നഗരത്തിൽ ആദ്യമായെത്തിയ താരനിശ ആഘോഷമാക്കാൻ തലശ്ശേരിക്കാർ ഒരുമിച്ച് നിന്നിട്ടും താരദൈവങ്ങൾ മുഖം തിരിച്ചു; പ്രധാന താരങ്ങൾ എല്ലാം വിട്ടു നിന്ന ചലച്ചിത്ര പുരസ്കാര വിതരണം മുഖ്യമന്ത്രിയെ പോലും ചൊടിപ്പിച്ചു; എത്തിയത് ഇടത് അനുഭാവികളായ സിനിമാക്കാരും നേതാക്കളും മാത്രം
കണ്ണൂർ : കഴിഞ്ഞ തവണ പാലക്കാടായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം. ഏറെ ആവേശത്തോടെ പാലക്കാട് ചടങ്ങ് ഏറ്റെടുത്തു. സിനിമാ ലോകം ഒന്നടങ്കം പാലക്കാട്ടെത്തി. ഇതുകണ്ടാണ് ഇത്തവണ അവാർഡ് വിതരണം തലശ്ശേരിയിലേക്ക് കൊണ്ടു വന്നത്. മുഖ്യമന്ത്രിയുടെ ജില്ലയിൽ ആവേശം വാരി വിതറി അവാർഡ് നൽകാമെന്നും കരുതി. കമ്മട്ടിപാടത്തിലൂടെ വിനായകനായിരുന്നു മികച്ച നടനുള്ള പുരസ്കാരം. വിനായകന് അവാർഡ് കൊടുത്തത് പലർക്കും പിടിച്ചിരുന്നില്ല. ഇതിനൊപ്പം ജനപ്രിയനായകൻ ദിലീപ് അഴിക്കുള്ളിലും. ഇതിന് പിന്നിലും ഇടത് സർക്കാരായിരുന്നു. അതുകൊണ്ട് തന്നെ തലശ്ശേരിയിലെ ചലച്ചിത്രപൂരത്തിന് താരങ്ങൾ ആരും എത്തിയില്ല. നാട്ടുകാരുടെ ആവേശത്തിൽ മാത്രമായി ചടങ്ങ് ഒതുങ്ങി. തലശ്ശേരിയിലെയും പരിസരത്തെയും സാധാരണ മനുഷ്യർ സ്വന്തം ഉത്സവമായി ഏറ്റെടുത്ത ആഘോഷരാവിൽ, മലയാള സിനിമയുടെ സമകാലിക മുഖ്യധാരയിലെ താരങ്ങളേറെയും വിട്ടുനിന്ന ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പുരസ്കാരച്ചടങ്ങിന് സിനിമയിലെ മുൻനിര താരങ്ങളെത്താത്തത് മുഖ്യമന്ത്രിയുടെ വിമർശനത്തിന് ഇടയാക്കി. സിനിമയിലെ പുരസ്കാര ദാനങ്ങൾ, ഡാനിയൽ പുരസ്കാരം പോലുള്ള ശ്രദ്ധേയ അവാർഡ് വിതരണ ചടങ്ങുകൾക്ക് ക്ഷണ പത്രമില്ലെങ്കിൽപ്പോലും വരേണ്ടവരാണ് സിനിമയിലെ മുൻനിര നടീനടന്മാർ. എന്നാൽ ക്ഷണിച്ചില്ലെന്ന കാരണത്താൽ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് ന്യായീകരണമില്ല. പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്ന ഈ ചടങ്ങിൽ എല്ലാവരും എത്തേണ്ടതായിരുന്നുവെന്നും പിണറായി പറഞ്ഞു. അതിന് മുന്നോടിയായ നടന്ന പ്രസംഗത്തിൽ സിനിമയിലെ താരാധിപത്യത്തിന് തിരിച്ചടിയാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനമെന്ന് പിണറായി വ്യക്തമാക്കിയിരുന്നു.
വിനോദ വ്യവസായത്തിലെ വർണാഭമായ വിസ്മയക്കാഴ്ചകളിൽ നിന്നു മനഃപൂർവം മുഖം തിരിച്ച അവാർഡ് ജൂറി, കീഴാളരുടെയും കറുത്തവരുടെയും ജീവിതം ചിത്രീകരിച്ച സിനിമകളെ അംഗീകരിച്ചത് ആശാവഹമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സിനിമയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം പരിപാടികളിൽ, അവാർഡ് വാങ്ങാനുള്ളവർ മാത്രം വരുന്ന രീതി ശരിയല്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു സമർപ്പിച്ചു.
മികച്ചനടൻ വിനായകൻ, നടി രജിഷ വിജയൻ, സംവിധായിക വിധു വിൻസന്റ്, സഹനടൻ മണികണ്ഠൻ ആചാരി, സഹനടി കാ?ഞ്ചനാമ്മ, ബാലതാരങ്ങളായ ചേതൻ ജയലാൽ, അബനി ആദി, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവരുൾപ്പെടെ നാൽപതിലേറെ സിനിമാപ്രവർത്തകർ 2016ലെ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി. ഗാനരചനയ്ക്കുള്ള പുരസ്കാരം അന്തരിച്ച കവി ഒ.എൻ.വി.കുറുപ്പിനു വേണ്ടി മകൾ മായ ഏറ്റുവാങ്ങി. മലയാള സിനിമയുടെ വിവിധ മേഖലകളിലെ സംഭാവന കണക്കിലെടുത്തു ബി.വസന്ത, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, ഐ.വി.ശശി, സീമ, കെ.പി.കുമാരൻ, ടി.വി.ചന്ദ്രൻ, രാഘവൻ, പി.വി.ഗംഗാധരൻ, പൂവച്ചൽ ഖാദർ, ശ്രീധരൻ ചമ്പാട് എന്നിവരെ ആദരിച്ചു.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോർജ്, ജൂറി ചെയർമാൻ എ.കെ.ബിർ, സംഘാടക സമിതി ചെയർമാൻ എ.എൻ.ഷംസീർ എംഎൽഎ, ജനറൽ കൺവീനർ പ്രദീപ് ചൊക്ലി എന്നിവർ പ്രസംഗിച്ചു. സംഗീതനാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത, നടൻ മുകേഷ് എംഎൽഎ എന്നിവരും പങ്കെടുത്തു. മുഖ്യാതിഥികളായി ക്ഷണിക്കപ്പെട്ട നടൻ മധു, ഷീല, മഞ്ജു വാരിയർ, ആദരം ഏറ്റുവാങ്ങേണ്ടിയിരുന്ന നടൻ ശ്രീനിവാസൻ എന്നിവർ എത്തിയില്ല.
അവാർഡ് നിർണയത്തിലെ രചനാ വിഭാഗം പുരസ്കാരങ്ങളെച്ചൊല്ലിയുള്ള വിവാദത്തിന്റെ തുടർച്ച അവാർഡ് വിതരണച്ചടങ്ങിലും പ്രതിഫലിച്ചു. പുരസ്കാര വിതരണച്ചടങ്ങിൽ പങ്കെടുക്കാതിരുന്ന ജൂറി ചെയർമാൻ കെ. ജയകുമാർ പുരസ്കാര സർട്ടിഫിക്കറ്റിലും ഒപ്പിട്ടില്ല. ഇത് ആദ്യമായാണ് ഒരു ഔദ്യോഗിക പുരസ്കാര വിതരണച്ചടങ്ങിൽ ജൂറി ചെയർമാന്റെ ഒപ്പില്ലാതെ സർട്ടിഫിക്കറ്റ് വിതരണം ചെയ്ുയന്നത്. പുരസ്കാര നിർണയത്തിൽ ജൂറി ചെയർമാനുണ്ടായ വിയോജിപ്പ് തന്നെയാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയ പുസ്തകം മാനദണ്ഡം ലംഘിച്ചാണു തെരഞ്ഞെടുത്തതെന്നു നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ പുസ്തകത്തിൽ അഞ്ച് വർഷം മുമ്പ് പ്രസിദ്ധീകരിച്ച മറ്റൊരു ഗ്രന്ഥത്തിലെ ലേഖനങ്ങൾ ഉൾപെട്ടിരുന്നതായാണ് ആരോപണം. ചലച്ചിത്ര അക്കാഡമി നിയമാവലി അനുസരിച്ചു വിജ്ഞാപനത്തിൽ വ്യക്തമാക്കിയ കലണ്ടർ വർഷം പ്രസിദ്ധീകരിച്ച പുസ്തകവും ലേഖനവുമേ ഉൾപെടുത്താൻ പാടുള്ളൂ.
2012ൽ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരം ലഭിച്ച ലേഖനവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതും വിവാദത്തിന് ഇടയാക്കി. പുരസ്കാര നിർണയശേഷമുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു രചനാ വിഭാഗം ജൂറി ചെയർമാൻ വിട്ടുനിന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍