ജയിൽ സന്ദർശിച്ച് പൊട്ടിത്തെറിക്കുന്ന താരങ്ങൾ 'വില്ലന്മാർ'; കാവ്യ മാധവന്റെ ഹർജിയിൽ ബിനീഷ് കോടിയേരിക്ക് എതിരായ ആരോപണങ്ങൾ സിപിഎമ്മിന്റെ അനുകമ്പയും അകറ്റി; ഏതറ്റം വരെ പോയാലും താരരാജാവിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ 'അമ്മ'യുടെ പ്രത്യേക ദൗത്യസംഘം; ഗണേശും മുകേഷും സിദ്ദിഖും ടീമിലെ പ്രധാനികൾ; സ്ത്രീവേഷം കെട്ടി 'സരിത'യെ കണ്ട പ്രദീപും സജീവം
അർജുൻ സി വനജ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന നടൻ ദിലീപിനെ രക്ഷിക്കാനായി താരസംഘടനയായ അമ്മയുടെ പ്രത്യേക ടീം പ്രവർത്തിക്കുന്നതായി സൂചന. രണ്ട് ഭരണകക്ഷി എംഎൽഎ മാരായ കെബി ഗണേശ് കുമാറും മുകേഷും സിദ്ദീഖും നേതൃത്വം കൊടുക്കുന്ന ടീമിൽ മറ്റ് പല പ്രബല താരങ്ങളും ഉണ്ടെന്നാണ് സിനിമ ചില വിശ്വസനീയമായ സിനിമ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഈ സംഘത്തിന്റെ ഇടപെടൽ പരിധി വിടുന്നുണ്ടോ എന്നും സശയം സജീവാണ്. അതിനിടെ താരങ്ങളുടെ ജയിൽ സന്ദർശനം ദിലീപിന്റെ പുറത്തിറങ്ങാനുള്ള ശ്രമത്തിന് തിരിച്ചടിയകുമെന്നാണ് അഡ്വക്കേറ്റ് രാം കുമാറിന്റെ വിലയിരുത്തൽ. ഗണേശ് കുമാറിന്റെ ജയിൽ സന്ദർശനം ദിലീപിന്റെ കാര്യം കഷ്ടത്തിലാക്കിയെന്നാണ് നിഗമനം.
അമ്മയിലെ മുതിർന്ന അംഗങ്ങളുടെ നിർദ്ദേശ പ്രകാരമാണ് ഗണേശ് കുമാറും മുകേഷും സിദ്ദീഖും ദിലീപിനായി ചരടു വലികൾ നടത്തുന്നത്. ഇതിനിടെ കാവ്യയുടെ ജാമ്യ ഹർജിയിൽ കോടിയേരിയുടെ മകൻ ബിനീഷിനെതിരെ പരോക്ഷ പരാമർശമെത്തിയത് ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. സിപിഎമ്മിനെ സ്വാധീനിച്ച് കാര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം ഇതോടെ പാളിയെന്ന് നിഗമനത്തിലാണ് മുകേഷ്. അതുകൊണ്ട് തന്നെ നിയമ പോരാട്ടം ശക്തമാക്കും. സുപ്രീംകോടതിയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ഈ സംഘത്തിന്റെ തീരുമാനം.
അഡ്വ രാമൻപിള്ളയെ വിശ്വാസത്തിലെടുക്കുന്ന ഈ സംഘം എന്നാൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക സംഘവുമായി കഴിഞ്ഞ ആഴ്ച വീണ്ടും ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി ചർച്ച നടത്തിയെന്നാണ് വിവരം. കേസ് ശരിയായ ദിശയിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് രാംജട്ട് മലാനിയുടെ മകൻ മഹേഷ് ജഡ് മലാനി അറിയിച്ചു. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കാനാണ് ഈ സംഘത്തിന് മഹേഷ് ജട്ട് മലാനി നൽകിയിരിക്കുന്ന നിയമോപദേശം.
കേസിന്റെ ഇപ്പോഴത്തെ നടത്തിപ്പിനായി പണമൊഴുക്കുന്നത് ഈ സംഘം തന്നെയാണ്. അച്ഛന്റെ ശ്രദ്ധത്തിനായി ദിലീപിനെ പുറത്തിറക്കി സഹാനുഭൂതി സൃഷ്ടിച്ചതിന് പിന്നിലും ഇവരുടെ നീക്കങ്ങൾ തന്നെയാണെന്നാണ് വിവരം. അഡ്വ രാമൻപിള്ളയെ ഏൽപ്പിക്കാനിരുന്ന നാദിർഷയുടെ വക്കാലത്ത് മറ്റൊരു അഭിഭാഷകനെ ഏൽപ്പിച്ചതിന് പിന്നിലും ഗണേശ് കുമാറിന്റെ നീക്കങ്ങളാണെന്നാണ് സൂചന. അഡ്വ രാജീവ് ഗണേശ് കുമാറുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്.
കഴിഞ്ഞ ദിവസം ജസ്റ്റിസ്സ് ഉബൈദിന്റെ ബഞ്ചിന് മുന്നിൽ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ, അന്വേഷണ സംഘത്തിനെതിരെ കോടതി വിമർശനം ഉന്നയിച്ചതും ഈ സംഘത്തിന്റെ വിജയമായിട്ടാണ് ഇവർ കണക്കാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാവ്യമാധവന്റെ മുൻകൂർ ജാമ്യാപേക്ഷയും അഡ്വ രാജീവിനെ ഏൽപ്പിക്കാമെന്നാണ് ഗണേശ് കുമാറിന്റെ സംഘം ആവശ്യപ്പെട്ടത്. എന്നാൽ അനൂപ് രാമൻപിള്ള അസോസിയേറ്റ്സിനെ വിശ്വാസത്തിലെടുക്കുകയായിരുന്നു.
എന്നാൽ ദിലീപിനെ നടന്മാർ നിരന്തരം ജയിലിൽ പോയി സന്ദർശിക്കുന്നത് കേസിന് തിരിച്ചടിയാകുമെന്നാണ് രാമൻപിള്ള അസോസിയേറ്റ്സിന്റെ വിലയിരുത്തൽ. ഇക്കാര്യം ദിലീപിന്റെ സഹോദരൻ അനൂപിന്റെ അടുത്ത രാമൻപിള്ള തന്നെ പല തവണ ആവർത്തിച്ചതാണ്. എന്നാൽ അനൂപിനോട് പോലും ആലോചിക്കാതെയാണ് പലരും നടനെ ജയിൽ കാണാനായി അപേക്ഷ സമർപ്പിക്കുന്നത്. ഇക്കാര്യത്തിൽ അനൂപ് ചില താരങ്ങളോട് കടുപ്പിച്ച് സംസാരിച്ചതായും വിവരമുണ്ട്. മിക്ക ദിവസങ്ങളിലും രാത്രി വളരെവൈകിയും അഡ്വ രാമൻപിള്ളയുടെ ഓഫീസിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ പഠനങ്ങളാണ് നടക്കുന്നത്. ചില ദിവസങ്ങളിൽ അനൂപും ഇവിടെ രാത്രി വൈകുന്നത് വരെ ചിലവഴിക്കാറുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചില നിർണ്ണായക തീരുമാനങ്ങളെടുക്കാനാണ് ദിലീപിനെ ആലുവ സബ് ജയിലിൽ ഗണേശ് കുമാർ കണ്ടെതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഗണേശ് കുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റ് പ്രദീപാണ് കേസിന്റെ നടത്തിപ്പ് ഇപ്പോൾ നേരിട്ട് വഹിക്കുന്നതെന്നുമാണ് ചില സിനിമ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികൾ നടക്കുന്ന മിക്ക അവസരങ്ങളിലും ഇദ്ദേഹവും കോടതി മുറിക്കുള്ളിൽ എത്താറുള്ളതായി കൊച്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.
സോളാർ കേസുമായി ബന്ധപ്പെട്ട് ഗണേശ് കുമാറിന്റെ കേസ് നടത്തിപ്പിന്റെ ചുമതല പ്രദീപിനായിരുന്നു. പ്രദീപ് സ്ത്രീ വേഷം കെട്ടി സരിത എസ് നായരെ അട്ടക്കുളങ്ങര ജയിലിലെത്തി കണ്ടതായും അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. സരിതയുടെ അമ്മയ്ക്കൊപ്പമാണ് ഇയാൾ സ്ത്രീവേഷത്തിൽ പോയത്. 22 പേജുള്ള സരിതയുടെ കത്തിൽ നിന്ന് ചില പേരുകൾ ഒഴിവാക്കണെന്ന് പ്രദീപ് ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് പിന്നീട് 4 പേജായി ചുരുങ്ങിയതെന്നും ആരോപണങ്ങളുണ്ടായിരുന്നു. വിഷയത്തിൽ സോളാർ കമ്മീഷന് മുമ്പാകെ 2015 ജൂലൈ പത്ത് മൊഴി നൽകിയിരുന്നു.
കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഇപ്പോൾ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. തുടർന്ന് കേസിൽ കാവ്യയ്ക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണം നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി ഹർജി സെപ്റ്റംബർ 25 ലേക്ക് മാറ്റി. കാവ്യാ മാധവൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷൻ ഇക്കാര്യം സംബന്ധിച്ച് കോടതിയിൽ അറിയിച്ചത്. കാവ്യാമാധവൻ കേസിൽ സാക്ഷിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ഇവരെ ചോദ്യം ചെയ്തിരുന്നെന്നും ഈ ഘട്ടത്തിൽ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
ദിലീപിനെ കേസിൽ കുടുക്കിയതുപോലെ തന്നെയും പൊലീസ് കേസിൽ പ്രതിയാക്കാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കാവ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ കാക്കനാട്ടെ സഹോദരന്റെ വസ്ത്രശാലയിലും മാതാപിതാക്കളുടെ വെണ്ണലയിലെ വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയെന്നും കാവ്യയുടെ ഹർജിയിൽ പറയുന്നുണ്ട്. ഇതിനൊപ്പമാണ് ബിനീഷ് കോടിയേരിക്കെതിരെ ആരോപണം ഉയർത്തിയത്. ഈ നീക്കം പാളിയെന്നാണ് സിനിമാക്കാരുടെ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍