'അമ്മ'യിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണം; വിമൻ ഇൻ സിനിമ കലക്ടീവ് താരസംഘടനക്ക് കത്തു നൽകി; അടുത്ത യോഗത്തിൽ ചർച്ചക്ക് വരുമെന്നും വെളിപ്പെടുത്തി രമ്യാ നമ്പീശൻ; രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അംഗത്വ വിതരണം നടത്തി കരുത്തുകാട്ടും; സൂപ്പർസ്റ്റാറുകൾ ഭരിക്കുന്ന താരസംഘടനയ്ക്ക് വനിതാ കൂട്ടായ്മയുടെ നീക്കം തിരിച്ചടിയാകുമോ? തുടക്കത്തിൽ സജീവമായെങ്കിലും പിന്നോക്കം വലിഞ്ഞ് മഞ്ജു വാര്യർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പുരുഷ മേധാവിത്വം നിറഞ്ഞു നിന്ന ഇന്ത്യൻ സിനിമയിലെ വിപ്ലവകരമായ മുന്നേറ്റമായിരുന്നു മലയാളം സിനിമാ ലോകത്തെ നടിമാരും അണിയറക്കാരും ചേർന്ന് രൂപം നൽകിയ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ലോക തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ കൂട്ടായ്മ മറ്റൊരു നിർണായക ചുവടുവെപ്പിലേക്ക് നീങ്ങുകയാണ്. മലയാളം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കയാണ്. പുരുഷ സൂപ്പർസ്റ്റാറുകൾ കാലങ്ങളായി ഭരിക്കുന്ന മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ തീരുമാനം തന്നെയാണ് ഇത്.
സംവരണ വിഷയം ചൂണ്ടിക്കാട്ടി അമ്മയ്ക്കു കത്തുനൽകിയെന്ന് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശൻ അറിയിച്ചു. അടുത്ത യോഗത്തിൽ അതു ചർച്ചചെയ്യുമെന്നും രമ്യ കൂട്ടിച്ചേർത്തു. ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ലെന്നം അവർ വ്യക്തമാക്കിയിരുന്നു. സിനിമാ സെറ്റുകളിൽ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. പിന്നാലെ അംഗത്വ വിതരണം നൽകും. ക്യാമ്പെയ്ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ വ്യക്തമാക്കി.
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വവും ക്രൂരവുമായ നടപടിയാണെന്നും രമ്യ പറഞ്ഞു. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നൽ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികൾക്കുള്ള ശിക്ഷയെന്ന് രമ്യ പറഞ്ഞു. പുരുഷ വിരോധമുള്ള സംഘടനയല്ല വിമൻ ഇൻ സിനിമാ കളക്ടീവെന്നും, പേടി കൂടാതെ ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമ്യ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെയുള്ള മോശം പരാമർശങ്ങളെ അവഗണിക്കുക്കയാണെന്നും രമ്യ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന്റെ 'രാമലീല' സിനിമ കാണമെന്ന മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പരാമർശം വ്യക്തിപരമെന്നും രമ്യ നമ്പീശൻ അറിയിച്ചു. അടുത്തകാലത്തായി മഞ്ജു വാര്യർ വനിതാ കൂട്ടായമ്മയോട് വലിയ താൽപ്പര്യം കാട്ടിയിരുന്നില്ല. സംഘടനയിലെ ചിലർ തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു വാര്യർ രംഗത്തെന്ന വിധത്തിൽ പ്രചരണം നടത്തിയിരുന്നു. അവൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചതിലും മഞ്ജുവിന് പങ്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രമ്യ അടക്കമുള്ളവർ പുതിയ സംഘടനക്ക് കൂടുതൽ ആവശ്യങ്ങൾ താരസംഘടനയുടെ മുന്നിൽ വെക്കുമ്പോൾ അതിൽ വലിയ താൽപ്പര്യം മഞ്ജുവിനില്ലെന്നാണ് സൂചന.
മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി പരിപാടി ഗംഭീരമാക്കാനാണ് ഡബ്ല്യുസിസിയുടെ ഇപ്പോഴത്തെ തീരുമാനം. സംഘടനയുടെ പ്രവർത്തനം, കാഴ്ച്ചപാട് തുടങ്ങിയവ ചർച്ച ചെയ്യുന്ന ആദ്യഘട്ടത്തിലാണ് ഡബ്ല്യുസിസി. സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ അംഗീകരിക്കുന്നവർക്ക് ഭാഗമാകാമെന്നാണ് സിനിമാക്കാർ പറയുന്നത്. ഡബ്ല്യുസിസിയിൽ നിന്ന് മനഃപൂർവം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും രമ്യ അടക്കമുള്ളവർ പറയുന്നു. ആദ്യം വിമർശനം ഉന്നയിച്ച ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മെംമ്പർഷിപ്പ് കാംപെയിൻ തുടങ്ങുന്നതോടെസംഘടനയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോഴാണ് പെട്ടെന്ന് ഡബ്ല്യുസിസി രൂപീകരിക്കേണ്ടി വന്നത്. അതേസമയം സംഘടനയെ ബ്രാൻഡ് ചെയ്യുന്നത് മഞ്ജുവിന്റെ പേരിലാണ്. എന്നാൽ ഡബ്ല്യൂസിസിയുടെ പ്രവർത്തനങ്ങളൊന്നും മഞ്ജു അറിയുന്നുമില്ല. സിനിമയുമായി സജീവ ബന്ധമില്ലാത്ത ചിലർ സംഘടനയിൽ നുഴഞ്ഞു കയറി. ഇവരുടെ ആക്ടിവിസ്റ്റ് പ്രവർത്തനം അതിരുകടക്കുന്നുവെന്നാണ് മഞ്ജുവിന്റെ പക്ഷം. എല്ലാ സിനിമയേയും സഹായിക്കുകയെന്നതാകണം സംഘടനയുടെ ലക്ഷ്യം. അല്ലാതെ വ്യക്തി വിരോധം തീർക്കാൻ സിനിമകളെ കൊല്ലുകയല്ലെന്നാണ് മഞ്ജുവിന്റെ പക്ഷം. നടി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു സംഘടനയ്ക്ക് മഞ്ജു പിന്തുണ നൽകിയത്. നടിക്കൊപ്പം നീങ്ങാൻ തനിക്ക് ആരുടേയും പിന്തുണ വേണ്ടെന്ന നിലപാടിൽ മഞ്ജു എത്തിക്കഴിഞ്ഞു.
തമിഴിലെ താരങ്ങളിൽ ചിലർ വനിതാ കൂട്ടായ്മ രൂപീകരിക്കാനായി മഞ്ജുവിനെ സമീപിച്ചിരുന്നു. തമിഴ് സിനിമയിലെ നടികർ സംഘം നേതാവാണ് വിശാൽ. വിശാലിന്റെ നേതൃത്വത്തിലെ ചില തമിഴ് നടികളാണ് ഇതിന് ശ്രമിച്ചത്. ഉപദേശം തേടി ഇവർ മഞ്ജുവിനെ സമീപിക്കുകയും ചെയ്തു. എന്നാൽ തനിക്ക് അതുമായി ബന്ധമില്ലെന്ന മറുപടിയാണ് മഞ്ജു നൽകിയതെന്നാണ് സിനിമാക്കാർക്കിടയിൽ പ്രചരിക്കുന്നത്. ആശയപരമായി ചില കാര്യങ്ങളോട് യോജിപ്പുള്ളതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയെ കാണാൻ സംഘടനയുടെ ഭാഗമായി പോയത്. അതിന് അപ്പുറത്തേക്ക് സംഘടനയുമായി ബന്ധപ്പട്ടതൊന്നും തനിക്ക് അറിയില്ലെന്നും വിശാലിനോട് മഞ്ജു പറഞ്ഞതായാണ് സൂചന. ഈ കഥ പ്രചരിച്ചതിന് പിന്നാലെയാണ് രാമലീലയെ തള്ളി പറയുന്ന ചില വനിതാ കൂട്ടായ്മാ നേതാക്കളുടെ നിലപാടിനെ തള്ളിക്കളഞ്ഞ് മഞ്ജു തന്നെ രംഗത്ത് വന്നത്. അതിനിടെ ഇതിനെ പ്രൊഫഷണൽ നീക്കമായി വനിതാ കൂട്ടായ്മയിലെ മറുവിഭാഗം വിശദീകരിക്കുകയും ചെയ്യുന്നു. പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഭിന്നത വ്യക്തമാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്.
സിനിമയിൽ പീഡനം സജീവമാണെന്നും പല നടികളും വാട്സ് ആപ് സന്ദേശം തങ്ങൾക്ക് അയക്കാറുണ്ടെന്നും വനിതാ കൂട്ടായ്മയിലെ ചില അംഗങ്ങൾ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ സിനിമയുടെ മൊത്തെ നിലനിൽപ്പിനെ ബാധിക്കുമെന്നതാണ് സിനിമാക്കാരുടെ പൊതു വികാരം. അങ്ങനെ വാട്സ് ആപ്പ് സന്ദേശം കിട്ടിയാൽ അത് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ പുറത്തുവിടണം. പീഡന പരാതി കിട്ടിയിട്ട് അത് മറച്ചു വയ്ക്കുന്നത് നിയമപരാമായ കുറ്റമാണ്. സിനിമാക്കാരെ സംശയ നിഴലിൽ നിർത്തി വാർത്തയുണ്ടാക്കാനുള്ള നീക്കം ശരിയല്ല. തെറ്റു ചെയ്യുന്നവരെ തുറന്നു കാട്ടണം. പീഡിപ്പിക്കാൻ ശ്രമിച്ചവരുടെ പേര് പുറത്തുവിടണം. അല്ലാതെയുള്ളതെല്ലാം ബ്ലാക് മെയിലാണെന്ന പക്ഷമാണ് സിനിമയിലെ ബഹുഭൂരിഭാഗത്തിനുമുള്ളത്. ഇതിലുള്ള പ്രതിഷേധം പലരും മഞ്ജുവിനെ അറിയിച്ചിരുന്നു. അതിനിടെയാണ് രാമലീലയെ ബഹിഷ്കരിക്കാനുള്ള ചില വനിതാ കൂട്ടായ്മാ നേതാക്കളുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലെത്തിയത്. ഇതോടെ എങ്ങനേയും സിനിമയെ പ്രതിസന്ധയിൽ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നവരെല്ലാം കൂട്ടായ്മയ്ക്ക് എതിരായി. ഇത് മനസ്സിലാക്കിയാണ് സജീവ സിനിമയുടെ ഭാഗമായി നിൽക്കുന്ന മഞ്ജുവിന്റെ പിന്മാറ്റം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍