യാത്ര നടത്തുന്നത് കുമ്മനം ആണെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് അമിത്ഷാ; യോഗി എത്തുന്ന കാര്യം കുമ്മനം പോലും അറിഞ്ഞത് അവസാന നിമിഷം; സി.പി.എം കോട്ടകളിലൂടെ തന്നെ നടന്നു കരുത്ത് കാട്ടണം എന്നു തീരുമാനിച്ചതും ദേശീയ അധ്യക്ഷൻ; ജാഥയെ കാണുന്നത് കേരളത്തിൽ ചലനം സൃഷ്ടിക്കാനുള്ള അവസാന വഴിയായി
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര എന്നാണ് പൊതുവിൽ പറയാറ്. എന്നാൽ കേരള രക്ഷായാത്രയുടെ കടിഞ്ഞാൺ കൈയിലേന്തിയിരിക്കുന്നത് ബിജെപി ദേശീയ നേതൃത്വം തന്നയാണ്. കേരളത്തിൽ എന്തുവിധേനയും പാർട്ടിയുടെ നില മെച്ചപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായി അമിത് ഷാ തന്നെയാണ് ഇത്തരമൊരു തന്ത്രം പയറ്റി രംഗത്തെത്തിയതും. ഒരുപാട് ശ്രമിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കാത്ത കേരളത്തിലെ ബിജെപിക്കാർക്കുള്ള അവസാന അവസരമാണ് ഇതെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. അതുകൊണ്ട് തന്നെ ജനരക്ഷായാത്രയുടെ പൂർണ ചുമതലയും നിയന്ത്രണവും ദേശീയ നേതൃത്വത്തിനാണ്. സംസ്ഥാന നേതാക്കൾക്ക് കേരളത്തിൽ നടക്കുന്ന ജാഥയിൽ കാര്യമായ റോൾ പോലുമില്ല. ആരൊക്കെ ജാഥയിൽ പങ്കാളികളാകുമെന്ന കാര്യം കുമ്മനത്തിന് പോലും വ്യക്തതയില്ല.
യാത്രയുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും ദേശീയ നേതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ചുപോലും സംസ്ഥാന നേതാക്കൾക്കു വ്യക്തമായ ധാരണയില്ലായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പിസവും ആരോപണങ്ങളും മൂലം ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്ത് ബിജെപി. നാളിതുവരെ നടത്തിയ പ്രചരണ പ്രവർത്തനങ്ങളിൽ ഏറ്റവും ശക്തമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന ജനരക്ഷായാത്രയിലും അതു നിഴലിക്കുന്നു. യാത്രയോടനുബന്ധിച്ചു സിപിഎമ്മിനെതിരേ രാജ്യവ്യാപകമായി പ്രഖ്യാപിക്കപ്പെട്ട പ്രക്ഷോഭത്തിന്റെ കാര്യം ഇന്നലെ അമിത് ഷായുടെ പ്രസംഗത്തിനു ശേഷമാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കൾപോലും അറിഞ്ഞത്. യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ പങ്കാളിത്തവും സംസ്ഥാന നേതാക്കൾ അറിഞ്ഞിരുന്നില്ല.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് യാത്രയുടെ മുഖ്യലക്ഷ്യം. സി.പി.എം. ശക്തികേന്ദ്രങ്ങളിൽ പോലും അണികൾക്ക് സുരക്ഷിതബോധം നൽകാനും നേതൃത്വം കൂടെയുണ്ടെന്നു ബോധ്യപ്പെടുത്താനും യാത്രയുടെ ആദ്യം ദിനംതന്നെ കഴിഞ്ഞെന്നു ബിജെപി. വിലയിരുത്തുന്നു. ഈ സാഹചര്യം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിപ്പിക്കാനായില്ലെങ്കിൽ സംസ്ഥാന ബിജെപി. നേതൃത്വം വില നൽകേണ്ടി വരും.
പാർട്ടി കോർ കമ്മറ്റിയിലും ദേശീയ നേതൃത്വം ഈ നിലപാട് സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ള നേതാക്കളെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അമിത് ഷാ തള്ളിയത്. ആദ്യം കേരളത്തിൽനിന്നുള്ള ഒരാളെ ജയിപ്പിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണത്തിൽ സംസ്ഥാന നേതാക്കൾ ഗ്രൂപ്പ് കളിച്ചതോടെയാണ് ദേശീയ നേതൃത്വം നിയന്ത്രണം ഏറ്റെടുത്തത്. ജാഥാ ക്യാപ്റ്റൻ, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ കുമ്മനം രാജശേഖരനാണ് ഔദ്യോഗികമായി വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടത്. എന്നാൽ മുൻപ്രസിഡന്റ് വി. മുരളീധരനായിരുന്നു യാത്ര വിശദീകരിച്ചത്. ജാഥയുടെ മീഡിയ കൺവീനർ എന്ന നിലയിലാണ് താൻ വിശദീകരണം നടത്തുന്നത് എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി. അതിനേക്കാൾ കേരളത്തിൽ നിന്നും ദേശീയ നേതാക്കളുമായി ഏറ്റവുമധികം ബന്ധമുള്ളത് മുരളീധരനാണ്. ഇക്കാരണം കൊണ്ടു കൂടിയാണ് അദ്ദേഹത്തിന് ഈ ചുമതല ലഭിച്ചതും.
മെഡിക്കൽ കോളേജ് കുംഭകോണത്തെക്കുറിച്ചുള്ള റിപ്പോർട്ടുമായി ബന്ധപ്പെട്ടു മുരളീധരപക്ഷത്തെ പ്രധാന നേതാവായ വി.വി. രാജേഷിനെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ അലയൊലികൾ പാർട്ടിയിൽ അവസാനിച്ചിട്ടില്ല. ഇതേത്തുടർന്ന് ഒരു വിഭാഗം ജാഥയോട് നിസഹകരണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വി. മുരളീധരനെ പ്രചാരണ വിഭാഗം കൺവീനറാക്കിയതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇതുവരെ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റവും ശക്തമായ ഘട്ടമാണ് ജനരക്ഷായാത്രയെന്നാണ് ബിജെപി വിലയിരുത്തൽ. സിപിഎമ്മിന്റെ കോട്ടകളിൽ കയറി രാഷ്ട്രീയ പ്രവർത്തനം നടത്തുകയെന്ന ശൈലിയാണ് പിന്തുടരുന്നത്. അതുകൊണ്ട് ഗുണകരമായ മാറ്റമുണ്ടാക്കാമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ പ്രതിഷേധമായി സംഘടിപ്പിക്കുന്ന ജനരക്ഷായാത്ര കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൂടെയെല്ലാം സഞ്ചരിക്കും. ഉദ്ഘാടന ദിനത്തിലും സമാപന ദിനത്തിനും പുറമേ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു മുന്നിലൂടെ കടന്നുപോകുമ്പോഴും അമിത് ഷായുടെ സാന്നിധ്യമുണ്ടാകും. മറ്റു ജില്ലകളിൽ ഓരോ ദിവസമാണു പരിപാടിയെങ്കിൽ കണ്ണൂരിൽ അത് നാലു ദിവസമാണ്. അതിലെല്ലാം ദേശീയ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും അകമ്പടിയുണ്ടാകും.
ശക്തികേന്ദ്രങ്ങളായ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തെത്തിക്കുന്ന ജനപ്രതിനിധികൾ അടക്കമുള്ള സംഘങ്ങളും യാത്രയിൽ മാറി മാറി അണിചേരും. ഫലത്തിൽ ഈ മാസം 17 വരെ കേരളത്തിൽ വിപുലമായ റോഡ് ഷോയ്ക്കാണ് ബിജെപി. മുന്നൊരുക്കം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇതുവരെ ഇടത്, വലത് മുന്നണികൾക്കെതിരേ മുദ്രാവാക്യമുയർത്തിയിരുന്നത് ഇപ്പോൾ ചുവപ്പ്- ജിഹാദി ഭീഷണിക്കെതിരേ എന്നു ചുവടുമാറ്റുകയാണ്. അക്രമരാഷ്ട്രീയത്തിന് എതിരായ നിലപാട് സിപിഎമ്മിനെതിരായ യുദ്ധപ്രഖ്യാപനമാണ്. ജിഹാദി മുദ്രാവാക്യത്തിന്റെ ലക്ഷ്യം ഹൈന്ദവ, ക്രിസ്ത്യൻ വോട്ട് ബാങ്കും. ക്രൈസ്തവ പിന്തുണയ്ക്ക് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയാണ് ആയുധമാക്കുന്നത്. കണ്ണന്താനവും പി.സി. തോമസും എല്ലാ ദിവസങ്ങളിലും യാത്രയുടെ ഭാഗമാകും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍