ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ച് ആദ്യം ശ്രദ്ധ നേടി; കനേഡിയൻ ഡോക്ടറെയും ജർമൻകാരനെയും ഓസ്ട്രേലിയൻ പൗരനെയും മോചിപ്പിച്ചും മിഡിൽ ഈസ്റ്റിൽ രക്ഷക കിരീടം ഉറപ്പിച്ചു; പൂനയിൽ പഠിച്ചപ്പോൾ മുതൽ ഇന്ത്യയോട് ഇഷ്ടം; സമാധാന സമ്മാനത്തിന് പോലും പരിഗണിക്കേണ്ട അപൂർവ വ്യക്തിത്വത്തിന് ഉടമയായ ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദിന്റെ കഥ
മറുനാടൻ ഡെസ്ക്
യെമനിൽ നീണ്ട 550 ദിവസങ്ങളായി ഭീകരരുടെ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഫാദർ ടോം ഉഴുവനാലിനെ രക്ഷിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദിനെ വാനോളം പുകഴ്ത്താൻ ലോക മാധ്യമങ്ങൾ ഇപ്പോൾ മത്സരിക്കുകയാണ്. ഉഴുവനാലിനെ മോചിപ്പിക്കുന്നതിന് മുമ്പ് തന്നെ സമാനമായ ഒട്ടേറെ നീക്കങ്ങൾ നടത്തി കൈയടി വാങ്ങിയിട്ടുള്ള സുൽത്താനാണിത്.
ഉദാഹരണമായി ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ചായിരുന്നു ഇദ്ദേഹം ആദ്യം ശ്രദ്ധ നേടിയിരുന്നത്. പിന്നീട് കനേഡിയൻ ഡോക്ടറെയും ജർമൻകാരനെയും ഓസ്ട്രേലിയൻ പൗരനെയും മോചിപ്പിച്ചും സുൽത്താൻ മിഡിൽ ഈസ്റ്റിൽ തന്റെ രക്ഷകകീരീടം ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയോട് ഏറെ ഇഷ്ടം പുലർത്തുന്ന ആളാണ് ഖബൂസ്. പൂനയിൽ പഠിക്കാനെത്തിയപ്പോഴാണ് ഈ ഇഷ്ടം തുടങ്ങിയത്. ചുരുക്കിപ്പറഞ്ഞാൽ സമാധാന സമ്മാനത്തിന് പോലും പരിഗണിക്കേണ്ട അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് സുൽത്താൻ. ഉഴുവനാലിനെ മോചിപ്പിക്കാൻ യെമനും ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയത്തിനുമിടയിൽ നടന്ന ചർച്ചകൾക്കിടയിൽ മധ്യവർത്തിയായി നിന്നിരുന്നത് സുൽത്താനായിരുന്നു. ചാരവൃത്തി ആരോപിച്ച് ഇറാനിലെ ജയിലിലായ മൂന്ന് അമേരിക്കൻ ഹൈക്കർമാരെയായിരുന്നു സുൽത്താൻ ഇത്തരത്തിൽ ആദ്യമായി മോചിപ്പിച്ചിരുന്നത്.
ഇറാനിൽ ജയിലിലായ കനേഡിയൻ ഡോക്ടറായ ഹോമ ഹൂഡ്ഫാറിനെയായിരുന്നു സുൽത്താന്റെ ശ്രമത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോചിപ്പിക്കപ്പെട്ടിരുന്നത്. യെമനിലെ റിബലുകൾ തട്ടിക്കൊണ്ട് പോയ ജർമൻകാരനെയും ഓസ്ട്രേലിയക്കാരനെയും മോചിപ്പിക്കാനും മുന്നിട്ടിറങ്ങിയത് ഖബൂസ് ബിൻ തന്നെയായിരുന്നു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയ പരമായും ഏറെ വെല്ലുവിളികൾ നിലനിൽക്കുന്ന പ്രദേശത്ത് അപൂർവവ്യക്തിത്വത്തിന് ഉടമയായ ഭരണാധികാരിയായി നിലകൊള്ളുന്നുവെന്നതാണ് സുൽത്താനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. സമാധാനത്തിനുള്ള ഏത് ശ്രമത്തിന് മുന്നിട്ടിറങ്ങാൻ മടികാണിക്കാത്ത സുൽത്താനാണിത്.
ചിരവൈരികളായ ഇറാനെയും യുഎസിനെയും ഒരു മേശക്ക് ചുറ്റും ഇരുത്തിയ നയചാതുര്യം
ദീർഘകാലം പരസ്പര വൈരികളായി നിലകൊണ്ടിരുന്ന ഇറാനെയും യുഎസിനെയും ചർച്ചകൾക്കായി ഒരു മേശയ്ക്ക് സമീപം കൊണ്ടു വരുന്നതിലും സുൽത്താൻ നിർണായകമായ പങ്ക് വഹിച്ചിരുന്നു. ഈ ചർച്ചകളുടെ പുരോഗതിയുടെ മൂർധന്യാവസ്ഥയിലായിരുന്നു 2015ൽ നിർണായകമായ ഇറാൻ-യുഎസ് ന്യൂക്ലിയർ ഡീലിലേക്ക് നയിച്ചത്. കുറച്ച് കാലം പൂനയിൽ പഠിച്ചത് മുതൽ സുൽത്താന്‍ ഇന്ത്യയുമായി അടുത്ത ബന്ധം ആരംഭിച്ചിരുന്നു. അത് ഇന്നും അദ്ദേഹം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഉഴുവനാലിനെ മോചിപ്പിക്കുന്നതിന് പ്രത്യേക താൽപര്യമെടുക്കാൻ അതും അദ്ദേഹത്തിന് പ്രേരകമായി വർത്തിച്ചിരുന്നു.
ഇതിന് പുറമെ സുൽത്താൻ ഖബൂസ് ബിന്നിന്റെ പ്രധാനപ്പെട്ട ഉപദേശകരിൽ പലരും ഇന്ത്യൻ വംശജരാണ്. ഒമാനിലെ പ്രമുഖി വ്യവസായിയായ ഖിംജി രാംദാംസ് ഗുജറാത്തി വംശജനാണ്. ഇദ്ദേഹം സുൽത്താനുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. പൂണെയിലെ പഠനകാലത്ത് ശങ്കർ ദയാൽ ശർമ ഇദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പിന്നീട് ശർമ ഇന്ത്യൻ രാഷ്ട്രപതിയായി ഒമാൻ സന്ദർശിച്ച വേളയിൽ സുൽത്താൻ ഒരു നിഴല്‍ പോലെ കൂടെത്തന്നെയുണ്ടായിരുന്നു. ജോലി ചെയ്യാൻ ഏറ്റവും അനുകൂലമായ സാഹചര്യമുള്ള രാജ്യമാണ് ഒമാനെന്ന് നിരവധി ഇന്ത്യൻ പ്രവാസികൾ വെളിപ്പെടുത്തുന്നുണ്ട്.
ഹിന്ദുക്കൾക്കും സിഖുകാർക്കും വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവാദം നൽകിയ സുൽത്താൻ
ഹിന്ദുക്കൾക്കും സിഖുകാർക്കും തങ്ങളുടെ വിശ്വാസം അനുസരിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സുൽത്താൻ അനുവാദം നൽകിയിട്ടുണ്ട്. 2014ൽ കാൻസർ ചികിത്സക്ക് വിധേയനായിരുന്ന സുൽത്താന്റെ രോഗവിമുക്തിക്കായി കർണാടകയിലെ വേദപണ്ഡിതർ പ്രത്യേക യജ്ഞം പോലും നടത്തിയിരുന്നു. 1970ൽ തന്റെ പിതാവിന് അധികാരം നഷ്പ്പെട്ട ശേഷമായിരുന്നു ഖബൂസ് അധികാരമേറ്റെടുത്തത്. അൽ ബു സയിദി രാജവംശത്തിലെ 14ാം തലമുറയിൽ പെട്ട സുൽത്താനാണ് ഇദ്ദേഹം. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന അറബ് നേതാവെന്ന റെക്കോർഡും സുൽത്താന്‍ സ്വന്തം.
1940 നവംബർ 18നായിരുന്നു ദോഫറിലെ സലാലയിരുന്നു സുൽത്താൻ ജനിച്ചത്.സുൽത്താൻ സയിദ് ബിൻ തൈമൂറിന്റെ ഏക മകനായിട്ടായിരുന്നു ജനനം. ഷെയ്ഖ മസൂൻ അൽ മഷാനി എന്നാണ് ഇദ്ദേഹത്തിന്റെ മാതാവിന്റെ പേര്.
വത്തിക്കാന്റെയും കത്തോലിക്കാ സഭയുടെയും പ്രിയങ്കരൻ
ടോം ഉഴുന്നാലിനെ മോചിപ്പക്കാൻ നിർണായ പങ്കുവഹിച്ചത് ഒമാൻ സുൽത്താനായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് വൈദികന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ സുൽത്താൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെ കാര്യങ്ങൾക്കു ചൂടുപിടിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കർദിനാൾമാർക്ക് ഉറപ്പു നൽകിയിരുന്നു. ഒമാൻ സുൽത്താനോട് ഇന്ത്യൻ സർക്കാറും സഹായം അഭ്യർത്ഥിക്കുകയുണ്ടായി.
യമെന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുൽത്താന്റെ അഭ്യർത്ഥനപ്രകാരം ഒമാൻ അധികൃതർ യെമെനി പാർട്ടികളുമായി ചേർന്ന് നടത്തിയ പ്രവർത്തനമാണ് മോചനത്തിനിടയാക്കിയതെന്നായിരുന്നു വാർത്താക്കുറിപ്പ്. വൈകാതെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഒമാന്റെ പരമ്പരാഗതവസ്ത്രം ധരിച്ച് സുൽത്താൻ ഖാബൂസിന്റെ ചിത്രത്തിനുമുന്നിൽ നിൽക്കുന്ന ഉഴുന്നാലിലിന്റെ ചിത്രമാണ് ഒമാൻ ആദ്യം പുറത്തുവിട്ടത്. ആരോഗ്യവാനായാണ് അദ്ദേഹം ഇതിൽ കാണപ്പെട്ടത്. അദ്ദേഹം മസ്കറ്റിലെത്തുന്ന ദൃശ്യങ്ങൾ പിന്നീട് ഒമാൻ ടി.വി. പുറത്തുവിട്ടു. ഇതിൽ നിന്നു തന്നെ വ്യക്തമായത് ഒമാൻ സർക്കാറിനോടും സുൽത്താനോടുമാണ് കടപ്പെട്ടിരിക്കുന്നതെന്നായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍