സെക്രട്ടറിയേറ്റിൽ പതിവുപോലെ ജീവനക്കാരെത്തി; ട്രാഫിക് ജംഗ്ഷനുകളിൽ സിഗ്നലുകൾ മിഴിവെട്ടാതെ കണ്ണു തുറന്നു; കെഎസ്ആർടിസി സ്റ്റാൻഡിൽ എല്ലാം പതിവുപോലെ; റെയിൽവേ സ്റ്റേഷൻ പരിസരത്ത് വന്നിറങ്ങിയവർക്ക് ഓട്ടോറിക്ഷകളും ധാരാളം; എല്ലാം പതിവു പോലെയായപ്പോൾ 'ഇതെന്ത് ഹർത്താൽ' എന്നു ചോദിച്ച് സോഷ്യൽ മീഡിയ; പൊളിയുമെന്ന് വന്നതോടെ ഹർത്താൽ വിജയിപ്പിക്കാൻ അക്രമവുമായി യുഡിഎഫ് പ്രവർത്തകർ
അരുൺ ജയകുമാർ
തിരുവനന്തപുരം: ഏതൊരു കക്ഷികൾ ഹർത്താൽ പ്രഖ്യാപിച്ചാലും അപ്പോൾ തന്നെ ആഘോഷമാക്കുന്നവരാണ് മലയാാളികൾ. പ്രത്യേകിച്ചും സർക്കാർ ജീവനക്കാർ ഇഷ്ടം പോലെയുള്ള തലസ്ഥാന നഗരത്തിൽ ഒരു ഹർത്താൽ വന്നാൽ ഓഫീസുകൾ അടഞ്ഞു കിടക്കുകയും എല്ലാം സ്തംഭിക്കുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ കേരളത്തിലെ പ്രതിപക്ഷം സംഘടിപ്പിച്ച ഹർത്താൽ തലസ്ഥാനത്തെ സാരമായി ബാധിച്ചില്ലെന്നത് ശ്രദ്ദേയമായി. സെക്രട്ടറിയേറ്റ് അടക്കം സാധാരണ നിലയിൽ പ്രവർത്തിച്ചപ്പോൾ ഗതാഗതം അടക്കം എല്ലാം പതിവുപോലെയായിരുന്നു.
ഹൈക്കോടതി ഇടപെടലും പൊലീസിന്റെ അറിയിപ്പും കൂടിയായപ്പോൾ ജനങ്ങൾക്ക് നിരത്തിലിറങ്ങാൻ അവസരം ധൈര്യമായി. കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ഹർത്താൽ ദിനമാണെന്ന പ്രതീതി പോലും ഇല്ലാതായി. ഒരു അവധി ദിവസത്തിന്റെ ലാഘവം മാത്രമായിരുന്നു ഇന്ന് തലസ്ഥാനത്ത്. കടകമ്പോളങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നപ്പോൾ സെക്രട്ടേറിയറ്റിൽ പതിവ് ഹർത്താലുകളെ അപേക്ഷിച്ച് ഹാജർ നില കൂടുതലായിരുന്നു. ആദ്യ മണിക്കൂറുകളിൽ ഹർത്താൽ ശാന്തമായിരുന്നുവെങ്കിലും പിന്നീട് പ്രവർത്തകർ തുറന്ന് പ്രവർത്തിച്ചിരുന്ന കടകൾ അടപ്പിക്കുന്നുണ്ടായിരുന്നു.
യുഡിഎഫുകാർ നടത്തുന്ന ഹർത്താലിനെ തോൽപ്പിക്കാൻ സർക്കാർ തന്നെ രംഗത്തിറങ്ങുമെന്ന പ്രതീതിയായിരുന്നു ആദ്യം മുതൽ ഉണ്ടായിരുന്നത്. ഹർത്താൽ ദിനത്തിൽ പുറത്തിറങ്ങുന്ന സാധാരണക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ തയ്യാറാകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇത് പ്രകാരം നഗരത്തിൽ പലയിടത്തും പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയിയൽ കോൺഗ്രസുകാരുടെ ഹർത്താൽ പരാജയമായി എന്നു പൊതുവിലയിരുത്തൽ ഉണ്ടായതോടെ പ്രവർത്തകർ തെരുവിലിറങ്ങി. ഇവർ കടകളും ഓഫീസുകളും അടപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
പ്രവർത്തകർ പെട്രോൾ പമ്പുകൾ പൂട്ടിക്കുന്ന സ്ഥിഥിയിലേക്കും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തതിനെ തുടർന്ന് പിന്നീട് പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിൽ സാധാരണ ദിവസങ്ങളിലെ തിരക്കില്ലായിരുന്നുവെങ്കിലും ഒരു ഹർത്താലിന്റെ പ്രതീതി ശ്രിഷ്ടിക്കുന്ന സാഹചര്യമുണ്ടായിരുന്നില്ല. രാവിലെ 7 മണിയോടെ തന്ന െപല സ്ഥലങ്ങളിലും നിരത്തിൽ വാഹനങ്ങളിറങ്ങിയിരുന്നു. കാറുകളും ഇരു ചക്രവാഹനങ്ങൾക്കുമൊപ്പം തന്നെ കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളും ഹൃസ്വ ദൂര സർവ്വീസുകളും നടത്തി. സാധാരണ ദിവസങ്ങളിലേത് പോലെ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നു.
തിരുവനന്തപുരം നഗരത്തില പ്രധാന ജംങ്ങ്ഷനുകളിലെല്ലാം തന്നെ നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. പല സ്ഥലങ്ങളിലും ഗതാഗത തിരക്ക് കൂടുതലയായതിനാൽ അത് ക്രമീകരിക്കാനായി ട്രാഫിക് പൊലീസുകാരും രംഗത്തെത്തിയിരുന്നു. റെയിൽവേ സ്റ്റേഷനുകളിലും മറ്റും എത്തിയവർക്കായി യാത്രാക്ലേശം പരിഹരിക്കുന്നതിനായി പൊലീസ് ബദൽ സംവിധാനങ്ങളും ലഘുഭക്ഷണങ്ങളും ഒരുക്കിയിരുന്നു.
എംജി റോഡിലും നല്ല തിരക്ക് തന്നെയാണ് അനുഭവപ്പെട്ടത്. സെക്രട്ടേറിയറ്റ് ജീവനക്കാർ പതിവ് പോലെ കന്റോൺമെന്റ് ഗേറ്റിലൂടെയാണ് ജീവനക്കാരെ പ്രവേശിപ്പിച്ചത്. മറ്റ് ഹർത്താലുകള അപേക്ഷിച്ച് ഇവിടെയും കൂടുതൽ ജീവനക്കാരെത്തിയിരുന്നു. ഹർത്താലിനോടനുബന്ധിച്ച് യുഡിഎഫ് ജാഥ ഉള്ളതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ച് വിട്ടിരുന്നു.ആദ്യ മണിക്കൂറുകളിൽ വലിയ തിരക്ക് അനുഭപ്പെട്ടതോടെയാണ് ഹർത്താൽ പരാജയപ്പെടുന്നുവെന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെയാണ് യുഡിഎഫ് പ്രവർത്തകർ തുറന്ന് പ്രവർത്തിച്ച കടകൾ നിർബന്ധമായി അടപ്പിക്കുകയായിരുന്നു.
ഹർത്താൽ തുടങ്ങി ശേഷം കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിൽ നിന്ന് ബസ് പുറത്തിറക്കുമ്പോഴാണ് കല്ലേറുണ്ടായത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകൾ തടഞ്ഞു. കൊല്ലത്ത് ചിന്നക്കടയിൽ സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. കടകൾ അടപ്പിച്ചതിന് പിന്നാലെ തുറന്ന് പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പുകൾ ഉൾപ്പടെ പൂട്ടിക്കുകയായിരുന്നു. ചില സ്ഥലങ്ങളിൽ വാഹനയാത്രക്കാരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്ന പരാതിയുമുണ്ടായിരുന്നു. ഹർത്താൽ ദിവസം പൊതു നിരത്തിലിറങ്ങുന്നവർക്കും ജോലിക്ക് പോകുന്നവർക്കും പൂർണ സുരക്ഷ ഒരുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
വടക്കൻ ജില്ലകളിൽ ചിലയിടത്ത് അക്രമം
അതേസമയം യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും നേരിയ സംഘർഷംമുണ്ടായി. പൊലീസ് സംരക്ഷണയോടെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ ഹർത്താലനുകൂലികൾ തടഞ്ഞു. പലയിടത്തും കല്ലേറുമുണ്ടായി. തിരുവനന്തപുരം,പാലക്കാട്, എറണാകുളം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലാണ് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടയുകയും ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്തത്. കോഴിക്കോട് ജില്ലയിലെ മുക്കത്തും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ബത്തേരിയിലും കായംകുളത്തും മുക്കത്തും പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.
പാലക്കാട് എലപ്പുള്ളിക്ക് സമീപവും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഇതിനെ തുടർന്ന് പാലക്കാട്- പൊള്ളാച്ചി റൂട്ടിലെ ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചു. പത്തനംതിട്ട കോന്നിയിലും കോഴഞ്ചേരിയിലും തിരുവനന്തപുരത്ത് പൂവച്ചലിലും എറണാകുളത്ത് പാലാരിവട്ടത്തും പാലക്കാട് എലപ്പുള്ളിയിലും കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി.
നഗരപ്രദേശങ്ങളെ ഭാഗികമാണെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ പൂർണമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. അതേസമയം സംസ്ഥാനത്ത് ഒരിടത്ത് പോലും സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സെക്രട്ടറിയേറ്റ്, ഐ.എസ്.ആർ.ഒ, ടെക്നോപാർക്ക് തുടങ്ങി സ്ഥാപനങ്ങളെ ഒന്നും ഹർത്താൽ ബാധിച്ചില്ല. ജീവനക്കാർ ഭൂരിഭാഗവും ജോലിക്കെത്തി. എന്നാൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. സ്കൂൾ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കും വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയിലും പാചകവാതകവിലയിലും പ്രതിഷേധിച്ചാണ് ഹർത്താൽ സംഘടിപ്പിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍