40,000 നഴ്സുമാരുടെ ഒഴിവ് വന്നതോടെ ഐഇഎൽടിഎസ് പരീക്ഷയ്ക്ക് ബദൽ സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ; ഇംഗ്ലീഷ് അധ്യയന മാധ്യമമായി നഴ്സിങ് പഠിച്ചവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കിയേക്കും; ബദൽ ടെസ്റ്റും ബാൻഡ് കുറയ്ക്കലും പരിഗണനയിൽ; ബ്രിട്ടൻ മാലാഖമാർക്ക് മുന്നിൽ വീണ്ടും വാതിൽ തുറക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിൽ നഴ്സിങ് പഠനം പൂർത്തിയായി സ്വകാര്യ ആശുപത്രി മുതലാളിമാരുടെ കരുണ യാചിച്ച് കഴിയുന്ന അനേകായിരം മാലാഖമാർക്ക് വീണ്ടും പ്രതീക്ഷ പൂക്കുകയാണ്. ഏതാനും വർഷങ്ങളായി ഒന്നൊന്നായി അടഞ്ഞു കൊണ്ടിരിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ വാതിലുകൾ വീണ്ടും തുറക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ എങ്ങനെ പ്രതീക്ഷിക്കാതിരിക്കും. അനേകം മലയാളി നഴ്സുമാർക്ക് അത്താണിയായ ബ്രിട്ടനാണ് കടുത്ത സമ്മർദ്ദത്തിനൊടുവിൽ എത്തിപ്പിടിക്കാനാവാത്ത ഇംഗ്ലീഷ് യോഗ്യതയിൽ കുറവ് വരുത്താൻ ആലോചിക്കുന്നത്. നാളുകളായി നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ നടത്തി വന്നിരുന്ന ചർച്ചകൾക്കൊടുവിൽ ഈ ആഴ്ചയോടെ ആ തീരുമാനം ഉണ്ടാകുമെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
നാലു വിഷയങ്ങൾക്കും 7 ബാൻഡ് വീതം ഐഇഎൽടിഎസ് പാസായാൽ മാത്രമേ നിലവിലുള്ള നിയമം അനുസരിച്ച് ഒരു വിദേശിക്ക് യുകെയിലെ നഴ്സായി ജോലി ചെയ്യാൻ സാധിക്കൂ. വളരെ മിടുക്കായവർക്ക് പോലും ഏതെങ്കിലും ഒരു വിഷയത്തിൽ 6. 5 കടക്കാൻ കഴിയാതെ വന്നതോടെയാണ് പുനർവിചിന്തനം ആരംഭിച്ചത്. ഐഇഎൽടിഎസ് യോഗ്യത നിർബന്ധം ആക്കുകയും യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾക്ക് അത് ബാധകം ആക്കുകയും ചെയ്തതോടെ ബ്രിട്ടണിലേക്കുള്ള നഴ്സുമാരുടെ വരവ് പൂർണ്ണമായും ഇല്ലാതായി. ഇതോടെ ഏതാണ്ട് 40, 000 നഴ്സിങ് വേക്കൻസികളാണ് യുകെയിൽ രൂപപ്പെട്ടത്. തുടർന്നായിരുന്നു ഐഇഎൽടിഎസ് കുറയ്ക്കാനുള്ള ആലോചനകളുമായി നഴ്സിങ് റെഗുലേറ്ററി അഥോറിറ്റി രംഗത്ത് എത്തിയത്. ബ്രിട്ടീഷ് മലയാളിയുടെ പിന്തണയോടെ ഇതിന് വേണ്ടി നിവേദനങ്ങളും സമർപ്പിച്ചിരുന്നു.
നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന് മൂക്കുകയറിടാനായി നടപ്പിലാക്കി ഐഇഎൽടിഎസ് നിബന്ധന ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ നിന്നുമെത്തുന്ന നഴ്സുമാർക്ക് പോലും യുകെയിൽ ജോലി ചെയ്യുന്നതിന് തടസമായിത്തീർന്നതോടെയാണ് ഇതിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാൻ നഴ്സിങ് റെഗുലേറ്ററി അഥോറിറ്റി നിർബന്ധിതമായിരിക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത ഇംഗ്ലീഷ് പരീക്ഷ നിബന്ധന മൂലം മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ നഴ്സുമാരെ പോലും നിയമിക്കുന്നതിനുള്ള ബുദ്ധിമുട്ട് വർധിച്ചതോടെ ടെസ്റ്റിൽ ഇളവ് വരുത്താനുള്ള ശക്തമായ ആവശ്യവുമായി എൻഎച്ച്എസ് എംപ്ലോയർമാരും മുന്നോട്ട് വന്നിരുന്നു.
ഇത്തരത്തിൽ ഐഇഎൽടിഎസിൽ ഇളവ് വരുത്തുന്നതിലൂടെ ഇന്ത്യ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്സുമാരെ ബ്രിട്ടനിൽ നിയമിക്കുന്നത് എളുപ്പമാകുമെന്നും എൻഎച്ച്എസ് എംപ്ലോയർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഐഇഎൽടിഎസ് എന്ന കടുത്ത പരീക്ഷ പാസാകാൻ സാധിക്കുന്നില്ല എന്നതിന്റേ പേരിൽ മാത്രം നല്ല പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കുന്നവരും ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ളവരുമായ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലെ നഴ്സുമാർക്ക് പോലും എൻഎച്ച്എസിൽ നഴ്സായി ജോലി ചെയ്യാൻ അവസരം നിഷേധിക്കപ്പെടുന്നുവെന്ന് ജൂണിൽ ദി ഒബ്സർവർ തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പോലുള്ള ബദൽ പരീക്ഷകൾ ഐഇഎൽടിഎസിന് പകരമായി നടപ്പിലാക്കുന്ന കാര്യം എൻഎംസി ബുധനാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ഇംഗ്ലീഷിൽ പഠിച്ച് അടുത്തിടെ നഴ്സിങ് യോഗ്യത നേടിയവരെയും ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്ത് കുറഞ്ഞത് രണ്ട് വർഷം നഴ്സായി ജോലി ചെയ്ത് പരിചയമുള്ളവരെയും യുകെയിൽ ജോലി ചെയ്യാനായി അനായാസം അനുവദിക്കുന്ന സംവിധാനം പ്രാവർത്തികമാക്കാനും അധികൃതർ ആലോചിച്ച് വരുന്നുണ്ട്. പേഷ്യന്റ് ഓർഗനൈസേഷനുകളും എൻഎച്ച്എസ് ബോഡികളും യോജിക്കുകയാണെങ്കിൽ പുതിയ നിർദ്ദേശങ്ങൾ അടുത്ത മാസം തന്നെ നടപ്പിൽ വരുത്തുന്നതാണ്.
വിദേശികളായ പുതിയ തൊഴിലാളികളെ നിയമിക്കുമ്പോൾ കടുത്ത രീതിയിലുള്ള ഇംഗ്ലീഷ് പരീക്ഷ നടത്തണമെന്ന നിബന്ധന 2016ൽ പബ്ലിക്ക് സെക്ടർ ബോഡികൾക്ക് മേൽ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്നു. കഠിനാധ്വാനികളായവർക്ക് മെച്ചമുണ്ടാകുന്നതിനായി കുടിയേറ്റം കുറയ്ക്കുന്നതിനായി ഇത്തരം ടെസ്റ്റുകൾ അത്യാവശ്യമാണെന്നായിരുന്നു കാബിനറ്റ് മിനിസ്റ്ററായ മാത്യൂ ഹാൻകോക്ക് അന്ന് നിർദ്ദേശിച്ചിരുന്നത്. എൻഎംസി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് പോലും ഐഇഎൽടിഎസ് ടെസ്റ്റ് കർക്കശമാക്കിയതോടെ 2016 ജൂലൈയിൽ 1304 യൂറോപ്യൻ യൂണിയൻ നഴ്സുമാർ യുകെയിൽ രജിസ്ട്രർ ചെയ്തിരുന്നതിൽ ഈ വർഷം ഏപ്രിൽ ആകുമ്പോഴേക്കും 46 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.
ഐഇഎൽടിഎസിന്റെ എഴുത്ത് പരീക്ഷയിൽ വിജയിക്കാൻ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുമെത്തുന്ന നിരവധി നഴ്സുമാർ പോലും പാടുപെടുന്നുവെന്നാണ് റിക്രൂട്ട്മെന്റ് സ്ഥാപനമായ എച്ച്സിഎൽ വെളിപ്പെടുത്തിയത്. ഐഇഎൽടിഎസിൽ നേടേണ്ടുന്ന ചുരുങ്ങിയ സ്കോർ കുറയ്ക്കാൻ സാധിക്കുമോയെന്നും എൻഎംസി നിർബന്ധമായും ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും എച്ച്സിഎൽ ആവശ്യപ്പെടുന്നു. തെറ്റായ ടെൻസുകളും ഇംഗ്ലീഷിൽ ലേഖനം എഴുതുമ്പോഴുണ്ടാകുന്ന പിശകുകളുമാണ് ഐഇഎൽടിഎസിൽ നിരവധിപേർ പരാജയപ്പെടുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് എച്ച്സിഎൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജരായ തെരേസ വിൽസൻ വെളിപ്പെടുത്തുന്നത്.
അതിനാൽ നഴ്സിങ് പ്രഫഷൻ മിടുക്കോടെയും കാര്യക്ഷമതയോടെയും ചെയ്യാൻ സാധിക്കുന്ന നഴ്സുമാർക്ക് പോലും എൻഎച്ച്എസിൽ നിയമനം ലഭിക്കാത്ത ദുരവസ്ഥയുണ്ടെന്നും അവർ എടുത്ത് കാട്ടുന്നു. നിലവിൽ എൻഎച്ച്എസിൽ നഴ്സിങ് ക്ഷാമം മുമ്പില്ലാത്ത വിധത്തിൽ രൂക്ഷമായ സാഹചര്യത്തിൽ വിദേശത്ത് നിന്നുമുള്ള കഴിവുറ്റ നഴ്സുമാരെ ലഭിക്കുന്നതിന് ഇത്തരത്തിൽ തടസങ്ങൾ കൂടി ഉണ്ടായിരിക്കുന്നതിനാൽ കാര്യങ്ങൾ വഷളായിരിക്കുന്നുവെന്നും തെരേസ വിൽസൻ ആശങ്കപ്പെടുന്നു.
ഐഇഎൽടിഎസ് പാസാകുന്നതിനുള്ള വിഷമം മൂലം ഈ കടമ്പ കടക്കാനായി സ്റ്റാഫുകൾ എട്ട് മാസവും ഒരു വർഷവും വരെ എടുക്കുന്നുണ്ടെന്നും ഇതിന് നിരവധി തവണ ശ്രമിക്കേണ്ടി വരുന്നുവെന്നും എന്നിട്ടും വെറും 50 ശതമാനം പേർമാത്രമേ പാസാകുന്നുള്ളുവെന്നും അതിനാൽ റിക്രൂട്ട്മെന്റിന് കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നും എൻഎച്ച്എസ് ട്രസ്റ്റുകൾ എൻഎംസിയെ ബോധിപ്പിച്ചിരുന്നു. ഐഇഎൽടിഎസിന്റെ റൈറ്റിങ് പാർട്ട് പാസാകുന്നതിനാണ് മിക്ക ഉദ്യോഗാർത്ഥികളും കൂടുതൽ പ്രയാസം അനുഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നുംഅതിനാലാണ് അതിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും കുറച്ച് മുമ്പ് പുറത്തിറക്കിയ എൻഎംസി കൗൺസിൽ പേപ്പർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
റൈറ്റിങ് മാനദണ്ഡത്തിൽ മിനിമം നേടേണ്ടുന്ന സ്കോർ 6.5ആയി ചുരുക്കിയാൽ തന്നെ യുകെയിലേക്ക് കൂടുതലായി നഴ്സുമാർ കടന്ന് വരുന്ന ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയിടങ്ങളിലെ നഴ്സുമാർക്ക് ഐഇഎൽടിഎസ് പാസായി ഇവിടെ പ്രാക്ടീസ് ചെയ്യുന്നതിന് സാധിക്കുമെന്ന് ബ്രിട്ടീഷ് കൗൺസിലും കുറച്ച് മുമ്പ് നിർദ്ദേശിച്ചിരുന്നു. ഏതായാലും കഴിഞ്ഞ കുറച്ച് കാലമായി പല തുറകളിൽ നിന്നുമുള്ള ഇത്തരം സമ്മർദങ്ങളും നിർദ്ദേശങ്ങളും കാരണം ഐഇഎൽടിഎസിൽ ഇളവ് അനുവദിക്കുന്ന കാര്യം ഇപ്പോൾ എൻഎംസി കാര്യമായി ആലോചിച്ച് വരുന്നുവെന്നത് നഴ്സുമാരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍