ഹാരിസണിന്റെ 62,000 ഏക്കർ ഭൂമി കണ്ടുകെട്ടുമെന്ന് വീണ്ടും സർക്കാർ; കണ്ടു കെട്ടിയത് തിരിച്ചുകൊടുക്കാൻ കോടതി; സർക്കാറും ഹാരിസണും കോടതിയെ മറയാക്കി ഒത്തുകളിക്കുമ്പോൾ നഷ്ടമാകുന്നത് സർക്കാർ ഭൂമി
തിരുവനന്തപുരം: ഒരു വശത്ത് ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി ഒഴിപ്പിച്ച് കണ്ടുകെട്ടുമെന്ന് സർക്കാർ. മറുവശത്ത് സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ സർക്കാറും കോടതിയും തമ്മിൽ ഒത്തുകളിക്കുമ്പോൾ നഷ്ടമാകുന്നത് സർക്കാറിന് അർഹമായ ഭൂമിയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ തമിഴ്നാട് അവകാശം ഉന്നയിക്കുന്നത് പോലെ ബ്രിട്ടീഷ് ഭരണകാലത്ത് കൈവശപ്പെടുത്തിയ ഭൂമി ഇപ്പോഴും തങ്ങളുടേതാണെന്ന് വാദിച്ചിരിക്കുന്ന ഹാരിസൺ മലയാളം സർക്കാർ സംവിധാനങ്ങളെ സ്വാധീനിച്ചുകൊണ്ടാണ് ഇപ്പോഴും ഭൂമി കൈവശം വെക്കുന്നത്.
ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി ഒഴിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫിസർക്ക് ഇതിന് അധികാരമുണ്ടെന്നുകാണിച്ച് സർക്കാർ ഉത്തരവ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഉത്തരവെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഹാരിസണിന്റെ പക്കലുള്ള ഭൂമി സർക്കാറിൻേറതാണെങ്കിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാമെന്ന് കഴിഞ്ഞവർഷം അവസാനം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ നടപടികളിലേക്ക് നീങ്ങിയത്.
അതിനിടെ ദിവസങ്ങൾക്ക് മുമ്പ് ഹാരിസൺ മലയാളത്തിൽ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തവിടുകയുണ്ടായി. പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഹൈക്കോടതി സർക്കാരിനു നവംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നകത്. 2013 മെയ് 23 നാണ് ഭൂമി തിരിച്ചുകൊടുക്കാൻ ഹൈക്കോടതി സർക്കാരിനു നാലാഴ്ച സമയം നൽകിയിരുന്നത്. എന്നാൽ മൂന്നു മാസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ പുനപരിശോധന ഹർജി നൽകിയെങ്കിലും കോടതി അനുവദിച്ചില്ല.
സുപ്രിംകോടതിയിൽ നൽകിയ അപ്പീലും തള്ളി. പിന്നീട് കൂടുതൽ സമയത്തിനായിട്ടാണ് സർക്കാർ ഹൈക്കോടതിയിൽ വീണ്ടും അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതി ഹർജി പരിഗണിക്കവേ ഇനിയും കൂടുതൽ സമയം നീട്ടി നൽകാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൻ, കെ. ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞവർഷം ഭൂസംരക്ഷണ നിയമപ്രകാരം ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.ജി രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയമിച്ചാണ് സർക്കാർ ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കാൻ നടപടികൾ ഊർജ്ജിതമാക്കിയത്. റവന്യൂ സ്പെഷൽ ഗവർമെന്റ് പ്ളീഡർ സുശീല ആർ. ഭട്ട് നൽകിയ നിയമോപദേശത്തെ തുടർന്നായിരുന്നു നിയമനം. വിവിധ ജില്ലകൾ സന്ദർശിച്ച സ്പെഷൽ ഓഫിസറും സംഘവും ഹാരിസൺ കൈവശംവച്ചിരിക്കുന്ന 62,000 ഏക്കർ ഭൂമി സർക്കാറിൻേറതാണെന്നും ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിക്കാൻ കമ്പനി ആശ്രയിക്കുന്ന രേഖകൾ വ്യാജമാണെന്നും കണ്ടത്തെിയിരുന്നു.
നാല് ജില്ലകളിലായി ഹാരിസൺസ് മലയാളം 30,000 ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്നത് പൂർണമായും വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് രാജമാണിക്യം കണ്ടെത്തിയിരുന്നു. സർക്കാരിന് അവകാശപ്പെട്ട ഭൂമിയാണ് ഹാരിസൺസ് അനധികൃതമായി സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച് 195 പേജുകളുള്ള വിശദമായ റിപ്പോർട്ട് സ്പെഷൽ ഓഫീസറായ എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം സർക്കാരിന് നൽകി.
ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽ ഹാരിസൺസ് മലയാളത്തിനുള്ള എസ്റ്റേറ്റ് ഭൂമികളാണ് സ്പെഷൽ ഓഫീസർ പരിശോധിച്ചത്. തൃശ്ശൂർ, വയനാട്, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ ഹാരിസൺസ് മലയാളത്തിനുള്ള ഭൂമി സ്പെഷൽ ഓഫീസർ പിന്നീട് പരിശോധിക്കും. വിദേശ നിർമ്മിതമായ വ്യാജരേഖകൾ കൂടി ഹാരിസൺസിന്റെ പക്കലുള്ളതായി സ്പെഷൽ ഓഫീസർ കണ്ടെത്തി. വ്യാജ പട്ടയങ്ങൾ കൂടാതെ വ്യാജ ക്രയവിക്രയ സർട്ടിഫിക്കറ്റുകളും ഇവയിൽ ഉൾപ്പെടുന്നു. 30,000 ഏക്കർ ഭൂമി നാല് ജില്ലകളിലുള്ളത് സർക്കാരിന് അവകാശപ്പെട്ടതാണെന്ന് തനിക്ക് ബോധ്യമായിട്ടുണ്ടെന്ന് സ്പെഷൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ഭൂമി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നോട്ടീസ് നൽകാൻ നടപടി തുടങ്ങിയിരുന്നു. ഭൂമി നഷ്ടപ്പെടുമെന്നുറപ്പായതോടെ ഹാരിസൺ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്പെഷൽ ഓഫിസർക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു ഇവരുടെ വാദം. സുശീല ഭട്ടിൻേറത് തെറ്റായ നിയമോപദേശമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ തർക്കത്തിൽ ആദ്യം തീരുമാനമെടുക്കാനും അധികാരപരിധി സംബന്ധിച്ച് തീരുമാനമെടുക്കാതെ ഭൂമി ഏറ്റെടുക്കരുതെന്നും സ്പെഷൽ ഓഫിസർക്ക് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് കഴിഞ്ഞ ഒക്ടോബറിൽ നിർദ്ദേശം നൽകി.
രണ്ടുമാസത്തിനകം അധികാരപരിധി സംബന്ധിച്ച് തീരുമാനമെടുക്കാനും തുടർന്ന് രണ്ടുമാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്നുമാണ് പറഞ്ഞിരുന്നത്. ഭൂമി ഒഴിപ്പിക്കാനാണ് അന്തിമ തീരുമാനമെങ്കിൽ ഒഴിപ്പിക്കൽ ഒരുമാസത്തേക്ക് മാറ്റിവെക്കണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവ് ചോദ്യംചെയ്യാൻ കമ്പനിക്ക് സാവകാശം ലഭിക്കുന്നതിനാണ് ഈ നിർദ്ദേശം നൽകിയത്. സ്പെഷൽ ഓഫിസറുടെ അധികാരം നിർണയിച്ചതോടെ ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് എളുപ്പമായി. എന്നാൽ ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് ഹാരിസണിന്റെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍