മോചനദ്രവ്യം നൽകിയല്ല ഫാ. ടോമിനെ മോചിപ്പിച്ചത്; ഐസിസ് തീവ്രവാദികൾക്ക് മോചനദ്രവ്യമായി 64 കോടി രൂപ നൽകിയെന്ന വാദം തള്ളി കേന്ദ്രമന്ത്രി വി കെ സിങ്; മലയാളി വൈദികന് മോചനം സാധ്യമായത് ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ കൊണ്ടെന്ന് ആവർത്തിച്ച് അൽഫോൻസ് കണ്ണന്താനവും; വത്തിക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് മോചിപ്പിക്കാൻ മുൻകൈ എടുത്തതെന്ന പ്രസ്താവന ഒമാൻ തിരുത്തിയെന്നും കേന്ദ്രമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിനെ ഐസിസ് തീവ്രവാദികളുടെ തടവിൽ നിന്നും മോചിപ്പിച്ചതിന് പിന്നിൽ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടോ? മോചന ദ്രവ്യമായി 64 കോടി രൂപ നല്‍കിയെന്ന വാർത്തകൾ ഇന്നലെ മുതൽവ്യാപകമായി പ്രചരിച്ചിരുന്നു. ഈ തുക നല്‍കിയത് ആരെന്ന ചോദ്യവും ഉയർന്നു. എന്നാൽ, മലയാളി വൈദികനെ മോചിപ്പിക്കാൻ ഇടപെടൽ നടത്തിയത് കേന്ദ്രസർക്കാർ തന്നെയാണെന്നും ഇതിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി കെ സിങ്ങാണ് ടോമിന്റെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് വ്യക്താക്കിയത്.
കേന്ദ്ര സർക്കാർ ഇടപെട്ടതുകൊണ്ടാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായതെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേയാണ് കണ്ണന്താനത്തിന്റെ വിശദീകരണം. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ നല്ല ഇടപെടലാണു നടത്തിയത്. വത്തിക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മുൻകൈ എടുത്തതെന്ന ആദ്യ പ്രസ്താവന ഒമാൻ പിന്നീട് തിരുത്തിയെന്നും കണ്ണന്താനം വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിനാണ് ഊന്നൽ നൽകേണ്ടത്. ഇന്ത്യ സുരക്ഷിതമല്ല എന്ന പ്രതീതി മറ്റു രാജ്യങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് അത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും.
ടൂറിസം മേഖലകളെ വൃത്തിയായി സൂക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയാണെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. ഫാ. ടോമിനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. കേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് ഒമാൻ സർക്കാർ മോചനത്തിനായി ഇടപെടൽ നടത്തിയതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്ന കാര്യം.
തീവ്രവാദികളുമായി നേരട്ട് ഒമാൻ സർക്കാർ സംസാരിച്ചെന്നും മോചനദ്രവമായി ആവശ്യപ്പെട്ടത് മൂന്ന് കോടി ഡോളറാണ്(ഏതാണ് 240 കോടി രൂപ) ആവശ്യപ്പെട്ടത്. ഇതിൽ ഒരു കോടി ഡോളർ(64 കോടി രൂപ) ഐസിസ് തീവ്രവാദികൾക്ക് ഒമാൻ സർക്കാർ വഴി കൈമാറിയെന്നുമാണ് ഇന്നലെ പുറത്തുവന്ന വിവരങ്ങൾ. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ വത്തിക്കാനാണോ കേന്ദ്ര സർക്കാരാണോ തയ്യാറായിരുന്നില്ല. ഒന്നര വർഷത്തെ നരകയാതനയ്ക്കു ശേഷമാണ് വൈദികന് ഭീകരർ പിടിയിൽ നിന്ന് മോചനം ലഭിക്കുന്നത്. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം. ഒമാൻ രാജാവ് നേരിട്ട് ഇടപെട്ടാണ് മോചനമെന്ന് റിപ്പോർട്ടുണ്ട്. ഒമാനിലെ രാജകൊട്ടാരത്തിൽ നിന്നുള്ള ഫാ.ടോമിന്റെ ചിത്രവും വാർത്ത ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ നേരത്തെ അറബ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.
സലേഷ്യൻ സഭാംഗമായ ഫാ.ടോം പാലാ രാമപുരം സ്വദേശിയാണ്. യെമനിൽ ഭാരതസർക്കാരിന് എംബസി ഇല്ലാത്തതിനാൽ ഫാ.ടോമിന്റെ കാര്യത്തിൽ ഇടപെടാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. യെമനിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ജിബൂട്ടിയിലാണ് ഇന്ത്യയുടെ കാര്യാലയം പ്രവർത്തിച്ചിരുന്നത്. ഇതിനിടെ മലയാളിയായ വൈദികന്റെ മോചനത്തിന് വത്തിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം എത്തി. ഇതോടെ ഗൾഫിലെ ബിഷപ്പുമാരെല്ലാം ഒരുമിച്ച് ഇടപെടൽ നടത്തി. ഇതിന്റെ ഫലമായിരുന്നു ഉഴുന്നാലിന്റെ മോചനം.
ചൊവ്വാഴ്ച ഒമാൻ റോയൽ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ യെമനിൽ നിന്ന് മസ്കറ്റിലെത്തിച്ചത്. ഫാദറിന്റെ മോചനത്തിന് ഒമാൻ സർക്കാർ എടുത്ത കരുതലിന് തെളിവാണ് ഇത്. മാർപ്പാപ്പയുടെ പ്രത്യേക ഇടപെടലും ഇതിന് സഹയാകമായി. ഒമാൻ രാജാവിനെ മാർപ്പാപ്പ പലതവണ ബന്ധപ്പെട്ടുവെന്നും സൂചനയുണ്ട്. ഭീകരർ മോചിപ്പിതോടെ ഫാ.ടോം ഒമാൻ സർക്കാരിന്റെ സഹായത്തോടെ മസ്ക്കറ്റിൽ എത്തിച്ചേർത്തു. രാവിലെയാണ് മസ്ക്കറ്റിൽ എത്തിയത്. ഇക്കാര്യം ഒമാനിലെ പ്രധാന വാർത്താ ഏജൻസികളെല്ലാം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് ഫാ.ടോമിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. അതിനു ശേഷം പല തവണ വീഡിയോ സന്ദേശത്തിലൂടെ തന്റെ മോചനത്തിനായി അദ്ദേഹം സർക്കാരിന്റെയും സഭയുടെയും ഇടപെടൽ യാചിച്ചിരുന്നു.
2016 മാർച്ച് നാലിനാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്നു തവണ ഫാ.ടോമിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ടേക് ഓഫ് സിനിമയ്ക്ക് സമാനമായി ഒമാൻ ഭരണാധികാരി ഐസിസുമായി നേരിട്ട് ആശയ വിനിമയം നടത്തി. ഇത് ഫലം കാണുകയും ചെയ്തു. മോചന ദ്രവ്യം നൽകിയും ഫാദറിനെ മോചിപ്പിക്കാൻ തീരുമാനമെടുത്തതും വത്തിക്കാനാണ്. അതീവ രഹസ്യമായി എല്ലാ ചർച്ചകളും സൂക്ഷിച്ചു. അതുകൊണ്ട് കൂടിയാണ് മോചനവുമായി ബന്ധപ്പെട്ട വിവരമൊന്നും ഫാദർ മസ്കറ്റിലെത്തുന്നതു വരെ പുറത്തുവരാത്തത്.
ഒമാനിലെ ഇന്ത്യൻ എംബസിക്ക് പോലും ഇതുസംബന്ധിച്ച വിവരമില്ലായിരുന്നു. അതുകൊണ്ട് തന്നെ വിദേശകാര്യ മന്ത്രാലയത്തിനും ഈ ഡീലിനെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് വ്യക്തമാണ്. വലിയ അവകാശവാദങ്ങൾ ഇന്ത്യ നടത്തുന്നുമില്ല. എന്നാൽ കേരളത്തിലെ സഭാ പ്രതിനിധികളെല്ലാം പുകഴ്ത്തുന്നത് കേന്ദ്ര സർക്കാരിനെയാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ നിർണ്ണായകമായെന്നും അവർ പറയുന്നു. 2016 മാർച്ച് നാലിനാണ് ഭീകരർ ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. വിമത വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളിൽ ഒളിവിൽ പാർപ്പിച്ചിരുന്ന ഫാദർ ടോമിനെ ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് ആർക്കും വ്യക്തതയില്ലായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതും ഒമാൻ സർക്കാരായിരുന്നു. അതിന് ശേഷമാണ് ചർച്ച നടത്തിയതും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍