ബെസ്റ്റ് ചോദ്യം അമേരിക്കക്കാരുടേതാണ്; 'നിങ്ങൾ അമേരിക്കയിൽ വ്യഭിചാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? എല്ലാ ഡേറ്റയും ഓൺലൈൻ ആകുന്ന കാലത്ത് ഒരിക്കൽ പറഞ്ഞ നുണ പിന്നെ മായ്ക്കാൻ പറ്റാതെ വരും; വായനക്കാരെല്ലാം ഉടൻ പാസ്സ്പോർട്ട് എടുക്കണം; എപ്പോഴാണ് പുറത്തുപോകാൻ ഒരവസരം വരുന്നതെന്ന് പറയാൻ പറ്റില്ല; പാസ്‌പോർട്ടിനേയും വിസയേയും കുറിച്ച് യാത്രികൻ അറിയേണ്ടതെല്ലാം
മുരളി തുമ്മാരുകുടി
പി ഡബ്‌ള്യു ഡി യിൽ ജോലിക്ക് കയറി കുറച്ച് കൈക്കൂലിയൊക്കെ മേടിച്ച് സുഖമായി ജീവിക്കാനാണ് ഞാൻ സിവിൽ എഞ്ചിനീയറിങ് തന്നെ തെരഞ്ഞെടുത്തത്. പക്ഷെ, പഠിച്ചു പാസ്സായി വന്നപ്പോഴേക്കും പി ഡബ്‌ള്യു ഡി പിടിച്ച് അവാർഡ് തന്നില്ലെന്ന് മാത്രമല്ല, ജോലി പോലും കിട്ടിയില്ല. എന്നാൽപ്പിന്നെ ഗൾഫിൽ പോയേക്കാമെന്ന് കരുതി. 'സിവിലിന് നല്ല സ്‌കോപ്പാണ്' എന്നു പറയാറുള്ള കുറച്ച് ബന്ധുക്കളും പരിചയക്കാരുമുണ്ട് അവിടെ. അതിനായിട്ടാണ് ആദ്യമായി പാസ്സ്പോർട്ട് എടുക്കാൻ ശ്രമിച്ചത്. 1986-ൽ.
അക്കാലത്ത് പാസ്സ്പോർട്ട് എടുക്കൽ ഇന്നത്തെപ്പോലെ അത്ര ഈസിയല്ല. അഞ്ചാറു മാസം എടുക്കുന്ന പണിയാണ്. പക്ഷെ സ്ഥലത്തെ പാർലമെന്റംഗത്തിന്റെ ഒപ്പോടു കൂടി അപേക്ഷ സമർപ്പിച്ചാൽ പൊലീസ് വെരിഫിക്കേഷനൊന്നുമില്ലാതെ സംഗതി നടക്കും. എനിക്ക് ഒരു പാർലമെന്റേറിയനെയും അറിയില്ല. പെരുമ്പാവൂർ അന്ന് മുകുന്ദപുരം നിയോജകമണ്ഡലമാണ്. അന്നും ഇന്നും ഈ മുകുന്ദപുരം എവിടെയാണെന്ന് എനിക്കറിയില്ല. അവിടുത്തെ പാർലമെന്റ് അംഗത്തെയും. അന്ന് കോതമംഗലത്തെ പാർലമെന്റംഗത്തെ എല്ലാവരും അറിയും. മുണ്ടക്കൽ ബേബി എന്ന് വിളിപ്പേരുള്ള ജോർജ്ജ് ജോസഫ് മുണ്ടക്കൽ. വലിയ വാഗ്മിയോ സംഘാടകനോ ഒന്നുമല്ലെങ്കിലും, പറഞ്ഞുകേട്ടിടത്തോളം രാഷ്ട്രീയത്തിലിറങ്ങി പൈസ കളഞ്ഞതല്ലാതെ ഉണ്ടാക്കിയെന്ന് ശത്രുക്കൾ പോലും ആരോപിക്കാത്ത ആളാണ്. അദ്ദേഹത്തിന്റെ കോതമംഗലത്തെ വീട് ബിനോയിക്കറിയാം. ഞങ്ങൾ അങ്ങോട്ട് വെച്ചുപിടിച്ചു.
എം പി യുടെ വീട്ടിൽ ചെന്നപ്പോൾ മകളാണുള്ളത്. വളരെ സൗമ്യമായ, ഒട്ടും ജാടയില്ലാത്ത നല്ല പെരുമാറ്റം. പിറ്റേന്ന് ചെല്ലാൻ നിർദ്ദേശിച്ചതനുസരിച്ച് അവിടുന്ന് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ചുകൊടുത്തു. പിറ്റേന്ന് ചെന്നപ്പോഴേക്കും ഒപ്പ് റെഡി. അന്നത്തെ ആ കുട്ടിയോ കുട്ടിയുടെ കുട്ടിയോ ഇത് വായിക്കുന്നുണ്ടാകുമോ എന്നറിയില്ല. ഏറെ നന്ദിയുണ്ട്. അധികം താമസിയാതെ പാസ്സ്പോർട്ട് കിട്ടി, ഡിഗ്രിയും. പക്ഷെ അപ്പോഴേക്കും 'സ്‌കോപ്പുകാർ' കാലുമാറി, 'ഇപ്പോൾ പഴയ സ്‌കോപ്പൊന്നുമില്ല' എന്നായി ഡയലോഗ്. നിങ്ങളിൽ വിദേശത്ത് പോകാൻ ശ്രമിച്ചിട്ടുള്ളവരിൽ പലരും സ്വന്തം ബന്ധുക്കളുടെയടുത്ത് നിന്ന് ഇത് കേട്ടിട്ടുണ്ടാകും. കഴിഞ്ഞ നാൽപ്പത് വർഷമായി 'ഗൾഫിൽ പഴയതുപോലെ സ്‌കോപ്പില്ല' എന്നാണ് സ്ഥിരം പല്ലവി. അത് വിശ്വസിച്ചിരുന്നാൽ ഒരാളും ഗൾഫിൽ പോക്കുണ്ടാവില്ല.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകൾക്കും പാസ്സ്‌പോർട്ടില്ല. ഇന്ത്യ വലിയൊരു രാജ്യമായതിനാലും പുറത്തുപോകേണ്ടതിന്റെ ആവശ്യവും സാധ്യതയും കുറവായതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. കേരളത്തിലെ കാര്യം വ്യത്യസ്തമാണെങ്കിലും സാധാരണഗതിയിൽ ആളുകൾ വെറുതെ പാസ്സ്പോർട്ട് എടുക്കാറില്ല. ചെറിയ രാജ്യങ്ങളിൽ ഇങ്ങനെ അല്ല, കാരണം എന്തിനും ഏതിനും അവർക്ക് അതിർത്തി കടക്കണം. ബ്രൂണെയിലുള്ള ആൾക്ക് കള്ളു കുടിക്കണം എങ്കിൽ അതിർത്തി കടന്ന് മലേഷ്യയിൽ എത്തണം, ജനീവക്ക് ചുറ്റും അതിർത്തിയാണെന്ന് ഞാൻ പറയാറുണ്ടല്ലലോ, ഒരു സിഗ്‌നൽ മിസ് ആയാൽ തന്നെ അതിർത്തി കടന്നു പോകും. അതുകൊണ്ട് ഈ രാജ്യങ്ങളിൽ എല്ലാവർക്കും പാസ്സ്പോർട്ട് ഉണ്ടാകും. (കുട്ടികൾക്ക് മാത്രമല്ല, പട്ടിക്ക് വരെ). എന്റെ അഭിപ്രായത്തിൽ എന്റെ വായനക്കാരെല്ലാം പാസ്സ്പോർട്ട് എടുക്കണം. സ്വയവും പങ്കാളിക്കും കുട്ടികൾക്കും. എപ്പോഴാണ് പുറത്തുപോകാൻ ഒരവസരം വരുന്നതെന്ന് പറയാൻ പറ്റില്ല. അവസരങ്ങൾ നമുക്ക് ഉണ്ടാക്കുകയും ചെയ്യാം.
ഈ പാസ്സ്പോർട്ട് എന്ന സാധനത്തിന് ക്രിസ്തുവിനേക്കാൾ പഴക്കമുണ്ട്. ഒരു രാജ്യത്തിന്റെ അതിർത്തി കടക്കാൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്സ്പോർട്ട്. പക്ഷെ, അന്നൊക്കെ യാത്രക്കാർ വളരെ കുറവായതിനാൽ ഇത് എല്ലാവർക്കും ആവശ്യം വരുന്ന ഒരു സംഗതിയല്ലായിരുന്നു. ഏതാണ്ട് നൂറുവർഷം മുൻപ് വരെ ഇതായിരുന്നു സ്ഥിതി. ഒന്നാം ലോകമഹായുദ്ധമാണ് അതിർത്തി കടക്കുക എന്നത് ഇത്രയും ദുഷ്‌ക്കരമാക്കിയത്. അയൽരാജ്യങ്ങൾ തമ്മിൽ ശത്രുക്കളായപ്പോൾ അകത്തേക്ക് വരുന്നവരെ വിശ്വസിക്കാൻ പറ്റാതായി. അങ്ങനെ വരുന്നവരോട് തിരിച്ചറിയൽ രേഖ ചോദിച്ചുതുടങ്ങി. അതേസമയം തന്നെ യുദ്ധകാലത്ത് എന്തെങ്കിലും തൊഴിലുകൾ അറിയുന്നവർ നാടുവിട്ട് സമാധാനമുള്ള സ്ഥലത്തേക്ക് പോകാൻ തുടങ്ങി. ഇത് യുദ്ധത്തിന്റെ തയ്യാറെടുപ്പിനെയും യുദ്ധത്തെ തന്നെയും ബാധിക്കുമെന്നായപ്പോൾ തൊഴിലാളികൾ നാടുകടക്കുന്നത് തടയാൻ രാജ്യങ്ങൾ സ്വന്തം അതിർത്തിയിലും പരിശോധന തുടങ്ങി. ഇപ്പോൾ മറ്റു രാജ്യത്ത് നിന്ന് തൊഴിലന്വേഷകർ നാട്ടിലെത്തുന്നത് തടയാനാണ് പല യൂറോപ്യൻ രാജ്യങ്ങളും പാസ്സ്പോർട്ട് ഉപയോഗിക്കുന്നത്. ചരിത്രത്തിന്റെ ഒരു കളി നോക്കണേ!
പാസ്സ്പോർട്ട് ഇല്ലാത്ത വിദേശ യാത്ര: പൊതുവ പറഞ്ഞാൽ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാൻ പാസ്സ്പോർട്ട് നിർബന്ധം ആണ്. പക്ഷെ എല്ലാ നാട്ടിൽ നിന്നും എല്ലാ നാട്ടിലെക്കും കടക്കാൻ പാസ്സ്പോർട്ട് വേണ്ട, ഉദാഹരണത്തിന് ഇന്ത്യക്കാർക്ക് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും യാത്രചെയ്യാൻ പാസ്സ്പോർട്ട് വേണ്ട. ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതി. യൂറോപ്യൻ രാജ്യങ്ങൾക്കുള്ളിൽ യാത്രചെയ്യാനും അറബ് രാജ്യങ്ങളിലും പശ്ചിമ ആഫ്രിക്കയിലും ഇതുപോലെ തന്നാട്ടിലെ താമസത്തിന്റെ രേഖയുണ്ടെങ്കിൽ യാത്ര ചെയ്യാനുള്ള ഉടമ്പടികളുണ്ട്. ഇതിൽ ഏതൊക്ക അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും ബാധകം ആണെന്ന് അന്വേഷിച്ചിട്ടു വേണം യാത്ര ചെയ്യാൻ.
വിസയില്ലാത്ത വിദേശ യാത്ര
വിദേശയാത്രയെപ്പറ്റി ചിന്തിക്കുമ്പോൾ ധാരാളം പേര് പിന്നോട്ട് മാറുന്നത് വിസ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട് ഓർത്തിട്ടാണ്. പക്ഷെ എല്ലാ രാജ്യത്തും പോകാൻ നമുക്ക് വിസ വേണ്ട. നമ്മുടെ കയ്യിൽ ഏതുരാജ്യത്തെ പാസ്സ്പോർട്ടാണ് ഉള്ളതെന്ന് അനുസരിച്ചിരിക്കും എവിടെയൊക്കെ നമുക്ക് വിസ വേണം എന്നത് (വിദേശത്തു താമസിക്കുന്ന ഏറെ മലയാളികൾക്ക് ആ നാട്ടിലെ പാസ്സ്പോർട്ട് ഉണ്ടല്ലോ). ഒരു രാജ്യത്തെ പാസ്സ്പോർട്ട് വച്ച് നമുക്ക് ഏതൊക്ക രാജ്യങ്ങൾ വിസയില്ലാതെ സഞ്ചരിക്കാം എന്നതിനെ അനുസരിച്ച് ഒരു 'ഗ്ലോബൽ പാസ്സ്പോർട്ട് പവർ റാങ്ക്' ഉണ്ട്. രണ്ടായിരത്തി പതിനേഴിൽ അവർ ജർമ്മനിയുടെയും സിംഗപ്പൂരിന്റെയും പാസ്സ്പോർട്ട് ആണ് ഒന്നാമതുകൊടുത്തിട്ടുള്ളത്. (https://www.passportindex.org/byRank.php) നൂറ്റി അൻപത്തി എട്ടു രാജ്യങ്ങൾ സന്ദർശിക്കാൻ അവർക്ക് വിസ വേണ്ട. ഇന്ത്യയുടെ സ്ഥാനം നൂറ്റി അൻപത്തി ഒന്പതാണ്. അൻപത്തി ഒന്ന് രാജ്യങ്ങൾ നമുക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഇതുകൊണ്ട് പല മലയാളികളും അവർ താമസിക്കുന്ന രാജ്യത്തെ പാസ്സ്പോർട്ട് എടുക്കുന്നത് (പാസ്സ്പോർട്ട് ഓഫ് കൺവീനിയൻസ്) തികച്ചും ന്യായമാണെന്നാണ് എന്റെ പക്ഷം. എനിക്കിവിടെ സ്വിസ്സ് പാസ്സ്പോർട്ട് സംഘടിപ്പിച്ചാൽ നൂറ്റി അൻപത്തി അഞ്ചു രാജ്യങ്ങൾ വിസയില്ലാതെ സഞ്ചരിക്കാം, ചിലപ്പോൾ ടെംപ്റ്റിങ് ആണ്, പക്ഷെ ഇന്ത്യയുടെ ഇപ്പോഴത്തെ നിയമം അനുസരിച്ച് വേറൊരു രാജ്യത്തെ പാസ്സ്പോർട്ട് സംഘടിപ്പിച്ചാൽ ഇന്ത്യൻ പാസ്സ്പോർട്ട് ഉപേക്ഷിക്കണം (സ്വിസ്സ് പൗരന്മാർക്ക് എത്ര രാജ്യത്തെ പാസ്സ്പോർട്ട് വേണമെങ്കിലും ആകാം കേട്ടോ, എന്റെ സുഹൃത്തിന് സ്വിസ്സ്, കാനഡ, കരീബിയൻ എന്നിങ്ങനെ മൂന്നു പാസ്‌പോര്ട്ട് ഇപ്പോൾ തന്നെ ഉണ്ട്). ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ചാൽ സാധാരണ എൻ ആർ ഐ കളുടെ പ്രധാന ഉദ്ദേശങ്ങൾ ആയ നാട്ടിലേക്ക് യാത്ര, നാട്ടിൽ കുട്ടികളെ പഠിപ്പിക്കൽ, നാട്ടിൽ ഫ്‌ലാറ്റ് വാങ്ങൽ എല്ലാം നടക്കുമെങ്കിലും നാട്ടിൽ ഇലക്ഷന് നിൽക്കാൻ നുണപറയേണ്ടി വരും, അതുകൊണ്ട് തൽക്കാലം ഐക്യരാഷ്ട്ര സഭയുടെ പാസ്സ്പോർട്ട് വച്ച് യാത്ര അഡ്ജസ്റ്റ് ചെയ്യുന്നു.
ഇന്ത്യയിൽ താമസിക്കുന്നവരും പുതിയതായി യാത്ര തുടങ്ങാൻ ആഗ്രഹിക്കുന്നവരും ഇതൊന്നും കേട്ട് വിഷമിക്കേണ്ട കാര്യമില്ല. മുൻകൂർ വിസയില്ലാതെ ഇന്ത്യൻ പാസ്സ്പോർട്ട് ഉണ്ടെങ്കിൽ സഞ്ചരിക്കാവുന്ന അനവധി രാജ്യങ്ങളുണ്ട്. ശ്രീലങ്ക, ടൂറിസ്റ്റുകൾക്ക് പറ്റിയ സ്ഥലമായ തായ്ലാൻഡ്, ഇൻഡോനേഷ്യ, താൻസാനിയ, ജോർദ്ദാൻ എന്നിങ്ങനെ അനവധി രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ഒന്നുകിൽ വിസ വേണ്ട, അല്ലെങ്കിൽ അവിടെ ചെന്നിട്ട് എടുത്താൽ മതി. ഇവിടെ ഒരു ഔദ്യോഗികമല്ലാത്ത ലിസ്റ്റുണ്ട് (https://www.makemytrip.com/blog/visa-on-arrival-for-indians). ഇത് അത്ര കൃത്യം ആണെന്ന് പറയാൻ പറ്റില്ല. പക്ഷെ ഭൂരിഭാഗവും ശരിയാണെന്നെനിക്കറിയാം, പോകുന്നതിന് മുൻപ് നേരിട്ടന്വേഷിക്കുക, സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം. ഇതിൽ പറയാത്ത രാജ്യങ്ങളുണ്ടെങ്കിൽ അറിയാവുന്നവർ എഴുതണം.
ഇതുവരെ ഇന്ത്യക്ക് പുറത്തു പോയിട്ടില്ലാത്തവർക്ക്, മറ്റു രാജ്യങ്ങളിൽ അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ സഹായിക്കാൻ ഇല്ലെങ്കിൽ, ഒറ്റക്ക് ചെലവ് കുറഞ്ഞു പോയി വരാൻ പറ്റിയ സ്ഥലം തായ്ലാൻഡ് ആണ്. പൊതുവെ ചീത്ത കാര്യങ്ങൾ ഒക്കെ ആയിരിക്കാം നിങ്ങൾ കേട്ടിട്ടുള്ളത്, പക്ഷെ ടൂറിസ്റ്റുകളെ ഇത്രയും കാര്യമായി സ്വീകരിക്കുകയും അവർക്ക് ഇത്ര ചെലവ് കുറഞ്ഞു താമസിക്കുകയും സഞ്ചരിക്കുകയും ചെയ്യാവുന്ന സ്ഥലം വേറെ ഇല്ല. ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനെ പറ്റി എഴുതാൻ പരിപാടി ഇല്ലായിരുന്നു, പക്ഷെ കുറെ ആളുകളെ ആദ്യമായി നാട് കടത്താൻ വേണ്ടി മാത്രം ഒരിക്കൽ ഞാൻ ഇതിനെ പറ്റി എഴുതാം.
വിസ
വിസ ഒരു വലിയ സംഭവമല്ല: പണ്ടൊക്കെ ഒരു അമേരിക്കൻ വിസ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിൽ തലേന്ന് രാത്രി ഒൻപത് മണി മുതൽ ക്യു നിന്നവരുടെ കഥ എനിക്കറിയാം. അതും നമ്മുടെ കുടുംബചരിത്രവും ആധാരവും ഒക്കെയിട്ട്. ഇപ്പോൾ അതിന്റെയൊന്നും ആവശ്യമില്ല. മിക്കവാറും കാര്യങ്ങൾ നമുക്ക് കേരളത്തിൽ തന്നെ നടത്താം. സഞ്ചാരത്തിനായി (തൊഴിലിനല്ലാതെ) വേറൊരു രാജ്യത്തേക്ക് യാത്രചെയ്യണം എന്നുണ്ടെങ്കിൽ താഴെ പറയുന്ന വിവരങ്ങളാണ് ലഭ്യമാക്കേണ്ടത്.
1. ടിക്കറ്റിന്റെ കോപ്പി
2. താമസസൗകര്യത്തിന്റെ ഉറപ്പ് (ഹോട്ടൽ ബുക്കിങ്, അല്ലെങ്കിൽ അവിടെയുള്ള ആതിഥേയരുടെ ക്ഷണപത്രം)
3. മീറ്റിങ്ങിനോ മറ്റോ ആരുടെയെങ്കിലും ക്ഷണപ്രകാരമാണ് പോകുന്നതെങ്കിൽ ആ ക്ഷണക്കത്ത്
4. യാത്രക്കാവശ്യമായ പണം കൈയിലുണ്ടെന്നുള്ളതിന്റെ തെളിവ് (ബാങ്ക് സ്റ്റേറ്റ്‌മെന്റ്
മുതൽ ഇൻകം ടാക്‌സ് അടച്ച രേഖകൾ വരെ)
5. ഹെൽത്ത് ഇൻഷുറൻസിന്റെ കോപ്പി
യൂറോപ്പിലെ അനവധി രാജ്യങ്ങൾ കൂടി ഒറ്റ വിസ സംവിധാനം ആണ് നടപ്പിലാക്കിയിരിക്കുന്നത്. ഷെൻഗൻ വിസ എന്നാണിതിന്റെ പേര്. ഇതിലിപ്പോൾ ഇരുപത്തി ആറ് രാജ്യങ്ങൾ അംഗങ്ങൾ ആണ് (https://www.schengenvisainfo.com/schengen-visa-countries-l.../). ഇതിൽ ഏതെങ്കിലും ഒരു രാജ്യത്തേക്ക് വിസക്ക് അപേക്ഷിക്കാം, അവർ തന്നു കഴിഞ്ഞാൽ മറ്റുള്ള രാജ്യങ്ങൾ അത് അംഗീകരിക്കും. ഒരു ഷെൻഗൻ രാജ്യത്ത് എത്തിയാൽ പിന്നെ മറ്റൊരു ഷെൻഗൻ രാജ്യത്തേക്ക് പോകാൻ വിസ പരിശോധന ഇല്ല, ഇന്ത്യയിലെ സംസ്ഥാന അതിർത്തി കടക്കുന്നത് പോലെയേ ഉള്ളൂ. അതെ സമയം ഷെൻഗൻ വിസ കിട്ടുക സാധാരണ അത്ര എളുപ്പമല്ല, കാരണം സന്ദർശന വിസ എടുത്ത് അവിടെ ചെന്ന് മുങ്ങിയാൽ പിന്നെ ഗൾഫിലെ പോലെ അവിടെ ജയിലിടാനും കയറ്റി അയക്കാനും ഒന്നും അവർക്ക് പറ്റില്ല, അപ്പോൾ നമ്മൾ അവിടെ ചെന്നാൽ മുങ്ങില്ല എന്നുറപ്പിക്കാനുള്ള എന്തു രേഖയും വിസ കിട്ടാൻ ഗുണകരമാണ്. നമ്മൾ ഏതു രാജ്യത്തു നിന്നാണോ അപേക്ഷിക്കുന്നത് അവിടെ നല്ല ജോലിയുണ്ടെന്നതും, നമ്മുടെ ഭാര്യയും കുട്ടികളും നാട്ടിലുണ്ടെന്നതും, നമുക്ക് ഷെൻഗൻ രാജ്യത്ത് അടുത്ത ബന്ധുക്കൾ ഇല്ല എന്നതും ഗുണകരമായ വിവരങ്ങളാണ്. നിങ്ങളുടെ പാസ്‌പ്പോർട്ടിൽ ഒരു ഷെൻഗൻ വിസ ഉള്ളത് വളരെ നല്ലതാണ്, കാരണം അവിടെ വിസ കിട്ടാൻ വളരെ ബുദ്ധിമുട്ടായതിനാൽ ആ വിസ കിട്ടിയവർക്ക് മറ്റു രാജ്യങ്ങൾ വലിയ പരിശോധന ഇല്ലാതെ വിസ കൊടുക്കും. ഉദാഹരണത്തിന് ഷെൻഗൻ വിസ സംവിധാനത്തിന്റെ ഭാഗമല്ല യു കെ. എന്നാൽ ഒരിക്കൽ ഷെൻഗൻ വിസ കിട്ടിയിട്ടുള്ളവർക്ക് യു കെ വിസ കിട്ടാൻ എളുപ്പമാണ്. ഷെൻഗൻ അംഗം അല്ലാത്ത പല രാജ്യങ്ങളും ഷെൻഗൻ വിസ ഉള്ളവർക്ക് പ്രവേശനം നൽകും എന്നൊരു ബോണസ് കൂടി ഉണ്ട്. (https://www.schengenvisainfo.com/non-eu-countries-where-yo.../). ഷെൻഗൻ വിസ കിട്ടാനുള്ള ഒരു എളുപ്പ മാർഗ്ഗം ഏതെങ്കിലും നല്ല യൂണിവേഴ്‌സിറ്റികൾ (അല്ലെങ്കിൽ ഐക്യരാഷ്ട്രസഭ പോലുള്ള സ്ഥാപനങ്ങൾ) നടത്തുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്. അവരുടെ ഇൻവിറ്റേഷൻ ഉണ്ടെങ്കിൽ പിന്നെ വിസ പ്രശ്‌നമാകില്ല. ഒരിക്കൽ വിസ അടിച്ചാൽ പിന്നെ യാത്ര ചെയ്യുമ്പോൾ വിസ കിട്ടാൻ എളുപ്പമാണ്.
ഓൺലൈൻ വിസ
ഇന്ത്യ ഉൾപ്പടെ രാജ്യങ്ങളിലും ഇപ്പോൾ ഓൺലൈൻ ആയി തന്നെ വിസ ലഭ്യമാണ്. നമ്മുടെ പാസ്സ്പോർട്ട് വിവരങ്ങൾ, ടിക്കറ്റിന്റെ കോപ്പി, ഹോട്ടൽ ബുക്കിങ്ങിന്റെ വിവരം, അച്ഛനപ്പൂപ്പന്മാരുടെ വിശേഷം പോലുള്ള കുറെ അസംബന്ധ ചോദ്യങ്ങൾ ഒക്കെ പൂരിപ്പിച്ചു കൊടുത്താൽ വിസ റെഡി. (http://nomadcapitalist.com/.../.../countries-that-offer-e-visas/). ഏതൊക്കെ രാജ്യത്തിന് ഏതൊക്ക വിവരങ്ങൾ വേണമെന്നത് അതാത് രാജ്യത്തിന്റെ വെബ് സൈറ്റിൽ പോയി കണ്ടു പിടിക്കണം. അതിനുള്ള ഒരു എളുപ്പ വഴി ഇവിടെ ഉണ്ട് (http://www.projectvisa.com/visainformation/India).
ചില രാജ്യങ്ങളിൽ അവരുടെ നാഷണൽ എയർ ലൈനിൽ യാത്ര ചെയ്താൽ എളുപ്പത്തിൽ വിസ കിട്ടുന്ന സംവിധാനം ഉണ്ട് (Sri Lankan, Etihad etc). ഇതിനെ പറ്റി ക്രോഡീകരിച്ച വിവരങ്ങൾ ലഭ്യമല്ല. ആർക്കെങ്കിലും അറിയാമെങ്കിൽ പറയണം.
വ്യഭിചാരം നിങ്ങളുടെ ലക്ഷ്യമാണോ?
വിസയുടെ അപേക്ഷ പൂരിപ്പിക്കുക എന്നത് പലപ്പോഴും ഒരു ദിവസത്തെ പണിയാണ്. ഓരോ രാജ്യവും അവരുടെ മനോധർമ്മമനുസരിച്ച്) എന്തെങ്കിലുമൊക്കെ ചോദിക്കും. ചില രാജ്യങ്ങൾ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേര് ചോദിക്കുമ്പോൾ, കാനഡ എല്ലാ സഹോദരങ്ങളുടെയും ജനനത്തീയതി ചോദിക്കും. വാസ്തവത്തിൽ എനിക്ക് എന്റെ അച്ഛന്റെ അമ്മയുടെ പേരറിയില്ല, മുത്തശ്ശി എന്നാണ് വിളിക്കാറ്, എനിക്ക് പത്തു വയസ്സാകുന്നതിന് മുൻപേ മരിക്കുകയും ചെയ്തു. എന്നാലും ചിലർക്ക് അതറിഞ്ഞേ പറ്റൂ. ഞാൻ എന്തെങ്കിലും ഒക്കെ കാച്ചും, നാരായണിയും മാധവിയും തമ്മിൽ അവർക്കെന്തു മാറ്റം. പക്ഷെ, വിസയിൽ ചോദ്യമില്ല. ചോദിച്ചാൽ ഉത്തരം കൊടുത്തേ പറ്റൂ. ബെസ്റ്റ് ചോദ്യം അമേരിക്കക്കാരുടേതാണ്. 'നിങ്ങൾക്ക് അമേരിക്കയിൽ വ്യഭിചാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? (https://www.ft.com/con.../88ddba0e-4df8-11e3-8fa5-00144feabdc0). ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്കൊരു പിടിയുമില്ല. വ്യഭിചാരം ചിലയിടത്തൊക്കെ നിയമവിധേയമായ രാജ്യമാണ് അമേരിക്ക (https://www.huffingtonpost.com/.../sex--study_n_4951891....) എന്നിട്ടും ചോദ്യം ഇപ്പോളും ഉണ്ട്. എന്താണെങ്കിലും ഞാൻ എന്റെ ഉദ്ദേശം വെളിപ്പെടുത്താറില്ല. ഇതൊക്ക ഞാൻ തമാശക്ക് പറഞ്ഞതാണെന്ന് കൂട്ടിയാൽ മതി. വിസക്ക് ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം സത്യസന്ധമായി പറയണം. കാരണം എല്ലാ ഡേറ്റയും ഓൺലൈൻ ആകുന്ന കാലമാണ്. ഒരിക്കൽ ഒരു നുണ പറഞ്ഞാൽ പിന്നെ മായ്ക്കാൻ പറ്റാതെ വരും. ഇത്രയൊക്കെ കഷ്ടപ്പെട്ട് അമേരിക്കൻ വിസയെടുത്താൽ ഒരു ഗുണമുണ്ട്. അമേരിക്കയിൽ പോകാം എന്നത് മാത്രമല്ല, ദുബായിലും സിംഗപ്പൂരിലും ഒക്കെ വിമാനമിറങ്ങിയാൽ ആ നാട്ടിലെ വിസയില്ലാതെ ആ രാജ്യത്ത് ചുറ്റിയടിക്കാം. അമേരിക്കയിൽ വ്യഭിചാരിക്കില്ല എന്നുറപ്പ് കൊടുത്തിട്ടുണ്ടെങ്കിൽ അതിവിടെയും പാലിക്കണം കേട്ടോ.
സിംഗിൾ എൻട്രിയും മൾട്ടിപ്പിൾ എൻട്രിയും. വിസ എടുക്കുന്ന സമയത്ത് ചോദിക്കുന്ന ഒരു ചോദ്യമാണ് സിംഗിൾ എൻട്രി വേണോ മൾട്ടിപ്പിൾ എൻട്രി വേണോ എന്നത്. ഒരു രാജ്യത്ത് ഒരിക്കൽ പോയി വരാൻ സിംഗിൾ എൻട്രി മതി. അതെ സമയം ഒന്നിൽ കൂടുതൽ തവണ പോയി വരണമെങ്കിൽ മൾട്ടിപ്പിൾ എൻട്രി വേണം. അതുപോലെ തന്നെ ചെറിയ രാജ്യങ്ങളിൽ (ഉദാഹരണം യു കെ) പോയിട്ട് പിന്നെ അതിനടുത്ത വേറൊരു രാജ്യത്ത് പോയി തിരിച്ചു വരണമെങ്കിലും മൾട്ടിപ്പിൾ എൻട്രി വേണം (നമ്മൾ ലണ്ടനിൽ പോയി, അവിടെ നിന്നും പാരീസിൽ പോയിട്ട് തിരിച്ച് ലണ്ടൻ വഴിയാണ് തിരിച്ചു വരുന്നതെന്ന് കരുതുക, അപ്പോൾ യു കെ യിലേക്ക് സിംഗിൾ എൻട്രി പോരാ). വാസ്തവത്തിൽ നമ്മുടെ പഴയ കൊളോണിയൽ മാസ്റ്റേഴ്സ് ഒക്കെ ആണെങ്കിലും ഇപ്പോൾ അവർക്ക് നമ്മളോട് ഒരു അനുഭാവവും ഇല്ല. യു കെയിലെ ഒരു വിമാനത്താവളം വഴി വേറൊരു രാജ്യത്തേക്ക് പോകണം എങ്കിൽ പോലും (നമ്മൾ വിമാനത്താവളത്തിന്റെ പുറത്ത് കടക്കുന്നില്ലെങ്കിൽ പോലും) അവർ ഇപ്പോൾ വിസ ചോദിക്കും. പണ്ട് ഒരു വിസയും ഇല്ലാതെ ഇങ്ങോട്ട് വന്ന പാർട്ടികൾ ആണ് !
പാസ്സ്പോർട്ട് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?
നമ്മുടെ പാസ്സ്പോർട്ട് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്, അത് നമുക്ക് മാത്രം അവകാശപ്പെട്ടതും. (ചില രാജ്യങ്ങളിൽ എംപ്ലോയർ അത് മേടിച്ചു വക്കുന്ന ഒരു പണിയുണ്ട്, തെറ്റായ നടപടിയാണ്). അതുകൊണ്ടുതന്നെ നമ്മുടെ പാസ്സ്പോർട്ട് നഷ്ടപ്പെട്ടാൽ, നമ്മൾ ഇന്ത്യയിൽ ആണെങ്കിലും നമ്മൾ യാത്ര ചെയ്യുന്നില്ലെങ്കിലും ഉടൻ പരാതി കൊടുക്കണം. കാരണം നമ്മുടെ പാസ്സ്പോർട്ട് ഉപയോഗിച്ച് വല്ല തീവ്രവാദിയും നാടുകടന്ന് അക്രമം കാണിച്ചാൽ നമ്മുടെ കാര്യം ഗോപി.
യാത്ര ചെയ്യുമ്പോൾ എല്ലാ സമയത്തും നമ്മുടെ പാസ്സ്പോർട്ട് സുരക്ഷിതമാക്കി വക്കണം. വിമാനത്തിൽ കയറുമ്പോൾ നമ്മുടെ കയ്യിലിരിക്കുന്ന ബാഗിൽ അത് വേണം (വിമാനത്തിൽ നിന്നും ഓടി ഇറങ്ങേണ്ടി വന്നാലും നമ്മുടെ കയ്യിൽ സാധനം വേണം). അതെ സമയം പാസ്സ്പോർട്ട് നഷ്ടപ്പെടാനുള്ള സാധ്യത മുന്നിൽ കാണണം. പാസ്സ്‌പോർട്ടിന്റെ രണ്ടു കോപ്പി രണ്ടിടത്തായി സൂക്ഷിക്കണം, നാല് പാസ്സ്പോർട്ട് സൈസ് ഫോട്ടോയും. പാസ്സ്‌പോർട്ടിന്റെയും വിസയുടെയും കോപ്പി നമ്മുടെ ഡ്രാഫ്റ്റ് ഫോൾഡറിൽ മെസ്സേജിൽ ഉണ്ടായിരിക്കണം. പാസ്സ്പോർട്ട് നഷ്ടപ്പെട്ടാൽ ഉടൻ അടുത്ത ഇന്ത്യൻ എംബസിയെ സമീപിക്കുക, യാത്ര തുടരാൻ എമർജൻസി സർട്ടിഫിക്കറ്റ് അവർ തരും. (http://passportindia.gov.in/.../online/faqLostDamagedPassports).
ഒരു രാജ്യത്തിന്റെ ഒന്നിൽ കൂടുതൽ പാസ്സ്പോർട്ട് കയ്യിൽ വക്കാമോ?
പല സാഹചര്യങ്ങളിൽ നമുക്ക് ഒന്നിൽ കൂടുതൽ പാസ്സ്പോർട്ട് വേണ്ടി വന്നേക്കാം. ഒന്നാമത് നമ്മുടെ പാസ്സ്പോർട്ട് പൊതുവെ പത്തു വർഷത്തേക്കാണ് കാലാവധി, പല രാജ്യങ്ങളുടെയും വിസയും പത്തു വർഷത്തേക്കാണ്. സ്ഥിരം യാത്ര ചെയ്യുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും അവർ നമ്മുടെ പാസ്‌പ്പോർട്ടിൽ സ്റ്റാംപ് അടിക്കും (യൂറോപ്പിൽ ആ നാട്ടുകാർക്കും സ്ഥിര താമസക്കാർക്കും സ്റ്റാമ്പിങ് ഇല്ല) അങ്ങനെ നമ്മുടെ പേജ് തീർന്നു പോകും (വാസ്തവത്തിൽ ഈ സ്റ്റാമ്പ് അടിക്കേണ്ട ഒരു കാര്യവും ഇല്ല). അതെ സമയം പാസ്‌പ്പോർട്ടിൽ അപ്പോഴും ഉപയോഗിക്കാവുന്ന വിസ ഉണ്ടാവുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ പുതിയ പാസ്സ്പോർട്ട് എടുത്താലും പഴയ പാസ്സ്പോർട്ട് കൂടെ ഉപയോഗിക്കാം. രണ്ടാമത്തെ കാര്യം സ്ഥിരം യാത്ര ചെയ്യുന്നവർക്ക് ഒരു പാസ്സ്പോർട്ട് വിസക്കായി എംബസിയിൽ കൊടുക്കുന്ന സമയത്ത് വേറെ യാത്ര ചെയ്യേണ്ടി വരാം. ഇത്തരം അവസരങ്ങളിൽ രണ്ടോ മൂന്നോ പാസ്സ്പോർട്ട് ഉള്ളത് നല്ലതാണ്. മൂന്നാമത്തേത് ഇസ്രയേൽ യാത്രക്കാണ്. ചില അറബ് രാജ്യങ്ങൾ ഇസ്രയേൽ വിസ ഉള്ളവർക്ക് വിസ കൊടുക്കാറില്ല, അത്തരം സന്ദർഭങ്ങളിൽ ഇസ്രയേൽ സന്ദർശിക്കാൻ മാത്രമായി വേറൊരു പാസ്സ്പോർട്ട് ഉണ്ടാക്കാം. യു കെ ഉൾപ്പടെ പല രാജ്യങ്ങളിലും ഇങ്ങനെ ഒന്നിൽ കൂടുതൽ അനുവദനീയം ആണ്. പക്ഷെ എന്തുകൊണ്ടോ ഇന്ത്യയിൽ ഇപ്പോഴും ഇത് സമ്മതിച്ചിട്ടില്ല. നമ്മൾ ശരിക്കും ആഗോളം ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങളിൽ എല്ലാം ലോകത്തെ നല്ല മാതൃകകൾ പഠിക്കണം.
ഇസ്രയേലി വിസയും അറബ് രാജ്യങ്ങളിലെ സന്ദർശനവും: നമ്മുടെ പാസ്സ്‌പോർട്ടിൽ ഇസ്രയേൽ വിസയോ അവിടുത്തെ ഇമിഗ്രെഷന്റെ സ്റ്റാമ്പൊ ഉണ്ടെങ്കിൽ പിന്നൊരു അറബ് രാജ്യത്തും സന്ദർശനം പറ്റില്ല എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും, ഇതിൽ കുറച്ചൊക്കെ സത്യം ഉണ്ട്. എന്നാൽ മുഴുവൻ സത്യവും അല്ല. ഇസ്രയേലിന്റെ തൊട്ടടുത്ത് കിടക്കുന്ന ജോർദാനും ഈജിപ്തും ഒന്നും ഇസ്രയേൽ വിസ പ്രശ്‌നമാക്കുന്നില്ല. വാസ്തവത്തിൽ ഏറെ ടൂറിസ്റ്റുകൾ ഇസ്രയേലിലേക്ക് വരുന്നതും പുറത്തു കടക്കുന്നതും ജോർദാൻ വഴിയാണ്. അതെ സമയം സൗദി അറേബ്യ, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങി പല അറബ് രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളും ഇസ്രേയേൽ വിസ ഒരു പ്രശ്‌നമാക്കാറുണ്ട്. ടെൽ അവീവ് വഴിയാണ് നമ്മൾ യാത്ര ചെയ്യുന്നതെങ്കിൽ നമ്മുടെ പാസ്‌പ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാതെ മറ്റൊരു പേപ്പറിൽ അവർ വിസ അടിച്ചു തരും. പക്ഷെ ജോർദാനിലേക്ക് പുറത്തു കടക്കുമ്പോൾ അവർ ഇപ്പോഴും പാസ്‌പ്പോർട്ടിൽ തന്നെയാണ് സ്റ്റാമ്പ് ചെയ്യുന്നത്. നമ്മുടെ പാസ്‌പ്പോർട്ടിൽ ജോർദാൻ വിസ ഉള്ളത് പ്രശ്‌നം അല്ലെങ്കിലും മറ്റു രാജ്യക്കാർ ഇത് ചോദിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം നിരോധനമോ പ്രശ്‌നമോ ഉള്ള രാജ്യത്ത് താമസിക്കുന്നവരും അവിടെ സ്ഥിരം സന്ദർശിക്കുന്നവരും ബെൻ ഗുരിയൻ വിമാനത്താവളം വഴി തന്നെ വരവും പോക്കും നടത്തുന്നതാണ് നല്ലത്.
ലോകത്തെ ഏറ്റവും സുരക്ഷാ സംവിധാനം ഉള്ള വിമാനത്താവളം ആണ് ടെൽ അവീവിലെ ബെൻ ഗുരിയൻ. അവിടെ കൂടെ കടന്നു പോകുന്ന ഓരോരുത്തരെയും കർശനമായി പരിശോധിച്ചും ചോദ്യം ചെയ്തും മാത്രമേ ഇസ്രയേലി സംവിധാനം കടത്തി വിടാറുള്ളു. നമ്മുടെ പാസ്‌പ്പോർട്ടിൽ ഏതൊക്ക വിസ ഉണ്ടെന്നത് അവർക്ക് പ്രശ്‌നമല്ല, പക്ഷെ ഓരോ സ്ഥലത്തും എന്തിനാണ് പോയത്, ആരെ കണ്ടു, ആര് പണം തന്നു, എവിടെ താമസിച്ചു, എവിടെ യാത്ര ചെയ്തു എന്നെല്ലാം തിരിച്ചും മറിച്ചും ചോദിക്കും. അതും രണ്ടോ മൂന്നോ സംഘം ആളുകൾ മാറി മാറി. അതിനും നമ്മൾ തയ്യാറായിരിക്കണം.
( ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്ന എല്ലാം ശരിയാണെന്ന് എന്ന് വിശ്വസിച്ചിട്ടല്ല, നിങ്ങളും അങ്ങനെ വിശ്വസിക്കരുത്, പക്ഷെ ഏകദേശ രൂപം കിട്ടും, പിന്നെ കൂടുതൽ ഗൂഗിൾ ചെയ്‌തോ യാത്ര ചെയ്തവരോട് സംസാരിച്ചോ മനസ്സിലാക്കണം, കൃത്യമായ വിവരങ്ങൾ എംബസികൾ ആണ് നൽകേണ്ടത്. ഒരു രക്ഷയും ഇല്ലെങ്കിൽ എനിക്കൊരു മെയിൽ അയച്ചാൽ മതി, ആവുന്ന പോലെ സഹായിക്കാം)
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍