പഠന മികവ് പുലർത്തുന്ന നിർദ്ധനരായ അൻപതിൽ അധികം നഴ്സിങ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി മറുനാടൻ കുടുംബം; ആകാശച്ചാട്ടം വഴി ശേഖരിച്ച 32 ലക്ഷത്തോളം രൂപ റെഡി: നഴ്സിങ് പഠിച്ചു കുടുംബത്തെ കരകയറ്റാൻ ആഗ്രഹിക്കുകയോ ഫീസ് അടക്കാത്തതിനാൽ പഠനം വഴി മുട്ടി നിൽക്കുകയോ ചെയ്യുന്ന ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ഉടൻ അറിയിക്കുക.
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മക്കളെ എന്തു പഠിപ്പിക്കാൻ വേണ്ടിയാണ് അയക്കേണ്ടത് എന്ന ചോദ്യം പല മാതാപിതാക്കളും ചോദിക്കാറുണ്ട്. പഠന മികവുണ്ട് എന്നതുകൊണ്ട് മാത്രം ആഗ്രഹിക്കുന്നത് പഠിപ്പിക്കാൻ വിടാൻ സാധിച്ചെന്നു വരില്ല. പഠനച്ചെലവും അഭിരുചിയും കൂടി പരിഗണിക്കാതെ ഒരു കുട്ടിയുടെ പഠന വിഷയം തെരഞ്ഞെടുക്കാൻ കഴിയില്ല. എംബിബിഎസിന് അഡ്മിഷൻ കിട്ടിയ ശേഷം ഫീസ് ഇല്ലാത്തതു കൊണ്ട് ചേരാത്ത നിരവധി കുട്ടികളെ കുറിച്ച് നമ്മൾ കേട്ടു. ആരു ചെന്നാലും അഡ്മിഷൻ കിട്ടുന്ന കോഴ്സായി മാറിയിട്ടും അഭിരുചി പ്രശ്നം കൊണ്ട് മുക്കാൽ ശതമാനത്തോളം പേരും തോറ്റു പോകുന്ന കോഴ്സായി മാറിയിരിക്കുകയാണ് എഞ്ചിനീയറിങ്ങ്.
സാധാരണ ഒരു കുടുംബത്തിൽ ജനിച്ചു മികച്ച പഠന നിലവാരം പുലർത്തുന്ന ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ കോഴ്സ് നഴ്സിങ് ആണ് എന്നതാണ് സത്യം. എഞ്ചിനീയറിങ്ങ് അടക്കമുള്ള കോഴ്സുകളുടെ പതിന്മടങ്ങ് ജോലി സാധ്യതയും വിജയ ശതമാനവുമാണ് നഴ്സിംഗിന് ഉള്ളത്. നമ്മുടെ നാട്ടിൽ ഇപ്പോഴും നഴ്സിങ്ങിന് വില ഉണ്ടായിട്ടില്ലെങ്കിലും അനേകായിരം കുടുംബങ്ങൾ ആണ് മതാപിതാക്കൾ നഴ്സിങ് പഠിപ്പിക്കാൻ വിട്ടതു കൊണ്ട് കേരളത്തിൽ രക്ഷപ്പെട്ടത് എന്ന സത്യം മറച്ചു വച്ചിട്ട് കാര്യമില്ല. നഴ്സിങ് പഠിച്ചാൽ മിനിമം തൊഴിൽ ഉറപ്പാണ്. സമരവും മറ്റും മൂലം കേരളത്തിൽ പോലും വൈകാതെ മിനിമം ശമ്പളവും ഉറപ്പാവുകയാണ്.
ഐഇഎൽറ്റിഎസ് നാലു വിഷയങ്ങളിലും 7 എഴുതി എടുക്കാനുള്ള മികവ് കൂടി ഉണ്ടെങ്കിൽ നഴ്സിങ് പഠിക്കുന്നതിനേക്കാൾ മികച്ചൊരു കോഴ്സ് ചൂണ്ടിക്കാട്ടാൻ പോലുമില്ല. ഈ കടമ്പ കടക്കുന്ന ആർക്കും അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഓസ്ട്രോലിയായിലോ ന്യൂസിലാന്റിലോ ഒക്കെ പോകാം. അതിനു വേണ്ടി ഏജന്റുമാർക്ക് പണം കൊടുക്കേണ്ട, കാരണം ആ രാജ്യങ്ങളിൽ അത്രമേൽ രൂക്ഷമാണ് നഴ്സിങ് ക്ഷാമം. ബ്രിട്ടണിൽ മാത്രം 40, 000 നഴ്മസുമാരുടെ ഒഴിവാണുള്ളത്. അതുകൊണ്ടാണ് മറുനാടൻ കുടുംബത്തിൽ നിന്നുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നഴ്സിങ് സ്കോളർഷിപ്പ് പദ്ധതിയുമായി രംഗത്ത് എത്തിയത്. 32 യുകെ മലയാളികൾ ആകാശച്ചാട്ടം നടത്തി ശേഖരിച്ച 32 ലക്ഷം രൂപ ഇതിനായി ഇപ്പോൾ തന്നെ റെഡിയാണ്.
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി എന്ന യുകെയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടൽ നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനാണ് ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സ്കോളർഷിപ്പിന് ആവശ്യമായ തുക കണ്ടെത്താൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ഒടുവിൽ സ്കൈ ഡൈവിങ് നടത്തിയിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് സ്കോളർഷിപ്പായി നൽകുക.
ഒരാൾക്ക് പരമാവധി 50,000 രൂപയായിരിക്കും സ്കോളർഷിപ്പായി നൽകുക. പ്ലസ്ടുവിന് കുറഞ്ഞത് 70 ശതമാനം മാർക്കുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു മാത്രമായി സ്കോളർഷിപ്പ് നിജപ്പെടുത്തും. നഴ്സിങ് പഠനത്തിന് മാത്രമായിരിക്കും സ്കോളർഷിപ്പ് നൽകുക. പ്ലസ് ടു കഴിഞ്ഞു നഴ്സിങ് പഠിക്കാൻ ശ്രമിക്കുന്നവർ, നഴ്സിങ് പഠനം ഇപ്പോൾ നടത്തുക്കൊണ്ടിരിക്കുന്നവർ എന്നിവർക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം. ഇന്ത്യയിലെ ഏത് അംഗീകൃത നഴ്സിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്. എന്നാൽ ഇവർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് എന്നു ഒരു ജനപ്രതിനിധിയും കോളജ് അധികൃതരും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അപേക്ഷയുടെ ഫോം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു ആർക്കുവേണമെങ്കിലും അപേക്ഷയയ്ക്കാം.
നിങ്ങളുടെ പരിചയത്തിലോ സൗഹൃദത്തിലോ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അവർക്ക് അയച്ചു നൽകുക. അപേക്ഷാഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകളും നൽകണം. ലഭ്യമായ അപേക്ഷകൾ എല്ലാം പരിഗണിച്ചു ട്രസ്റ്റിമാർ അടങ്ങുന്ന വിദഗ്ധ സമിതിയായിരിക്കും സ്കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്തുക. സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റു ജീവിത സാഹചര്യങ്ങളും പരിഗണിച്ചാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ ചാരിറ്റി ഫൗണ്ടേഷന് അവകാശം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ചതും അനുബന്ധ രേഖകളുമെല്ലാം ചേർത്തുള്ള [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.
ഒരു വർഷത്തെ ഫീസ് അല്ലെങ്കിൽ പരമാവധി 50,000 രൂപ ഇതിൽ കുറവേതാണോ അതായിരിക്കും നൽകുക. പണത്തിന്റെ ലഭ്യത അനുസരിച്ച് സ്കോളർഷിപ്പിന്റെ എണ്ണവും ഉയരും. ഇപ്പോഴത്തെ ഫണ്ട് ലഭ്യത അനുസരിച്ച് അൻപതിൽ അധികം പേർക്ക് സ്കോളർഷിപ്പ് നൽകും. ഈ മാസം 25 വരെയേ അപേക്ഷ സ്വീകരിക്കൂ. ഈ മഹത്തായ പദ്ധതിയിൽ പങ്കുചേരാൻ താൽപ്പര്യം ഉള്ള വായനക്കാർക്ക് ഇനിയും ഫണ്ട് നൽകാവുന്നതാണ്. ഫൗണ്ടേഷന്റെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ സംഭാവന നൽകുക. ചാരിറ്റി ഫൗണ്ടേഷന്റെ യുകെയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകേണ്ടത്. അവർക്ക് വിർജിൻ മണി വഴി നൽകാൻ സാധിക്കില്ല. തുക ഉയരുന്നത് അനുസരിച്ച് സ്കോളർഷിപ്പിന്റെ എണ്ണവും ഉയരും.
കേരളത്തിലെ ബിഎസ്സി നഴ്സിങ് സീറ്റുകളിൽ പ്ലസ്ടു പാസ്സായ കുട്ടികളുടെ മാർക്ക് അടിസ്ഥാനത്തിൽ 50% മാനേജ്മെന്റ് സീറ്റും 50% ഗവൺമെന്റ് സീറ്റുമാണ് നീക്കിവച്ചിരിക്കുന്നത്. ഇങ്ങനെ ഗവൺമെന്റ് സംവരണത്തിൽ സീറ്റ് ലഭിക്കുന്നവർക്ക് ഏകദേശം നാല് ലക്ഷത്തോളം രൂപ സ്റ്റുഡന്റസ് ലോണ്‍ ലഭിക്കും. പഠനം പൂർത്തിയാക്കി ഒരു വർഷത്തിന് ശേഷം മാത്രം തിരിച്ചടവ് തുടങ്ങിയാൽ മതിയാവുമെന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. എങ്കിലും സ്റ്റുഡന്റസ് ലോൺ അനുമതി ലഭിക്കാനുള്ള ബുദ്ധിമുട്ടും വിദ്യാഭ്യാസ ലോണുകളോടുള്ള ബാങ്കുകളുടെ സമീപനവും ഏവർക്കും അറിയാവുന്നതുമാണ്.
ഈ തുക കണ്ടെത്തുന്നതിന് പുറമെ, മാസമാസമുള്ള മെസ് ഫീയും ഹോസ്റ്റൽ ഫീയുമൊക്കെ അടക്കം ഏകദേശം അറുപതിനായിരം മുതൽ ഒരു ലക്ഷം വരെ ഒരു വർഷം കയ്യിൽ നിന്നും എടുക്കുകയും വേണം. മാനേജ്മെന്റ് സംവരണത്തിൽ സീറ്റ് ലഭിക്കുന്നവർ സാധാരണ ലോൺ തിരിച്ചടക്കുന്നതുപോലെ പലിശസഹിതം കൃത്യമായി തിരിച്ചടക്കുകയും വേണം. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ജനറൽ നഴ്സിംഗിന് പോകുന്നവരുടെയും കാര്യം. ജനറൽ നഴ്സിംഗിനു ഫീസ് ബിഎസ്സിയേക്കാൾ വളരെ കുറവാണ്. അതുപോലെ തന്നെ നഴ്സിങ്ങിന് കേരളത്തിന് പുറത്തു പോകുന്നവരുടെ ഫീസിലും മൊത്തം തുകയിലുമൊക്കെ ഓരോ സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും അനുസരിച്ചു വ്യതാസമുണ്ട് താനും. പക്ഷെ മാർക്കിന്റെ ശതമാനത്തിലുള്ള കുറവ് കൊണ്ടാണത്രേ പൊതുവേ പുറത്തുപോകുന്നത്.
ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കുന്നെങ്കിലും കേരളത്തിലെ ഗവൺമെന്റ് സീറ്റുകളിൽ അഡ്മിഷൻ ലഭിച്ച നിർധനരായ കുട്ടികളെ സഹായിക്കാനാണ് ഞങ്ങളുടെ പദ്ധതി. പഠനത്തിൽ മികവ് പുലർത്തി ഗവൺമെന്റ് ക്വാട്ടയിൽ സീറ്റ് നേടിയ പാവപ്പെട്ട കുട്ടികളെ സഹായിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ അൽപ്പമെങ്കിലും മെച്ചപ്പെടുത്താനും ഈ പ്രവർത്തനത്തിലൂടെ സാധിക്കും.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആദ്യ അപ്പീൽ 2012 സെപ്റ്റംബർ മാസമാണ് തുടങ്ങുന്നത്. ഏതാണ്ട് 420,000 പൗണ്ട് (നാലു കോടിയോളം രൂപ) ആണ് ഇതുവരെയുള്ള ചാരിറ്റികളിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ചത്. കേരളത്തിൽ വിവിധ രോഗങ്ങളാൽ വലയുന്ന കുട്ടികൾ അടക്കമുള്ള 120 പേർക്കാണ് ഇതുവരെ ഈ സഹായം ലഭിച്ചത്. ഏഴ് യുകെ മലയാളികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ആക്സ്മികമായ ദുരന്തത്തിൽപ്പെട്ടു പോയ മൂന്നു യുകെ മലയാളികളുടെ കുടുംബത്തിനുള്ള സഹായം തുടങ്ങിയവയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇതുവരെ നടന്നത്. ഇതുകൂടാതെ, ആയിരക്കണക്കിനു പേരാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് സഹായം നൽകി രംഗത്തു വന്നിട്ടുള്ളത്. ഐസിഎച്ച് കോട്ടയം, ഉത്തരാഖണ്ഡ് പ്രശയ ദുരന്തം പരവൂർ വെടിക്കെട്ട് അപകടം, കൊല്ലം ഗാന്ധിഭവൻ, കേരളാ സർക്കാരിന്റെ പാലിയേറ്റീവ് കെയർ പ്രൊജക്ട്, പ്രൊഫ. ടിജെ ജോസഫിന് സഹായം എന്നിവയ്ക്കും നേപ്പാൾ ഭൂമികുലുക്കം, ആഫ്രിക്കൻ എബോള റിലീഫ് എന്നിവയ്ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായം നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം നടത്തിയ സ്കൈ ഡൈവിങ് അപ്പീലിലൂടെയാണ് ഏറ്റവും അധികം ഫണ്ട് (43000 പൗണ്ട്) ശേഖരിച്ചത്. 2016 ഫെബ്രുവരിയിൽ നടത്തിയ ജോമി അപ്പീലിലൂടെയാണ് രണ്ടാമതായി ഏറ്റവും കൂടിയ തുക (34000 പൗണ്ട്) ശേഖരിച്ചത്. മാത്രമല്ല, യോർക്ക് എയർ ആംബുലൻസ്, ഡയബെറ്റ്സ് യുകെ, ആന്റണി നോളൻ ട്രസ്റ്റ്, കാൻസർ റിസേർച്ച് യുകെ എന്നീ സ്ഥാപനങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്.
Stories you may Like
- നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്
- ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍