ടെക്കികൾക്ക് വീണ്ടും കഷ്ടകാലം; കേരളത്തിലെ മിക്ക കമ്പനികളിലും പിരിച്ചുവിടൽ; പുതിയ പ്രൊജക്ട് ഇല്ല എന്നു പറഞ്ഞ് പലരെയും പിരിച്ചു വിടുന്നത് ശമ്പളകുടിശ്ശിക വരുത്തിയും നഷ്ടപരിഹാരം നൽകാതെയും; വൻതുക ശമ്പളം വാങ്ങിയിരുന്നവർ പെട്ടന്ന് ഒന്നുമില്ലാത്തവരാകുമ്പോൾ ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അടുത്തകാലം വരെ മലയാളികളുടെ ഇഷ്ടപ്പെട്ട തൊഴിൽ മേഖലയായിരുന്നു ഐടി അനുബന്ധ മേഖല. വിദേശ രാജ്യങ്ങളിൽ നിന്നും ഇഷ്ടംപോലെ പ്രൊജക്ടുകളും മറ്റും തേടിയെത്തിയതോടെ സ്വപ്നശമ്പളമായി ഉയരുകയും ചെയ്തു. തിരുവനന്തപുരം എന്നതു പോലെ കൊച്ചിയും കോഴിക്കോടുമെല്ലാം ഐടി രംഗത്ത് വലി കുതിച്ചു ചാട്ടം തന്നെ നടത്തി. എന്നാൽ, മലയാളികളെ അടിമുടി മാറ്റി ഐടി തൊഴിൽ മേഖലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് നല്ലവാർത്തകളല്ല. ടെക്കി ജീവിതം എല്ലാ അർത്ഥത്തിലും കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. തൊഴിൽ നഷ്ട ഭീതിമൂലം കടുത്ത മാനസിക പിരിമുറുക്കത്തിൽ കഴിയുന്നത് ആയിരക്കണക്കിന് ടെക്കികളാണ്.
മിക്ക ഐടി കമ്പനിയിലും ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടൽ നടത്തുന്ന അവസ്ഥയാണ് ഉണ്ടായത്. സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ ആയിരത്തോളം പേർ പിരിച്ചുവിടലിനോ നിർബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. തൊഴിൽ അവസരങ്ങൾ കുറഞ്ഞ കാലത്ത് തൊഴിൽനഷ്ടം ഏറുന്നതോടെ പലരും എന്തുചെയ്യണം എന്നു പോലും അറിയാത്ത അവസ്ഥയിൽ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒഴിവാക്കുന്ന ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ വൻകിട കമ്പനികൾ പുറത്തുവിടാറുണ്ട്. എന്നാൽ, മറ്റുള്ളവർ പല പേരുകളിലായി ജീവനക്കാരെ പുറന്തള്ളുകയാണ്.
2002, 2009, 2016 വർഷങ്ങൾക്കുശേഷം ഐ.ടി. മേഖലയിൽ ഇക്കൊല്ലമാണ് കൂട്ടപ്പിരിച്ചുവിടലുകൾ ഉണ്ടാകുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഉയർന്നശമ്പളം വാങ്ങുന്ന മുതിർന്ന ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുന്നത്. താഴേത്തട്ടിലുള്ള കമ്പനികൾ പ്രോജക്ടുകൾ നൽകാതെയും മറ്റുമാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. എതിർക്കുന്നവരുടെ ലോഗിൻ ആക്സസുകൾ ഒഴിവാക്കും. പിന്നീട് നിരന്തര സമ്മർദത്തിലാക്കി രാജിയിലേക്കു നയിക്കും - അടുത്തിടെ ഒരു കമ്പനിയിൽനിന്ന് പുറത്തുപോകേണ്ടിവന്ന ജീവനക്കാരൻ പറഞ്ഞു.
കാരണം പറയുന്നത് പ്രൊജക്ടുകൾ നഷ്ടം
കേരളത്തിൽ പ്രവർത്തിക്കുന്ന വലിയ കമ്പനികൾ പോലും അടുത്തിടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ശക്തമായ തീരുമാനവുമായി രംഗത്തെത്തിയിരുന്നു. പ്രൊജക്ടുകൾ നഷ്ടമാകുന്നു എന്ന കാരണം പറഞ്ഞാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ഇത്തരത്തിൽ കൊച്ചി ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽനിന്ന് അടുത്തിടെ കൂട്ടപ്പിരിച്ചുവിടലുണ്ടായി. കാരണമെന്തെന്ന് ജീവനക്കാർക്ക് വ്യക്തതയുള്ളതിനാൽ പലരും പ്രതിഷേധിക്കാൻപോലും നിന്നില്ല.
ഇൻഫോപാർക്കിൽത്തന്നെയുള്ള മറ്റൊരു വൻകിട കമ്പനിയിലും പിരിച്ചുവിടലുണ്ടായി. 10,000 പേരെ കമ്പനി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ നൂറിലധികംപേർക്ക് ജോലിപോയത്. ഇവരിൽനിന്നൊക്കെ നിർബന്ധിത രാജി എഴുതിവാങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് ടെക്നോപാർക്കിലും ഒട്ടേറെ കമ്പനികളിൽനിന്ന് ചെറിയ തോതിൽ പിരിച്ചുവിടലുണ്ടായി. വൻലാഭത്തിലുള്ള കമ്പനികൾതന്നെ ലാഭംകൂട്ടാൻ കൂടിയ ശമ്പളം വാങ്ങുന്നവരെ പിരിച്ചുവിടുകയാണെന്നാണ് ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി' പ്രവർത്തകർ പറയുന്നത്.
ആശങ്കയോടെ ഒന്നേകാൽ ലക്ഷത്തോളം ജീവനക്കാർ
സംസ്ഥാനത്ത് ഐ.ടി. രംഗത്തുള്ളത് ഒന്നേകാൽ ലക്ഷത്തോളം പേർ. ഐടി മേഖലകളിൽ നിന്നും ശുഭവാർത്തകൾ കേൾക്കാതെ വന്നതോടെ ഇവരെല്ലാം കടുത്ത ആേശങ്കയിലാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽമാത്രം 350-ലധികം കമ്പനികൾ പ്രവർത്തിക്കുന്നു. ഇതിൽ 20-ൽ താഴെ കമ്പനികളിൽമാത്രമേ 1000-ലധികം ജീവനക്കാരുള്ളൂ. അതേസമയം ഈ രംഗത്തെ ജോലിക്കാർക്ക് യാതൊരു സുരക്ഷയുമില്ലെനന്നതാണ് ജീവനക്കരുടെ പരാതി. ജോലിനഷ്ടപ്പെടാനുള്ള സാധ്യത കൂടുതലുള്ള ഐ.ടി. മേഖലയിൽ, ജിവനക്കാരുടെ സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ഇനിയും നടപ്പാക്കിയില്ല. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമപദ്ധതിയിലേക്ക് ജീവനക്കാർ ശമ്പളത്തിൽനിന്ന് തുച്ഛമായൊരു തുക അടയ്ക്കുന്നുണ്ട്. ഇത് എന്തിനുവേണ്ടിയാണെന്ന് ആർക്കും അറിയില്ല.
ക്ഷേമനിധി ബോർഡിൽ കംപ്യൂട്ടർ, കംപ്യൂട്ടർ അനുബന്ധസ്ഥാപനങ്ങൾ എന്ന വിഭാഗത്തിലാണ് ഐ.ടി. ജീവനക്കാരുള്ളത്. സാധാരണ ഡി.ടി.പി. സെന്ററുകളടക്കം ഇതിൽപ്പെടും. അതിനാൽ, ഏറ്റവുമധികം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ഐ.ടി. ജീവനക്കാരാണെന്നാണ് ക്ഷേമനിധി ബോർഡ് അധികൃതർ പറയുന്നത്. എത്ര ഐ.ടി. ജീവനക്കാർ ക്ഷേമനിധിയിൽ അംഗമാണെന്നതിനു വ്യക്തമായ കണക്കില്ല. 1960-ലെ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന്റെ പരിധിയിൽവരുന്ന തൊഴിലാളികളെയാണ് 2006-ൽ ഈ ക്ഷേമനിധി ബോർഡ് നിലവിൽ വന്നപ്പോൾ ഉൾപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഐ.ടി. കമ്പനികളിലെ ജീവനക്കാരും ഈ ബോർഡിന്റെ ഭാഗമായി. ജീവനക്കാരുടെ വിഹിതമായി 20 രൂപയും തൊഴിലുടമയുടെ 20 രൂപയും ചേർത്ത് 40 രൂപയാണ് ഒരു തൊഴിലാളിക്ക് അംശദായം അടയ്ക്കുന്നത്.
സുരക്ഷാപദ്ധതി വേണമെന്ന് ആവശ്യം
സംസ്ഥാനത്തെ ആടി രംഗത്ത് കാര്യമായ തൊഴിലാളി യൂണിയനുകൾ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പുതിയ ഐ.ടി. നയം പ്രഖ്യാപിച്ചപ്പോൾ അതിൽപ്പോലും ജീവനക്കാരുടെ ജോലിസ്ഥിരതയ്ക്കും ക്ഷേമത്തിനുമുള്ള കാര്യങ്ങളൊന്നും പറയുന്നില്ല. ഐ.ടി. മേഖലയ്ക്കനുയോജ്യമായ രീതിയിലുള്ള സാമൂഹികസുരക്ഷാ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി നൽകിയിട്ടുണ്ട്
ജീവനക്കാർക്കായി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുക, ഈ മേഖലയിൽ ജോലിചെയ്യുന്ന എല്ലാ സ്ഥിരം ജീവനക്കാർക്കും നാഷണൽ പെൻഷൻ സ്കീം പോലുള്ള പദ്ധതികൾ നിർബന്ധമാക്കുക, തൊഴിൽസാധ്യതകൾക്കനുസരിച്ച് കമ്പനികൾ മാറിക്കൊണ്ടിരിക്കുന്നവരാണ് ഐ.ടി. ജീവനക്കാരെന്നതിനാൽ ഗ്രാറ്റ്വിറ്റി നിയമങ്ങൾ പരിഷ്കരിക്കുക, തൊഴിൽപ്രശ്നങ്ങൾ വരുമ്പോൾ ചർച്ചചെയ്ത് പരിഹരിക്കാൻ രൂപവത്കരിച്ച പ്രത്യേകസമിതി ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍