'എന്തിന് വീണ്ടും വന്നു'പരാമർശം ദിലീപിനേറ്റ കനത്ത പ്രഹരം! കുറ്റപത്രം സമർപ്പിക്കും മുമ്പ് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ; ഇനി പ്രതീക്ഷ 90 ദിവസം കഴിഞ്ഞുള്ള സ്വാപാധിക ജാമ്യത്തിൽ മാത്രം; അവശേഷിക്കുന്ന കണ്ണികൾ കൂട്ടിക്കെട്ടി അന്വേഷണം അവസാനിപ്പിക്കാൻ പൊലീസും; പുറത്തുവന്നതിലും കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് സൂചന; ജയിലിൽ കഥയെഴുത്ത് തുടർന്ന് ജനപ്രിയൻ!
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന് അടുത്തെങ്ങും ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചേക്കില്ലെന്ന് സൂചന. ഇക്കാര്യമാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് ദിലീപിന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, വീണ്ടും എന്തിനു വന്നു എന്ന ചോദ്യം തന്നെ ദിലീപിന്റെ അടുപ്പക്കാരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന വ്യക്തമായ സൂചനയാണ് കോടതി നൽകിയതും. നേരത്തതെ അന്വേഷണത്തിൽ നിന്നും കേസിനെ സ്വാധീനിക്കാൻ പോന്ന മറ്റെങ്കിലും പുതിയ കാര്യം നടന്നിട്ടുണ്ടോ എന്നതാണ് കോടതിയുടെ ചോദ്യം. അത്തരത്തിൽ ഒരു പുരോഗതിയും ഇപ്പോൾ കേസിൽ ഉണ്ടായിട്ടില്ല. നിലവിലെ തെളിവുകൾ എല്ലാം തന്നെ ജനപ്രിയ നായകന് എതിരായാണ്. അതുകൊണ്ട് തന്നെ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിൽ നിന്നും അനുകൂല വിധി താരത്തിന് ലഭിക്കാനുള്ള സാധ്യത കുറവാണ്.
സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് കൃത്യമായ നിലപാടുകൾ തന്നെ സ്വീകരിക്കുകയാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ പതിവ്. നിലവിൽ പൊലീസ് സമർപ്പിച്ച തെളിവുകളെ മുഖവിലയ്ക്കെടുത്താണ് കോടതി മുന്നോട്ടു പോകുന്നത്. അതുകൊണ്ടാണ് താരത്തിന് ജാമ്യം ലഭിക്കാത്തതും. ഇപ്പോഴത്തെ നിലയിൽ 26ന് കേസ് വീണ്ടും പരിഗണിക്കുന്ന കോടതി സർക്കാറിന്റെ ഭാഗം വിശദീകരിക്കാൻ ആവശ്യപ്പെടും. സർക്കാർ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർക്കാതിരുന്നാലോ മറിച്ച് കേസിൽ കേസിൽ സ്വാധീനിക്കത്തക്ക വിധത്തിൽ പുതിയ സംഭവങ്ങളോ ഉണ്ടാകണം. എങ്കിൽ മാത്രമേ പ്രതിഭാഗത്തിൽ പ്രതീക്ഷയുള്ളൂ.
ഈ നിലയിൽ ദിലീപിന്റെ ജയിൽ വാസം 90 ദിവസത്തേക്ക് നീണ്ടു പോകാനാണ് സാധ്യത. ഒക്ടോബർ എട്ടിന് ദിലീപിനെ അറസ്റ്റു ചെയ്തിട്ട് 90 ദിവസമാകും. ഈ അവസരത്തിൽ സ്വാഭാവിക ജാമ്യത്തിന് അവസരം ഉണ്ട്. എന്നാൽ, അതിന് മുമ്പ് തന്നെ കേസിൽ കുറ്റപത്രം സമർപ്പിച്ച് ദിലീപിന് പൂട്ടാനാകും പൊലീസിന്റെ ശ്രമം. അതിന് കാരണങ്ങൾ ഏറെയുണ്ട് താനും. ജാമ്യാപേക്ഷയിൽ എഡിജിപി സന്ധ്യയ്ക്കും അന്വേഷണ സംഘത്തിനും എതിരായാണ് ദിലീപിന്റെ പരാമർശം ഉള്ളത്. അതുകൊണ്ട് തന്നെ കേസിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന കർശനമായ നിലപാടിലാണ് അന്വേഷണ സംഘം. കൂടാതെ സി.പി.എം നേതാവിന് എതിരായ പരാമർശങ്ങളും തെറ്റായ കാര്യങ്ങളാണെന്നാണ് പൊതുവിലയിരുത്തൽ.
ഇപ്പോഴത്തെ നിലയിൽ അന്വേഷണം ഉടനടി പൂർത്തിയാകാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ ദിലീപിന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. നാദിർഷായെ ചോദ്യം ചെയ്തതിൽ നിന്നും ഏതാണ്ട് എല്ലാം കാര്യങ്ങളും പൊലീസിന് പിടികിട്ടിയിട്ടുണ്ട്. തെളിവുകൾ വ്യക്തമായി ശേഖരിക്കുകയും അവശേഷിക്കുന്ന തെളിവുകൾ കൂട്ടിക്കെട്ടുകയും മാത്രമാണ് ഇനി അന്വേഷണ സംഘത്തിന് അവശേഷിക്കുന്ന കാര്യം. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതായി സൂചന. ഒക്ടോബർ പത്തിനുമുമ്പ് കുറ്റപത്രം നൽകിയേക്കും. ഏതാനും കണ്ണികൾകൂടി കൂട്ടിയിണക്കിയാൽ അന്വേഷണത്തിനു തിരശ്ശീലവീഴും.
ജാമ്യാപേക്ഷയുടെ ഘട്ടത്തിൽ ആവശ്യമായ തെളിവുകൾ മാത്രം നൽകുന്ന തന്ത്രമാണ് ഇതുവരെ പൊലീസ് സ്വീകരിച്ചു പോന്നത്. അങ്കമാലി കോടതിയിൽ വീണ്ടും ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ച വേളയിലാണ് പൊലീസ് ദിലീപ് രമ്യാനമ്പീശന്റെ വീട്ടിലേക്ക് വിളിച്ച വിവരവും വെളിപ്പെടുത്തിയത്. മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ചോഫ് ആയതിനാൽ വീട്ടിലെ നമ്പറിലേക്കു വിളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ തന്നയാൾ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെട്ട നടിയെ വിളിക്കുമെന്ന് ആക്രമണസമയത്ത് സുനി നടിയോട് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും രമ്യാനമ്പീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്നും പൊലീസ് വ്യക്തമാക്കി. രാത്രി 12.30 വരെ ദിലീപ് പലരെയും വിളിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സംശയകരമായ വിളികളുണ്ടെന്ന് പൊലീസ് പറയുന്നു.
നാദിർഷ ചില കാര്യങ്ങൾ മറച്ചുവയ്ക്കുന്നതായും പൊലീസിന് സംശയമുണ്ട്. പല സാക്ഷിമൊഴികളിൽനിന്ന് സ്ഥിരീകരിച്ച വിവരങ്ങൾ നാദിർഷ അറിയില്ലെന്ന് പറയുന്നതായാണ് സൂചന. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനിൽ സുനിയെത്തി 25,000 രൂപ നാദിർഷയുടെ കൈയിൽനിന്ന് കൈപ്പറ്റിയെന്ന വിവരമാണ് ഇതിലൊന്ന്.
ഇത് പൊലീസ് സ്ഥിരീകരിച്ചതാണ്. രണ്ടുതവണയായി 18 മണിക്കൂറോളം ചോദ്യംചെയ്തിട്ടും നാദിർഷ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പൊലീസ് കുറ്റപ്പെടുത്തുന്നു. നാദിർഷയുടെ ഫോണിലേക്ക് ചിലർ വിളിച്ചെന്ന് ദിലീപുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് രണ്ടുപേരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ഓരോതവണ ജാമ്യാപേക്ഷ വരുമ്പോഴും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തുന്ന മറുവാദങ്ങൾ സമർപ്പിക്കുന്ന രീതിയാണ് പൊലീസ് ഇതുവരെ സ്വീകരിച്ചത്. നടി ആക്രമിക്കപ്പെട്ടതിനുശേഷം ദിലീപ് നൽകിയ ഒരു അഭിമുഖത്തിലെ പല വിവരങ്ങളും അന്വേഷണത്തിന് സഹായമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ അന്വേഷണോദ്യോഗസ്ഥരെ കുറ്റപ്പെടുത്താതിരുന്ന ദിലീപ്, പ്രതിയായതിനുശേഷം നേരേ വിപരീതമായി സംസാരിച്ചുവെന്നും അവർ വിലയിരുത്തുന്നു.
50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലാണെന്നും ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും കോടതിയെ സ്വാധീനിക്കാൻ സാധ്യതയില്ല. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ ദിലീപ് നൽകിയ രണ്ടു ജാമ്യാപേക്ഷകളും തള്ളയത് ജസ്റ്റിസ് സുനിൽ തോമസ് തന്നെയായിരുന്നു. അതേസമയം കോടതിയിൽ നിന്നും പ്രതികൂല പരാമർശം ഉണ്ടായെങ്കിലും അതിൽ ദുഃഖിച്ചിരിക്കാൻ ദിലീപ് തയ്യാറല്ലെന്നാണ് ജയിൽ വാർഡൻ പറയുന്നത്. അഴിക്കുള്ളിൽ കിടന്ന് കഥയെഴുത്ത് തുടരുകയാണ് അദ്ദേഹം.
അങ്കമാലി കോടതി ജാമ്യം നിഷേധിച്ച വാർത്ത ദിലീപിനെ വാർഡൻ അറിയിക്കുമ്പോൾ ജനപ്രിയ നായകൻ സെല്ലിനുള്ളിൽ കമഴന്നിരുന്ന് എഴുതുകയായിരുന്നു. കഥയ്ക്ക് പേരിട്ടില്ലെങ്കിലും പകുതിയോളം പൂർത്തിയായി എന്നാണ് ലഭിക്കുന്ന വിവരം. സിനിമയിലേക്ക് കഥ എഴുതാനായി ദീലീപ് ഇതിനകം 50 ലധികം പേപ്പറുകൾ ജയിലിലെ വെൽഫെയർ ഓഫീസറിൽ നിന്നും ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. കഥാതന്തു എന്തെന്ന് സഹ തവുകാരോടോ വാർഡന്മാരോടോ വെളിപ്പെടുത്തിയിട്ടില്ല. ജയിൽ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ ദിലീപിന്റെ ജീവിത കഥയാണോ എന്ന സംശയം ചില വാർഡന്മാർക്ക് ഉണ്ട്. എന്തായലും കഥയും തിരക്കഥയും സംവിധാനവും ദിലീപ് തന്നെ നിർവ്വഹിക്കുന്ന സിനിമയിൽ ദിലീപ് തന്ന നായക വേഷം കൈകാര്യം ചെയ്യുമെന്ന ഉറപ്പിച്ചതു പോലെയാണ് താരത്തിന്റെ ജയിലിലെ ഇടപെടൽ.
പഴയതു പോലെ ഖിന്നനായി കഴിച്ചു കൂട്ടാതെ ചില പൊടിതമാശകൾ ഒക്കെ പറഞ്ഞു നടക്കുന്ന ദിലീപ് എഴുത്തു കഴിഞ്ഞാൽ കൂടുതലും വായനയ്ക്കാണ് മാറ്റിവെയ്ക്കുന്നത്. മലയാളത്തിലെ മികച്ച കഥകളും തിരക്കഥകളും വാങ്ങി ജയിലിൽ എത്തിക്കാൻ ദിലീപ് തന്നെ അനുജനോടു പറഞ്ഞിട്ടുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് അറിയുന്നത്. വെള്ളെഴുത്തിന്റെ തുടക്കത്തിലുള്ള അസ്വസ്ഥതകൾ അലട്ടുന്നതിനാൽ കണ്ണട വച്ചാണ് ദിലീപ് വായിക്കുന്നതും എഴുതുന്നതും. സെല്ലിനുള്ളിൽ ബ്ലാങ്കറ്റിൽ പത്രം വിരിച്ചാണ് എഴുത്ത്. കുറച്ചു കഴിയുമ്പോൾ കഴുത്തു വേദനയും മുതുക് വേദനയും അനുഭവപ്പെടുന്നതിനാൽ സെല്ലിന് പുറത്ത് എഴുതാൻ പറ്റിയ ഒരു സാഹചര്യം ഒരുക്കി തരണമെന്ന് ദിലീപ് ജയിൽ അധികൃതരോടു ആവിശ്യപ്പെട്ടിട്ടുണ്ട്.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി നടത്തിയത് ശ്രദ്ധേയ നിരീക്ഷണങ്ങൾ
- ജീവനക്കാരെ മർദിച്ച അജി ഫിലിപ്പിന്റെ ഫ്യൂസൂരി അടൂർ പൊലീസ്
- ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും
- ലൈഫ് മിഷൻ അഴിമതിക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക കോടതി
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്