ഫാദർ ഉഴുന്നാൽ റോമിൽ എത്തി; വത്തിക്കാനിലെ ചികിത്സകൾക്കു ശേഷം നാട്ടിലെത്തും;ഫാ. ഉഴുന്നാലിന്റെ മോചനത്തിൽ അവകാശവാദം ഉന്നയിച്ച് നേതാക്കളും രാഷ്ട്രീയപ്പാർട്ടികളും; ഒമാൻ സർക്കാരിന്റേയും വത്തിക്കാൻ പങ്കിനേയും പ്രകീർത്തിച്ച് സി.പി.എം -കോൺഗ്രസ് നേതാക്കൾ; നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടമെന്ന് ബി ജെപി; ഫാദർ ഉഴുന്നാലിന്റെ മോചനത്തിൽ സുഷമാ സ്വരാജിന്റെ പങ്കിന് നന്ദിയെന്ന് പുരോഹിതർ; മോചനത്തിന് ശ്രമിച്ചവർക്കെല്ലാം നന്ദിയെന്ന് നാട്ടുകാരും ബന്ധുക്കളും
മറുനാടൻ മലയാളി ബ്യൂറോ
ഒമാനിൽ മോചിതനായ ഫാദർ ഉഴുന്നാലിനെ കൊണ്ടുപോയത് റോമിലേയ്ക്കാണെന്ന് സഭ അറിയിച്ചു. വത്തിക്കാനിൽ ചികിത്സകൾക്കു ശേഷമായിരിക്കും അദ്ദേഹം നാട്ടിലെത്തുക
ഭീകരരുടെ പിടിയിൽ അകപ്പെട്ട ശേഷം ഫാ. ഉഴുന്നാലിന്റെ മോചനം അനിശ്ചിതമായി തുടരുന്നതിൽ ആശഹങ്കപ്പെട്ടവരാണ് രാജ്യത്തെ എല്ലാവരും. അപ്രതീക്ഷിത മോചനം സാദ്ധ്യമായപ്പോൾ അതിനു പിന്നിലെ നയതന്ത്രബുദ്ധിയുടെ അവകാശം തേടുയാണ് ഇപ്പോൾ പലരും. ഉഴുന്നാലിന്റെ മോചനത്തിനായി നിരന്തരമായി ശ്രമിച്ച കേന്ദ്രസർക്കാരിനും സഭയ്ക്കും ഇതിൽ അഭിമാനിക്കാം. നയതന്ത്രബന്ധം പോലുമില്ലാത്ത രാജ്യത്തു നടന്ന ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ എങ്കിലും മോചനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നവർ ഏറെയാണ്.
മസ്കറ്റ് കേന്ദ്രീകരിച്ചു നടന്ന നതന്ത്രമാണ് വിജയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മോചനവാർത്ത് ആദ്യമായി ലോകത്തെ അറിയിച്ചതും ഒമാൻ മാധ്യമങ്ങളാണ്. എന്നാൽ ഇതിലൊന്നിലും ഇന്ത്യൻ വിദേശകാര്യവകുപ്പിന്റെ പങ്കിനെ കുറിച്ച് വിശദീകരമില്ല. ഒമാനു ശേഷം തുർക്കി മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചു. അതിനും ശേഷമാണ് ഇന്ത്യയുടേതായ സ്ഥിരീകരണം വരുന്നത്. മോചനത്തിൽ സന്തോഷമുണ്ടെന്ന കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റുകൾ മാത്രമായിരുന്നു അത്. വിശദാംശങ്ങൾ കിട്ടാതായതോടെ ഉഴുന്നാലിന്റെ മോചനം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയാതെയാണെന്ന ധാരണ പരന്നു. മോചനം സംബനധിച്ച വിശദാംശങ്ങളൊന്നും തന്നെ ഒമാനോ ഇന്ത്യയോ സഭയോ പുറത്തു വിട്ടിട്ടില്ല. ഇതാണ് മോചനത്തിൽ അവകാശവാദവുമായി എത്താൻ നേതാക്കൾക്കും ഇടനല്‍കിയത്.
യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം തന്നെ പ്രതികരിച്ചത്. ഇത് ഒമാന്റെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു വച്ചു. ഇതാണ് പിന്നീട് ദേശീയ തലത്തിലും റിപ്പോർട്ടു ചെയ്യപ്പെട്ടത്. കേന്ദ്രസർക്കാരിന്റ ശ്രമങ്ങളെ പറ്റി അദ്ദേഹം മിണ്ടാതിരുന്നത് യാദൃശ്ചികമായിട്ടല്ല. മലയാളിയായ പുരോഹിതന്റെ മോചനത്തിന്റെ ക്രെഡിറ്റ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന് പോകരുതെന്ന് സി.പി.എം നേതാവായ മുഖ്യമന്ത്രിക്ക് തോന്നുക സ്വാഭാവികം. ഫാദറിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്ലാമിക ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരുന്ന മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിച്ചതിൽ ഉള്ള സന്തോഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളോടൊപ്പം പങ്കു ചേരുന്നതായാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ പ്രത്യേകിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദർ ഉഴുന്നാലിന്റെ മോചനമെന്നും ബിജെപിയുടെ പ്രസ്താവനയിൽ പറയുന്നു. ഫാദർ ഉഴുന്നാലിന്റെ മോചനത്തിന് ദീർഘനാളത്ത പ്രയത്നം വേണ്ടിവന്നത് അവിടുത്തെ പ്രത്യേക സാഹചര്യം മൂലമാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവവും പ്രതികരിച്ചു. മോദി സർക്കാരിന്റ ആത്മാർത്ഥമായ സമീപനമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു
ഭീകരരുടെ പിടിയിൽ നിന്നും ഫാദർ ഉഴുന്നാലിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിൽ പലതവണ കോൺഗ്രസ് സമ്മർദ്ദം ചൊലുത്തിവരുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്ന കാലത്ത് അദ്ദേഹത്തിന് നിവേദനം നൽകിയത് കൂടാതെ പലതവണ വിദേശകാര്യമന്ത്രി സുഷമാസ്വരാജിനോട് താൻ നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാറിന്റെ നേതൃത്വത്തിൽ ഒരുലക്ഷം ഒപ്പിട്ട ഭീമ ഹർജി ഫാ. ടോം ഉഴുന്നാലിന്റെ രാമപുരത്തെ വസതിയിൽ വച്ച് താൻ ഏറ്റുവാങ്ങി പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നുവെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിക്കുന്നുണ്ട്. ഒമാൻ മാധ്യമങ്ങളാണ് ആശ്വാസവാർത്ത ലോകത്തെ അറിയിച്ചിരിക്കുന്നതെന്നും മോചനത്തിന് ഇടപെട്ട ഒമാൻ സർക്കാരിനും വത്തിക്കാനും അദ്ദേഹം നന്ദിപറയുന്നുമുണ്ട്. കോൺഗ്രസ് നേതാവായ അദ്ദേഹവും കേന്ദ്രസർക്കാരിന്ഞറെ ശ്രമങ്ങളെ 'ബോധപൂർവ്വം' മറന്നു. ഉഴുന്നാലിന്റ മോചനത്തിനുള്ള ശ്രമങ്ങൾ ഫലവത്തായതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സന്തുഷ്ടി പ്രകടിപ്പിച്ചു. അതി കഠിനമായ ദിവസങ്ങളിലൂടെയാണ് ഫാദർ ഉഴുന്നാൽ കടന്നുപോയത്. താൻ കൂടി പങ്കാളിയായ മോചനശ്രമങ്ങൾ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫാദർ ടോം ഉഴുന്നാലിനെ മോചിതനാക്കിയതിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കെ.എം.മാണി പറഞ്ഞു. ഫാദറിന്റെ മോചനത്തിനായി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയങ്ങളെ പറ്റിയും കേന്ദ്രത്തിൽ നടത്തിയ സമ്മർദ്ദത്തെ പറ്റിയും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. വത്തിക്കാനിൽ പോയപ്പോൾ ഫാദറിനോടൊപ്പം യെമനിൽ ദുരന്തത്തിൽ പെട്ട കന്യാസ്്ത്രീയ കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി ബന്ധപ്പെടുത്തിയ സംഭവം ജോസ് കെ മാണി എം പിയും വിശദീകരിക്കുന്നു. ലോക്സഭയിൽ നടത്തിയ പോരാട്ടങ്ങളും അദ്ദേഹവും ഓർമ്മിപ്പിക്കുന്നു
എന്നാൽ ഇത്തരം രാഷ്ട്രീയക്കളിയൊന്നും സഭ പ്രകടിപ്പിച്ചില്ല. ടോമച്ചൻ മോചിപ്പിക്കപ്പെട്ടതിൽ ദൈവത്തിന് നന്ദി പറയുന്നതായി കർദ്ദിനാൾ മാർ ക്ളിമിസ് പറഞ്ഞു. ഇതിൽ ഇടപെട്ട വിദേശമന്ത്രാലയത്തിന് അദ്ദേഹം പ്രത്യക നന്ദിയും പറയുന്നു. സഭാനേതൃത്വത്തിന്റേയും ബനധുക്കളുടേയും പരാതികൾ സുഷമാ സ്വരാജ് വളര കാര്യമായാണ് കേട്ടതെന്നും അദ്ദേഹം പ്രതികരിച്ചു. നേതൃത്വത്തിന്റ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് കേരളത്തിലെ സഭയെന്നും അദ്ദേഹം പറയുന്നു.
പ്രാർത്ഥനകൾക്ക് ഫലമുണ്ടായതായാണ് ബന്ധുക്കൾ കോട്ടയം രാമപുരത്ത് പ്രതികരിച്ചത്. അച്ചനെ കാണാതായതുമുതൽ തുടങ്ങിയ പ്രാർത്ഥന ഒരുദിവസം പോലും മുടക്കിയില്ല. ഭീകരരുടെ മനസ്സു മാറിയതിൽ ദൈവത്തിന് നന്ദി പറയുന്നതായയും അവർ പറഞ്ഞു. ജന്മനാട്ടില്ലെത്തുന്ന ടോമച്ചന്് ഗംഭീരമായ സ്വീകരണം നല്‍കുമെന്നും ഇവർ പറയുന്നു.
വിദേശത്ത് നടന്ന ഇടപാടിന്റ വിശദാംശങ്ങൾ ഒരു പക്ഷേ ഒരിക്കലും പുറത്തു വരാനിടയില്ലെന്നാണ് വിദേശകാര്യ വിദഗ്ദ്ധർ പറയുന്നത്. കാരണം അന്താരാഷ്ട്രതലത്തിൽ ഭീകരരുമായി നടത്തിയ ഇടപാടാണ്. അതിൽ പണം ഇടപാട് നടന്നിട്ടുണ്ടോ എന്നു പോലും വ്യക്തമാക്കാനിടയില്ല. പണം യഥാർത്ഥത്തിൽ കൊടുത്തിട്ടുണ്ടൈങ്കിൽ പോലും ഒരു രാജ്യമോ സഭയോ ഇതു പുറത്തുവിടില്ല. ചർച്ച നടത്തിയ കക്ഷികൾ ആരൊക്കൈ എന്നു പോലും വെളിപ്പെടുത്താൻ അവർ ഒരു പക്ഷേ ആഗ്രഹിക്കുന്നുണ്ടാവില്ല. ഇതൊക്കെ ഇത്തരം അന്താരാഷ്ട്ര സംഭവങ്ങളിൽ നയതന്ത്രതലത്തിൽ പതിവാണൈന്നും അവർ പറയുന്നു. മറ്റെല്ലാം കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയുള്ള അവകാശവാദമായി കണ്ടാൽ മതിയാവും.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍