വീട്ടിലെത്തുമ്പോൾ അവൾ തുണി അലക്കുകയായിരുന്നു; പണം തിരികെ ചോദിച്ചപ്പോൾ കേസിൽ കുടുക്കുമെന്ന് അഭിഭാഷക ഭീഷണിപ്പെടുത്തി; സമനില തെറ്റിയപ്പോൾ സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി; മാറിടത്തിന്റെ ഭാഗം മുറിച്ചെടുത്ത് തുണിയിൽ വീട്ടിലും കൊണ്ടു വന്നു; അടിമാലിയിൽ വീട്ടമ്മയെ കൊന്നത് കടം തിരിച്ചു നൽകാത്തതിന്റെ പ്രതികാരം; സെലീനെയുടെ ഘാതകനെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്
പ്രകാശ് ചന്ദ്രശേഖർ
അടിമാലി: വീട്ടിലെത്തുമ്പോൾ അവൾ തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോൾ ഞാൻ അഭിഭാഷകയാണെന്നും കേസിൽ കുടുക്കുമന്നും പറഞ്ഞ് അവൾ ഭീഷിണിപ്പെടുത്തി. ഇത്രയുമായപ്പോൾ ദേഷ്യം കൊണ്ട് സമനില തെറ്റി. സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി. ഇതേ കത്തികൊണ്ടുതന്നെ ഇടത്തെ മാറിടത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞെടുത്തു. പിന്നെ വീട്ടിലെത്തി ഈ പൊതി മുറിക്കുള്ളിൽ സൂക്ഷിച്ചു. അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് ഇതിനെല്ലാം കാരണം.
അടിമാലിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലായ തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷി(30)ന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ. ഇന്ന് പുലർച്ചെ 3-ന് തൊടുപുഴയിലെ വീട്ടിൽ നിന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രാഥമീക ചോദ്യം ചെയ്യലിൽ തന്നെ കൃത്യം ചെയ്തത് താനാണെന്ന് ഇയാൾ സമ്മതിച്ചതായി സി ഐ അറിയിച്ചു. സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയ രീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും ഇയാൾ പൊലീൽ വിശദീകരിച്ചത്. അടിമാലി ഇരുമ്പുപാലം 14-ാംമൈൽ ചെരുവിളിൽ പുത്തൻ വീട് സിയാദിന്റെ ഭാര്യ സെലീന(38)യെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കഴുത്തിൽ കുത്തിയ കത്തി വലിച്ചൂരുമ്പോൾ കൈയിലേക്ക് ചുടുനിണം ചീറ്റി.തുടർന്ന് ഇതേ കത്തികൊണ്ട് മാറിടം അറുത്തെടുക്കുമ്പോഴും ശരീരത്തിൽ ജീവൻ അവശേഷിച്ചിരുന്നെന്നാണ് ഇയാളുടെ വിവരണത്തിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുള്ളത്.
കൊലനടക്കുമ്പോൾ വീടിന്റെ പിൻഭാഗത്ത് തുണിയലക്കുകയായിരുന്നു സെലീന. നൈറ്റിയും ബ്രായും മാത്രമായിരുന്നു ഈ സമയം ഇവർ ധരിച്ചിരുന്നത്. സെലീനയുടെ വീടിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. ഇത് സമീപത്തെ സുഗന്ധവ്യഞ്ജന വിൽപ്പന ശാലയുടെ നടത്തിപ്പുകാരാണെന്ന് ആരോപിച്ച് സെലീന ഇവരുമായി തർക്കത്തിലേർപ്പെടുകയും ഇതേത്തുടർന്ന് സ്ഥാപന ഉടമകൾ ഇവരുടെ വീടിന്റെ ഭാഗം ദൃശ്യമാവുന്ന തരത്തിൽ സീസീ ടിവി കാമറകൾ സ്ഥാപിക്കുകയും ചെയ്തു. കൊലനടന്നയുടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം സീസീടിവി കാമറ പരിശോധിച്ചപ്പോൾ ഒരാൾ സെലീനയിടെ വീട്ടിലേക്ക് വരുന്നത് കണ്ടു. ദൃശ്യം പൊലീസ് സെലീനുടെ ഭർത്താവിനെ കാണിച്ചപ്പോൾ റിജോഷ് ആണെന്ന് ഉറപ്പിച്ചു.
സെലീനയ്ക്കെതിരെ ഇയാൾ നേരത്തെ അടിമാലി പൊലീസിൽ പരാതിപ്പെട്ടിരുന്നു. കടംവാങ്ങിയ പണം തിരിച്ചുതരുന്നില്ലന്നും ഇത് വാങ്ങിനൽകണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഈ അവസരത്തിൽ ഭർത്താവിനൊപ്പമാണ് സെലീന സ്റ്റേഷനിലെത്തിയത്. അന്ന് കണ്ട രൂപ ഭാവങ്ങൾ ഓർത്തെടുത്താണ് ഭാര്യയുടെ ഘാതകനെ സിയാദ് തിരിച്ചറിഞ്ഞത്. അടിമാലിയിൽ കമ്പ്യൂട്ടർ സെന്റർ നടത്തിവന്നിരുന്ന അവസരത്തിലാണ് സെലീനുമായി തനിക്ക് സാമ്പത്തീക ഇടപാടുകളുണ്ടായിരുന്നതെന്നും ഒരു ലക്ഷത്തി എണ്ണായിരും രൂപ പല തവണയായി സെലീന കൈപ്പറ്റിയിരുന്നെന്നുമായിരുന്നു പരാതി. പൊലീസെത്തുമ്പോൾ കൊലനടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരി മുറിയിലെ കസേരിൽ ഇട്ടശേഷം തുണിയിൽ പൊതിഞ്ഞ വീട്ടമ്മയുടെ ശരീരഭാഗം അരികിൽത്തന്നെ സൂക്ഷിച്ച് ഇയാൾ വിശ്രമിക്കുകയായിരുന്നു. വീട് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ഇനി ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ശരീര അവശിഷടം ഇവിടെ നിന്നും നീക്കം ചെയ്യുവെന്ന് പൊലീസ് വ്യക്തമാക്കി.
അടിമാലിയിൽ ഫോട്ടോ സ്റ്റാറ്റ് സ്ഥാപനം നടത്തുന്ന തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷിനെ ഇന്നു പുലർച്ചെ വീടുവളഞ്ഞാണ് പിടികൂടിയത്. കഴുത്തിൽ രണ്ടു പ്രാവശ്യം കത്തി കൊണ്ടു കുത്തി. ഇടതു മാറിടം അറുത്തുകൊണ്ടുപോയതായും പ്രതി സമ്മതിച്ചു. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, മുന്നാർ ഡിവൈ.എസ്പി: എസ്. അഭിലാഷ്, സി.ഐ: പി.കെ. സാബു, എസ്.ഐ: സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻ സംഘവും രാത്രിയിൽ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സി.ഐ: പി.കെ. സാബു, എഎസ്ഐമാരായ സി.ആർ. സന്തോഷ്, അബ്ദുൾ ഖനി, എസ്.ഡി.പി.ഒമാരായ എം.എം. ഷാജു, പി.ടി. ഷാജി, ഹരികൃഷ്ണൽ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇന്ന് പുലർച്ചെ മൂന്നു മണിയോടെ പിടികൂടിയത്.
സാമൂഹ്യ പ്രവർത്തകയായ പതിനാലാംമൈൽ ചരിവിളപുത്തൻവീട് അബ്ദുൾ സിയാദിന്റെ ഭാര്യ സെലീനയെ ഇന്നലെ രാത്രി എട്ടരയോടെയാണ് വീടിന്റെ പിൻഭാഗത്ത് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യ വ്യാപാരിയായ അബ്ദുൾ സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു. ഇടതു മാറിടത്തിനു സമീപം വെട്ടേറ്റ മാരകമായ മുറിവു സംഭവിച്ച നിലയിലാണ് മൃതദേഹം കണ്ടത്. മത്സ്യ വ്യാപാരം കഴിഞ്ഞെത്തിയപ്പോൾ പതിവില്ലാതെ വീട് പൂട്ടിയ നിലയിലും ലൈറ്റുകൾ കാണാതിരിക്കുകയും ചെയ്തതോടെ വീടിന്റെ പിൻഭാഗത്ത് എത്തിയപ്പോൾ മൃതദേഹം കാണുകയായിരുന്നുവെന്ന് സിയാദ് പൊലീസിന് മൊഴി നൽകി.
അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലും സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചൈൽഡ് ലൈൻ, പബ്ലിക് സോഷ്യൽ ജസ്റ്റിസ്, സൈക്കോളജിസ്റ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വന്നിരുന്ന സെലീന എൽ.എൽ.ബി. ബിരുദവും നേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കൊല്ലം സ്വദേശിയായ അബ്ദുൾ അസീസുമായി രണ്ടായിരത്തിലായിരുന്നു വിവാഹം. കിടക്ക വ്യാപാരിയായിരുന്ന ഇയാൾ അടുത്തിടെയായി മത്സ്യ വ്യാപാരം ചെയ്തു വരികയായിരുന്നു.
ഏതാനും വർഷങ്ങളായി ഇവർ കുടുംബസമേതം വീടുവാങ്ങി പതിനാലാംമൈലിൽ താമസിച്ചു വരികയായിരുന്നു. മക്കളായ അബ്ദുൾ റഫീഖ്, ആഷിഖ് എന്നിവർ എറണാകുളം മുളന്തുരുത്തി സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികളാണ്. അബ്ദുൾ റഫീഖ് ഐ.റ്റി.ഐയിലും ആഷിഖ് ഏഴാം ക്ലാസിലുമാണ് പഠനം നടത്തുന്നത്. ഇരുവരും വർഷങ്ങളായി ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്.
Stories you may Like
- 'എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും' ബിനു അടിമാലി
- നിഷേധിച്ച് ബിനു അടിമാലി; ഫ്ളവേഴ്സിന്റെ ഫ്ളോറിലെ അടിയിൽ വിശദീകരണം ഇങ്ങനെ
- പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അലക്സും കവിതയും കൊലക്കേസിൽ അകത്തേക്ക്
- അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയ തട്ടിപ്പ്; ഒരാൾ പിടിയിൽ
- ആ ഖേദപ്രകടനം മറിയക്കുട്ടി തള്ളുമ്പോൾ; നിയമ പോരാട്ടം തുടരും
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍