പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പത്രപ്രവർത്തകനെന്ന വ്യാജേന ഡൽഹി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് മുൻ ഭരണസമിതിയുടെ അഴിമതി മറയ്ക്കാനോ? സർക്കാർ നൽകിയ 25 ലക്ഷം സ്വന്തം അക്കൗണ്ടിലാക്കി പലിശ തട്ടിയെടുത്തെന്നും ഭരണസമിതിക്കെതിരെ ആരോപണം; ഡൽഹിയിലെ പത്രക്കാരുടെ അഴിമതിയിൽ വിഴുപ്പലക്ക് തുടരുന്നു; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം
ന്യൂഡൽഹി: പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ ജയിപ്പിക്കാൻ പ്രതിപക്ഷനേതാവിന്റെ പേഴ്സണൽ സ്റ്റാഫംഗം ഡൽഹിയിൽ പറന്നിറങ്ങി വോട്ടുചെയ്തു. സർക്കാർ ശമ്പളം പറ്റുന്ന ധനസമോദാണ് ഇപ്പോഴും പഴയ ജോലിയുടെ ഹാങ്ഓവറിൽ പഴയ സുഹൃത്തുക്കളെ വിജയിപ്പിക്കാൻ നേരിട്ടിറങ്ങിയത്. കെയുഡബ്ളിയുജെ ഡൽഹി ഘടകത്തിന്റെ മുൻ ഖജാൻജി കൂടിയായിരുന്നു ഇദ്ദേഹം.
ന്യൂഡൽഹിയിൽ നിന്നു ജോലി മാറിപ്പോയവരും, സ്വകാര്യ പി ആർ ഏജൻസിയിൽ ജോലിയുള്ളവരും സിനിമാതിരക്കഥ എഴുതുന്നവരുമാണ് ഡൽഹിയിലെ പത്രപ്രവർത്തക യൂണിയനെ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ഔദ്യോഗിക യൂണിയൻ ഭാരവാഹികൾ വിമാനടിക്കറ്റു നല്കി ഇവരെ ഡൽഹിയിൽ വരുത്തുകയായിരുന്നു. സംഘടനയുടെ നെറ്റിയിൽ പേരെഴുതിയാൽ മാത്രം പേരിൽ മാത്രം മതി വർക്കിങ് ജേർണലിസ്റ്റ് സംഘടനയാവുമെന്നാണ് ഇവർ നൽകുന്ന സന്ദേശം.
മുൻപെങ്ങുമില്ലാത്ത വീറും വാശിയുമായിരുന്നു ഇത്തവണ ഡൽഹി പത്രപ്രവർത്തകയൂണിയൻ തെരഞ്ഞെടുപ്പിൽ. സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ടിരുന്ന ഡൽഹി ഘടകത്തിൽ ഇപ്പോൾ ചേരിതിരിഞ്ഞ് പടവെട്ടുന്ന ഗ്രൂപ്പുകളെയാണ് കാണാനാവുക. തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷവും ഈ പടലപ്പിണക്കങ്ങൾ കൂടി വരികയാണ്. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഇതിൽ പെട്ട് അലങ്കോലമായി. സ്ഥാനമൊഴിഞ്ഞ കമ്മിറ്റി അവതരിപ്പിച്ച വരവു ചെലവു കണക്കിൽ അപൂർണ്ണമെന്ന് ആരോപിച്ച് പകുതിയോളം അംഗങ്ങൾ ഇറങ്ങിപ്പോകുന്നതു വരെയെത്തി ബഹളം.
2014ൽ അധികാരമേറിയ സമിതി തന്നെയാണ് രണ്ടു ടേം പൂർത്തിയാക്കി കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞത്. സംഘടനയുടെ വാർഷിക കണക്കുകൾ അവതരിപ്പിക്കേണ്ടത് എല്ലാവർഷവും ഏപ്രിൽ മാസം വിളിച്ചു കൂട്ടുന്ന ജനറൽ ബോഡിയിലാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ജനറൽ ബോഡി ചേരാനോ വാർഷിക കണക്കുകൾ അവതരിപ്പിക്കാനോ കഴിഞ്ഞ രണ്ടുവർഷക്കാലമായി ഈ ഭരണസമിതി തയ്യാറാകാത്തതാണ് ഡൽഹിയിൽ ഭിന്നതയ്ക്ക് കാരണമായത്.
സംസ്ഥാന സർക്കാർ ഗ്രാൻഡായി നല്കിയ 25 ലക്ഷം രൂപ ഭരണസമിതി ഭാരവാഹികൾ വകമാറ്റി ചെലവാക്കിയെന്നും പലിശയിനത്തിൽ ലഭിച്ച ലക്ഷക്കണക്കിനു തുക അടിച്ചുമാറ്റിയെന്നുമാണ് ഇവർക്കെതിരേ ഉയരുന്ന പ്രധാന ആരോപണം. ഏഷ്യാനെറ്റ് ന്യൂസിലെ പ്രശാന്ത് രഘുവശം, ദേശാഭിമാനിയിലെ പ്രശാന്ത്, ഇപ്പോൾ പ്രതിപക്ഷനേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ധനസുമോദ് എന്നിവരായിരുന്നു അന്ന് പ്രധാന പദവികളിൽ. 2014ൽ ധനസുമോദ് ഡൽഹി വിട്ടപ്പോൾ ട്രഷററായി മാതൃഭൂമിയിലെ മണികണ്ഠൻ എത്തി.
ഡൽഹിയിൽ മലയാളി പത്രപ്രവർത്തകരുടെ കൂട്ടായ്മയ്ക്കായി പ്രസ്്ക്ളബ്ബ് രൂപീകരിക്കുന്നതിനായാണ് 25 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിക്കുന്നത്. 25 ലക്ഷം രൂപയുടെ ചെക്ക് അന്നത്തെ ഭാരവാഹികൾ കൈപ്പറ്റി എങ്കിലും പ്രോജക്ടിന്റെ തുടർപ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ബാങ്കിൽ നിക്ഷേിച്ച ഈ തുകയാണ് പിന്നീട് ഒട്ടേറെ തിരിമറികൾക്ക് വിധേയമാകുന്നുത്. ഫെഡറൽ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റു ചെയ്തിരുന്ന ഈ തുക കാലാവധി തീരും മുമ്പേ ചെറിയ തുകകളായി മാറ്റിയന്നും ഈ തുക ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിച്ചുവെന്നുമാണ് പരാതി ഉണ്ടായിരിക്കുന്നത്. നല്ലൊരു ലക്ഷ്യത്തിനായി സർക്കാർ അനുവദിച്ച തുക കുടുംബമേളകളും മറ്റ് ഉല്ലാസപരിപാടികളും നടത്താൻ വിനിയോഗിച്ചന്നും ഇവർ ആരോപിക്കുന്നു. ഈ തുകയിൽ പലവട്ടം ഇടപാടു നടന്നതിനാൽ സംഘടനയ്ക്ക് പലിശ ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങൾ ഭാരവാഹികൾ സ്വന്തം പോക്കറ്റിലാക്കിയന്നും ആരോപിക്കുന്നു.
ഔദ്യോഗികപക്ഷത്തിന്റെ വിശദീകരണത്തിൽ എതിർ പക്ഷം തൃപ്തരല്ല. സർക്കാർ തന്ന ഫണ്ട് ഉൾപ്പെടെ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നാണ് ആവശ്യം. നിലവിൽ ബാങ്ക് അക്കൗണ്ടിലുള്ള തുക വെളിപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഇതു കൂടാതെ ഭാരവാഹികളുടെ അക്കൗണ്ടുകളിലേയ്ക്കും തുക വകമാറ്റിയെന്നും എതിർ പക്ഷം ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സുവനീർ ഇനത്തിൽ ഒന്നരലക്ഷത്തോളം രൂപ പിരിച്ചെടുത്തിരുന്നത് എവിടെയാണെന്നും ഇവർ ചോദി്ക്കുന്നു. വ്യവസായ പ്രമുഖരായിരുന്ന എം എ യൂസഫലി, മുത്തൂറ്റ് തുടങ്ങിയവരിൽ നിന്നൊക്കെ അന്ന് പരസ്യത്തിനായി തുക സമാഹരിച്ചിരുന്നു. ഇതിന്റെ കണക്കുംഅപ്രത്യക്ഷമായി. ചിലരുടെ സാലറി അക്കൗണ്ടുകളിലാണ് ഈ പണം ചെന്നതെന്നും ഇവർ ആരോപിക്കുന്നു.
ഇതിന്റെ യ്ഥാർത്ഥ സ്ഥിതി അറിയുന്നതിനായി സർക്കാർ നല്കിയ ഗ്രാൻഡിനെ കുറിച്ചുള്ള വിശദാംശങ്ങൾക്കായി ധനവകുപ്പിൽ വിവരാവകകാശ നിയമപ്രകാരം സമീപിച്ചിരിക്കുകയാണ് അംഗങ്ങളിൽ ചിലർ. രേഖകൾ് സഹിതം വിജിലൻസിന് പരാതി നല്‍കാനാണ് പരിപാടി.സാമ്പത്തിക ആരോപണങ്ങൾ നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. ജനറൽ ബോഡി പോലും ചേരാതെ എങ്ങിനെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനാകും എന്ന സാങ്കേതിക പ്രശ്നം അന്നേ ചിലർ ഉന്നയിച്ചിരുന്നു. അതോടൊപ്പമാണ് വോട്ടു സമാഹരിക്കാൻ പത്രപ്രവർത്തകരല്ലാത്തവരെ വിമാനടിക്കറ്റു നല്കി വോട്ടു ചെയ്യാൻ എത്തിച്ച സംഭവം ഉണ്ടാകുന്നത്. ഔദ്യോഗിക പാനലിന്റെ വിജയം ഉറപ്പു വരുത്താനാണ് ഇതു ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ന് ഗസറ്റഡ് പദവിയിലിരുന്നുകൊണ്ട് സർക്കാർ ശമ്പളം വാങ്ങിയാണ് ധനസുമോദ് പത്രപ്രവർത്തക യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ടു ചെയതത്. പത്രപ്രവർത്തകരല്ലാത്തവരെ വോട്ടു ചെയ്യാൻ അനുവദിച്ചതിനെതിരേ വരണാധികാരിക്ക് ഒരു വിഭാഗം പരാതിയും നല്‍കിയിട്ടുണ്ട്.
ഡൽഹിയിലെ പത്രക്കാർക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇപ്പോൾ വാട്സ് അപിലും സോഷ്യൽ മീഡിയകളിലും പരക്കുന്നത്. നീതിയക്കും ന്യായത്തിനും അനീതിക്കും അക്രമത്തിനും എതിരേ വായിട്ടലയ്ക്കുന്നവർ പരസ്പരം പഴിചാരുന്ന അവസ്ഥ. പത്രക്കാരുടെ രാഷ്ട്രീയമായ കാഴ്ചപ്പാടുകളും വ്യക്തിപരമായ ഭിന്നതകളും ഇതിനു പിന്നിലുണ്ടെന്നും വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍