ഓണത്തിന് നടന്നത് 20 കോടിയുടെ കച്ചവടം; മുപ്പത് ശതമാനം വിലക്കുറവിലൂടെ സാധാരണക്കാർക്ക് ആശ്വാസമെത്തിച്ചു; കർഷകർക്ക് അധികമായി കിട്ടിയത് പത്ത് ശതമാനവും; സിനിമാക്കാരന് പച്ചക്കറി കച്ചവടത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചവർക്ക് മറുപടി പറഞ്ഞ് വിനയന്റെ ഇടപെടൽ: ഹോർട്ടികോർപ്പിൽ നല്ലകാലം വന്നു
അരുൺ ജയകുമാർ
തിരുവനന്തപുരം: കോടികളുടെ അഴിമതി കാരണം അടച്ച് പൂട്ടലിന്റെ വക്കിലായിരുന്ന പച്ചക്കറി വിപണന സ്ഥാപനമായ ഹോർട്ടികോർപ്പിനെ സംവിധായകൻ വിനയൻ ഉയർത്തെഴുന്നേൽപ്പിന്റെ ക്ലൈമാക്സിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് ജനങ്ങൾക്ക് പരാതിക്ക് ഇടനൽകാതെ പച്ചക്കറി സംഭരണവും വിതരണവും നടത്താൻ കഴിഞ്ഞത് സംസ്ഥാന സർക്കരിന് വലിയ ആശ്വാസമായി. സിനിമാക്കാരന് പച്ചക്കറി കച്ചവടത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഹോർട്ടികോർപ്പിന്റെ ഉയർത്തെഴുന്നേൽപ്പ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കർഷക കോൺഗ്രസ് നേതാവ് ലാൽ കൽപ്പകവാടി ചെയർമാനായിരുന്നപ്പോൾ് കോടികളുടെ അഴിമതിയായിരുന്നുവെങ്കിൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിയിട്ടുണ്ടെന്നാണ് കർഷകരും ജീവനക്കാരും പറയുന്നത്. അഴിമതി ഇല്ലാത്ത സംവിധാനത്തിനാണ് താൻ മുൻതൂക്കം നൽകിയതെന്നും വിനയൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
കേരളത്തിലെ കർഷകരുടെ കൃഷി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനാണ് മുൻഗണന എന്നാണ് പ്രഖ്യാപനമെങ്കിലും വർഷങ്ങളായി ഇത് നടപ്പിലാക്കാറില്ലായിരുന്നു. 20 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സംസ്ഥാനത്തെ കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് സംഭരിച്ചിരുന്നതെങ്കിൽ ഇത്തവണ 50 ശതമാനം പച്ചക്കറികൾ സംസ്ഥാനത്തെ കർഷകരിൽ നിന്നും സംഭരിച്ച് ചരിത്രം തന്നെ സ്രിഷ്ടിച്ചിരിക്കുകയാണ് ഹോർട്ടികോർപ്പ്. 20 കോടി രൂപയുടെ പഴം പച്ചക്കറി വിൽപ്പനയാണ് ഈ വർഷം നടത്തിയത്. ഇതിൽ 11.7 കോടി രൂപയുടെ വിൽപ്പന ഹോർട്ടികോർപ്പ് ഔട്ടലെറ്റ് വഴിയും ബാക്കി 8.3 കോടിയുടെ വിൽപ്പന കൃഷി വകുപ്പിന്റേയും, സഹകരണ വകുപ്പിന്റേയും, തദ്ദേശ സ്വയംഭരണ കാര്യലയങ്ങളിലൂടെയും, സിവിൽ സപ്ലൈസിലൂടെയുമാണ് വിറ്റഴിച്ചത്.മുൻ സർക്കാരിന്റെ കാലത്ത് കർഷകർക്ക് നൽകാനുണ്ടായിരുന്ന കുടിശികയിൽ നല്ലൊരു പങ്കും കൊടുത്ത് തീർക്കാൻ കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.
ഈ വർഷം നടത്തിയ വിൽപ്പനയിൽ മാർക്കറ്റ വില പിടിച്ച് നിർത്താനായതാണ് ഏറ്റവും വലിയ നേട്ടമെന്ന് വിനയൻ തന്നെ പറയുന്നു. 20 കോടി രൂപയുടെ കച്ചവടം നടത്തിയതിലൂടെ ഉപഭോക്താക്കൾക്ക് 30 ശതമാനം വിലക്കുറവിലും കർഷകർക്ക് 10 ശതമാനം തുക അധികം കിട്ടുന്ന രീതിയിലുമായിരുന്നു വിൽപ്പന. കർകരുടെ ലാഭ വിഹിതം അവർക്ക് നേരിട്ട് അക്കൗണ്ടുകളിലെത്തിക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഓണകച്ചവടം സുതാര്യമാക്കുന്നതിനായി നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും വിനയൻ പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൻ അഴിമതിയാണ് ഹോർട്ടികോർപ്പിൽ നടന്നിരുന്നത്. മുൻ ചെയർമാൻ ലാൽ കൽപ്പകവാടി, എംഡിമാരായിരുന്ന ഡോ പ്രതാപൻ, സുരേഷ്കുമാർ എന്നിവർ നടത്തിയ ഇടപാടുകളിൽ 15ഓളം വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നുണ്ട്.പച്ചക്കറി വിൽക്കുന്നതിനുള്ള ബങ്കിന്റെ നിർമ്മാണത്തിനായി 6.5 കോടി രൂപയുടെ തട്ടിപ്പും, മൂന്നാറിൽ ശീതകാല പച്ചക്കറി സംഭരണത്തിനുള്ള സൗകര്യങ്ങളൊരുക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി കോടികളാണ് പൊട്ടിച്ചത്. എന്നാൽ ഇതൊക്കെ പിന്നീട് ക്രമവിരുദ്ധമാണെന്ന് കണ്ടെത്തി അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചില അസിസ്റ്റന്റ് മാനേജർമാരുടെ നിയമനങ്ങളിലും വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നത്.നൂറിലധികം പേരെയാണ് മുൻ ചെയർമാൻ ലാൽ കൽപ്പകവാടിയും കൂട്ടരും പണം വാങ്ങി നിയമിച്ചതെന്നാണ് അറിയുന്നത്. അസിസ്റ്റന്റ് മാനേജർമാരുടെ നിയമനത്തിന് ഓരോരുത്തരിൽ നിന്ന് എട്ട് ലക്ഷം രൂപ വാങ്ങിയാണ് നിയമനം നടത്തിയതെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. യോഗ്യതയില്ലാത്ത പലരേയും ഇത്തരത്തിൽ തിരുകി കയറ്റിയതായും ആരോപണമുണ്ട്. മുൻ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനനും ഇടപാടുകളിൽ പങ്കുള്ളതായിട്ടാണ് വിജിലൻസിന് ലഭിച്ച പരാതികളിൽ പറയുന്നത്.
ഹോർട്ടികോർപ്പിലെ കോൺഗ്രസ് യൂണിയൻ നേതാവായ നെയ്യാറ്റിൻകര അനിൽ പച്ചക്കറി സംഘങ്ങളുണ്ടാക്കി കേരളത്തിലെ കർഷകരുടെ പച്ചക്കറികളാണെന്ന വ്യാജേന സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്ന പച്ചക്കറികളുടെ വ്യാപാരം നടത്തുന്നുവെന്ന പരാതിയെക്കുറിച്ചും വിജിലൻസ് അന്വേഷിച്ച് വരികയാണ്. ഈ ഇടപാടുകളുടെ എല്ലാം പിന്നിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചെയർമാനും എംഡിമാർക്കും പങ്കുള്ളതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. വിജിലൻസിന്റെ എല്ലാ അന്വേഷണങ്ങളുമായി സഹകരിച്ച് ആവശ്യപ്പെടുന് രേഖകൾ നൽകാൻ നിർദ്ദേശം നൽകിയതായും വിനയൻ മറുനാടനോട് പറഞ്ഞു.ഹോർട്ടി കോർപ്പിന്റെ ജില്ലാ മാനേജർമാരിൽ അഴിമതി ആരോപണം നേരിട്ടിരുന്ന വ്യക്തികളെ പുറത്താക്കിയതോടെ അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന ധാരണ ജീവനക്കാർക്കിടയിൽ പരത്താൻ പുതിയ മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചെയർമാൻ എല്ലാ ജില്ലകളിലും സന്ദർശനം നടത്തുകയും ക്രമക്കേട് കണ്ടെത്തിയവരിൽ അഞ്ച് ജില്ലാ മാനേജർമാരെ പുറത്താക്കിയിരുന്നു. പച്ചക്കറി നശിച്ചുവെന്നും കേടായെന്നും പറഞ്ഞ് മറിച്ച് വിറ്റ് ലക്ഷങ്ങൾ പോക്കറ്റിലാക്കുന്ന ജീവനക്കാരുടെ ഏർപ്പാടിന് തടയിട്ടതോടെ ഹോർട്ടികോർപ്പിന്റെ നഷ്ടം വൻ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു. ജില്ലാ മാനേജർമാർക്ക് അറുപത് ലക്ഷത്തിന്റെ വരെ ഇടപാടുകൾ നടത്താനുള്ള അധികാരം എടുത്ത് കളഞ്ഞതോടെ അഴിമതിയിൽ വലിയ കുറവുണ്ടായി.ഇതിന്റെ പരിധി അയ്യായിരം രൂപയായി നിജപ്പെടുത്തി.പച്ചക്കറി വാങ്ങുന്നതിലെ ഇടനിലക്കാരെയും കമ്മീഷനും ഒഴിവാക്കുന്നതിനായി പർച്ചേസ് അധികാരമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി .പച്ചക്കറി വാങ്ങുന്നതിന്റേയും വിൽക്കുന്നതിന്റേയും ഒക്കെ കൃത്യമായ കണക്ക് ഓരോ ജില്ലയിൽ നിന്നുള്ളവരും വാട്സാപ്പ് ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്നും നിർദ്ദേശം നൽകി.ഇതോടെ ജീവനക്കാരുടെ കമ്മീഷൻ വാങ്ങുന്ന ഏർപ്പാടിന് അന്ത്യമായെന്ന് വിനയൻ പറഞ്ഞു.
ഓരോ ദിവസവും കച്ചവടം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴുമുള്ള വില വിവരവും കണക്കുകളും ബാക്കിയുള്ള പച്ചക്കറിയുടെ കണക്കും കൃത്യമായി രേകപ്പെടുത്തി അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കാരണം പച്ചക്കറി അഴുകിപ്പോയി എന്ന ജീവനക്കാരുടെ സ്ഥിരം തട്ടിപ്പിന് അറുതി വരുത്താനും കഴിഞ്ഞിട്ടുണ്ട്.ഓണ വിപണിയിൽ വിൽപ്പന നടത്തിയപ്പോൾ സംസ്ഥാനത്തിനകത്തുനിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ പച്ചക്കറികൾ പ്രത്യേകം ബോർഡ് വച്ചാണ് വിൽപ്പന നടത്തിയത്. പരാതി ഇല്ലാതെ ഈ വർഷത്തെ ഓണം വിൽപ്പന നടത്താനായത് ഹോർട്ടികോർപ്പ് ജീവനക്കാരുടെ നേട്ടമായി വിലയിരുത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍