Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈവിട്ടത് ലൈക്ക് കിട്ടാൻ മാത്രമല്ല! സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും; പണം സമ്പാദനം ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും: ലിനുവിന്റെ ലീലാ വിലാസത്തിൽ കുടുങ്ങിയത് നിരവധി യുവതികൾ; സെക്‌സ് ലൈവ് കഥയിലെ വില്ലന്റെ അറസ്റ്റിൽ ഞെട്ടിയത് നിരവധി കാമുകിമാർ

ലൈവിട്ടത് ലൈക്ക് കിട്ടാൻ മാത്രമല്ല! സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും; പണം സമ്പാദനം ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും: ലിനുവിന്റെ ലീലാ വിലാസത്തിൽ കുടുങ്ങിയത് നിരവധി യുവതികൾ; സെക്‌സ് ലൈവ് കഥയിലെ വില്ലന്റെ അറസ്റ്റിൽ ഞെട്ടിയത് നിരവധി കാമുകിമാർ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും. പിന്നെ പണം സമ്പാദനം ലക്ഷ്യമിട്ട് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും. തന്റെ ലീലാവിലാസങ്ങളെക്കുറിച്ച് സെക്‌സ് ലൈവ് കേസിൽ അറസ്റ്റിലായ രാജാക്കാട് സ്വദേശി ലിനു പൊലീസിൽ നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ. വെറുതെ ലൈക്ക് കിട്ടാൻ മാത്രമല്ല സെക്‌സ് ലൈവ് സമൂഹ്യമാധ്യമങ്ങളിലിട്ടതെന്ന് സാരം.

അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്നദൃശ്യങ്ങൾ ഹോട്ടൽ ജീവനക്കാരനായ ലിനു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ ഇയാളെ അടിമാലി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. യുവതിയെ വിവാഹം കഴിച്ച് കേസിൽ നിന്നും തലയൂരുന്നതിനുള്ള നീക്കവും ലിനു നടത്തുന്നുണ്ടെന്നാണ് പുറത്തായ വിവരം. പൊലീസ് ചോദ്യം ചെയ്യലിലാണ് മുമ്പ് പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യം താൻ ഇന്റർനെറ്റിലിട്ടതായി ലിനു പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെ ക്കുറിച്ച് ഇയാൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.

പരാതികളില്ലാത്ത സാഹചര്യത്തിൽ ഇത് സംമ്പന്ധിച്ച് കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലന്നാണ് പൊലീസ് നിലപാട്. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യാൻ ഇയാൾക്ക് സുഹൃത്തിന്റെ സഹായം ലഭിച്ചിരുന്നതായുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഭർത്താവുമായി പിണങ്ങി കഴിയുന്ന വീട്ടമ്മയയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വീട്ടമ്മയുടെ സമ്മതപ്രകാരമാണ് താൻ സെക്‌സ് മൊബൈലിൽ പകർത്തിയതെന്നാണ് ലിനുപൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ലിനു അറസ്റ്റിലായതോടെ ഇയാളുടെ അടുപ്പക്കാരികളായിരുന്ന നിരവധി സ്ത്രീകൾ അങ്കാലാപ്പിലാണ്. വീട്ടമ്മയുടെ അനുഭവം തങ്ങളും നേരിടേണ്ടിവരുമോ എന്നാണ് ഇക്കൂട്ടരുടെ ആശങ്ക.

എഫ് ബിയിൽ സെക്സ് ലൈവാക്കിയത് കൂടുതൽ ലൈക്ക് കിട്ടാനെന്നാണ് ലിനു ആദ്യം പൊലീസിൽ വെളിപ്പെടുത്തിയത്. ഇത് മുഖവിലക്കെടുക്കാൻ തയ്യാറാവാതെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തായി ലിനു വെളിപ്പെടുത്തിയത്. അടുപ്പത്തിലായിരുന്ന വീട്ടമ്മയുമായി അടുത്തിടെ പിണങ്ങിയിരുന്നെന്നും ഇതേത്തുടർന്നുള്ള വൈരാഗ്യം മനസ്സിൽ കിടന്നതിനാലാണ് താൻ കിടപ്പറദൃശ്യം ലൈവാക്കിയതെന്നും ഇയാൾ പൊലീസിൽ സമ്മതിച്ചിരുന്നു. കഴിഞ്ഞ ഓണദിവസങ്ങളിൽ വീട്ടിൽ എത്തിയപ്പോഴാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങൾ ലൈവായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് പീഡനരംഗങ്ങൾ ലൈവായി സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആദ്യ കേസാണ് ഇത്. ഇരട്ട സഹോദരിയുള്ള യുവതിയായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോ കത്തിപടർന്ന വീഡിയോയിലെ ലിനുവിന്റെ പങ്കാളി. ഇതോടെ ഇരട്ട സഹോദരിയെയും പലരും സംശയിച്ചു. വീട്ടിൽ പ്രശ്നമായി. ഇതോടെ ദൃശ്യങ്ങളിലുള്ള യുവതി തന്നെ പൊലീസിന് പരാതി നൽകുകയായിരുന്നു. എങ്ങനേയും വിഡീയോ പിൻവലിപ്പിക്കണമെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു വീട്ടമ്മയുടെ ആവശ്യം. തുടർന്ന് ഫേസ്‌ബുക്ക് അധികൃതരോട് വീഡിയോ പിൻവലിക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടിമാലി സി.ഐ കത്തെഴുതിയിട്ടുണ്ട്

വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സസംഗം ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിലാണ് കേസ് എടുത്തതും.എന്നാൽ ഉഭയ സമ്മത പ്രകാരമായിരുന്നു എല്ലാമെന്ന് വീഡിയോയിൽ വ്യക്തമാണ്. അതിനാൽ കുറ്റപത്രം തയ്യാറാക്കുമ്പോൾ ബലാത്സംഗം ചുമത്തില്ല. പകരം അശ്ലീല ചിത്രങ്ങൾ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസാകും ലിനുവിനെതിരെ ചുമത്തുക. നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു. നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് അടിമാലിയിൽ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു.

ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി ഇവർ അടുക്കുന്നത്. ഓണം ആഘോഷിക്കുന്നതിനിടെയുള്ള വിഡിയോയാണ് തൽസമയം എഫ് ബിയിൽ എത്തിയത്. ലിനുവിന്റെ മൊബൈലിൽ നിന്ന് നിരവധി വീഡിയോകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരട്ട സഹോദരി പരാതിയുമായി പൊലീസിന് മുന്നിലെത്തിയതോടെയാണ് കാര്യത്തിന്റെ ഗൗരവം പുറത്തായത്. എന്നാൽ ഇവർ പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുമില്ല. അപമാനം ഭയന്ന് ആത്മഹത്യയുടെ വക്കിലാണ് താനെന്നാണ് ഇരട്ട സഹോദരി പൊലീസിനെ അറിയിച്ചത്. ഇതോടെയാണ് ഫേസ്‌ബുക്കിനും വാട്‌സ് ആപ്പിനും പൊലീസ് കത്തെഴുതിയതും പ്രതിയെ പൊക്കിയതും. അടിമാലി സി ഐ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് പൂപ്പാറയിൽനിന്നാണ് ഇയാളെ പിടികൂടിയത്.ഇയാൾ ജോലി നോക്കിയിരുന്ന നെടുങ്കണ്ടത്തെ ഹോട്ടലിൽ പൊലീസ് പരിശോധനക്ക് എത്തിയെങ്കിലും ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു.തന്ത്രപരമായ നീക്കത്തിലൂടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രശ്നം ഒതുക്കി തീർക്കാമെന്ന് പറഞ്ഞ് യുവതിയുടെ ബന്ധുക്കൾ പൊലീസ് നിർദ്ദേശപ്രകാരം യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP