നെറ്റിമുട്ടിച്ചാൽ തഴമ്പും കിടന്നുരുണ്ട് പ്രദക്ഷിണം ചെയ്താൽ മുറിവും കുരിശു ചുമന്നാൽ ബാക്ക്പെയിനും കിട്ടുമെന്നല്ലാതെ മറ്റെന്താണ് പ്രയോജനം? വിപ്ലവ വാർഷികം ആഘോഷിക്കാൻ മാർപാപ്പ വരികയും പൂണൂലിടാൻ സുരേഷ് ഗോപി മോഹിക്കുകയും പശുവിനും പ്രവാചകനും വേണ്ടിയൊക്കെ മനുഷ്യർ തെരുവിൽ മരിച്ചു വീഴുകയും ചെയ്യുന്ന കാലത്തുകൊച്ചിയിലേക്ക് സ്വാഗതം
സജീവൻ അന്തിക്കാട്
മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം
ഈ വാചകം കേൾക്കാത്തവർ കേരളത്തിൽ കുറവാണ്. പക്ഷെ അറിയുന്നതും പ്രയോഗിക്കുന്നതും രണ്ടു കാര്യങ്ങളല്ലേ. മാറ്റം പ്രയോഗത്തിൽ കൊണ്ടുവരിക വ്യക്തിക്ക് എളുപ്പമല്ല. കാലങ്ങളായി പിന്തുടർന്നു വരുന്ന ലോകവീക്ഷണം പുതിയ കണ്ടെത്തലുകൾക്കനുസരിച്ച് മാറ്റുന്നതിനേക്കാൾ എളുപ്പം പുതിയതിനോട് നോ പറയുകയാണ്. വേണമെങ്കിൽ പഴയതിനെ പുതിയതുകൊണ്ടൊന്ന് പെയിന്റടിച്ച് കുട്ടപ്പനാക്കാമെന്നു മാത്രം.
മതം, ജാതി,ആചാരം ,അനുഷ്ഠാനം, അന്ധവിശ്വാസം മൗലികവാദം എന്നിവയെല്ലാം തന്നെ പാരമ്പര്യമായി പകർന്നു കിട്ടിയ ലോക വീക്ഷണത്തിന്റെ ഒരൊറ്റ പാക്കേജായതിനാൽ വിപ്ലവം കൊണ്ട് ഭരണം മറിച്ചിട്ടാലൊന്നും അത് മനുഷ്യന്റെ തലക്കുള്ളിൽ നിന്ന് പോകൂല
എന്നു മാത്രമല്ല വിപ്ലവത്തിന്റെ 75 മത് വാർഷികാഘോഷം നടത്താൻ വരെ മാർപ്പാപ്പ വരും. അടുത്ത ജന്മമെങ്കിലും പൂണൂലിട്ട് ദൈവത്തെ ഭജിക്കണമെന്ന് സുരേഷ് ഗോപി പറയും. പശുവിനും പ്രവാചകനും വേണ്ടിയൊക്കെ മനുഷ്യർ തെരുവിൽ മരിച്ചു വീഴും.
കൂടുതൽ മതവിശ്വാസം ആർജ്ജിച്ചാൽ, ആചാരാനുഷ്ഠാനങ്ങൾ കടുപ്പിച്ചാൽ എല്ലാറ്റിനും പരിഹാരമാകും എന്നൊരു ധാരണ പരക്കെയുണ്ട്. വറക്കുന്ന ചട്ടിയിൽ നിന്ന് ആളുന്ന തീയിലേക്ക് ചാടാനാണാ മൂഢർ പറയുന്നത്. മതം ഭക്ഷിച്ച് മതാത്മകമായി ജീവിക്കുന്ന ഒരു ജനതയും സമാധാനം കണി കാണാൻ പോകുന്നില്ല. മതത്തെ രാഷ്ട്രീയത്തിൽ നിന്നും വേർപ്പെടുത്തി സ്വകാര്യവൽക്കരിക്കാത്ത രാജ്യത്തിന്റെ സമ്പത്ത് ആയുധവ്യാപാരികൾക്കുള്ളതാണ്.
നെറ്റിമുട്ടിച്ചാൽ തഴമ്പും കിടന്നുരുണ്ട് പ്രദക്ഷിണം ചെയ്താൽ മുറിവും കുരിശു ചുമന്നാൽ ബാക്ക്പെയിനും കിട്ടുമെന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. റോഹിങ്യൻ മുസ്ലീങ്ങൾ അഞ്ചു നേരമുള്ള നിസ്ക്കാരം അമ്പതു നേരമാക്കിയതു കൊണ്ട് പ്രവാചകന്റെ രാജ്യമായ സൗദി അറേബ്യ പോലും അവരെ രക്ഷപ്പെടുത്താൻ പോകുന്നില്ല. വനദേവതകളും മലദൈവങ്ങളും വിചാരിച്ചിട്ട് ആദിവാസിയുടെ കാട് രക്ഷിക്കാനായില്ലല്ലോ. പഴക്കവും തഴക്കവുമുള്ള യഹോവ കാവൽ നിന്നീട്ടും യഹൂദന്മാർ കൊല്ലപ്പെടാതിരുന്നില്ല.
ആകെ കഴിയുന്ന കാര്യം അൽപ്പമെങ്കിലും സമാധാനത്തിലും സൗകര്യത്തിലും ജീവിക്കുന്ന ജനങ്ങൾ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് നോക്കുകയാണ്. അവരെ ഉൾകൊള്ളുന്ന രാജ്യങ്ങൾ എങ്ങിനെ മനുഷ്യ വികസന സൂചികയിൽ മുന്നിലെത്തി എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.
'പരിണാമം' വളരെ വളരെ സാവധാനത്തിലുള്ള പ്രക്രിയയയാണ്. എളുപ്പവഴികളൊന്നുമില്ല. ഇവിടെ നമ്മുടെ പാരമ്പര്യ ലോകവീക്ഷണത്തെ ഒന്നു മറിച്ചിടേണ്ടി വരും. ആധുനികതയുടെ ലോകവീക്ഷണമെന്താണെന്നന്ന് പഠിക്കേണ്ടി വരും. ആധുനികതയുടെ ലോകവീക്ഷണമെന്നത് വ്യക്തിയെ പരമപ്രധാനമായി കാണുന്ന ഒരു ചിന്താരീതിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും , വ്യക്തികൾ തമ്മിലുള്ള തമ്മിലുള്ള സമത്വത്തിലും സാഹോദര്യത്തിലും പ്രധാനമായും ഊന്നുന്ന ഈ ലോകവീക്ഷണത്തിന് ഫ്രഞ്ച് വിപ്ലവകാലത്തോളം പഴക്കമേയുള്ളൂ.
പഴയകാല ലോകവീക്ഷണത്തിൽ വ്യക്തി ഇല്ല. ഗോത്രമേ ഉള്ളൂ.
പാർട്ടിയെ ഉള്ളൂ മെമ്പർ ഇല്ല. ഗോത്രാഭിമാനം, ഗോത്രസ്നേഹം, ഗോത്രധർമ്മം തുടങ്ങിയ വിശ്വാസ പ്രമാണങ്ങൾ നിലനിൽക്കുന്ന ഗോത്ര ശരീരത്തിലെ വെറുമൊരു രോമം മാത്രമായി വ്യക്തികൾ എണ്ണപ്പെട്ടു. ഗോത്രത്തിനു വേണ്ടി ജീവൻ ത്യജിക്കുന്നത് ധർമ്മമായപ്പോൾ വ്യക്തിയുടെ ജീവനുപോലും വില കൽപ്പിക്കാതായി. സ്വഗോത്ര സ്നേഹം സ്വാഭാവികമായും പരഗോത്ര വിദ്വേഷത്തിലേക്കു നയിക്കുമല്ലോ. അടി അവിടം മുതൽ തുടങ്ങി. ഗോത്രങ്ങൾ മാറി രാജ്യങ്ങൾ ആയിട്ടും അടി നിന്നില്ല. അടി യുദ്ധമായി. ഗോത്ര യൂണിറ്റുകൾ മാറി രാഷ്ട്രീയ പാർട്ടിയായപ്പോഴും ഗോത്രീയത പോയില്ല. കുലത്തിനു വേണ്ടി രക്തം ചൊരിയുന്ന യോദ്ധാക്കൾക്കു പേര് പാർട്ടിക്കു വേണ്ടി മരിക്കുന്ന രക്തസാക്ഷികളെന്നായി.
അങ്ങിനെ തേച്ചാലും കുളിച്ചാലും പോകാത്ത ഗോത്രീയ ചിന്താഗതിയെയാണ്, ആധുനികതയുടെ ലോകവീക്ഷണം പിന്തുടരുന്ന വിരലിലെണ്ണാവുന്നവർ നേരിട്ടു കൊണ്ടിരിക്കുന്നത്. ഡയലോഗു പോലും സാധ്യമല്ലാത്തിടത്താണ് ഈ നേരിടലൊക്കെ എന്നും ഓർക്കണം.
ഒരു മാതിരി എല്ലാ ഗോത്രീയർക്കും 'കുരു' ഉണ്ട്. പത്രക്കാർ ഇതിനെ മതവികാരം വ്രണപ്പെട്ടു എന്നാണ് റിപ്പോർട്ട് ചെയ്യാറ്. പശുവിന്റെ ഇറച്ചി, പ്രവാചകന്റെ കാർട്ടൂൺ എന്നിവ കാലാകാലങ്ങളായി സ്വതന്ത്ര ചിന്തകരെ കൊല്ലാനുള്ള ഗോത്രലൈസൻസുകളാണ്.
എന്നീട്ടു പോലും ചെറിയ ചെറിയ യുക്തിവാദ ഗ്രൂപ്പുകളും സ്വതന്ത്രചിന്താ യൂണിറ്റുകളും സയൻസ് പ്രചാരക പരിഷത്തുകളും ഇന്ത്യയിൽ പലയിടത്തു നിന്നായി രൂപം കൊള്ളുന്നുവെന്നത് ആശ്വാസകരവും ആശ്ചര്യകരവുമായ വസ്തുതയാണ്. ഇതിൽ പല ഗ്രൂപ്പുകളും മതത്തോട് യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യാതെ പച്ചക്ക് നാസ്തികത പറയുന്നവരാണ്. ഭിക്ഷ കൊടുത്ത് ഭിക്ഷാടനമവസാനിപ്പിക്കാൻ കഴിയാത്തതുപോലെ പ്രീണിപ്പിച്ചു കൊണ്ട് തളർത്താനുമാവില്ലല്ലോ. ഓൺലൈനിൽ തുടങ്ങി ഓഫ് ലൈനിലും പ്രവർത്തിക്കാൻ ശക്തി നേടിയ അത്തരം അനവധി സ്വതന്ത്ര ചിന്താസരണികൾ ഇന്ത്യയിലുണ്ട്. അവയിൽ പേരെടുത്തു പറയാവുന്ന ഒന്നാണ് എസ്സൻസ് ക്ലബ്ബ്.
എസ്സൻസ് ഫ്രീതിങ്കേഴ്സ് ക്ലബ്ബ്
പിറന്ന് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ മലയാളിയുള്ള പല നാടുകളിലും സാന്നിധ്യമറിയിക്കാൻ കഴിഞ്ഞ ഒരു സ്വതന്ത്ര ചിന്താ ഗ്രൂപ്പാണ് എസ്സൻസ്. യുഎഇ തുടങ്ങിയ ഇടങ്ങളിൽ ക്ലബ്ബായി തന്നെ മുന്നോട്ടു പോകാൻ കഴിയുന്നുണ്ട്. കേരളത്തിലെ പ്രമുഖ യുക്തിവാദിയായ രവിചന്ദ്രൻ സി യുടെ പിന്തുണ ഇവിടെ പരാമർശയോഗ്യമാണ്. കേരളത്തിൽ പല ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ സംവാദങ്ങൾ, പ്രഭാഷണങ്ങൾ, ഓസ്്രേടലിയൻ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ രവിചന്ദ്രൻ സി ഓസ്ട്രേലിയയിൽ നടത്തിയ ക്ലാസ്സുകൾ, യുഎഇയിലെയും ബാംഗ്ലൂരിലെയും യുകെയിലെയും കൂട്ടായ്മകൾ, കൊല്ലത്തെ സ്ഥിരം വേദികൾ സ്വതന്ത്ര ലോകമെന്ന രണ്ടു ദിന സെമിനാർ എന്നിവ പേരെടുത്തു പറയാൻ തക്ക യോഗ്യമാണെന്ന് കരുതുന്നു. എസ്സൻസ് നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഉടനടി എഡിറ്റ് ചെയ്ത് എസ്സൻസ് യുടൂബ് ചാനലിൽ അപ് ലോഡ് ചെയ്യാറുണ്ട്. ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിനു മലയാളികൾ അതു കണ്ടു വരുന്നു.
ഏങ്കിലും ഏറ്റവും മാതൃകാ പൂർണ്ണമായ പ്രവർത്തനം കാഴ്ചവെച്ചതായി ഞാൻ കരുതുന്നത് 'ഫാറൂഖ് ഫണ്ട് ' സ്വരൂപിച്ചതിലാണ്. കോയമ്പത്തൂരിലെ യുക്തിവാദ പ്രവർത്തകനായിരുന്ന ഫാറൂഖിനെ ഇസ്ലാം മതവിശ്വാസികളാണ് കഴുത്തറത്തു കൊന്നത്. കേരളത്തിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിച്ച ഇക്കാര്യമറിഞ്ഞ് ,സംഭവം നടന്നതിന്റെ നാലാം ദിവസം ഞാനും കലാനാഥൻ മാസ്റ്ററും ഫാറൂഖിന്റെ വീട്ടിൽ പോകുകയുണ്ടായി.
നൂറു ശതമാനം മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു തെരുവിൽ പീടിമുറി പോലുള്ള ഒരു വീട്ടിലാണ് ഫാറൂഖും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ആ കുടുംബത്തിന്റെ ഏക വരുമാന പ്രതീക്ഷയായിരുന്നു ഫാറൂഖ്. ഫാറൂഖ് ഇല്ലാതായതോടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന് മനസ്സിലാക്കിയ ഞങ്ങൾ എസ്സൻസ് ക്ലബ്ബിനെ അക്കാര്യമറിയിക്കുകയും ഓൺലൈൻ ഗ്രൂപ്പിലുള്ള എസ്സൻസിയന്മാർ ഒരാഴ്ചകൊണ്ട് തന്നെ നാലു ലക്ഷം രൂപ കളക്റ്റ് ചെയ്ത് ഫാറൂഖിന്റെ കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു. മറ്റു യുക്തിവാദ ഗ്രൂപ്പുകൾ കൂടി ആ വഴിക്ക് ചിന്തിക്കുന്ന വിധമായി എസ്സൻസിന്റെ ഈ പ്രവർത്തനം.
ശ്രീ മധു ഒ നെഗറ്റീവും, ശ്രീ പോൾ മാത്യു സാറും മുൻകയ്യെടുത്ത് ഒരഞ്ചു ലക്ഷം രൂപ കൂടി സ്വരൂപിച്ച് ഫാറൂഖിന്റെ കുടുംബത്തെ ഏൽപ്പിക്കുകയുണ്ടായി. (2010 ൽ ഇസ്ലാം വിശ്വാസികൾ ജോസഫ് മാഷുടെ കൈവെട്ടിയപ്പോൾ അമ്പതിനായിരം രൂപ സഹായിക്കാനേ കേരളത്തിലെ യുക്തിവാദ സമൂഹത്തിനു കഴിഞ്ഞിരുന്നുള്ളൂ. വലിയൊരു സഹായം ആ കുടുംബത്തിനു കിട്ടിയിരുന്നെങ്കിൽ മാഷുടെ ഭാര്യ സലോമി ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു).
എസ്സൻസ് ക്ലബ്ബിന്റെ വാർഷികാഘോഷമെന്നത് രണ്ടുദിവസമായി നടത്താനുദ്ദേശിക്കുന്ന ഇരുപത്തി അഞ്ചോളം പ്രഭാഷണങ്ങളും തുടർ ചർച്ചകളുമാണ്. എറണാകുളം ടൗൺ ഹാളിൽ 2017.ഒക്ടോബർ 1, 2 തീയതികളിൽ അഞ്ഞൂറോളം പേർ അവിടെ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരും തമ്മിൽ കണ്ടിട്ടില്ലല്ലോ. ഓൺലൈൻ സൗഹൃദമാണ് അധികം പേരും പുലർത്തുന്നത്. വെർച്ച്വൽ ലോകത്തു നിന്നും റിയൽ വേൾഡിലേക്ക് വന്ന് നേരിട്ട് പരിചയപ്പെടാനാകുന്ന അപൂർവ്വ അവസരം. ആർക്കും വരാം. വിലക്കുകളില്ല. എല്ലാ സുഹൃത്തുക്കളെയും എസ്സൻഷ്യ എന്ന് പേരിട്ട ഈ ഇവന്റിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്