹൃദ കൂട്ടായ്മ ഒരിക്കൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി. മധുവും ജയഭാരതിയുമൊക്കെ പങ്കാളികളായപ്പോൾ താരങ്ങളെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആവേശം ലാത്തിച്ചാർജിലാണ് കലാശിച്ചത്. അന്ന് നസീറിന്റെ ചോദ്യം ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നായിരുന്നു.
ഇതോടെ ഉപേക്ഷിച്ച ശ്രമമാണ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ അമ്മയെന്ന പേരിൽ പുനരവതപിപ്പിച്ചത്. അമ്മയുടെ ആദ്യകാല സെക്രട്ടറി ടി.പി. മാധവനായിരുന്നു. പിന്നീട് നേതൃത്വം ഇന്നസെന്റിലെത്തി. ഇതോടെയാണ് സംഘടനയിൽ ദിലീപിന്റെ കാലം തുടങ്ങുന്നത്. ഇതിനെയാണ് പൃഥ്വി ചോദ്യം ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്