ഐഇഎൽടിഎസിന് പകരം ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്; ഇംഗ്ലീഷിലോ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്ത് പഠിച്ച നഴ്സിങ് ഡിഗ്രി പകരമായി അനുവദിക്കും; ഐഇഎൽടിഎസ് റൈറ്റിങ് മൊഡ്യൂൾ 6. 5 ആക്കി കുറയ്ക്കും; പുതിയ പരിഷ്കാരങ്ങൾ നവംബർ ഒന്നു മുതൽ: ബ്രിട്ടൺ വീണ്ടും മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ തുറക്കുമ്പോൾ
യുകെയിലേക്കുള്ള മലയാളി നഴ്സുമാരുടെ ഒഴുക്ക് വീണ്ടും തുടങ്ങിയേക്കുമെന്ന സൂചന വ്യക്തമായി. എല്ലാ വിഷയങ്ങളിലും ഐഇഎൽടിഎസ് 7 നിർബന്ധമാക്കിയതോടെ ഏതാനും വർഷങ്ങളായി നടക്കാതെ പോയ നഴ്സിങ് റിക്രൂട്ട്മെന്റ് ആണ് വീണ്ടും സജീവമാകാൻ അവസരം ഒരുങ്ങുന്നത്. ഐഇഎൽടിഎസ് കുറയ്ക്കണമെന്ന നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചു ഇപ്പോൾ ബ്രിട്ടണിലെ നഴ്സിങ് കൗൺസിൽ അതിനു അനുമതി നൽകിയതായി വ്യക്തമായി. ഇതനുസരിച്ച് ഐഇഎൽടിഎസിന് പകരം മറ്റ് ടെസ്റ്റുകൾ അനുവദിക്കുന്നതിന് പിന്നാലെ ഇംഗ്ലീഷ് പഠിക്കുന്നവർക്ക് ഐഇഎൽടിഎസ് ഒഴിവാക്കാനും ആലോചനയുണ്ട്.
ഇപ്പോൾ നടക്കുന്ന കൺസൾട്ടേഷൻ ഫലം ഒക്ടോബറിൽ പുറത്ത് വിട്ട ശേഷം നവംബർ ഒന്നു മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ രണ്ടു മാസത്തിനകം അനേകം മലയാളി നഴ്സുമാർക്ക് യുകെയിലേക്ക് ജോലി തേടി എത്താൻ കഴിയും. അബർഡീനിൽ താമസിക്കുന്ന ഫെബിൻ സിറിയക് തയ്യാറാക്കി എൻഎംസിക്ക് നൽകിയതും ബ്രിട്ടീഷ് മലയാളി ഉറച്ച പിന്തുണ കൊടുത്തതുമായ പെറ്റീഷനും ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിട്ടുണ്ട്. ഏതാനും വർഷം മുൻപ് ബ്രിട്ടീഷ് മലയാളി പെറ്റീഷൻ നൽകിയെങ്കിലും ഗുണം ഉണ്ടായിരുന്നില്ല. എന്നാൽ ഒരു വർഷം മുൻപ് ഫെബിൻ നൽകിയ പെറ്റീഷന് ഏതാനും മാസം മുൻപ് ബ്രിട്ടീഷ് മലയാളി പിന്തുണ നൽകുക ആയിരുന്നു. തുടർന്ന് 2000 ഒപ്പിൽ നിന്നു 15, 000 ഒപ്പായി മാറി. ഈ പെറ്റീഷൻ പരിഗണിച്ചു എന്നു എൻഎംസി ഫെബിനെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന എൻഎംസി യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. പുതിയ നിർദേശങ്ങൾ ഒന്നനുസരിച്ച് യുകെയ്ക്ക് വെളിയിൽ നിന്നുമുള്ള എല്ലാ അപേക്ഷകർക്കും ഇംഗ്ലീഷിലുള്ള അത്യാവശ്യ അറിവ് പ്രകടിപ്പിക്കാൻ ഇനി പറയുന്ന വഴികളിലൊന്ന് സ്വീകരിക്കാവുന്നതാണ്. ഇതിൽ അദ്യത്തേത് എവിഡൻസ് ടൈപ്പ് 1 എന്നറിയപ്പെടുന്നു. ഇത് പ്രകാരം അക്കാദമിക്ക് ഐഇഎൽടിഎസ് ലെവൽ 7 അല്ലെങ്കിൽ പകരമുള്ള ടെസ്റ്റ് എഴുതാം. പകരമുള്ള ടെസ്റ്റിനെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റെന്നും വിളിക്കാം .ഐഇഎൽടിഎസ് ലെവൽ 7ന് തുല്യമായ ടെസ്റ്റാണിത്. ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കുന്നതിനുള്ള രണ്ടാമത്തെ വഴി എവിഡൻസ് ടൈപ്പ്2 ആണ്.
അടുത്തിടെയുള്ള പ്രീരജിസ്ട്രേഷൻ നഴ്സിങ് അല്ലെങ്കിൽ മിഡ് വൈഫറി പ്രോഗ്രാമാണിത്. ഇത് പഠിപ്പിക്കുന്നതും പരീക്ഷ നടത്തുന്നതും ഇംഗ്ലീഷിലായിരിക്കും. മൂന്നാമത്തെ വഴി എവിഡൻസ് ടൈപ്പ് 3 ആണ്. നഴ്സിങ് അല്ലെങ്കിൽ മിഡ് വൈഫറി റെഗുലേറ്ററുടെ കീഴിൽ നഴ്സിങ് രജിസ്ട്രേഷനും രണ്ട് വർഷത്തെ രജിസ്ട്രേഡ് പ്രാക്ടീസും ചെയ്യുകയാണിത്. ഇംഗ്ലീഷ് ആദ്യ ഭാഷയും മാതൃഭാഷയുമായ രാജ്യത്തായിരിക്കണം ഇത് ചെയ്യുന്നത്. അമേരിക്കക്കാർ, ഓസ്ട്രേലിയക്കാർ, കാനഡക്കാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്സുമാർ ഇതിൽ ഉൾപ്പൈടുന്നു.
ഐഇഎൽടിഎസ് പ്രശ്നവുമായി ബന്ധപ്പെട്ട സ്റ്റേജ് 2 കൺസൾട്ടേഷൻ ഒക്ടോബറിലാണ് ആരംഭിക്കുന്നത്. അതിൽ അവർ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഐഇഎൽടിഎസ് പ്രശ്നത്തിലായിരിക്കും. ഇതിലൂടെ റൈറ്റിങ് മൊഡ്യൂളിൽ ലഭിക്കേണ്ടുന്ന സ്കോർ 7ൽ നിന്നും 6.5 ആക്കി കുറയ്ക്കുന്നതാണ്. കൺസൾട്ടേഷന് എത്ര സമയം എടുക്കുമെന്ന് ഇപ്പോൾ എൻഎംസിക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല. എന്നാൽ ഇത് സംബന്ധിച്ച പുതിയവിവരങ്ങൾ എൻഎംസി ഉടൻ പുറത്ത് വിടുമെന്നാണ് കരുതുന്നത്. ഫെബിൻ സിറിയകിന്റെ പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നവരുടെ വിശദാംശങ്ങളും അവരുടെ അഭിപ്രായങ്ങളും എൻഎംസിയുടെമായി പങ്ക് വച്ചിട്ടുണ്ട്.
ഇതിന് പുറമെ ഐഇഎൽടിഎസ് വിഷയത്തിൽ വിദേശത്ത് നിന്നുമുള്ള നഴ്സുമാരിൽ നിന്നും എംപ്ലോയർമാരിൽ നിന്നും ലഭിച്ചിരിരിക്കുന്ന 250 വ്യക്തിഗത പ്രസ്താവനകളും എൻഎംസിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഫെബിൻ വ്യക്തമാക്കുന്നത്. സ്റ്റേജ് 2 കൺസൾട്ടേഷനിൽ എൻഎംസി ഇവ പരിശോധിക്കുമെന്നാണറിയുന്നത്. പുതിയ നിർദേശമനുസരിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായ സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുമുള്ള നഴ്സുമാർക്ക് അഡീഷണൽ ലാംഗ്വേജ് ടെസ്റ്റ് ആവശ്യമായി വരില്ല.
അദ്ധ്യയന മധ്യമം ഇംഗ്ലീഷ് എന്ന നിബന്ധന നടപ്പിൽ വന്നാൽ മാത്രം മതി മലയാളികൾക്ക് ഗുണകരമാകാം. കാരണം ഇന്ത്യയിലെ ഒട്ടുമിക്ക നഴ്സിങ് സ്ഥാപനങ്ങളും ഇംഗ്ലീഷിൽ ആണ്. കേരളത്തിലോ കർണ്ണാടകയിലോ ആന്ധായിലോ പോയി നഴ്സിങ് പഠിച്ചാലും അത് ഇംഗ്ലീഷിൽ ആയിരിക്കും. അതാത് നഴ്സിങ് കൗൺസിൽ നിന്നും അങ്ങനെ ഒരു കത്ത് ലഭിച്ചാൽ അംഗീകാരം ലഭിച്ചേക്കും. എങ്കിലും അടിസ്ഥാനപരമായി ഇംഗ്ലീഷ് അറിയാമോ എന്ന പരിശോധന ബാധകം ആയേക്കുമെന്നു റിപ്പോർട്ടുണ്ട്. എന്നാലും ഐഇഎൽടിഎസ് കടമ്പ കടക്കണം എന്ന ആവശ്യം ഉണ്ടാവും.
ഐഇഎൽടിഎസിന് പകരം പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുക എന്ന വിഷയത്തിന് തങ്ങൾ ഇപ്പോൾ അധികമായ പ്രാധാന്യം നൽകിയാണ് പ്രവർത്തിക്കുന്നതെന്നാണ് ഡയറക്ടർ ഓഫ് രജിസ്ട്രേഷൻ ആൻഡ് റീവാലിഡേഷൻ ഫോർ ദി എൻഎംസി ആയ എമ്മ ബ്രോഡ്ബെന്റ് പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളിൽ നിന്നും ഇതിനോട് തികച്ചും പോസിറ്റീവായ പ്രതികരണമാണുണ്ടായിരിക്കൊണ്ടിരിക്കുന്നതെന്നും എമ്മ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എൻഎംസി നഴ്സിങ് യൂണിയനുകൾ, പൊതുജനങ്ങൾ, പേഷ്യന്റ് ഗ്രൂപ്പുകൾ, റിക്രൂട്ട്മെന്റ് ഏജൻസികൾ, തുടങ്ങിയവരുമായി ബന്ധപ്പെട്ട് കൺസൾട്ടേഷനുകൾ നടത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ഉചിതമായ പരിഹാരം ഉണ്ടാക്കണമെന്ന് മിക്കവരും പ്രതികരിച്ചിട്ടുണ്ട്. ഐഇഎൽടിഎസ് ടെസ്റ്റുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളെക്കുറിച്ച് റോയൽ കോളജ് ഓഫ് നഴ്സിങ് അതിലെ അംഗങ്ങൾക്കിടയിൽ സർവേ നടത്തിയിരുന്നു. നിലവിൽ ഉയർന്ന് വന്നിരിക്കുന്ന നിർദേശങ്ങളുമായി മുന്നോട്ട് പോവുന്ന സാഹചര്യമുണ്ടായാൽ യൂറോപ്യൻ എക്കണോമിക് ഏരിയയിൽ നിന്നുമുള്ള നഴ്സുമാർക്കും അത് തന്നെയായിരിക്കും നടപ്പിലാക്കുന്നത്. പുതിയ പോളിസി നടപ്പിലാക്കുന്നതിനുള്ള അധികാരം ഇതിന്റെ ചെയറായ ഡാമെ ജാനെറ്റ് ഫിൻചിനും ചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ജാക്കി സ്മിത്തിനുമാണ് കൗൺസിൽ മീറ്റിങ് നൽകിയിരിക്കുന്നത്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍