രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? വിദേശ മണ്ണിൽനിന്നും ആവേശം സ്വീകരിച്ചെത്തുന്ന രാഹുൽ ലക്ഷ്യമിടുന്നത് 2024-ൽ നേർക്കുനേർ മോദിയോട് ഏറ്റുമുട്ടാൻ; അടുത്തതവണകൂടി മോദി തന്നെയെന്ന് ഉറപ്പിച്ച കോൺഗ്രസ് നേതാവ് മുഖം മിനുക്കി ഇറങ്ങുന്നത് കരുത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാകാൻ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂയോർക്ക്: നേതൃത്വമില്ലായ്മയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയപാർട്ടിയായ കോൺഗ്രസ് സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പോരായ്മ. ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ദേശീയ തലത്തിൽ സ്വാധീനമുള്ള നേതാക്കളായിരുന്നു. സോണിയാ ഗാന്ധി പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്തെങ്കിലും, രാജ്യത്തെ മുഴുവൻ പ്രവർത്തരുടെയും നേതാവാകാൻ അവർക്ക് സാധിച്ചിരുന്നില്ല. രണ്ടാം നിരയിലെ നേതാക്കളാരും തന്നെ ദേശീയതലത്തിലേക്ക് ഉയർന്നുവന്നതുമില്ല. ആ സ്വാധീനമില്ലായ്മയാണ് പാർട്ടിയെ പല തുരത്തുകളാക്കി ക്ഷീണിപ്പിച്ചതും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തിച്ചതും.
ഈ പാഠങ്ങളൊക്കെ വൈകിയാണെങ്കിലും ഉൾക്കൊള്ളുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ. പാർട്ടി ഉപാദ്ധ്യക്ഷൻ അടുത്തിടെ കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ പറഞ്ഞ പല കാര്യങ്ങളും ആ തിരിച്ചറിവ് പ്രതിഫലിപ്പിക്കുന്നതാണ്. കോൺഗ്രസ് ജനങ്ങളിൽനിന്ന് അകന്നു എന്ന യാഥാർഥ്യം രാഹുൽ അംഗീകരിച്ചതുതന്നെ ആ തിരിച്ചറിവിന് തെളിവാണ്. എന്തുകൊണ്ട് ജനങ്ങളുമായുള്ള ബന്ധം അറ്റുവെന്ന് മനസ്സിലാക്കുകയും അത് പരിഹരിച്ച് മുന്നോട്ടുപോവുകയുമാണ് തന്റെ ദൗത്യമെന്ന് രാഹുൽ ഉറപ്പിക്കുന്നു.
രണ്ടാം യു.പി.എ. ഭരണകാലത്ത് പാർട്ടിയിൽ എങ്ങനെയോ കടന്നുകൂടിയ ചില ധാർഷ്ട്യങ്ങളാണ് കോൺഗ്രസ്സിനെ ജനങ്ങളിൽനിന്ന് ഇത്രമേൽ അകറ്റിയതെന്നാണ് രാഹുൽ വിലയിരുത്തിയത്. മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളും അതിനൊരു പങ്ക് വഹിച്ചിട്ടുണ്ട്. അഴിമതിയാരോപണങ്ങളെ പ്രതിരോധിക്കാനാവാതെ കോൺഗ്രസ് കൂടുതൽ ദുർബലമായി. മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ചരടുമുറുക്കിയപ്പോൾ അതിനെ പ്രതിരോധിക്കാനുള്ള നേതൃത്വമികവും കോൺഗ്രസ്സിന് ഉണ്ടായിരുന്നില്ല.
രണ്ടുവർഷത്തിനപ്പുറം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന കാര്യത്തിൽ കോൺഗ്രസ്സിനുള്ളിലുള്ളവർക്കുപോലും സംശയമില്ല. രാഹുലിന്റെ നീക്കവും അതുമനസ്സിലാക്കിത്തന്നെയാണ്. എന്നാൽ, 2024-ൽ ബിജെപിയെയും നരേന്ദ്ര മോദിയെയും എതിർക്കാൻ ശേഷിയുള്ള പാർട്ടിയായി കോൺഗ്രസ്സിനെ മാറ്റുകയാണ് രാഹുലിന്റെ ലക്ഷ്യം. ഭരണപരമായ ചുമതലകൾ ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് രാഹുൽ കാലിഫോർണിയയിൽ പ്രഖ്യാപിച്ചതിനെ ആ രീതിയിലാണ് കാണേണ്ടത്.
2024-ലെ തിരഞ്ഞെടുപ്പിൽ പ്രായവും തനിക്ക് അനുകൂല ഘടകമാകുമെന്ന് രാഹുൽ കരുതുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കുന്നത് മോദിയാണെങ്കിൽ, അന്നദ്ദേഹത്തിന് 73 വയസ്സുണ്ടാകും. രാഹുലിന് 53-ഉം. പാർട്ടി അദ്ധ്യക്ഷസ്ഥാനം ഇക്കൊല്ലമോ അടുത്തവർഷം തുടക്കത്തിലോ രാഹുൽ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. പാർട്ടിയെ നേർദിശയിൽ നയിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരവിന് പ്രാപ്തമാക്കാൻ അപ്പോഴേക്കും രാഹുലിന് വേണ്ടത്ര സമയവും ലഭിക്കും.
പതുക്കെ കത്തിക്കയറുന്ന സ്വഭാവമാണ് രാഹുലിന്റേത്. സോണിയയുടെ ഊർജസ്വലത പലപ്പോഴും രാഹുലിൽ കണ്ടെത്താനായി എന്ന് വരില്ല. പാർലമെന്റിൽ ശക്തമായൊരു പ്രസംഗം നടത്താൻ അദ്ദേഹം എത്രയോ വർഷങ്ങളെടുത്തു എന്നോർക്കുക. കാലിഫോർണിയയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ വേറിട്ടൊരു രാഹുലിനെയാണ് ലോകം കണ്ടത്. പക്വമതിയായ രാഷ്ട്രീയക്കാരനെ ആ വാക്കുകളിൽ കണ്ടെത്താൻ കഴിയുമായിരുന്നു. പരാജയപ്പെട്ട രാജകുമാരനെന്ന് സ്മൃതി ഇറാനി അതിനെ ആക്ഷേപിച്ചെങ്കിലും, യുദ്ധഭൂവിലേക്ക് ഏതുനിമിഷവും തിരിച്ചെത്താനുള്ള ആർജവം തനിക്കുണ്ടെന്ന് തെളിയിക്കുകയായിരുന്നു രാഹുൽ എന്ന കാര്യം വിസ്മരിക്കരുത്.
ബെർകെലെയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നടത്തിയ പ്രസംഗം വിദേശികളെയും കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവർക്കും ആവേശം പകരുന്നതായിരുന്നു. ഇന്ത്യയിൽ രാഷ്ട്രീയ എതിരാളികൾ പപ്പുമോൻ എന്നും അമുൽ ബേബിയെന്നും കളിയാക്കി വിളിക്കുന്ന രാഹുൽ ഇത്തരക്കാർക്ക് വായടപ്പിക്കുന്ന വിധത്തിലുള്ള മറുപടിയാണ് തന്റെ ഗംഭീരമായ പ്രസംഗത്തിലൂടെ നൽകിയത്. സ്വാതന്ത്ര്യത്തിന്റെ പ്രൗഢമായ 70ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയെക്കുറിച്ചായിരുന്നു രാഹുൽ സംസാരിച്ചിരുന്നത്. രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആനുകാലിക വിഷയങ്ങളെ കുറിച്ചും സമഗ്രമായി പഠിച്ച് കൃത്യമായി മറുപടി നൽകുന്ന വ്യത്യസ്തനായ രാഹുലിനെയാണ് ലോകം കണ്ടത്. വിമർശകരെ കൊണ്ട് പോലും നല്ലത്് പറയിപ്പിക്കാൻ അദ്ദേഹത്തിന് ഈ പ്രസംഗത്തിലൂടെ സാധിച്ചു.
ആഗോള തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി ഇടിയുന്നു എന്ന വാർത്തകൾ പുറത്തു വരുന്നതിന് ഇടെയാണ് രാഹുൽഗാന്ധിയുടെ നിലവാരം ഉയരുന്നതും. ഇന്ത്യൻ യുവനേതാവിനെ കാണാനും ചർച്ചകൾ നടത്താനും അമേരിക്കൻ നേതാക്കളും ബിസിനസ് ഭീമന്മാരും ആവേശത്തോടെയാണ് ഇവിടേക്ക് എത്തിയിരുന്നത്. ഈ പ്രസംഗത്തോടെ രാഹുൽ ഇക്കുറി ഇന്ത്യയിലേക്ക് മടങ്ങുക വർധിച്ച ആത്മവിശ്വാസത്തോടെയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ പരിസ്ഥിതി, ജോലിസൃഷ്ടിക്കൽ, കോൺഗ്രസ് പാർട്ടി, നോട്ട് പിൻവലിക്കലിന്റെ പ്രത്യാഘാതങ്ങൾ , മറ്റ് പലവിധ പ്രശ്നങ്ങൾ തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളെല്ലാം തന്റെ സന്ദർശനത്തിനിടെ രാഹുൽ വിവിധ തലങ്ങളിലുള്ളവരുമായി ചർച്ച ചെയ്യുന്നുണ്ട്. യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തിയ പ്രസംഗത്തിലും ഈ വിഷയങ്ങളെല്ലാം രാഹുൽ സമർത്ഥമായി ഉയർത്തിക്കാട്ടിയിരുന്നു. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങളിലൊന്നായ അഹിംസയെ തന്റെ പ്രസംഗത്തിൽ രാഹുൽ പ്രത്യേകം ഉയർത്തിക്കാട്ടിയിരുന്നു.
മോദി സർക്കാരിന്റെ വിദേശനയത്തിന്റെ അടിസ്ഥാന ആശയത്തോട് താൻ യോജിക്കുന്നുവെങ്കിലും അതിൽ പോരായ്മകൾ ഏറെയുണ്ടെന്ന് രാഹുൽ മുന്നറിയിപ്പേകുന്നു. അതായത് നിലവിലുള്ള വിദേശ നയം ഇന്ത്യയെ ഒരിക്കലും ഒററപ്പെടുത്തുന്നതാവാതിരിക്കാൻ വളരെ കരുതലെടുക്കേണ്ടിയിരിക്കുന്നുവെന്നും രാഹുൽ മുന്നറിയിപ്പേകുന്നു. മോദി സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ എന്ന സങ്കൽപത്തോടും തനിക്ക് യോജിപ്പുണ്ട്. എന്നാൽ ഈ സ്കീം നടപ്പിലാക്കുന്നതിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് രാഹുൽ പ്രസംഗത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ചെറിയതും മീഡിയം തലത്തിലുള്ളതുമായ കമ്പനികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണിത് നടപ്പിലാക്കേണ്ടതെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍