'തെണ്ടികളുടെ ദൈവം' പ്രയോഗം പാദമുദ്ര സിനിമയിൽ മോഹൻലാൽ ഉപയോഗിച്ചത്; 'കേരള എക്സ്പ്രസിൽ' ഉപയോഗിച്ചത് അഗതികളോട് കാരുണ്യം കാട്ടുന്നുവെന്ന നിലയിൽ; വിവാദമാക്കുന്നത് ഓച്ചിറ ക്ഷേത്രത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്ത ഹൈന്ദവ തീവ്രവാദികൾ; സൈബർ ആക്രമണങ്ങൾക്കിടെ കൈരളി ടിവി അവതാരകൻ ബിജു മുത്തത്തി മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നു
അരുൺ ജയകുമാർ
തിരുവനന്തപുരം: കൈരളി ടിവിയിലെ 'കേരള എക്സ്പ്രസിലെ' 'തെണ്ടികളുടെ ദൈവം' എന്ന പരിപാടി പൂർണ്ണമായും കാണാത്തവരാണ് വിമർശനവും വധഭീഷണിയുമായി രംഗത്ത് വരുന്നതെന്നും ആ തലക്കെട്ട് മാത്രം അടർത്തിയെടുത്താണ് വിമർശനമെന്നും പരിപാടിയുടെ അവതാരകൻ ബിജു മുത്തത്തി. സർവ്വമത കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ് ഓച്ചിറ ആൽത്തറ. അവിടുത്തെ അമ്പലത്തെക്കുറിച്ച് തെണ്ടികളുടെ ദൈവം എന്ന പേരിൽ പരിപാടി അവതരിപ്പിച്ച ചാനൽ അവതാരകൻ ബിജു മുത്തത്തിക്കെതിരെ വധഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു മാധ്യമപ്രവർത്തകൻ. തെണ്ടിയെന്നാൽ തേടുന്നവനെന്നാണ് അർഥം. അവിടെ വരുന്നത് അഭയവും ആശ്രയവും തേടി നിരവധിപേരാണ്. ഈ അവസ്ഥ നേരിൽ കണ്ടാൽ പിന്നെ ഒരു സംഘപരിവാറുകാരനും വിമർശനവുമായി മുന്നോട്ട് വരില്ലെന്നും ബിജു പറയുന്നു.
സംഘപരിവാർ അനുകൂലികളിൽ നിന്നും ഫേസ്ബുക്ക് വഴിയും ഫോൺ വഴിയും ഭീഷണി സന്ദേശങ്ങൾ വരുന്നു. കൊല്ലം ഓച്ചിറയിൽ അഗതികൾക്ക് സംരക്ഷണം നൽകുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള പരിപാടിയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. 'തെണ്ടികളുടെ ദൈവം' എന്ന് പരാമർശിക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകളിൽ നിന്നാണ് ബിജുവിന് ഭീഷണി സന്ദേശങ്ങൾ കൂടുതലും വരുന്നത്. പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ തുടർച്ചയായി ഫോൺ കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. ആദ്യം കാര്യമായി എടുത്തില്ലെന്നും എന്നാൽ തുടർച്ചയായി ഭീഷണി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡിജിപിക്ക് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബിജു മുത്തത്തി മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ ഇത്തരം ഭീഷണികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ആർ സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര (1988) എന്ന ചിത്രത്തിൽ ലാലിന്റെ കഥാപാത്രമായ മാതു പണ്ടാരവും മാള അരവിന്ദന്റെ കഥാപാത്രമായ കുട്ടപ്പനും തമ്മിലുള്ള സംഭാഷണമാണ് ബിജു ഉപയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയും ബിജുവിനും കൈരളി ടിവിക്കുമെതിരെ, ഹിന്ദുക്കളെ അപമാനിച്ചു എന്ന പേരിൽ വലിയ പ്രചാരണവും സംഘപരിവാർ ഗ്രൂപ്പുകൾ നടത്തുന്നുണ്ട്. പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രം പഴയ ബുദ്ധമത കേന്ദ്രമായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. സംഘപരിവാറിന് ഒട്ടും കേൾക്കാൻ താൽപര്യമില്ലാത്ത ചരിത്രം പറയുന്നതും അവരെ അലോസരപ്പെടുത്തുന്നുണ്ടാകാമെന്നും ബിജു പറയുന്നു. അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്:
കേരള എക്സ്പ്രസ് എന്ന പരിപാടിയെക്കുറിച്ച്
കേരള എക്സ്പ്രസ് ഈ ആഴ്ച അതിന്റെ 7ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2011 സെപ്റ്റംബർ 20നാണ് ഈ യാത്രാ പരിപാടി കൈരളി ടിവിയിൽ ആരംഭിക്കുന്നത്. അന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. 108 വർഷം പ്രായമുള്ള ഒരു റെയിൽ പാത നിർത്തൽ ചെയ്യുകയാണ്. പുനലൂർ ചെങ്കോട്ട പാത. അതാണ് അന്ന് മനസ്സിലേക്ക് വന്നത്. ഇത്രയും കാലം കേരളത്തിലേയും തമിഴ്നാട്ടിലേയും ജനങ്ങൾ സഞ്ചരിച്ചിരുന്ന ആ മനോഹരമായ പാത നിർത്തലാക്കുകയാണ്. ആ ഒരു വൈകാരികത ഉൾക്കൊണ്ട് കൊണ്ടാണ് ഇങ്ങനെയരു പേര് നൽകിയത്. അന്ന് ആ പാതയിൽ നടന്ന അവസാനത്തെ യാത്. അവസാനമായി ആ പാതയിൽ യാത്ര ചെയ്യാനായി മാത്രം നിരവധിപേരാണ് എത്തിയത്. അങ്ങനെയാണ് കേരളത്തിലെ മുഖ്യധാരയിലേക്ക് വരാത്ത എന്നാൽ നമ്മുടെ സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന. വ്യത്യസ്തമായ പല തരം മനുഷ്യ ജീവിതങ്ങളും, ഒറ്റയായി നിൽക്കുന്ന മനുഷ്യർ വ്യത്യസ്തമായ സാമൂഹിക ജീവിതം എന്നിവയൊക്കെയാണ് ആ പരിപാടിയുടെ പിന്നിൽ.
ഓച്ചിറയിലെ അമ്പലത്തിലേക്കും ആൽത്തറയിലേക്കും എത്തിയതിനെക്കുറിച്ച്
വ്യത്യസ്തമായ ജനസഞ്ചയത്തെ തേടിയുള്ള യാത്രയാണ് ഓച്ചിറയിലേക്കും എത്തിച്ചത്. ഒരു വിശാലമായ മൈദാനമാണ് ആദ്യം കാണുക. സാധാരണ ക്ഷേത്ര സങ്കൽപ്പങ്ങളുമായി ചേർന്ന് നിൽക്കുന്ന ഒന്നല്ല അവിടുത്തേത്. ഒന്നോ രണ്ടോ ആൽത്തറകൾ അവിടെയെല്ലാം അഗതികളാണ്. പല മേഖലകളിൽ നിന്നും എത്തുന്നവർ. കൈയില്ലാത്തവർ, കാലില്ലാത്തവർ, കുഷ്ടരോഗികൾ തുടങ്ങി എല്ലാവരും നമ്മുടെ നേരെ കൈ നീട്ടുകയാണ്. നമ്മൾ അങ്ങോട്ട് കയറുമ്പോളേ ഒരു 50 പേർ നമ്മുടെ നേർക്ക് കൈനീട്ടും. വീടും വീട്ടുകാരും ഉപേക്ഷിക്കപ്പെട്ട അത്രയധികംപേർ ആ കാഴ്ച മനസ്സിനെ വല്ലാതെ പൊള്ളിക്കും.ഇത്രയും അധികം പേർക്ക് ആശ്രയമാകുന്ന ആ ക്ഷേത്രം ശരിക്കും പറഞ്ഞാൽ ഒരു അൽഭുതമാണ്.
ഓച്ചിറയിലെ ആ ക്ഷേത്രത്തിനും വലിയ പ്രത്യേകതകളഴാണുള്ളത്. വിവിധ മതവിഭാഗത്തിൽ പെട്ടവരാണ് അവിടെയെത്തുന്നത്. പിന്നെ ഭഗവാനും മേൽക്കൂരയൊന്നും ഇല്ല പ്രതിഷ്ഠയില്ല. മുസ്ലിം ക്രൈസ്തവ മതവിഭാഗത്തിൽ പെട്ടവരും അവിടെ എത്തുന്നുണ്ട്. ഒരുപക്ഷേ അവിടെയെത്തുന്ന മനുഷ്യരെപ്പോലെ തന്നെയാണ് അവിടത്തെ ദൈവവും. പ്രത്യേക മേൽക്കൂരയൊന്നുമില്ല. കിടക്കാനിടമില്ലാത്ത മനുഷ്യനും ദൈവവുമൊക്കെ ചേർന്നുള്ള ഒരു അവസ്ഥയാണ്. ഈ ആളുകൾക്കെല്ലാം അവിടത്തെ സംഘാടകർ മരുന്നും ഭക്ഷണവും നൽകുന്നുണ്ട്.
തെണ്ടികളുടെ ദൈവം എന്ന പേരിന് പ്രമേയമായത് ആർ സുകുമാരന്റെ പാതമുദ്ര എന്ന ചിത്രമാണ്. മോഹൻലാൽ നായകനായ അദ്ദേഹത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾക്ക് സാകഷ്യം വഹിച്ച ആ ചിത്രത്തിൽ മോഹൻലാലും മാളയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം മനസ്സിലുടക്കിയപ്പോഴാണ് ഈ പേര് പെട്ടന്ന് മനസ്സിൽ വന്നത്. മാള അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നുണ്ട് ഈ ദൈവത്തിന് തെണ്ടികളെയായിരിക്കും ഇഷ്ടം എന്ന് പറയുന്നുണ്ട്. അപ്പോൾ മോഹൻലാൽ പറയുന്നുണ്ട് ഒരർഥത്തിൽ എല്ലാവരും തെണ്ടികളാണെന്ന്. അപ്പോൾ സമൂഹത്തിൽ അത്രയും അവഗണിക്കപ്പെട്ടവർക്ക് ആശ്രയമാകുന്നതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു പേരിലേക്ക് എത്തിയത്.
ജനങ്ങൾ ഈ ടൈറ്റിൽ പ്രേക്ഷകർ എങ്ങനെ ഉൾക്കൊള്ളുമെന്നാണ് കരുതിയത്?
ആ പരിപാടി മുഴുവൻ കാണുകയും ആ മനുഷ്യർ അവിടെ അനുഭവിക്കുന്ന കാര്യങ്ങൾ കണ്ടാൽ അത്തരം വിമർശനം ഉണ്ടാവില്ല. പക്ഷേ ഈ പരിപാടിയിൽ നിന്നും അത് മാത്രം അടർട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവതാരകൻ പറയുന്നു.ആ വാക്കുകൾ മാത്രം അടർത്തിയെടുത്ത് വായിച്ചാൽ അവഹേളിക്കുന്നുവെന്ന് മാത്രമേ തോന്നുകയുള്ളു. പക്ഷേ പരിപടിക്കുള്ളിൽ അവിടുത്തെ മനുഷ്യരോടും അമ്പലത്തോടും ചേർന്ന് നിൽക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. തെണ്ടി എന്ന വാക്ക് പോലും അത്ര വലിയ തെറ്റില്ല. തെണ്ട് എന്നാൽ തേടുന്നവനെന്നാണ് അർഥം.അനുഗ്രഹം, ഭക്ഷണം, പണം, താമസിക്കാനിടം അങ്ങനെ പലതും തേടാം. വഴിമുട്ടിയ ആളുകൾ തേടുന്ന കാര്യങ്ങളെ കുറിച്ച് അത്തരത്തിൽ പറഞ്ഞ് കാര്യമാണ് തെണ്ടി എന്ന വാക്ക് മാത്രം എടുത്ത് പർവ്വതീകരിച്ച് കാണിക്കുന്നത് വേറെ ഉദ്ദേശമുള്ളത്കൊണ്ടാണ്.
പല ഹൈന്ദവ തീവ്രവാദികളും ആഗ്രഹിക്കുന്നത് പോലെ അങ്ങോട്ട് പ്രവേശിക്കാനായിട്ടില്ല എന്നാതാണ് ഇപ്പോൾ ഇത്തരത്തിൽ വ്യാഖ്യാനം നൽകുന്നതിന്റെ പിന്നിൽ. 'ഈ ക്ഷേത്രപരിസരത്ത് ഹൈന്ദവ തീവ്രവാദികൾക്ക് ഇതുവരെ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെ''ന്ന് ബിജു പറയുന്നു. ''ഇടതുപക്ഷ അനുഭാവികൾ ഉള്ള ജനകീയ സമിതിയാണ് ''ക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇതിൽ ഹൈന്ദവ തീവ്രവാദികൾ അസ്വസ്ഥരാണ്. പല തരം പ്രചാരണങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ആൽമരം വീഴാൻ കാരണം ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കുന്ന ജനകീയ സമിതിയാണെന്ന് വരെ അവർ പറയുന്നു. പാദമുദ്രയിൽ ആർ സുകുമാരൻ ഉപയോഗിച്ച ഒരു പ്രയോഗമാണിത്. ഏറ്റവും താഴെത്തട്ടിലുള്ള, നിരാലംബരായ മനുഷ്യരെക്കുറിച്ച് വളരെ നല്ല രീതിയിൽ തന്നെയാണ് തെണ്ടികൾ എന്ന വാക്ക് ഉപയോഗിക്കുന്നത്. ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള, ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരെക്കുറിച്ചാണ് പറയുന്നത്.
അഗതികളോട് കാരുണ്യം കാട്ടി ഈ ക്ഷേത്രം ഒരു അഭയ സ്ഥാനമായി മാറുന്നതിനെക്കുറിച്ചായിരുന്നു പരിപാടി. ഈ പരിപാടി കാണാതെയും അതിന്റെ ഉള്ളടക്കം എന്താണെന്ന് മനസിലാക്കാതെയുമാണ് ഇത്തരക്കാർ ഭീഷണിയുമായി വരുന്നത്. വിശ്വാസികളെ തെണ്ടികൾ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്ന് പറഞ്ഞ് എന്റെ ഫോട്ടോയും ഫോൺ നമ്പറും ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്- ബിജു പറഞ്ഞു.
ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിന് പിന്നിലെ ഉദ്ദേശം പ്രദേശം കൈയടക്കുകയെന്നത് തന്നെയാണ്. ഇവിടെ അഗതികൾ വരുന്നത് സംഘപരിവാർ തീവ്രവാദികൾക്ക് അത്ര ഇഷ്ടമുള്ള കാര്യവുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ഒരു ചിന്താഗതി കേരള സമൂഹത്തിൽക്കൂടി പടർത്തി മനുഷ്യനെ ചുരുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോയാൽ ഇനി ആ സിനിമ തന്നെ പ്രദർശിപ്പിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുമെന്നും ബിജു പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്