പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു; മൂകാംബികയിലും കൊല്ലൂരിലും തിരൂർ തുഞ്ചൻ പറമ്പിലും വൻ തിരക്ക്; അറിവിന്റെ ഹരിശ്രീ കുറിക്കാൻ ജാതിമതഭേദമെന്യേ ആയിരങ്ങൾ എത്തി
മറുനാടൻ മലയാളി ബ്യൂറോ
പതിനായിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ വിവിധ സ്ഥലങ്ങളിൽ എത്തിയത്. അറിവിന്റെ ഹരിശ്രീ കുറിക്കാൻ ജാതിമതഭേദമെന്യേ ആയിരങ്ങൾ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് സ്ഥലങ്ങളിലും എത്തിയപ്പോൾ എവിടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിൽ മൂകാംബികയിലും കൊല്ലൂരിലും തിരൂർ തുഞ്ചൻ പറമ്പിലും വൻ തിരക്കാണ് ഉണ്ടായത്. ക്ഷേത്രങ്ങളിൽ കൂടാതെ വിവിധ ദേവാലയങ്ങളിലും പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലും ചടങ്ങുകൾ നടന്നു.
മഴയൊഴിഞ്ഞുനിന്ന വിജയദശമി ദിനത്തിൽ പനച്ചിക്കാട് ദക്ഷിണമൂകാംബികയ്ക്കു മുൻപിൽ പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിച്ചു. എഴുത്തിനിരുത്തിന് അൻപത് ആചാര്യന്മാർ നേതൃത്വം നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം തലേദിവസം മുതൽ എത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് പൂജയെടുത്തു. തുടർന്ന് വിദ്യാമണ്ഡപത്തിൽ എഴുത്തിനിരുത്ത് തുടങ്ങി.
മലയാളഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മംകൊണ്ട് പവിത്രമായ തിരൂർ തുഞ്ചൻപറമ്പിൽ അറിവിന്റെ ഹരിശ്രീ കുറിക്കാൻ ജാതിമതഭേദമെന്യേ ആയിരക്കണക്കിന് കുട്ടികളെത്തി. കേരളത്തിനകത്തും പുറത്തും നിന്നുമായി 3841 കുട്ടികളാണ് ഹരിശ്രീ കുറിച്ചത്.
ശനിയാഴ്ച പുലർച്ചെ 4.30 മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ എം ടി. വാസുദേവൻനായർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട്ട് മുരളി, പ്രദേഷി പണിക്കർ, പി.സി. സത്യനാരായണൻ എന്നിവരും കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. അരിയിട്ട തളികയിൽ ഇളം വിരൽതുമ്പുകൊണ്ടും ഇളംനാവിൻ തുമ്പിൽ പവിത്ര മോതിരം കൊണ്ടുമാണ് അക്ഷരംകുറിച്ചത്.
ഓഡിറ്റോറിയത്തിൽ 117 കവികൾ കവിത ചൊല്ലി കവികളുടെ വിദ്യാരംഭം നടത്തി. സരസ്വതീ മണ്ഡപത്തിൽ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ കുരുന്നുകൾക്ക് അക്ഷരവിദ്യ പകർന്നുനൽകി. പി.കെ. ഗോപി, കെ.പി. രാമനുണ്ണി, ആലംങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻ ബാബു, ഐസക് ഈപ്പൻ, പൂനൂർ കെ. കരുണാകരൻ, കാനേഷ് പുനൂർ, ഡോക്ടർ രാധാമണി ഐങ്കലത്ത്, ഡോ.ആർസു, കെ.എസ്. വെങ്കിടാചലം, കെ.പി. സുധീര, ജി.കെ. റാംമോഹൻ, കെ.ജി. രഘുനാഥ്, മാധവൻ പുറച്ചേരി, ഡോ.ഗോപി പുതുക്കോട്, ഡോ.രാധാമണി, ഡോ.സന്തോഷ്, കടാങ്കോട് പ്രഭാകരൻ, മുണ്ടൂർ സേതുമാധവൻ, ഡോ.കെ. മുരളീധരൻ, ഡോ.ആനന്ദ് കാവാലം, ടി.കെ. ശങ്കരനാരായണൻ, ദിവാകരൻ മാവിലായി തുടങ്ങിയവർ ആദ്യക്ഷരം കുരുന്നുകൾക്ക് പകർന്നു കൊടുത്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുഞ്ചൻപറമ്പിലെത്തി സരസ്വതീ മണ്ഡപത്തിൽ കുട്ടികളെ ഹരിശ്രീ കുറിച്ചു.
കയ്ക്കാത്ത കാഞ്ഞിരമരചുവട്ടിലെ പഞ്ചാര മണലിലും നിരവധിപേർ ഹരിശ്രീ കുറിച്ചു. ജെ.സിഐ തിരൂർ വിദ്യാരംഭദിനത്തിൽ കഴിഞ്ഞ 25 വർഷമായി കുട്ടികൾക്ക് സൗജന്യ പാൽ വിതരണം ചെയ്യുന്ന കേന്ദ്രവും സ്പീക്കർ സന്ദർശിച്ചു. കഴിഞ്ഞവർഷത്തിൽനിന്ന് വ്യത്യസ്തമായി ഈ വർഷം കുട്ടികളുടെ എണ്ണം കുറവായിരുന്നു. സന്നദ്ധ സേവകരുടെ സുരക്ഷാ വിഭാഗവും പ്രവർത്തിച്ചു. ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി വൈദ്യപരിശോധനയ്ക്ക് പ്രത്യേക കൗണ്ടറും ഏർപ്പെടുത്തി. കുടുംബശ്രീ വനിതകളുടെ രുചി, അമൃതം ഭക്ഷണശാലകളുമൊരുക്കിയിരുന്നു
ശിവ-ശക്തിചൈതന്യം നിറഞ്ഞ ശ്രീചക്രബിന്ദുവിലെ പൊന്പ്രഭയില് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ 3000ത്തിലേറെ കുട്ടികള്‍ ആദ്യക്ഷരം കുറിച്ചു. സരസ്വതീമണ്ഡപത്തിലും യാഗശാലയിലുമാണ് വിദ്യാരംഭച്ചടങ്ങ് നടന്നത്. ബ്രഹ്മ-വിഷ്ണു-മഹേശ സങ്കല്പത്തിന്റെയും മഹാകാളി, മഹാലക്ഷ്മി, സരസ്വതി സങ്കല്പത്തിന്റെയും സംഗമസ്ഥാനമാണ് ശ്രീലകത്തെ ശ്രീചക്രബിന്ദു. ദേവീ-ദേവന്മാരുടെ ഊര്ജപ്രവാഹമെന്ന് വിശേഷിപ്പിക്കുന്ന ശ്രീചക്രബിന്ദുവിൽ മനസ്സര്പ്പിച്ചും സരസ്വതീകടാക്ഷത്തിനായി പ്രാര്‍ഥിച്ചും കുട്ടികളുടെ നാവില്‍ ഹരിശ്രീ എഴുതി.
പുലര്‍ച്ചെ നാലുമണിക്കുമുമ്പ് തുടങ്ങിയ ചടങ്ങ് ഉച്ചവരെ നീണ്ടു. രാവിലെ നടതുറന്ന് പശുക്കിടാവിനെ കണികാണിച്ചശേഷം ഗണപതിഹോമത്തോടെയാണ് അനുഷ്ഠാനങ്ങള്‍ തുടങ്ങിയത്. വിദ്യാരംഭത്തിന് മുന്നോടിയായി ദേവസ്ഥാനത്ത് ഗ്രന്ഥംവച്ച താളിയോലകള്‍ വായിച്ചു. ദന്തധാവനപൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു. സരസ്വതീസ്വരൂപമായി മാറി വിജയദശമിദിനത്തില്‍ പ്രഭാതദര്‍ശനം നല്കിയ ദേവി, മഹാലക്ഷ്മിപ്രഭയില് വിജയോത്സവം നടത്തി. ഒന്നരക്കിലോമീറ്റര്‍ പടിഞ്ഞാറുമാറി ശുക്ലതീര്ഥസ്ഥാനത്തേക്ക് ദേവിയെ എഴുന്നള്ളിച്ചു. ഇവിടെ പ്രത്യേകപൂജയും നടന്നു. രാത്രി നടന്ന ശീവേലിയോടെ നവരാത്രി-ദശമി ഉത്സവത്തിന് കൊടിയിറങ്ങി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍