കത്തോലിക്കാ സഭയിലെ മിക്ക പ്രസ്ഥാനങ്ങളും സ്വത്തുക്കളും സ്ഥാപനങ്ങളും ഉണ്ടാക്കാൻ ഓടി നടക്കുമ്പോൾ പാവപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനം; ലോകം എമ്പാടുമായി പീഡിപ്പിക്കപ്പെട്ടത് അനേകം വൈദികർ; ടോമച്ചന്റെ സഭയായ സലേഷ്യൻസ് ചർച്ചിനെ കുറിച്ച് അറിയാം
മറുനാടൻ ഡെസ്ക്
കോട്ടയം: സ്വയം സഭകൾ പ്രഖ്യാപിച്ച് മെത്രാനായി സ്വയം അവരോധിതനായി സ്വത്തും പ്രശസ്തിയും ആർജ്ജിക്കുന്ന വൈദികരുടെ നീണ്ട നിരയുള്ള നാടാണ് ഇത്. മറ്റ് ഔദ്യോഗിക സഭകളും വിദ്യാഭ്യാസ കച്ചവടം ഉൾപ്പെടെ നടത്തി ശതകോടികളുടെ ആസ്തിക്കാരാകുന്നു. ആശുപത്രികളിലെ കൊള്ളയും ഇവരുടെ നേതൃത്വത്തിൽ തകൃതി. ഇതിനിടെയിലാണ് ഈ സഭ വ്യത്യസ്തമാരകുന്നത്. റോം ആസ്ഥാനമായുള്ള രാജ്യാന്തര സന്യാസ സമൂഹമാണ് സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ(എസ്ഡിബി). മലയാളിയായ ഫാ ടോം ഉഴുന്നാലിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി. ഇതോടെയാണ് സലേഷ്യൻസ് സഭയെ കുറിച്ച് ചർച്ചകൾ സജീവമാകുന്നത്. ആഡംബരമൊഴിവാക്കി അശരണർക്കായി ജീവിതം മാറ്റിവച്ച വൈദികരുടെ കരുത്തിൽ മുന്നോട്ട് പോകുന്ന പ്രസ്ഥാനം.
കത്തോലിക്കാ സഭയിലെ മറ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായാണ് സലേഷ്യൻസ് ചർച്ച് പ്രവർത്തിക്കുന്നത്. യുദ്ധ മുഖങ്ങളിലും രോഗാതുര സമൂഹത്തിലും സമാധാനം എത്തിക്കാൻ വേണ്ടിയുള്ള മിഷനറി പ്രവർത്തനം. മതപരിവർത്തന ലക്ഷ്യവും ഇവർക്കില്ല. യേശുവിന്റെ വഴിയിലൂടെ മതവും വർണ്ണവും വർഗ്ഗവും നോക്കാതെയുള്ള പ്രവർത്തനം. ഇവർ പലപ്പോഴും ഭീകരവാദികളുടെ നോട്ടപ്പുള്ളികളാകാറുണ്ട്. ഭീകര പ്രസ്ഥാനങ്ങളിലേക്കുള്ള കുട്ടികളുടെ റിക്രൂട്ട്മെന്റും മറ്റും തടയുന്നത് ഈ സഭയിലെ ഫാദർമാരുടെ ഇടപെടൽ കൊണ്ടാണെന്ന് ഭീകരർ കരുതുന്നു. അതുകൊണ്ട് തന്നെ പലയിടത്തും പലരേയും തട്ടിക്കൊണ്ട് പോകുന്നു. യെമനിലെ പള്ളി ആക്രമണവും ഫാ ടോമിനെ തട്ടിക്കൊണ്ട് പോയതുമെല്ലാം ഈ സുവിഷേശ പ്രവർത്തനത്തോടുള്ള ഭീകരരുടെ എതിർപ്പ് കാരണം തന്നെയായിരുന്നു.
ദുരിതമനുഭവിച്ചിരുന്ന കുഞ്ഞുങ്ങളെയും യുവാക്കളെയും സഹായിക്കുന്നതിനായി ഇറ്റലിക്കാരനായ കത്തോലിക്കാ പുരോഹിതൻ സെന്റ് ജോൺ ബോസ്കോ (ഡോൺ ബോസ്കോ) 1859 ഡിസംബർ 18ന് സ്ഥാപിച്ച രാജ്യാന്തര സന്യാസ സമൂഹമാണ് സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ(എസ്ഡിബി). സഭയുടെ മധ്യസ്ഥൻ സെന്റ് ഫ്രാൻസിസ് ഡി സാലസിന്റെ പേരിൽ നിന്നു സ്വീകരിച്ചതാണ് സലേഷ്യൻസ്. റോം ആസ്ഥാനമായി ലോകമെങ്ങും പ്രവർത്തിക്കുന്ന ഈ സന്യാസ സമൂഹത്തിൽ പതിനയ്യായിരത്തിലേറെ അംഗങ്ങളാണുള്ളത്. ലോകത്തെ മൂന്നാമത്തെ വലിയ മിഷനറി സമൂഹം. 1928ൽ ഇന്ത്യയിൽ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ ഇവിടെ ഒൻപതു പ്രോവിൻസുകൾ. കേരളത്തിൽ തൃശൂർ മണ്ണുത്തി, എറണാകുളം ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ സേവന സംരംഭങ്ങളുണ്ട്. ക്രിസ്തു മാർഗ്ഗത്തിലെ സേവനമാണ് ഈ സഭയുടെ ലക്ഷ്യം. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുമായി അടുത്തു നിന്ന് പ്രവർത്തിക്കുന്ന സഭയെന്നതും ഇതിന്റെ പ്രത്യേകതയാണ്.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആവശ്യപ്രകാരമാണു സനാ, ഏഡൻ, തായിസ്, ഹൊഡൈഡ എന്നിവിടങ്ങളിൽ സലേഷ്യൻ സഭ ഓരോ വൈദികരെ വീതം നിയമിച്ചിരുന്നത്. 2010 ജൂണിൽ ഫാ. ടോമും ഫാ. ജോർജും യെമനിലേക്കു പോയി. നാലു വർഷത്തെ സേവനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തി ബെംഗളൂരു കെആർ പുരം ക്രിസ്തു ജ്യോതി തിയോളജി കോളജിൽ അഡ്മിനിസ്ട്രേറ്ററായ ഫാ. ടോം സ്വന്തം ഇഷ്ട പ്രകാരമാണു വീണ്ടും ഏഡനിലേക്കു പോയത്. 2015 മാർച്ച് 26ന് ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷമായിരുന്നു ഇത്. യുദ്ധത്തിനു തൊട്ടു മുൻപ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതനുസരിച്ച്, മുഖ്യ ആരാധനാലയമുള്ള ഏഡൻ ഒഴികെ മൂന്ന് ഇടവകകളിലെ വൈദികരും യെമൻ വിട്ടിരുന്നു. എല്ലാവരോടും മടങ്ങിവരാൻ സലേഷ്യൻ സഭയും ആവശ്യപ്പെട്ടിരുന്നു.
ഫാ. ടോം തിരിച്ചെത്തുന്നതു വരെ ഫാ. ജോർജാണു നാല് ഇടവകകളും നോക്കിയിരുന്നത്. യെമനിൽ തനിക്കു നേരിട്ടു പരിചയമുള്ളവർ അനുഭവിക്കുന്ന ദുരിതത്തിൽ ആശ്വാസമേകാനും ഫാ. ജോർജിനെ സഹായിക്കാനുമാണു ഫാ. ടോം സ്വമേധയാ യെമനിലേക്കു മടങ്ങിയത്. ഫാ. ടോം യെമനിൽ മിഷനറിയാകും മുൻപ് എറണാകുളം വടുതലയിലും ബംഗളൂരുവിലും കർണാടകയിലെ കോലാറിലും സേവനം അനുഷ്ഠിച്ചിരുന്നു.രാമപുരം സെന്റ് അഗസ്റ്റിൻസ് ഇടവകയിൽ ഉഴുന്നാലിൽ വർഗീസ്-ത്രേസ്യാക്കുട്ടി ദന്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനാണ് ഫാ. ടോം. 1989 ൽ സലേഷ്യൻ സഭയിൽ വൈദികനായി. 2010ലാണ് യെമനിലേക്ക് പോയത്. അമ്മയുടെ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ 2014 സെപ്റ്റംബർ ആറിനാണു മുൻപ് നാട്ടിലെത്തിയത്. ഫാ. ടോമിന്റെ കുടുംബാംഗമായ ഫാ. മാത്യു ഉഴുന്നാലിൽ മുൻപ് 17 വർഷം യെമനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സലേഷ്യൻ സഭയുടെ ബംഗളൂരുവിലെ ഡോൺ ബോസ്കോ പ്രൊവിൻഷ്യൽ ഹൗസിൽ ഇപ്പോൾ ആഹ്ളാദമാണ്. ടെലിവിഷനിലൂടെയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന മോാചനവാർത്തയറിഞ്ഞത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യാത്രയിലായ പ്രൊവിൻഷ്യാൾ ഫാ. മാത്യു തോണിക്കുഴിയിൽ സന്തോഷവാർത്ത ബംഗളുരു ഹൗസിലേക്ക് ഫോണിലൂടെ വിവരമറിയിച്ചതോടെയാണ് സ്ഥിരീകരണമായത്. തുടർന്നു ചാപ്പലിൽ പ്രൊവിൻസ് ചാൻസലർ ഫാ. ഫ്രെഡി പെരേരയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. തങ്ങളുടെ പ്രിയപ്പെട്ട ടോമിച്ചൻ തിരികെ പ്രൊവിൻസ് ഹൗസിലേക്ക് ഉടനെത്തുന്നമെന്ന സന്തോഷത്തിലാണ് വൈദികർ.
19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വൈദികനായിരുന്ന ജോൺ ബോസ്കോ(ഡോൺ ബോസ്കോ) ആഗോളതലത്തിൽ യുവജനങ്ങളുടെ പിതാവും സ്നേഹിതനുമായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ്. 26-ാം വയസിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, ദരിദ്രരും നിരാലംബരുമായ യുവാക്കൾക്കായി സ്വയം സമർപ്പിച്ചു. യുവജനങ്ങൾക്ക് ഒരു ജീവിതമാർഗം നല്‍കാനായി സാങ്കേതിക വിദ്യാലയങ്ങൾ ആരംഭിക്കുകയും ആ രംഗത്തു നിർണായക സ്വാധീനം ചെലുത്തുകയും ചെയ്തു. 1859ൽ വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ മധ്യസ്ഥതയിൽ സലേഷ്യൻ സഭ എന്നപേരിൽ സന്യാസ സമൂഹവും പെൺകുട്ടികളുടെ സംരക്ഷണത്തിനായി 76ൽ സലേഷ്യൻ സിസ്റേഴ്സ് സന്യാസിനീസമൂഹവും അല്മായ സഹോദരീസഹോദരന്മാരുടെ ഒരു സംഘടനയും സ്ഥാപിച്ചു.
സലേഷ്യൻ കുടുംബത്തിൽ അംഗങ്ങളായി നാലുലക്ഷംപേർ 34 വ്യത്യസ്ത സംഘടനകളിലായി ഇന്ന് ആഗോളതലത്തിൽ സേവനം ചെയ്യുന്നുണ്ട്. 1888 ജനുവരി 31ന് ഇഹലോകവാസം വെടിഞ്ഞ ഡോൺ ബോസ്കോയെ 1934 ഏപ്രിൽ ഒന്നിനു വിശുദ്ധനും യുവാക്കളുടെ മധ്യസ്ഥനുമായി പീയൂസ് 11-ാമൻ മാർപ്പാപ്പ പ്രഖ്യാപിച്ചു. 1906ൽ ആറംഗസംഘമായി ഭാരതത്തിൽ കാലുകുത്തിയ സലേഷ്യൻ കുടുംബം ഇന്നു പതിനായിരം അംഗങ്ങളായി വളർന്നു. ജമ്മു-കശ്മീർ ഒഴികെയുള്ള 27 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരത്തോളം സ്ഥാപനങ്ങളിൽ 30 ലക്ഷത്തോളം പേർ സേവനം ചെയ്യുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍