ജയരാജനെ മന്ത്രിയാക്കാതിരിക്കാൻ അരയും തലയും മുറുക്കി കോടിയേരി; ബന്ധുത്വ നിയമനം പാർട്ടിക്ക് തീരാകളങ്കമായെന്ന വാദം സമ്മേളന വേദികളിൽ സജീവമാക്കും; തോമസ് ചാണ്ടി രാജിവച്ചാലും പിണറായിയുടെ 'പഴയ വിശ്വസ്തനെ' കാബിനെറ്റിലെടുക്കാൻ അനുവദിക്കില്ല; കണ്ണൂർ പിടിക്കാനുള്ള സിപിഎമ്മിലെ കളികൾ ഇപിക്ക് തിരിച്ചടിയായേക്കും: ഇരട്ടനീതി ചർച്ചയാക്കി തിരിച്ചുവരാൻ മുൻ മന്ത്രിയും
തിരുവനന്തപുരം: വിജിലൻസ് നിയമോപദേഷ്ടാവിന്റെ ക്ലീൻ ചിറ്റുകിട്ടിയ മുന്‍മന്ത്രി ഇ.പി. ജയരാജന്റെ മന്ത്രിസ്ഥാനത്തിന് തടയിടാൻ ഔദ്യോഗിക വിഭാഗം നീക്കം തുടങ്ങി. പാർട്ടി സമ്മേളനത്തിന് ശേഷം മന്ത്രിസഭാ അഴിച്ചു പണി മുഖ്യമന്ത്രി മനസ്സിൽ കാണുന്നുണ്ട്. ചില മന്ത്രിമാർക്ക് പാർട്ടി ചുമതല ഏൽപ്പിക്കും. ഇതിനൊപ്പം സമ്മേളനത്തിൽ വിമർശന വിധേയരാകുന്നവരെ മാറ്റുകയും ചെയ്യും. കണ്ണൂരിൽ പാർട്ടിക്ക് പുതിയ സെക്രട്ടറിയെ വേണം. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ കണ്ണൂരിൽ നിന്നുള്ള ജയരാജൻ മന്ത്രിയാകുന്നതിനെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അംഗീകരിക്കുന്നില്ല. ഇത് കണ്ണൂരിൽ തന്റെ അപ്രമാധിത്വത്തിന് പ്രശ്നമാകുമെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ. അതിനാൽ ബന്ധുത്വ നിയമനത്തിന്റെ പേരിലുള്ള നടപടി പാർട്ടി സമ്മേളനത്തിൽ ശക്തമാക്കാനാണ് കോടിയേരിയുടെ നീക്കം. ഇതിലൂടെ ജയരാജന്റെ മോഹം തടയാനാണ് നീക്കം.
ജയരാജനെതിരായ റിപ്പോർട്ട വിജിലൻസിന്റെ പരിഗണനയിലാണ്. നിയമോപദേശം ആദ്യം വിജിലൻസ് ഡയറക്ടർ ലോകനാഥ് ബെഹ്റ അംഗീകരിക്കണം. തുടർന്ന് കേസ് അവസാനിപ്പിക്കുന്നതിന് വിജിലൻസ് നൽകുന്ന റിപ്പോർട്ട് കോടതി അംഗീകരിക്കണം. കോടതിയുടെ തീർപ്പിന് വിധേയമായേ ജയരാജൻ കുറ്റവിമുക്തനാകൂ. ഈ നടപടിക്രമങ്ങൾ വൈകിപ്പിക്കാനാണ് കോടിയേരിയുടെ ശ്രമം. ഇതിലൂടെ പാർട്ടി സമ്മേളനം കഴിയും വരെ ജയരാജൻ മന്ത്രിയാകില്ലെന്ന് ഉറപ്പിക്കാം. തോമസ് ചാണ്ടിക്കെതിരെ അതിരൂക്ഷമായ ആരോപണമാണ് ഉയരുന്നത്. ഏത് സമയം വേണങ്കിലും തോമസ് ചാണ്ടി രാജിവയ്ക്കാം. ്അങ്ങനെ വരുന്ന ഒഴിവ് എൻസിപിക്ക് നൽകേണ്ടതില്ല. കാരണം ഹണിട്രാപ്പിൽ കുടുങ്ങിയാണ് എൻസിപിയുടെ മറ്റൊരു എംഎൽഎ രാജിവച്ചത്. എകെ ശശീന്ദ്രനെ അതുകൊണ്ട് തന്നെ മന്ത്രിസഭയിൽ എടുക്കേണ്ട ആവശ്യവുമില്ല. ഇത് മനസ്സിലാക്കിയാണ് ജയരാജൻ മന്ത്രിമോഹം സജീവമാക്കുന്നത്.
ഇതിന് തടയിടാനാണ് നിയമോപദേശത്തിൽ തീരുമാനം എടുപ്പിക്കുന്നത് വൈകിപ്പിക്കുന്നതും. അഥിനിടെ സർക്കാരുമായി ചേർന്നുപോകുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബെഹ്റ നിയമോപദേശം നിരാകരിച്ചേക്കില്ലെന്ന സൂചനയുമുണ്ട്. എങ്കിലും ഈ നടപടികളൊക്കെ നിയമപരമായി ചോദ്യംചെയ്യപ്പെടുന്നവയുമാണ്. മേൽക്കോടതിയിലേക്കും കേസ് എത്താമെന്നിരിക്കേ വിജിലൻസ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ജയരാജന് കേസിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. നിലവിൽ മുഖ്യമന്ത്രി അടക്കം 19 മന്ത്രിമാരാണുള്ളത്. ആരും രാജിവെക്കാതെതന്നെ ജയരാജനെ ഉൾപ്പെടുത്താൻ തടസ്സമില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒരാളെ കുറച്ചാണ് ഇടതുമുന്നണി മന്ത്രിസഭ രൂപവത്കരിച്ചത്. അതുകൊണ്ട് തന്നെ ജയരാജനെ മന്ത്രിയാക്കുന്നത് മുൻ പ്രഖ്യാപിത നിലപാടിൽ വെള്ളം ചേർക്കുന്നതാണെന്ന് കോടിയേരി പറയുന്നു. അംഗസംഖ്യ കൂട്ടണമെങ്കിൽ അത് എൽ.ഡി.എഫ്. തീരുമാനിക്കണമെന്ന് സിപിഐ. വ്യക്തമാക്കിയിട്ടുണ്ട്.
ഭാര്യാസഹോദരി കൂടിയായ പി.കെ. ശ്രീമതി എംപി.യുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡി.യായി നടപടിക്രമം പാലിക്കാതെ നിയമിച്ചത് സ്വജനപക്ഷപാതമാണെന്നാണ് ജയരാജനെതിരായ കേസ്. നിയമനത്തെ വകുപ്പുസെക്രട്ടറി എതിർത്തിട്ടും മന്ത്രി ഉത്തരവിറക്കാൻ നിർദ്ദേശിച്ചതാണ് കേസിനു കാരണമായത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡി. നിയമനത്തിന് റിയാബ് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ് നിയമനം നടത്തേണ്ടതെന്ന സർക്കാർചട്ടവും ലംഘിക്കപ്പെട്ടു. ഇത് പാർട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കിയെന്നാണ് കോടിയേരി പറയുന്നത്. കണ്ണൂരിൽ പിണറായിയുടെ വിശ്വസ്തനായിരുന്നു ജയരാജൻ. ജില്ലയിലെ രണ്ടാമൻ കോടിയേരിയാണെങ്കിലും പ്രതാപം മുഴുവൻ ജയരാജനായിരുന്നു.
ബന്ധുത്വ നിയമന വിവാദത്തോടെ ജയരാജൻ ഉൾവലിഞ്ഞു. പിണറായിയുടെ ചാവേറാകാൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കുറഞ്ഞു. എങ്ങനേയും സ്വന്തം പക്ഷക്കാരനെ കണ്ണൂരിൽ ജില്ലാ സെക്രട്ടറിയാക്കാനാണ് കോടിയേരിയുടെ നീക്കം. മൂന്ന് ടേം മാനദണ്ഡം പൂർത്തിയാക്കിയ പി ജയരാജൻ സ്ഥാനം ഒഴിയേണ്ടതുണ്ട് എന്നതിനാലാണ് ഇത്. നിലവിലെ സാഹചര്യത്തിൽ പിണറായി തന്നെയാകും അന്തിമ തീരുമാനം എടുക്കുക. ഇത് അട്ടിമറിക്കാനാണ് പിണറായി ഗ്രൂപ്പിൽ ഭിന്നതയുണ്ടാക്കാൻ കോടിയേരി ശ്രമിക്കുന്നത്. അതിനിടെയാണ് ജയരാജനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് എത്തിയത്. കണ്ണൂരിൽ നിന്ന് ഇപി ജയരാജൻ കൂടി മന്ത്രിയായാൽ തനിക്ക് സ്വന്തം നാട്ടിൽ പിടി അയയുമെന്നാണ് കോടിയേരിയുടെ കണക്കു കൂട്ടൽ. ബന്ധുത്വ നിയമന വിവാദത്തിൽ ഇപിക്കെതിരെ വലിയ അമർഷം പാർട്ടിയിൽ ഉയർന്നുവെന്ന് പിണറായിക്കും അറിയാം. അതുകൊണ്ട് തന്നെ സമ്മേളന വേദിയിലെ വികാരം ജയരാജന് എതിരായാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകാൻ മുഖ്യമന്ത്രിയും തയ്യാറാകില്ല.
അതിനിടെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രീൻ, ആരോഗ്യമന്ത്രി കെകെ ശൈലജ, ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരുടെ ചില പ്രവർത്തകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അണികൾ പറയുന്നുണ്ട്. ഇവർക്കെതിരെ നടപടികളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപി ജയരാജനെതിരായ നടപടിയുടെ സാങ്കേതികത ചർച്ചയാക്കാനും നീക്കമുണ്ട്. ഇരട്ട നീതിയാണ് നടക്കുന്നതെന്ന് ചർച്ചകൾ സജീവമാക്കാൻ ഇപിയും ശ്രമിക്കും. അതുകൊണ്ട് തന്നെ സമ്മേളനത്തിൽ ഇപി നിറയുമെന്നും ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍