മോദിയുടെ ഭരണത്തിൻ കീഴിൽ തന്റെ കമ്പനി കോടികളുടെ ലാഭം കൊയ്തെന്ന വാർത്ത നിഷേധിച്ച് അമിത് ഷായുടെ മകൻ; വ്യാജ വാർത്തയെന്ന് പറഞ്ഞ് 100 കോടിയുടെ മാന നഷ്ട കേസ് ഫയൽ ചെയ്ത് ജെയ് ഷാ; ഒതുക്കാൻ നോക്കേണ്ടെന്ന് ബിജെപിയെ വിരട്ടി കോൺഗ്രസും ഇടതുപക്ഷവും ആംആദ്മിയും
ന്യൂഡൽഹി: മോദി അധികാരത്തിൽ വരികയും അമിത്ഷാ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയും ചെയ്തശേഷം അമിത്ഷായുടെ മകൻ ജയ് അമിത്ഭായ് ഷായുടെ കമ്പനി കോടികളുടെ ലാഭമുണ്ടാക്കിയെന്ന ആരോപണം ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്സും ഇടതുകക്ഷികളും ആംആദ്മിയും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായി.
മോദി അധികാരത്തിലേറിയ ശേഷം ഇതുവരെ കാര്യമായ അഴിമതി ആരോപണം ഉയരാതെ മുന്നോട്ടുപോകുന്നതിന് ഇടെയാണ് ഇത്തരത്തിൽ ഒരു വാർത്ത ് പ്രമുഖ ഓൺലൈൻ മാധ്യമം 'ദ വയർ. ഇൻ' പ്രസിദ്ധീകരിക്കുന്നത്. എന്നാൽ ഇത് പൂർണമായും കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടി മാധ്യമത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് ബിജെപി.യും അമിത് ഷായുടെ മകൻ ജയ് അമിത്ഭായ് ഷായും വ്യക്തമാക്കിയിരിക്കുകയാണ്
ജയ് ഷാ ഡയറക്ടറായ ടെമ്പിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവിൽ 16,000 മടങ്ങ് വർധനയുണ്ടായെന്നായിരുന്നു റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന കമ്പനിക്ക് മോദി പ്രധാനമന്ത്രിയായതിനും അമിത്ഷാ പാർട്ടി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റതിനും ശേഷമാണ് ഈ വർധനയുണ്ടായതെന്ന് കമ്പനിരജിസ്ട്രാർ് നൽകിയ രേഖകൾ ഉദ്ധരിച്ചാണ് 'ദ വയർ.ഇൻ' റിപ്പോർട്ട് ചെയ്തത്.
യു.പി.എ. അധികാരത്തിലിരുന്ന സമയത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയും റിയൽ എസ്റ്റേറ്റ് ഭീമൻ ഡി.എൽ.എഫ്.മായുള്ള ബന്ധം പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തക രോഹിണി സിങ്ങാണ് ഈ വാർത്തയും പുറത്തുകൊണ്ടുവന്നത് എന്നതിനാൽ തന്നെ വാർത്ത പെട്ടെന്ന് വൈറലായി.
മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന്റെ ഗുണം കോർപ്പറേറ്റുകൾക്കും സ്വന്തക്കാർക്കും മാത്രമാണെന്ന് കഴിഞ്ഞദിവസം ഫോർബ്സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു. ബിജെപി സർക്കാരിന്റെ സ്വന്തക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അംബാനിയും പതഞ്ജലിയും പേ ടിഎമ്മും ഉൾപ്പെടെയുള്ളവരുടെ കമ്പനികൾ വൻ ലാഭംകൊയ്ത് നേട്ടമുണ്ടാക്കുന്നു മോദി ഭരണത്തിൽ എന്നാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ മകന്റെ കമ്പനിയുടെ കണക്കുകളും പുറത്തുവന്നത് എന്നതിനാൽ ഇത് രാഷ്ട്രീയപരമായി ശക്തമായി ഉന്നയിക്കുകയാണ് പ്രതിപക്ഷം.
ദ വയർ ന്യൂസ് റിപ്പോർട്ട് ഇങ്ങനെ
മോദി അധികാരമേൽക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകൻ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വർഷത്തിൽ കമ്പനി രജിസ്റ്റാർ ഓഫീസിൽ നൽകിയ വാർഷിക റിപ്പോർട്ടും അവിടെ സമർപ്പിച്ച ബാലൻസ് ഷീറ്റിലും നൽകിയ കണക്കുകൾ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലായിരുന്നു.
എന്നാൽ 2014ൽ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവർഷം 2014-2015 വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വർഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വർഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവർഷം പൂർത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച കണക്കുകൾ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭം നേടിയിരിക്കുന്നത്.
അതിനിടെ റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവും രാജ്യസഭാ എംപി.യുമായ പരിമൾ നത്വാനിയുടെ ബന്ധുവായ രാജേഷ് ഖണ്ഡ്വാലയുടെ സാമ്പത്തിക സ്ഥാപനമായ കിഫ്സി(കെ.െഎ.എഫ്.എസ്.)ൽ നിന്ന് 15.78 കോടി രൂപ ജാമ്യമോ ഈടോ നൽകാതെ വായ്പ എടുത്തു. വായ്പ നൽകിയ കിഫ്സിന്റെ വാർഷികറിപ്പോർട്ടിൽ ഈ ലോണിനെക്കുറിച്ച് പരാമർശമില്ല. സ്വത്ത് മുഴുവൻ നശിച്ചതിനാൽ കമ്പനി നഷ്ടത്തിലാണെന്നും അതിനാൽ പൂട്ടുകയാണെന്നും ഒരുവർഷത്തിനുശേഷം കമ്പനി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വർഷം കമ്പനിക്കുണ്ടായതെന്ന് വ്യക്തമാക്കിയാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകൻ ജയ് ഷായും, ജിതേന്ദർ ഷായുമാണ് കമ്പനി ഡയറക്ടർമാർ.
ജയ് ഷായും കുടുംബസുഹൃത്ത് ജിതേന്ദ്ര ഷായും ഡയറക്ടർമാരായി 2004-ലാണ് കമ്പനി തുടങ്ങിയത്. അമിത് ഷായുടെ ഭാര്യ സോണാൽ ഷായ്ക്കും കമ്പനിയിൽ പങ്കാളിത്തമുണ്ട്. കാർഷിക ഉപകരണങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ടാണ് പ്രവർത്തനം.
കേസ് നൽകാൻ ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
മാധ്യമസ്ഥാപനത്തിന്റെ പേരിൽ 100 കോടി രൂപയുടെ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിൽ മാനനഷ്ടക്കേസ് നൽകുമെന്ന് ജയ് അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു. സിവിൽ- ക്രിമിനൽ മാനനഷ്ടക്കേസുകൾ നൽകും. നിയമം അനുസരിച്ചുള്ളതാണെന്ന് തന്റെ ബിസിനസ്. എല്ലാ നിയമക്രമങ്ങളും അനുസരിച്ചും കുടുംബസ്വത്ത് പണയം വെച്ചുമാണ് വായ്പയെടുത്തത്. പലിശയടക്കം വായ്പ കൃത്യസമയത്ത് തിരിച്ചടച്ചുവെന്നും ജയ് ഷാ പറഞ്ഞു.
പാർട്ടി അധ്യക്ഷന്റെ മകനെതിരായ വാർത്ത 'വ്യാജവും അപകീർത്തികരവും ദുരുദ്ദേശ്യപരവും' ആണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. ജയ് ഷായെ പിന്തുണച്ച് ബിജെപി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യയും ട്വിറ്ററിലൂടെ രംഗത്തെത്തി. എല്ലാവരും ബിസിനസ് തുടങ്ങുന്നത് നീക്കിയിരിപ്പൊന്നും ഇല്ലാതെയാണ്. പിന്നീട് വായ്പയെടുത്തും മറ്റും ബിസിനസ് അഭിവയോധികിപ്പെടുത്തുകയാണ് ചെയ്യുന്നത്. വായ്പയെടുത്ത കാര്യം ജയ് ഷായുടെ കമ്പനി ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും സിബിഐ.യോടും അന്വേഷണം നടത്താൻ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളിലുള്ളവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുന്ന ഉത്സാഹം ഇക്കാര്യത്തിൽ ഉണ്ടാകുമോയെന്നും കപിൽ ചോദിച്ചു. നോട്ടുനിരോധനത്തിന്റെ ഏക ഗുണഭോക്താവ് റിസർവ് ബാങ്കോ, പാവപ്പെട്ടവരോ, കർഷകരോ അല്ല, അത് അമിത് ഷായുടെ മകനാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ട്വിറ്ററിൽ പരിഹസിച്ചു. ജയ് ഷായ്ക്കെതിരേ കേസെടുക്കണമെന്ന് എ.എ.പി.നേതാവ് അശുതോഷും ആവശ്യപ്പെട്ടു.
മോദിഭരണത്തിൽ അരങ്ങേറുന്ന അഴിമതിപരമ്പരയിലെ അവസാനത്തേതാണ് അമിത് ഷായുടെ മകന്റേതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു. ബിർള-സഹാറ ഡയറി, ജിഎസ്പിസിഎൽ, വ്യാപം, ലളിത് മോദി, ഖനന കുംഭകോണങ്ങൾ എന്നിങ്ങനെ നീളുന്ന അഴിമതിപരമ്പരയിൽ ഒടുവിൽ പുറത്തുവന്നതാണിത്. ജയിൻ ഹവാല ഡയറി വിവാദത്തെ തുടർന്ന് എൽ കെ അദ്വാനി രാജിവച്ചു. കോഴ വാങ്ങിയതിനെ തുടർന്ന് ബംഗാരു ലക്ഷ്മണും രാജിവച്ചു.മോദി ഭരണത്തിൽ എന്താണ് സംഭവിക്കുകയെന്ന് അറിയേണ്ടതുണ്ട്- യെച്ചൂരി പറഞ്ഞു.
കോടതിനിരീക്ഷണത്തിൽ ഉന്നതതല എസ്ഐടി അന്വേഷണമാണ് വേണ്ടതെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അന്വേഷണം വേണമെന്നും കോൺഗ്രസും ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍