Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ

ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാറിൽ എന്തുകൊണ്ട് ഗണേശ് കുമാർ എംഎൽഎ പെടുന്നില്ല. പത്തനാപുരത്തെ ജനപ്രതിനിധിയ്‌ക്കെതിരെ എന്തു കൊണ്ട് സരിതാ എസ് നായർ പൊലീസിൽ പരാതിപ്പെടുന്നില്ല? ഈ ചോദ്യങ്ങളാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് ചർച്ചയാകുമ്പോൾ കേരളം ചർച്ചയാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി തന്നെ സരിതാ എസ് നായർക്ക് നൽകാനുണ്ട്. മറുനാടൻ മലയാളിയുമായുള്ള സംഭാഷണത്തിൽ ഗണേശുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സരിത ആദ്യമായി മനസ്സു തുറന്നു. ഒരിക്കലും ഗണേശിനെതിരെ താൻ പരാതി കൊടുക്കില്ലെന്നാണ് സരിത പറയുന്നത്.

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ കൈക്കൂലിക്കും ബലാത്സംഗ കുറ്റവും ചുമത്തി കേസെടുക്കാൻ ഒരുങ്ങുകയാണ് പിണറായി സർക്കാർ. സോളാർ കമ്മീഷന്റെ നിർദ്ദേശം അനുസരിച്ച് നടപടികളും സർക്കാർ തുടങ്ങി. ഇതോടെ ആരോപണ വിധേയരായ നേതാക്കൾ അറസ്റ്റു ഭയന്ന് പ്രതിരോധം തീർക്കുകയാണ്. രാഷ്ട്രീയമായി നേരിടുമെന്നാണ് ഉമ്മൻ ചാണ്ടി മറുപടി നൽകിയിരിക്കുന്നത്. ഇതിനിടെ ഇപ്പോൾ ഇടതുപാളയത്തിലുള്ള ഗണേശ് കുമാറും ആർ ബാലകൃഷ്ണ പിള്ളയുമാണ് സോളാർ വിവാദങ്ങൾക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്. ഈ പരാതി ഉന്നയിച്ച് ടീം സോളാറിന്റെ പേരിൽ തട്ടിപ്പു നടത്തിയ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സരിതയുടെ വിശദീകരണം ഏറെ നിർണ്ണായകമാകുന്നത്.

ഗണേശുമായുള്ള ബന്ധത്തെ സരിത വിശദീകരിക്കുന്നത് ഇങ്ങനെ: 2005ൽ തുടങ്ങിയ റിലേഷനാണ്. ഞങ്ങൾ തമ്മിൽ വ്യവസായത്തിന്റെ പേരിലോ ബിസിനസ്സിന്റെ പേരിലോ സംസാരിക്കേണ്ട ബന്ധമല്ലായിരുന്നു. ഞാൻ എന്റെ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടു പോയി. അതിന്റെ പിന്നാമ്പുറം പോയിട്ട്. അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുത്തിട്ടു ശരിയായ രീതിയാണോ? എന്റെ സമ്മതത്തോടു കൂടി സഹകരിച്ച് ജീവിച്ചതാണ്. അതുകൊണ്ട് തന്നെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ വിവാഹം കഴിച്ചതിൽ എന്തൊക്കെയോ പ്രശ്‌നമുണ്ട്. ഞാൻ ജയിലാലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഞാൻ എന്റെ അറിവോടു കൂടി സമ്മതത്തോട് കൂടി മറ്റൊന്നുമില്ലാതെ സ്‌നേഹിച്ചതാണ്.

മറ്റൊള്ളവർ പ്രോജക്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചിട്ടില്ല. വേറൊരാൾക്ക് കൊടുക്കുന്നതൊന്നുമില്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാൻ ഇഷ്ടവുമില്ല. ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഹാപ്പിനസ് ഉണ്ട്. ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട്. അതിന് വെളിച്ചെ കിട്ടെയന്ന തോന്നൽ എനിക്കുണ്ട്. എന്നാൽ വലുതായി പ്രകടിപ്പിക്കുന്നുമില്ല. അന്വേഷണവുമായി സഹകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാൻ വന്നാൽ ഉറച്ചു നിൽക്കും. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനും നേടാനുമില്ല. നഷ്ടപ്പെടാനില്ലെന്നതാണ് യഥാർത്ഥ്യം. ഒരുപാട് അനുഭവിച്ചു. കേരളത്തിൽ ഒരു ജോലി പോലും ഇനികിട്ടില്ലെന്ന തിരിച്ചറിവുണ്ടെന്നും സരിത മറുനാടനോട് പറഞ്ഞു.

തമിഴ്‌നാട്ടിലാണ് ഇപ്പോൾ ജോലി ചെയ്യുന്നതെന്നും സരിത പറഞ്ഞു. എല്ലാ ബാധ്യതകളും ഉണ്ട്. ആരും സഹായിക്കാനുമില്ല. എല്ലാവരും കല്ലെറിയാൻ നടക്കുന്നവരാണ്. യഥാർത്ഥത്തിൽ ചിരിച്ചു കാണിക്കുന്നവരെല്ലാം കല്ലെറിയാൻ നടക്കുന്നവരാണെന്നും സിരത പറഞ്ഞു. ഗുജറാത്തിലെ സോളാർ കമ്പിനിയുടെ ചെന്നൈയിലാണ് താൻ ജോലി ചെയ്യുന്നതെന്നും സരിത മറുനാടനോട് വിശദീകരിച്ചു. നേരത്തെ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണത്തിൽ ഗണേശ് ഉറച്ചു നിൽക്കുന്നതായി സരിത പറഞ്ഞിരുന്നു. തന്നെ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ശ്രമിച്ചെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഗണേശുമായുള്ള ബന്ധത്തിലും വ്യക്തത വരുത്തുന്നത്.

സോളാർ വിവാദത്തിന്റെ സൂത്രധാരൻ കെ.ബി ഗണേശ് കുമാറെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണൻ രംഗത്തെത്തിയത്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്റെ നിർദ്ദേശപ്രകാരമെന്നും ബിജു വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. എഴുതി തയ്യാറാക്കിയ പരാതിയാണ് ബിജു രാധാകൃഷ്ണൻ കെ.ബി ഗണേശ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സോളാർ പ്രശ്നത്തിന്റെ യഥാർത്ഥ സൂത്രധാരനും കാരണക്കാരനും ഇപ്പോഴത്തെ എംഎൽഎയായ ഗണേശ് കുമാറാണെന്ന് പരാതിയിൽ പറയുന്നു. ഗണേശ്കുമാറിനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെടുന്നു. എന്നാൽ സരിതയുടെ നിലപാട് കാരണം പൊലീസിന് ഒരിക്കലും ഗണേശിനെതിരെ കേസെടുക്കാൻ കഴിയില്ല.

ടീം സോളാർ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥൻ ഗണേശ് കുമാറാണ്. സരിത ഗണേശ് കുമാറിന്റെ ബിനാമിയാണെന്നും ബിജുരാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഊർജ വികസന രംഗത്ത് മികച്ച ആശയം ഉണ്ടെന്ന് സരിത വഴി അറിഞ്ഞ ഗണേശ്കുമാർ തന്നെ വിളിപ്പിച്ച് കമ്പനി ആരംഭിക്കാൻ പണം മുടക്കാൻ തയാറാണെന്നറിച്ചു. തുടർന്ന് ഗണേശ്കുമാറിന്റെ ബിനാമിയായി സരിതയെ കമ്പനി ഡയറക്ടറാക്കി. 50 ശതമാനം ലാഭവിഹിതം ഗണേശ് കുമാറിന് നൽകി. പിന്നീട് കമ്പനിയുടെ വളർച്ചക്കുവേണ്ടി ഗണേശ്കുമാർ സരിതയെ മറ്റു മന്ത്രിമാർക്കും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കും പരിചയപ്പെടുത്തിയതായും ബിജു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP