എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്? മുരളി തുമ്മാരുകുടിയുടെ യാത്രാ വിവരണം തുടങ്ങുന്നു
മുരളി തുമ്മാരുകുടി
എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്?
ഒരു പഴയ കഥയാണെങ്കിലും തിളങ്ങുന്ന, തെളിച്ചമുള്ളൊരു ഓർമ്മയായതിനാൽ അതെത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല.
എനിക്കന്ന് കഷ്ടി നാലുവയസാണ് പ്രായം. സ്കൂളിൽ പോയിത്തുടങ്ങിയിട്ടില്ല. സ്കൂളിലെ വാർഷികത്തിന് ചേട്ടന്മാരും ചേച്ചിമാരും ഒരുങ്ങി പുറപ്പെടാൻ നിൽക്കുന്നു. ഞാനും കൂട്ടത്തിൽ പോകാനിറങ്ങി. മുറ്റം കടന്ന് പാടത്തിനരുകിലെത്തിയപ്പോളാണ് അവരുടെ കൂടെ പോകാനാണ് എന്റെ പദ്ധതിയെന്ന് അമ്മ അറിയുന്നത്. അമ്മ ഓടിവന്ന് കൈയിൽ പിടിച്ചിട്ടു പറഞ്ഞു, ''മോൻ ഇപ്പൊ പോകേണ്ട.'' അതെന്താ പോയാൽ എന്നോർത്ത് എനിക്ക് വല്ലാതെ സങ്കടം വന്നു. മുതിർന്നവർ കൂടെയില്ലാത്തതിനാലാണെന്നൊന്നും അന്നെനിക്കറിയില്ലല്ലോ.
''അമ്മേ, ഷർട്ടിട്ടു പോയി'' എന്നുപറഞ്ഞ് ഞാൻ കരഞ്ഞു.
''മോൻ ചെറുതല്ലേ... വലുതാകുമ്പോൾ എവിടെ പോയാലും അമ്മ തടയില്ല'' അമ്മ എന്നോട് അന്ന് പറഞ്ഞതാണ്.
അതുകേട്ട് കരച്ചില് നിർത്തിയോ എന്നെനിക്ക് ഓർമ്മയില്ല. പക്ഷെ, ചേട്ടന്മാരും ചേച്ചിമാരും പാടത്തൂടെ നടന്നകലുന്ന ചിത്രം ഇന്നലത്തെ പോലെ മനസ്സിലുണ്ട്.
അമ്മ പിന്നീട് വാക്കുപാലിച്ചു. മുതിർന്ന ഞാൻ എവിടെ പോകുന്നതിലും അമ്മക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. യുദ്ധം നടക്കുന്ന സിറിയയിലും വെള്ളപ്പൊക്കം അലയടിക്കുന്ന തായ്ലാൻഡിലുമൊക്കെ പോയപ്പോഴും അമ്മ ഒരു തടസ്സവും പറഞ്ഞില്ല.
യാത്ര അമ്മക്കും ഇഷ്ടമാണ്. നായർ കുടുംബമായതിനാൽ അമ്മ ജനിച്ച വീട്ടിൽ തന്നെയാണ് അമ്മ വളർന്നതും, വിവാഹത്തിനുശേഷം ജീവിച്ചതും, ഇപ്പോൾ ജീവിക്കുന്നതും. പത്തു കിലോമീറ്റർ ദൂരെയുള്ള അച്ഛന്റെ വീട്, അച്ഛന്റെ ജോലിസ്ഥലമായ ഉദ്യോഗമണ്ഡലിലെ ക്വാർട്ടേഴ്സ്, ഏതെങ്കിലും കല്യാണം കൂടാൻ ഗുരുവായൂർ ക്ഷേത്രം ഇവിടേക്കൊക്കെയേ അമ്മ പണ്ട് യാത്രചെയ്തിട്ടുള്ളു. കുട്ടികളെ വളർത്തലും വീട്ടിലെ പ്രാരാബ്ധങ്ങളുമായിരുന്നു ആദ്യകാലത്ത് തടസമായതെങ്കിൽ പിന്നീട് അച്ഛനും അമ്മാവനും വയസ്സായ കാലത്ത് അവരെ നോക്കാനായി ജീവിതം മാറ്റിവെക്കേണ്ടിവന്നു. യാത്രക്ക് തടസ്സമായി വീട്ടിലെ പശുക്കളും പട്ടികളുമടങ്ങുന്ന ആശ്രിതർ വേറെയും.
യാത്രചെയ്യാൻ ഇപ്പോൾ കാരണങ്ങൾ പലതാണ്. ബന്ധു സന്ദർശനം, ക്ഷേത്രദർശനം, ആഘോഷങ്ങൾ, ആരോഗ്യസംരക്ഷത്തിന്, പഠനാവശ്യങ്ങൾക്ക്, വിനോദത്തിന് തുടങ്ങി യാത്ര അടുത്ത നഗരത്തിലേക്കോ, സംസ്ഥാനത്തേക്കോ, രാജ്യത്തേക്കോ ആകാം. എല്ലാ യാത്രകളുടെയും ലക്ഷ്യവും ലക്ഷ്യസ്ഥാനവും വ്യത്യസ്തമാണെങ്കിലും ഓരോ യാത്രയും ഓരോ അനുഗ്രഹങ്ങളാണ്അച്ഛന്റെ മരണശേഷം പശുക്കളെയെല്ലാം വിറ്റ് പ്രാരാബ്ധങ്ങൾക്ക് വിടപറഞ്ഞ് അമ്മ അമേരിക്കയ്ക്ക് പോയി. പിന്നീടങ്ങോട്ട് മക്കൾ വിളിച്ച എല്ലായിടങ്ങളിലേക്കും. എൺപത് വയസ്സുകഴിഞ്ഞ അമ്മ ഇപ്പോഴും എവിടെ ടൂർ പോയാലും മുന്നിലുണ്ട്. ''ഞാൻ എവിടെക്കിടന്നു ചത്താലും എന്നെ നോക്കാനുള്ളവർ കൂടെയുള്ളപ്പോൾ ഞാനെന്തിന് പേടിക്കണം'' എന്നതാണ് അമ്മയുടെ പക്ഷം.
എന്റെ അമ്മയുടെ കാര്യം ഇങ്ങനെയാണെങ്കിലും ലോകത്തെ ബഹുഭൂരിപക്ഷവും വ്യത്യസ്തരാണ്. വയസ്സായി യാത്രചെയ്യാനാവാതെ ഓൾഡ് ഏജ് ഹോമിലും ആശുപത്രിയിലും കിടക്കുന്നവരിൽ നടത്തിയ അനേകം സർവേകൾ സൂചിപ്പിക്കുന്നത് വയസ്സായവരുടെ ഏറ്റവും വലിയ കുണ്ഠിതം, ആവശ്യാനുസരണം സഞ്ചരിച്ചില്ല എന്നുതന്നെയാണ്. അല്ലാതെ പണമുണ്ടാക്കിയില്ലെന്നോ പഠിക്കാൻ പറ്റിയില്ലെന്നോ അല്ല. നിങ്ങൾക്ക് ആ ഗതി വരരുത്.
യാത്രചെയ്യാൻ ഇപ്പോൾ കാരണങ്ങൾ പലതാണ്. ബന്ധു സന്ദർശനം, ക്ഷേത്രദർശനം, ആഘോഷങ്ങൾ, ആരോഗ്യസംരക്ഷത്തിന്, പഠനാവശ്യങ്ങൾക്ക്, വിനോദത്തിന് തുടങ്ങി യാത്ര അടുത്ത നഗരത്തിലേക്കോ, സംസ്ഥാനത്തേക്കോ, രാജ്യത്തേക്കോ ആകാം. എല്ലാ യാത്രകളുടെയും ലക്ഷ്യവും ലക്ഷ്യസ്ഥാനവും വ്യത്യസ്തമാണെങ്കിലും ഓരോ യാത്രയും ഓരോ അനുഗ്രഹങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം ഓരോ യാത്രയും തരുന്ന അനുഭവങ്ങൾ വ്യത്യസ്തമാണ്. പുഴയിലെ വെള്ളം എപ്പോഴും മാറിവരുന്നതിനാൽ ഒരു പുഴയും നമ്മൾ രണ്ടാമത് കാണില്ല എന്ന് പറയും പോലെ എന്നും സഞ്ചരിക്കുന്ന വഴിയാണെങ്കിലും കാഴ്ചകൾ മാറിക്കൊണ്ടേയിരിക്കും.
ഓരോ യാത്രയും പുതിയ അനുഭവങ്ങളുടെ യാത്രയാണെന്ന ബോധം എപ്പോഴും നമുക്ക് മനസ്സിൽ വേണം. അതിനാൽ അറിവുകൾ സ്വീകരിക്കാൻ നമ്മൾ മനസ്സിന്റെ വാതായനങ്ങൾ എപ്പോഴും തുറന്നുവെക്കണം. നിങ്ങൾ പരിചയിച്ചതോ പരിശീലിച്ചതോ ആയ വേഷം, ഭാഷ, ആചാരം, ഭക്ഷണം എന്നിവയുടെ പേരിൽ മറ്റൊന്നിനെ അളക്കാനാകരുത് ഒരു യാത്രയും.
പകരം നമുക്ക് അറിയില്ലാത്ത ഒന്നിന്റെ അടിസ്ഥാനം അറിയാനുള്ള, കുട്ടികളുടേതിന് സമമായ ജിജ്ഞാസയാണ് നമ്മൾ യാത്രയിൽ കൂടെ കൂട്ടേണ്ടത്. 'നിങ്ങൾ ഒരു ഗ്രാമത്തിൽ ചെല്ലുമ്പോൾ അവിടെ എല്ലാവരും ഒറ്റക്കാലിൽ നടക്കുകയാണെങ്കിൽ നിങ്ങൾ ആദ്യം ഒറ്റക്കാലിൽ നടക്കുക. എന്നിട്ട് അതിന്റെ കാരണം അന്വേഷിക്കുക' എന്നൊരു ചൊല്ലുണ്ട്. നമുക്ക് പരിചിതമല്ലാത്ത ഓരോ ആചാരത്തിനും അതിന്റേതായ കരണങ്ങളുണ്ടാകും. അതിനെ വിധിക്കാനല്ല, അറിയാനായിരിക്കണം നമ്മുടെ യാത്രകൾ.
അറിവിനാണ് യാത്ര എന്നു നാം തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അനുഭവങ്ങളുടെ വൈവിധ്യം വർദ്ധിപ്പിക്കാനായിരിക്കണം അടുത്ത ശ്രമം. ലോകത്തെവിടെ പോയാലും ഇന്ത്യൻ ഭക്ഷണശാല, അതും ഒത്താൽ പൊറോട്ടയും ബീഫും കിട്ടുന്ന മലബാർ ഹോട്ടൽ അന്വേഷിച്ചു പോകുന്നവർ സത്യത്തിൽ യാത്രയെ അനുഭവിക്കുന്നില്ല. എല്ലാനേരവും പോകുന്ന നാട്ടിലെ ആഹാരം കഴിക്കണമെന്നല്ല, പക്ഷെ ഒരു നാട്ടിൽ പോയിട്ട് ഒരിക്കൽ പോലും അവരുടെ ഭക്ഷണം രുചിച്ചുനോക്കാതെ പോരുന്നത് യാത്രയാവില്ല.
ഏത് സ്ഥലത്തു പോകുമ്പോഴും നാം എല്ലാവരും കേട്ടിട്ടുള്ള ഇടങ്ങൾ സന്ദർശിക്കണം, സെൽഫിയെടുക്കണം. അതേസമയം സാധാരണ ആളുകൾ പോകാത്ത, ആരും കേട്ടിട്ടില്ലാത്ത ഇടങ്ങളും കാണാൻ ശ്രമിക്കണം. അതാണ് പിന്നീട് പറഞ്ഞ് മറ്റുള്ളവരെ അതിശയിപ്പിക്കാൻ പറ്റുന്നത്.യാത്രയുടെ ഗുണം ശരിക്കും അനുഭവിക്കണമെങ്കിൽ യാത്ര തുടങ്ങുന്നതിനു മുൻപേ നമ്മൾ മനസ്സുകൊണ്ട് യാത്ര തുടങ്ങണം. പോകുന്ന സ്ഥലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വായിച്ച് മനസ്സിലാക്കണം. ഇപ്പോൾ ഇന്റർനെറ്റ് ഉള്ളതുകൊണ്ട് ഇതെളുപ്പമാണ്. ആദ്യമായി നിങ്ങൾ ഏതെങ്കിലും ട്രാവൽ ഗ്രൂപ്പിൽ അംഗമാകണം. യാത്രക്കുമുന്പ് ഗ്രൂപ്പിലെ ആളുകളുടെ അഭിപ്രായം ചോദിച്ചാൽ കാണേണ്ട സ്ഥലങ്ങൾ, പോകരുതാത്ത സ്ഥലങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, അവിടേക്ക് യാത്ര ചെയ്തവരുടെ അനുഭവങ്ങൾ ഇവയൊക്കെ നമുക്ക് ലഭിക്കും. ചിലപ്പോൾ അവിടെ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെയും.
നമ്മൾ ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നത് എന്തിനായാലും അതിനി ഔദ്യോഗികമായാലും ആശുപത്രിയിലേക്കായാലും ഒരല്പമെങ്കിലുംസ്ഥലത്തിന്റെ ആത്മാവ് കണ്ടിട്ടേ തിരികെ വരാവൂ. കാരണം രണ്ടാമതൊരിക്കൽ കൂടി നമ്മൾ അവിടെ പോകുമെന്നുറപ്പില്ലാത്തതു തന്നെ. 2008-ലാണ് ഞാനാദ്യമായി ചൈനയിലെത്തുന്നത്, ഭൂമികുലുക്കത്തെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കാണ്. ബീജിങിലാണ് മീറ്റിങ്. രാവിലെ എട്ടു മുതൽ രാത്രി പത്തു വരെ മൂന്നുദിവസം മീറ്റിങ്. നാലാം ദിവസം തിരിച്ചു പോരുകയാണ്. ചൈനയിലെത്തിയാൽ ആദ്യം കാണണമെന്നാഗ്രഹിച്ചത് 'ടിയാൻ ആൻ മെൻ സ്ക്വയർ' ആണ് (https://en.wikipedia.org/wiki/Tiananmen) . മൂന്നാം ദിവസം രാത്രി പത്തുമണിക്ക് ഒരു ടാക്സിയിൽ കയറി ടിയാൻ ആൻ മെൻ സ്ക്വയറിന്റെ കാർഡ് കാണിച്ചു. (ചൈനയിലെ ഹോട്ടലുകളിൽ ഇത്തരം കാർഡുകളുണ്ട്. ഇത് കൈയിലെടുത്ത് ചൂണ്ടിക്കാണിച്ചാൽ ഭാഷ പ്രശ്നമാകില്ല.) ഒന്നര മണിക്കൂറെടുത്ത ആ യാത്രയിൽ ഞാൻ ടാക്സിയിൽ ഉറങ്ങി. സ്ഥലത്തെത്തി ടാക്സിക്കാരനോട് കാത്തുനിൽക്കാൻ പറഞ്ഞ് ഓടിപ്പോയി മാവോയുടെ പടം കണ്ടു, പടമെടുത്തു. തിരിച്ച് ടാക്സിയിൽ ഹോട്ടലിലേക്കുള്ള യാത്രയിൽ പിന്നെയും ഉറങ്ങി. പറഞ്ഞുവന്നത് നമ്മുടെ പ്രാധാന ഉദ്ദേശം എന്താണെങ്കിലും മാനസിക നില എങ്ങനെ ആയാലും ചെറിയ സമയം പോലും പാഴാക്കാതെ കാഴ്ചകൾ കാണണം എന്നാണ്.
ഏത് സ്ഥലത്തു പോകുമ്പോഴും നാം എല്ലാവരും കേട്ടിട്ടുള്ള ഇടങ്ങൾ സന്ദർശിക്കണം, സെൽഫിയെടുക്കണം. അതേസമയം സാധാരണ ആളുകൾ പോകാത്ത, ആരും കേട്ടിട്ടില്ലാത്ത ഇടങ്ങളും കാണാൻ ശ്രമിക്കണം. അതാണ് പിന്നീട് പറഞ്ഞ് മറ്റുള്ളവരെ അതിശയിപ്പിക്കാൻ പറ്റുന്നത്. പാരീസിൽ എത്തുന്നവർ ഈഫൽ ടവറും ലൂവ്ര് മ്യൂസിയവും എന്തായാലും കാണണം. എന്നാൽ നിങ്ങൾ മിടുക്കരാണെങ്കിൽ സീവർ മ്യൂസിയവും സെക്സ് മ്യൂസിയവും വിടരുത്. ജനീവയിൽ എത്തുന്നവർ എല്ലാം യു എൻ കെട്ടിടവും ഫൗണ്ടനും ഒക്കെ കാണും, പക്ഷെ എന്റെ അടുത്ത് വരുന്നവർ മാത്രമേ ജനീവയിലെ രാജാക്കന്മാരുടെ സെമിത്തേരി കാണാറുള്ളൂ. അവിടെ രാജാക്കന്മാരെ കാണാനല്ല, മറിച്ച് ജനീവയിലെ ജനങ്ങൾ ആ നാട്ടിലെ ഏറ്റവും പ്രശസ്തയായിരുന്ന സെക്സ് വർക്കർക്ക്ക് അതിൽ സ്ഥാനം നൽകിയതിന്റെ ചരിത്രം പഠിക്കാനാണ്. (https://en.wikipedia.org/wiki/Gris%C3%A9lidis_R%C3%A9al)
അഫ്ഘാനിസ്ഥാൻ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലം അഫ്ഘാനിസ്ഥാനാണ്. പർവ്വതങ്ങളും മരുഭൂമിയും ദ്വീപുകളുമായി അതീവസൗന്ദര്യമുള്ള എത്രയോ സ്ഥലങ്ങൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും, അഫ്ഗാനിസ്ഥാൻ പോലെ സുന്ദരമായ ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല.യാത്രകൾ നമ്മുടെ ചിന്തകളിൽ മാറ്റം വരുത്തണം. ഇല്ലെങ്കിൽ പിന്നെ യാത്രകൊണ്ട് വലിയ പ്രയോജനമില്ല. കേരളം ബുദ്ധിജീവികളുടെ നാടാണെന്നും ലോകത്തേറ്റവും സുന്ദരമായ സ്ഥലം കേരളമാണെന്നും ചെറുപ്പത്തിൽ ചിന്തിക്കുന്നത് ശരി തന്നെ. എന്നാൽ ഇതൊന്നും പുറത്തു പറയരുത്. കാരണം, പുറത്തുള്ളവർക്കും ഉണ്ട് ഇതേ ചിന്തകൾ. തമിഴ് പോലെ ഏറെ പാരമ്പര്യം ഉള്ള ഭാഷയും തിരുക്കുറൾ പോലെ ഒരു ഗ്രന്ഥവും ഒക്കെ ഉള്ള തമിഴന് മലയാളിയുടെ 'ബുദ്ധിജീവിതം' കാണുമ്പോൾ ചിരിവരും. ലോണാവാലയിലെ മഴക്കാലം കണ്ടിട്ടുള്ളവർക്ക് കേരളത്തിലെ മഴ ലോകോത്തരമാണെന്ന് പറയാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. അതിനെ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ പാരമ്പര്യത്തെയും സൗന്ദര്യത്തെയും കുറച്ചുകാണുകയല്ല. മറിച്ച്
പാരമ്പര്യവും സൗന്ദര്യവും മറ്റു പലയിടത്തുമുണ്ടെന്നും, അവർക്കും നമ്മുടേത് പോലെ (മിഥ്യ)ധാരണകളുണ്ടെന്നുമാണ് ഉദ്ദേശിച്ചത്. അതായത് നമ്മുടെ അഭിപ്രായമാണ് ശരിയെന്ന ചിന്ത യാത്രകൊണ്ട് തീരണം. യാത്രക്ക് മുന്നേ തീർന്നാൽ അത്രയും നല്ലത്.
''അപ്പൊ ചേട്ടാ, ചേട്ടനീ ലോകം മുഴുവൻ നടന്നതിൽ ഏറ്റവും നല്ല സ്ഥലമേതാണ്?''
''അതിപ്പോ 'സാരെ ജഹാം സെ അഛാ..' എന്നല്ലേ പറഞ്ഞുപഠിച്ചിരിക്കുന്നതും ചിന്തിക്കുന്നതും''.
''അതെ, പക്ഷെ, സത്യം എന്താണ്?''
''സത്യം അല്പം കയ്പ്പുള്ളതാണ് കുട്ടീ, എന്നെ നിർബന്ധിക്കരുത്.''
''ഞാൻ നിർബന്ധിക്കും''
'എന്നാൽ പറയാം. അഫ്ഘാനിസ്ഥാൻ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലം അഫ്ഘാനിസ്ഥാനാണ്. പർവ്വതങ്ങളും മരുഭൂമിയും ദ്വീപുകളുമായി അതീവസൗന്ദര്യമുള്ള എത്രയോ സ്ഥലങ്ങൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും, അഫ്ഗാനിസ്ഥാൻ പോലെ സുന്ദരമായ ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല.
തത്കാലം സഞ്ചാരികൾക്ക് പോകാൻ പറ്റിയ ഒരു സാഹചര്യം അല്ല അവിടെ ഉള്ളത്. പക്ഷെ എന്നെങ്കിലും ഒക്കെ അവിടം സുരക്ഷിതമായാൽ നിങ്ങൾ ബാമിയാൻ നഗരത്തിന് അടുത്തുള്ള 'നേതാവിന്റെ തടാകം' എന്ന് പറയുന്ന സ്ഥലത്ത് ഒന്ന് പോണം. (https://en.wikipedia.org/wiki/Band-e_Amir_National_Park). മനസ്സിൽ പതിയുന്ന ചിത്രങ്ങളോട് ഒരിക്കലും കാമക്ക് നീതി ചെയ്യാനാവില്ല. പലപ്പോഴും കാമറയിൽ കാണുന്ന ചിത്രങ്ങളെ പോലെ ഒരു സ്ഥലം മനോഹരം ആയി തോന്നുകയും ഇല്ല. അതുകൊണ്ടു കൂടിയാണ് കാലം എത്ര മാറിയാലും കാമറകൾ എത്ര പുരോഗമിച്ചാലും യാത്രകൾ നമ്മൾ ചെയ്തുകൊണ്ടേയിരിക്കേണ്ടത്. കാരണം നമ്മുടെ മനസ്സിന്റെ വികാസത്തിനും സ്ഥലത്തിന്റെ ആസ്വാദനത്തിനും യാത്ര പോലെ മറ്റൊന്നില്ല.
ആട്ടെ, നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് ?
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്