അമേരിക്കക്കാരനെത്തിയത് 'അമ്മ'യുടെ പിറന്നാളു കൂടാൻ; മർദ്ദനമേറ്റത് ആശ്രമത്തിന് സമീപത്തെ കടൽ തീരത്ത് വച്ച്; കോഫി ഷോപ്പിലുണ്ടായ തർക്കം മാരിയോ പോളിനെ അക്രമാസക്തനാക്കി; യുവാവിനെ കൈകാര്യം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ; മാരിയോ പോളിനെ മർദ്ദിച്ചത് പൊലീസോ? ഒത്തുകളിച്ച് ആശ്രമ അധികൃതരും; ഹോട്ടൽ തല്ലിപ്പൊളിച്ചതിന് മർദ്ദനമേറ്റ അമൃതാനന്ദമയീ മഠത്തിലെ അന്തേവാസിക്കെതിരെ കേസെടുക്കും
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 64-മത് ജന്മദിനാഘോഷങ്ങൾക്കായി കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിലെത്തിയ അമേരിക്കൻ പൗരൻ മാരിയോ പോളിന് മർദ്ദനമേറ്റത് നാട്ടുകാരിൽ നിന്നെന്ന് പൊലീസ്. മഠത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ തീരത്ത് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിൽ നടന്ന തർക്കമാണ് മാരിയോയ്ക്ക് മർദ്ദനമേൽക്കാൻ കാരണമെന്ന് പൊലീസ് പറയുന്നത്. കോഫീ ഷോപ്പ് അടിച്ചു തകർത്തതിന് മരിയോ പോളിനെതിരെ പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്. എന്നാൽ മർദ്ദനമേറ്റ മരിയോ പോളിന്റെ മൊഴി ഇനിയും പൊലീസ് എടുത്തിട്ടില്ല. വാദിയെ പ്രതിയാക്കി മാറ്റി മരിയോ പോളിനെ കുറ്റക്കാരനാക്കാനാണ് നീക്കം.
കോഫീ ഷോപ്പിൽ കയറി പ്രശ്നമുണ്ടാക്കിയാലും ആർക്കും നിയമപരമായി മരിയോ പോളിനെ തല്ലാൻ അവകാശമില്ല. അതും ക്രിമിനൽ കുറ്റമാണ്. എന്നാൽ ഇത്തരത്തിലൊരു കേസും പൊലീസ് എടുത്തിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള മരിയാ പോളിന്റെ അരോഗ്യ നില അതീവ ഗുരുതരമാണ്. മർദ്ദനം ഏറ്റുവെന്നത് ഡോക്ടർമാരും സ്ഥിരീകിരിക്കുന്നുണ്ട്. ഈ അമേരിക്കകാരന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ പോലും അതിലൊന്നും ആർക്കും പങ്കില്ലാത്ത വിധമാണ് തിരക്കഥ ഒരുങ്ങുന്നതെന്നാണ് സൂചന. നാട്ടുകാർക്കെതിരെ പൊലീസ് കേസെടുക്കില്ല. അമൃതാനന്ദമയീ മഠത്തിന് സംഭവത്തിൽ ഒരു പങ്കുമില്ലെന്നാണ് പൊലീസ് പറയുന്നത്. ആശ്രമത്തിനാകട്ടെ ഇതിൽ ഒന്നും പറയാനുമാകുന്നില്ല. ആശ്രമത്തിലെത്തിയ അന്തേവാസിക്ക് കഞ്ചാവ് എവിടെ നിന്ന് കി്ട്ടിയെന്നതും ദുരൂഹമാണ്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നില്ല.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ മാരിയോ ലോട്ടസ് കഫേ എന്ന കോഫി ഷോപ്പിൽ എത്തുകയും അതിക്രമിച്ച് കയറി റഫ്രിജറേറ്റർ തുറന്ന് ഒരു കുപ്പി വെള്ളവുമായി പുറത്തേക്ക് പോയി. കുപ്പിവെള്ളത്തിന്റെ പണം കൊടുക്കാതെ പുറത്തേക്ക് കടന്ന മാരിയോ പോളിനെ കടയുടമ ശ്യാംദാസ് പിൻതുടർന്ന് പിടിച്ചു നിർത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം കയ്യിലിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് ശ്യാംദാസിനെ ഇയാൾ മർദ്ദിച്ചു. സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ തന്നെ ആക്രമിക്കാൻ വരുകയാണിവർ എന്ന് കരുതി മാരിയോ കോഫി ഷോപ്പിലെ കസേരകൾ നാട്ടുകാർക്ക് നേരെ എറിഞ്ഞു. പിന്നീട് കടൽതീരത്ത് കച്ചവടം നടത്തുകയായിരുന്ന ഐസ് ക്രീം വിൽപ്പനക്കാരനെ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞു. ഈ വാഹനം മറിച്ചിടാനും ശ്രമം നടത്തി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വിലങ്ങു വച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ പൊലീസ് വാഹനത്തിൽ നിന്നും മാരിയോ പുറത്തേക്ക് ചാടി കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഇതോടെ കയർ ഉപയോഗിച്ച് കെട്ടി വരിഞ്ഞ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ക്രൂര മർദ്ദനം നടത്തിയത് നാട്ടുകാരാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യാതൊരു രീതിയിലും വിദേശ പൗരനെ ആക്രമിച്ചിട്ടില്ലെന്നും അക്രമാസക്തനായ ഇയാളെ പൊലീസിന് പിടികൂടാൻ വേണ്ട സഹായം മാത്രമേ ചെയ്തുള്ളുവെന്നും നാട്ടുകാർ പറയുന്നു.
ഇതോടെ വെട്ടിലാവുന്നത് പൊലീസാണ്. വിദേശ പൗരന് ക്രൂര മർദ്ദനമേറ്റത് പൊലീസിന്റെ ഭാഗത്ത് നിന്നുമാണെന്നാണ് പ്രധാന ആരോപണം. സ്ഥിരമായി കഞ്ചാവ് പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നയാളാണ് മാരിയോ പോളെന്നും ഇയാൾ ആശ്രമത്തിൽ വളരെയധികം ശല്യമുണ്ടാക്കുന്നയാളുമാണെന്നാണ് രഹസ്യവിവരം. ഇത് മൂലം അശ്രമ അധികൃതരുടെ കണ്ണിലെ കരടായി മാറി. ആശ്രമത്തിന് പുറത്തുണ്ടായ അക്രമണത്തിൽ പൊലീസ് പിടികൂടിയപ്പോൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ആശ്രമ അധികൃതർ പൊലീസിന് നിർദ്ദേശം കൊടുക്കുകയായിരുന്നു എന്ന് അശ്രമത്തിനകത്ത് നിന്നുള്ള ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് ശരി വയ്ക്കുന്ന രീതിയിലാണ് ആശ്രമ അധികൃതരുടെ പെരുമാറ്റം.
ആശ്രമത്തിലെത്തിയ വിദേശ പൗരന് വേണ്ട നിയമ സഹായങ്ങളൊന്നും തന്നെ ഇവർ ചെയ്തുകൊടുത്തിട്ടില്ല. പൊലീസ് ഇത് വരെ മൊഴി പോലും എടുക്കാൻ തയ്യാറായിട്ടില്ല. എന്നാൽ കോഫി ഷോപ്പിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയെന്ന കടയുടമ ശ്യാമിന്റെ പരാതിയിൽ പൊലീസ് നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ ഇടുകയും മഹസറെഴുതുകയും ചെയ്തു. ഒരു വിദേശ പൗരന് ക്രൂരമായി മർദ്ദനമേറ്റ് മൃതപ്രായനായി കിടക്കുമ്പോഴും പൊലീസ് തിരിഞ്ഞു നോക്കാത്തത് ഈ വിഷയത്തിൽ ദുരൂഹതയുണ്ടാക്കുന്നുണ്ട്.
ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ പൊലീസ് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാതെ ഒളിച്ച് കളിച്ചതിനെ തുടർന്ന് എവിടെ വച്ചാണ് ഇയാൾക്ക് മർദ്ദനമേറ്റത് എന്നറിയാൻ കഴിഞ്ഞിരുന്നില്ല. പൊലീസ് സംഭവം മൂടി വയ്ക്കാൻ പരമാവധി ശ്രമിച്ചിരുന്നു. സംഭവത്തെ പറ്റി ആശ്രമം അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന യുവാവ് നിരീക്ഷണത്തിലാണ്. യുവാവിന് ബോധമുണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടില്ല.
യുവാവിനെ ഇപ്പോൾ കിടത്തിയിരിക്കുന്ന ഐസിയുവിന് മുന്നിൽ കാവലിന് ആളെ നിയോഗിച്ചിട്ടുണ്ട് അമൃതാനന്ദമയിയുടെ മഠം. യുവാവിന്റെ വിവരങ്ങൾ തിരക്കി ആരൊക്കെ വരുന്നുവെന്നും എന്തക്കെ സംഭവിക്കുന്നുവെന്നും നിരീക്ഷിക്കാനും പ്രത്യേകം ആളുകളുണ്ട്. യുവാവിന്റെ കാര്യങ്ങൾ തിരക്കിയെത്തുന്നവരോട് നിങ്ങൾക്ക് ഇതൊക്കെ അറിയേണ്ട കാര്യമെന്തെന്നാണ് ചിലർ ചോദിച്ചത്. അതായത് വിവരങ്ങൾ പുറത്ത് അറിയാതിരിക്കാൻ പ്രത്യേക നിർദ്ദേശവും ജാഗ്രസയുമാണ് മഠം അതികൃതർ കൈക്കൊണ്ടിട്ടുള്ളത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇയാൾക്ക് കൂട്ടിരിപ്പുകാരനായി ഒരു വിദേശിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ മരിയോയെ സംബന്ധിക്കുന്ന ഒരു വിവരവും ഇയാൾക്ക് അറിയില്ലെന്നാണ് ഇയാൾ തന്നെ പറയുന്നത്. ഇയാൾ അന്തേവാസിയാണോ എന്ന കാര്യം പോലും പറയാൻ കാവൽ നിന്ന ഫ്രഞ്ച് പൗരനായ യുവാവിന് അറിയില്ലായിരുന്നു. മരിയോയെകുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് കാവൽ നിന്ന യുവാവ് പറഞ്ഞത്. എത്ര കാലമായി ഇയാൾ ഇവിടെയുണ്ടെന്നോ, എന്താണ് സംഭവിച്ചതെന്നോ. എങ്ങനെയാണ് മർദ്ദനമേറ്റതെന്നോ തനിക്ക് അറിയില്ലെന്നും യുവാവ് പറയുന്നു.
ഗുരുതരമായ അവസ്ഥയിലാണെങ്കിലും യുവാവ് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന് മൊഴിയെടുക്കാവുന്നതാണ്. എന്നാൽ അതിനും പൊലീസ് തയ്യാറായിട്ടില്ല. ഇതിന് പിന്നിലും ഉന്നത സ്വാധീനമുണ്ടെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍